മാവൂർ ഗ്വാളിയോർ റയോൺസ് – സൈറൺ നിലച്ചിട്ട് ഒന്നര പതിറ്റാണ്ട്

Total
1
Shares

എഴുത്ത് – Sharon Renil.

ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് മാവൂർ എന്ന് കേൾക്കുമ്പോ കോഴിക്കോടുള്ള വെറുമൊരു ഉൾനാടൻ ഗ്രാമം മാത്രമാകും. പക്ഷേ പ്രൗഢിയോടെ ഏതൊരു ഉത്തരേന്ത്യൻ വ്യവസായിക ടൗൺഷിപ്പുകളോടും കിടപിടിച്ചു നിന്നിരുന്ന ഒരു സുവർണ കാലമുണ്ടായിരുന്നു മാവൂരിനു. കോഴിക്കോട് നഗരം തന്നെ ഈ കൊച്ചു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ഒരു കാലം.

ഗ്വാളിയോർ റയോൺസ് എന്നാ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ഫാക്ടറിയാണ് മാവൂരിന്റെ മുഖച്ഛായ തന്നെ മാറ്റിയത്. കോഴിക്കോട് ജില്ലയിലെ മികച്ചൊരു വ്യാപാര കേന്ദ്രമാക്കി മാവൂരിനേ മാറ്റുന്നതിൽ പങ്കുവഹിച്ചത് ഗ്രാസിം ഫാക്ടറിയാണ്. ഹോസ്പിറ്റലുകൾ സ്കൂളുകൾ ആരാധനാലയങ്ങൾ അങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമടങ്ങിയ മികച്ചൊരു ടൗൺഷിപ്പ് തന്നെ ആ കൊച്ചു ഗ്രാമത്തിൽ ഉയർന്നു വന്നു.

1958 കാലഘട്ടത്തിൽ ഇ എം എസ് സർക്കാറാണ്‌ ചാലിയാറിന്റെ തീരത്ത് 236 ഏക്കറോളം ഭൂമി തുച്ഛമായ വിലക്ക് പൾപ്പ് വ്യവസായത്തിന് വേണ്ടി ബിർള ഗ്രൂപ്പിന് നൽകുന്നത്. സർക്കാർ നൽകിയ ഭൂമിക്ക് പുറമെ 150 ഏക്കറിലേറെ ഭൂമി കമ്പനി വാങ്ങുകയും ചെയ്തു. ഇവിടെയാണ് ഗ്രാസിം ഫാക്ടറി വളർന്നത് 1963 ഇൽ ഉത്പാദനം തുടങ്ങിയ ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പൾപ്പ് വ്യവസായ സ്ഥാപനമായിരുന്നു.

പൾപ്പും ഫൈബറുമായിരുന്നു കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങൾ. വൻതോതിലുള്ള തൊഴിൽ സാധ്യതതും വ്യവസായിക രംഗത്തുള്ള ഉയർച്ചയും ഒക്കെ മുന്കൂട്ടിയായിരുന്നു ഇത്തരത്തിൽ ഒരു വലിയ സംരംഭം അന്നത്തെ സർക്കാർ നടത്തിയത്. ഉദ്ദേശിച്ച പോലെ തന്നെ കേരളത്തിലെ ഏറ്റവും വരുമാനമുള്ള ഒരു ഒരു ഗ്രാമ പഞ്ചായത്തായി മാറി മാവൂർ. കേരളത്തിലെ രാഷ്ട്രീയ സാമ്പത്തിക ഘടകങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഒരു കാര്യമായി മാറിയിരുന്നു ഗ്രാസിം കമ്പനി.

കൃഷിയും മറ്റു കുടിൽ വ്യവസായങ്ങളുമായി ജീവിച്ചു പോയിരുന്ന മാവൂരിലെ ആയിരത്തോളം ജനങ്ങൾക്ക് നല്ലൊരു അടിസ്ഥാന ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഗ്രാസിമിന്റെ പങ്കു വളരെ വലുതാണ്. ഹോസ്പിറ്റലുകളും സ്കൂളുകളും തൊഴിലാളികൾക്കുള്ള താമസ സൗകര്യങ്ങളുമൊക്കെയായി സമൂഹത്തിലെ നല്ലൊരു ജീവിതം ആ ഗ്രാമവാസികൾക്കുണ്ടായി. കമ്പനി ഷിഫ്റ്റ്‌ മാറുമ്പോൾ ഉണ്ടായിരുന്ന സയറൻ വിളിയും, നഗരത്തിൽ താമസമാക്കിയ മാർവാടികളും സർദാർമാരും ഇന്ന് ഗൃഹാതുരത ഉണർത്തുന്ന ഓർമ്മകൾ മാത്രം …..

