മറൈൻ വൺ ഹെലികോപ്റ്റർ; അമേരിക്കൻ പ്രസിഡന്റിൻ്റെ ഔദ്യോഗിക വ്യോമയാനം

Total
5
Shares

എഴുത്ത് – ‎Dasz Nikhil‎ (ധ്രുപദ് – Science, Stories & Paranormal Activities).

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വ്യോമയാനമാണ് മറൈൻ വൺ ഹെലികോപ്റ്റർ. ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന എയർ ഫോഴ്സ് വൺ വിമാനം പോലെ, പ്രസിഡന്റിന്റെ ഹ്രസ്വ ദൂരയാത്രകൾക്കു വേണ്ടി പ്രത്യേകം തയ്യാർ ചെയ്യപ്പെട്ട ഒന്ന്.മറൈൻ വൺ ഹെലികോപ്റ്ററിൽ അല്ല അമേരിക്കൻ പ്രസിഡണ്ട് പോകുന്നത്, മറിച്ച് പ്രസിഡന്റ് ഏത് ഹെലികോപ്റ്ററിൽ പോകുന്നുവോ, അതാണ് മറൈൻ വൺ.

ജൂലൈ 12, 1957ൽ, ഐസൻഹോവറാണ്‌ മറൈൻ വൺ ആദ്യമായി ഉപയോഗിച്ച അമേരിക്കൻ പ്രസിഡന്റ്. പരമപ്രധാനമായ വസ്തുത, മറൈൻ വൺ ഒരു ഹെലികോപ്റ്ററല്ല, പ്രത്യേകമായി നിർമ്മിച്ച സെക്യൂരിറ്റി ഹെലികോപ്റ്ററുകളുടെ ഒരു കൂട്ടമാണ്.പ്രസിഡന്റ് സഞ്ചരിക്കുന്നത് ഇവയിയിലേതുമാവാം.

അമേരിക്കൻ സായുധ സേനയിലെ ‘നൈറ്റ് ഹോക്സ്’ എന്നറിയപ്പെടുന്ന മറൈൻ ഹെലികോപ്റ്റർ സ്ക്വാഡ്രൺ വണ്ണിലെ സികോർസ്‌കി VH 3D സീകിംഗ് ഹെലികോപ്റ്ററോ , അല്ലെങ്കിൽ VH 60N ‘വൈറ്റ് ഹോക്’ ഹെലികോപ്റ്ററോ ആയിരിക്കും മറൈൻ വൺ ആയി തിരഞ്ഞെടുക്കുക.വ്യോമയാന ലൈവറി പ്രകാരം, വൈറ്റ് ടോപ് വിഭാഗത്തിൽപ്പെട്ടതാവും ഇവ രണ്ടും.

രാത്രിയോ പകലോ എന്ന ഭേദമില്ലാതെയാക്കുന്ന ശക്തിയേറിയ പ്രത്യേക ലൈറ്റുകളുടെ വെളിച്ചത്തിലായിരിക്കും മറൈൻ വൺ സഞ്ചരിക്കുക. കൊടുങ്കാറ്റും പേമാരിയോ മുതലായ ഏതൊരു വിധ പ്രതികൂല കാലാവസ്ഥയും ഹെലികോപ്റ്ററിനെ ബാധിക്കില്ല.അവയെല്ലാം തരണം ചെയ്യാൻ പ്രത്യേക സംവിധാനങ്ങളൊരുക്കിയാണ് മറൈൻ വൺ നിർമ്മിക്കുന്നത്.

HMX വൺ എന്നറിയപ്പെടുന്ന മറൈൻ ഹെലികോപ്റ്റർ സ്ക്വാഡ്രണിലെ ഏറ്റവും മികച്ച പൈലറ്റുമാരായിരിക്കും മറൈൻ വൺ പറത്തുക. ബീസ്റ്റ് ഡ്രൈവർമാരെ പോലെ, സി.ഐ.എ പരിശീലനം കൊടുത്ത ലോകത്തിലെ ഏറ്റവും മികച്ച പോരാളികളുമായിരിക്കും ഇവർ.

സാധാരണ, ഒറ്റനോട്ടത്തിൽ തിരിച്ചറിയാത്ത അഞ്ച് ഹെലികോപ്റ്ററുകൾക്കൊപ്പമാണ് മറൈൻ വൺ പറക്കുക.ഡീക്കോയ് ഹെലികോപ്റ്ററുകൾ എന്നറിയപ്പെടുന്ന മറ്റു ഹെലികോപ്റ്ററുകളിൽ, പ്രസിഡണ്ടിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായിരിക്കും. നേരിട്ടുണ്ടാവുന്നൊരു ആക്രമണത്തിൽ സംഭവിച്ചേക്കാവുന്ന അപകട സാധ്യതകൾ ഈ മുൻകരുതലിൽ പകുതിയായി കുറയും.