വ്യവസായവൽക്കരണവും വികസനവും വർധിച്ചപ്പോൾ പ്രകൃതിയെ മലിനമാക്കുന്ന കാര്യത്തിലും ഗ്രാസിം കമ്പനി ഒട്ടും പുറകോട്ടായില്ല. ഫാക്ടറി ചാലിയാർ നദിയിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങൾ കാരണം പലവിധ രോഗങ്ങൾ പ്രദേശത്തു പടരാൻ തുടങ്ങി. ഫാക്ടറിയിലെ വായു മലിനീകരണം കാരണം ആസ്മാ രോഗികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി. ഇത്തരമൊരവസ്ഥയിലാണ് കമ്പനിക്കെതിരെ ആദ്യമായി പ്രക്ഷോഭങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്.

കെ എ റഹ്മാൻ എന്ന ജനകീയ പോരാളിയുടെ നേതൃത്വത്തിലാണ് ആദ്യമായി കമ്പനിക്കെതിരെ സമരങ്ങൾ നടത്തി തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിതിക മുന്നേറ്റമായിരുന്നു ഇത്. വർധിച്ചു വന്ന കാൻസർ മരണങ്ങളും ആസ്മാ രോഗികളുടെയും വിവരങ്ങൾ പുറത്തു വന്നതോടെ 1970 ഓടെ സമരത്തിന് ദേശീയ പിന്തുണ ലഭിക്കാൻ തുടങ്ങി.

1985 ഇൽ കമ്പനി മൂന്ന് വര്ഷത്തേക്കായി അടച്ചിട്ടു. കേരളത്തിന്റെ വ്യവസായിക സാമ്പത്തിക രംഗത്ത് വൻ തിരിച്ചടിയായിരുന്നു അത്. 1999 മുതലുള്ള ചാലിയാർ ഏകോപന സമിതിയുടെ തുടർച്ചയായ സമരത്തെ തുറന്നു 2001 ഓടെ കമ്പനി പൂർണമായി അടച്ചു.

ഇതെല്ലാം കഴിഞ്ഞു 18 വര്ഷങ്ങൾക്കിപ്പുറവും ആരോരുമില്ലാതെ നിൽക്കുന്ന ഒരു പ്രേതഭൂമിയുടെ പ്രതീതിയാണ് 400 ഏക്കറോളം വരുന്ന ആ ഭൂമിക്ക്. പഴയ തൊഴിലാളികളുടെ ക്വാർട്ടേഴ്‌സുകളും ഉപേക്ഷിച്ച കെട്ടിടങ്ങളുമാണ് ഇന്നവിടെയുള്ളത്. കാടുപിടിച്ചു കിടക്കുന്ന ആ കെട്ടിടങ്ങൾ സാമൂഹ്യ വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമാണിപ്പോൾ. ആരോരുമില്ലാതെയുള്ള പഴയ ഹോസ്പിറ്റൽ കെട്ടിടങ്ങളും സ്കൂൾ കെട്ടിടങ്ങളും പൂർണമായി നശിച്ച രീതിയിലാണ്. പഴയ കാലത്തിന്റെ ഓർമകളുമായി നിൽക്കുന്ന വല്ലപ്പോഴും ആരെങ്കിലും എത്തിനോക്കുന്ന ഒരു ക്ഷേത്രം മാത്രണമാണ് ഇന്നവിടെയുള്ളത്.

പഴയ ഫാക്ടറിയുടെ സ്ഥാനത്തു പ്രകൃതി മലിനീകരങ്ങൾക്കൊക്കെ പരിഹാരങ്ങളുള്ള ഒരു പുത്തൻ വ്യവസായ സ്ഥാപനം വരുമെന്നുള്ള പ്രതീക്ഷയിലാണ് ഇവിടുത്തെ ജനങ്ങളിപ്പോഴും. ഫാക്ടറി അടച്ചു പൂട്ടിയതിന്റെ ഓരോ വാർഷികം വരുമ്പോഴും സംസഥാന വ്യവസായ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും വരുന്ന പുതിയ പദ്ധതികളെകുറിച്ച് വിശ്വസിച്ചാണ് എല്ലാവരും നിൽക്കുന്നത്.

മാറുന്ന സർക്കാറിനോടൊപ്പം ബിർള കമ്പനി മുന്നോട്ട് വെക്കുന്ന പുതിയ വ്യവസായിക ആവശ്യങ്ങളും തള്ളിപോകാറാണ് പതിവ്. 2001 ഇൽ പ്രവർത്തനം നിലച്ചതോടെ സർക്കാർ കൈമാറിയതടക്കം 400 ഓളം ഏക്കർ ഭൂമിയാണ് ബിർള ഗ്രൂപ്പ്‌ കൈവശം വെച്ചിരിക്കുന്നത്. വികസനത്തിന്‌ വേണ്ടി മുറവിളി കൂട്ടുന്ന ഒരു ഗ്രാമത്തിന്റെ കണ്ണായ ഭാഗത്തു ഒന്നിന്നും ഉപകാരപ്പെടാതെ 400 ഏക്കർ ഭൂമിയെന്നത് നാട്ടുകാരെപോലെതന്നെ ആരെയും വിഷമിപ്പിക്കുന്നു.

മാറി മാറി വരുന്ന സർക്കാരുകൾക്കും ഇതിനെതിരെ ഒന്നും ചെയ്യാൻ പറ്റുന്നില്ല. പ്രഘ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രാവർത്തികമാക്കാൻ ഈ കഴിഞ്ഞ 18 വര്ഷത്തിനിടക്ക് വന്ന ഒരു സർക്കാരിനും പറ്റിയില്ലയെന്നത് വളരെ സങ്കടകരം തന്നെ. ഉപയോഗ്യ ശൂന്യമായ സർക്കാർ ഭൂമിയടക്കം 260 ഏക്കറോളം ഭൂമി ബിർളയിൽ നിന്നും തിരിച്ചെടുക്കണമെന്നാണ് ഇപ്പൊൾ പ്രധാനമായും ഉയർന്നു കേൾക്കുന്നത്.

കേന്ദ്ര സർക്കാർ പദ്ധതിയടക്കം ഒരുപാട് പദ്ധതികൾ കേരളത്തിലേക്ക് വരാനിരിക്കേ, നമ്മുടെ മാവൂർ എന്ന കൊച്ചു ഗ്രാമത്തെ വീണ്ടും കേരളത്തിന്റെ മുന്പന്തിയിലേക്കെത്തിക്കാനുള്ള അവസരങ്ങളാണ് നമുക്ക് നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത്. മാവൂരിലെ ഭൂമി അവരുടേതെന്നും മാവൂരിന്റെ ഭാവിയിനിയെന്തെന്നും നമ്മൾ ഓരോരുത്തരുടെയും പ്രതിഷേധങ്ങളിലാണിരിക്കുന്നത്.

നല്ലൊരു നാളേക്ക് വേണ്ടി, സമൂഹത്തിലെ സാമ്പത്തികമായി ഉയർന്നു വരുന്ന ഒരു കൊച്ചു ഗ്രാമത്തിനു വേണ്ടി, കേരളത്തിന്‌ വേണ്ടി നമുക്കൊരുമിക്കാം. മണ്ണിനും മനുഷ്യനും അപകടമായ ഒരു വ്യവസായം പൂട്ടാൻ ഒരുമിച്ചു നിന്നത് പോലെ, മണ്ണിനും മനുഷ്യനും നല്ലതായുള്ള ഒരു പുത്തൻ തുടക്കത്തിനായി നമുക്കൊരുമിച്ചു നിൽക്കാം. ചാലിയാറിന്റെ സ്വന്തം മാവൂരിനോടൊപ്പം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post