മൂന്ന് എൻജിനുകളുടെ സമ്പൂർണ്ണ സുരക്ഷയോടൊപ്പം,തികച്ചും മിസൈൽപ്രൂഫ് ആണ് മറൈൻ വൺ. റഡാര് ജാമറുകൾ ഡീക്കോയ് ഫ്ളെയറുകൾ തുടങ്ങിയ പ്രാരംഭ പ്രതിരോധ ഉപാധികൾ മുതൽ ഏറ്റവും മികച്ച മിസൈൽ ആർമർ, മിസൈൽ വാണിംഗ് സംവിധാനം, മിസൈൽ പ്രതിരോധ സംവിധാനം എന്നിവയും ഇതിൽ ഒരുക്കിയിട്ടുണ്ട്.200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുണ്ട് ഈ ഹെലികോപ്റ്ററിന്റെ ഉൾവശത്തിന്.ഒരേ സമയം, 14 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഇതിനുണ്ട്. അഥവാ എൻജിനുകളിൽ ഒന്ന് പ്രവർത്തന രഹിതമായാലും നിഷ്പ്രയാസം മറൈൻ വൺ മുന്നോട്ടു തന്നെ കുതിക്കും.

പ്രസിഡന്റിന് മാത്രമായുള്ള പ്രത്യേക ലൈനുകളും, സദാസമയം വൈറ്റ് ഹൗസും പെന്റഗണുമായി ബന്ധം പുലർത്തുന്ന റേഡിയോ ഫ്രീക്വൻസികളും മറൈൻ വണ്ണിൽ സദാ പ്രവർത്തിച്ചു കൊണ്ടിരിക്കും.

ഈ പ്രതിരോധ സംവിധാനങ്ങൾ എല്ലാം നിഷ്ഫലമായാലും അടിയന്തരഘട്ടങ്ങളിൽ പ്രസിഡണ്ടിനെ എയർ ഡ്രോപ്പ് ചെയ്യാനുള്ള മൂന്ന് (?) മിനിപാരഷൂട്ട് ഘടിപ്പിച്ച എസ്കേപ്പ് പോഡുകളും മറൈൻ വണ്ണിൽ സദാ സജ്ജമായിരിക്കും.GPS, TCAS കൂടാതെ അമേരിക്കൻ പ്രസിഡണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി മാത്രമുള്ള സ്പെഷ്യൽ നാവിഗേഷൻ സിസ്റ്റവും ഇതിൽ ഉണ്ടാവും.

അമേരിക്കയിലെ ഏറ്റവും മികച്ച ശബ്ദനിയന്ത്രണ സംവിധാനം മറൈൻ വണ്ണിന് അകത്തും പുറത്തുമുണ്ടാവും.അതിനാൽത്തന്നെ ,ഓഫീസിൽ സംസാരിക്കുന്നത്ര താഴ്ന്ന ശബ്ദത്തിൽ അമേരിക്കൻ പ്രസിഡണ്ടിന് ഇതിനകത്ത് സംസാരിക്കാൻ സാധിക്കും. 6 മറൈൻ വൺ ഹെലികോപ്റ്ററുകളും സി-5 ഗ്യാലക്സി, അല്ലെങ്കിൽ സി-17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളിലായിരിക്കും ലോകത്തെവിടെയും കൊണ്ടുപോവുക.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, അമേരിക്കൻ പ്രസിഡണ്ട് മറൈൻ വണ്ണിൽ ഉണ്ടെങ്കിൽ, കടലിലോ കരയിലോ ഹെലികോപ്റ്റർ താഴെ ഇറങ്ങിയിട്ടുണ്ടെങ്കിൽ, പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി ഒരു മറൈൻ യൂണിറ്റ് മുഴുവൻ ആ പരിസരത്ത് എവിടെയെങ്കിലുമുണ്ടാവും.അവർ മറൈൻ യൂണിറ്റിനെ കാണുന്നില്ലെങ്കിലും, മറൈൻ യൂണിറ്റവരെ കാണുന്നുണ്ടാകും.

ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡണ്ടായിരുന്ന കാലത്ത്, പ്രസിഡണ്ടുമായി വളരെ അടുപ്പമുണ്ടായിരുന്ന അരിസോണയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവായ ബ്രൂസ് ബബ്ബിറ്റ് ഈയടുത്ത് ഒരു വെളിപ്പെടുത്തൽ നടത്തി. ക്ലിന്റണുമായി വളരെ രഹസ്യമായി നടത്തേണ്ടിയിരുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് സ്ഥലമായി നിശ്ചയിച്ചത് ഗ്രാൻഡ് കാന്യൺ പർവതനിരകളായിരുന്നു. പ്രസിഡണ്ട് എത്തുന്നതിനു മുൻപേ അവിടെയും ഒരു മറൈൻ യൂണിറ്റ് അദ്ദേഹത്തെ കാത്തു നിന്നിരുന്നുവത്രേ! സൂര്യനു താഴെ അമേരിക്കൻ പ്രസിഡണ്ട് എവിടെ പറന്നിറങ്ങിയാലും, അദ്ദേഹത്തെ അവിടെ ഒരു മറൈൻ കാത്തു നിൽക്കുന്നുണ്ടാവും.

മറൈൻ വണ്ണിന്റെ ആക്രമണ സംവിധാനങ്ങളെക്കുറിച്ച് പത്രങ്ങളുടെ ഊഹാപോഹങ്ങളല്ലാതെ ഒന്നും പുറത്തുവിട്ടിട്ടില്ല. അതിനാൽ അതിനെക്കുറിച്ച് പരാമർശിക്കാൻ നിൽക്കുന്നില്ല. ഒരു കാര്യം ഉറപ്പാണ്, 16 അടി 10 ഇഞ്ച് ഉയരവും, 72 അടി 8 ഇഞ്ച് നീളവുമുള്ള ഈ കൂറ്റൻ വ്യോമയാനത്തിൽ, ഭൂമിയിൽ ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ള എല്ലാ ആക്രമണ സംവിധാനങ്ങളും, പ്രതിരോധ സംവിധാനങ്ങളും കാണുമെന്നുറപ്പാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ഇന്ത്യൻ സന്ദർശനം അടുക്കുന്നതിന്റെ തയ്യാറെടുപ്പുകൾ കാണുന്നുണ്ട്. ദിവസങ്ങൾക്കു മുമ്പ്, പ്രസിഡണ്ടിന്റെ വാഹന വ്യൂഹത്തിലെ കാറുകൾ നിറച്ച യു.എസ് എയർഫോഴ്സിന്റെ ഹെർക്കുലീസ് വിമാനവും അഹമ്മദാബാദിൽ പറന്നിറങ്ങിയിരുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ മുഖമുദ്രയായ ‘ബീസ്റ്റ്’ ഇതിനോടകം ഇന്ത്യൻ മണ്ണ് തൊട്ട് തൊട്ടിട്ടുണ്ടാവും.

അധിക സുരക്ഷ ഉറപ്പാക്കാൻ വേണ്ടി ഡൊണാൾഡ് ട്രംപ്, തന്റെ പേഴ്സണൽ ഹെലികോപ്റ്റർ സികോർസ്‌കി S-76 കൂടി അഹമ്മദാബാദിൽ എത്തിക്കുമെന്നാണ് അറിവ്.അതിനർത്ഥം, അമേരിക്കയിലെ ഏറ്റവും മികച്ച സ്‌നിഫർമാരായ ബെൽജിയൻ മലിന്വയോടൊപ്പം ട്രംപിന്റെ സ്വന്തം സേനയിലെ ഇംഗ്ലീഷ് സ്പ്രിംഗറുകളും, പിഴയ്ക്കാത്ത ഉന്നമുള്ള മറൈൻ സ്നൈപ്പറുകളും കൂടെയെത്തിയിട്ടുണ്ടാവും എന്നും നമ്മൾ അനുമാനിക്കണം.

പ്രസിഡന്റിന്റെ യാത്രാവിമാനമായ എയർഫോഴ്സ് വൺ ബോയിങ് 747-200B പരിഷ്കരിച്ചതാണ്.ഇതിലാണ് സർദാർ വല്ലഭായ് പട്ടേൽ എയർപോർട്ടിൽ അമേരിക്കൻ പ്രസിഡന്റും കുടുംബവും വന്നിറങ്ങുക.അതും ഒന്നല്ല,ഏഴു വിമാനങ്ങളുണ്ടാകും ഒരുപോലെ. എയർ ഫോഴ്സ് വണ്ണിന്റെയും മറൈൻ വണ്ണിന്റെയും അറ്റകുറ്റപ്പണികൾ, വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസിനു കീഴിലുള്ള പ്രസിഡൻഷ്യൽ എയർ ലിഫ്റ്റ് ഗ്രൂപ്പാണ് നിർവഹിക്കുക.1944-ൽ സൈന്യത്തിലെ ഏറ്റവും വിശ്വസ്തരെ ചേർത്ത് പ്രസിഡന്റ് ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റാണ് ഇതിനു രൂപം കൊടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post