വിദേശത്തു നിന്നും ലീവ് എടുത്തു നേരെ മീശപ്പുലിമലയിലേക്ക്; ഒരു പ്രവാസിയുടെ യാത്രാനുഭവം…

Total
0
Shares

വിവരണം – Gokul Vattackattu‎.

ഏകദേശം രണ്ടര വർഷം മുൻപുള്ള ഒരു യാത്രയായിരുന്നു മീശപ്പുലിമലയിലേക്ക്. ചില കാരണങ്ങളാൽ വീണ്ടും ആ യാത്ര മനസ്സിലേക്ക് വന്നു. അപ്പോ നമ്മുടെ സുഹൃത്തുക്കൾക്ക് വേണ്ടി ആ അനുഭവം ഒന്ന് വിവരിക്കാം. യാത്രയും സാഹസികതയും മാത്രം. പലവട്ടം മൂന്നാറിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇത് തികച്ചും നവ്യാനുഭവം ആയിരുന്നു! പ്രതീക്ഷിച്ചതിലും അതികഠിനവും!

വിദേശത്തെ ജോലിയിൽ നിന്നും ചൂടിൽ നിന്നും ചെറിയ ഒരു അവധി എടുത്ത് നാട്ടിലേക്ക് പോരാൻ തീരുമാനിച്ചപ്പോഴേ ഒരു യാത്ര മനസ്സിൽ ഉണ്ടായിരുന്നു. വാഗമൺ പോയി പാരാഗ്ലൈഡിംഗ് ചെയ്യാൻ ആയിരുന്നു ആഗ്രഹം. അതിനായി ഒരു അഡ്വഞ്ചർ ടൂറിസം ഏജന്റിനെ ഫേസ്‌ബുക്ക് വഴി ബന്ധപ്പെട്ടു. പക്ഷേ എന്റെ അവധി സമയം ആകുമ്പോഴേക്കും അതിന്റെ സീസൺ അവസാനിക്കും. ഫലം നിരാശ. പിന്നെ എവിടെ പോകണം എന്ന ചിന്തയായി! അവരുടെ തന്നെ website ൽ മീശപ്പുലിമല ട്രെക്കിംഗ് പാക്കേജ് കണ്ടു. Online payment ചെയ്തു. പിന്നീടാണ് മനസ്സിലായത് കേരളാ സംസ്ഥാന വനം വികസന കോർപ്പറേഷൻ ആണ് അങ്ങോട്ടുള്ള ട്രെക്കിംഗ് നടത്തുന്നത് എന്ന്. ഏജന്റ് അവർ വഴി ബുക്കിംഗ് ഏർപ്പാടാക്കി തന്നു.

അവർ നിർദേശിച്ച പ്രകാരം 2016 May 21 ശനിയാഴ്ച ഉച്ചക്ക് ഞാൻ മൂന്നാർ എത്തിച്ചേർന്നു. മൂന്നാർ ടൗണിൽ നിന്നും മാട്ടുപ്പെട്ടി റോഡിൽ ഏകദേശം 2 കിലോമീറ്റർ മാറി വനംവകുപ്പിന്റെ ഒരു പുഷ്പ ഉദ്യാനം ഉണ്ട്. അവിടെ തന്നെയാണ് വനം വകുപ്പ് ഓഫീസും. Online ആയി ലഭിച്ച രസീതിന്റെ കോപ്പി അവിടെ കാണിച്ച് പാസ്സ് വാങ്ങി. പാക്കേജിൽ ബേസ് ക്യാംപിൽ ടെന്റ് അടിച്ച് ഒരു രാത്രി താമസം, ഭക്ഷണം ക്യാംബ് ഫയർ, ട്രെക്കിംഗ് എല്ലാം ഉൾപ്പെട്ടിരുന്നു. കൂടെ വരാം എന്ന് ഏറ്റിരുന്ന സുഹൃത്ത് ശനിയാഴ്ചത്തെ ജോലിക്ക് ശേഷം കൊല്ലത്ത് നിന്നും എത്തിച്ചേരാൻ വൈകിയതിനാൽ ടെന്റിലെ താമസം മിസ്സായി.
അതിനാൽ തിരിച്ച് മൂന്നാർ ടൌണിൽ എത്തി ഒരു മുറി എടുത്ത് വിശ്രമിച്ചു.

സുഹൃത്ത് വന്നപ്പോൾ രാത്രി ഒരു മണി! വനം വകുപ്പ് ഓഫീസിൽ നിന്നും ഒരു ജീപ്പ് ഡ്രൈവറുടെ നമ്പർ തന്നിരുന്നു. അയാളെ രാവിലെ തന്നെ വിളിച്ച് മീശപ്പുലിമല ലക്ഷ്യമാക്കി യാത്ര തുടർന്നു. ബുള്ളറ്റ് ഉള്ളവർക്ക് ക്യാമ്പ് വരെ അതിൽ പോകാം. ജീപ്പിന് ഒരു സൈഡ് ആയിരം രൂപയാകും ചാർജ്. എട്ടുപേർക്ക് യാത്ര ചെയ്യാനാകും. ടൗണിൽ നിന്നും ഏകദേശം മുപ്പത് കിലോമീറ്റർ ഓഫ് റോഡ് യാത്ര, ജീപ്പിൽ! ക്യാമ്പിൽ എത്തിച്ചേർന്നു! തലേ ദിവസം കാണാത്തതിനാൽ ഞങ്ങളെ പ്രതീക്ഷിച്ചില്ലെന്ന് ക്യാമ്പിലെ കെയർടേക്കർ ശ്രീക്കുട്ടൻ! എങ്കിലും പ്രഭാത ഭക്ഷണം ലഭിച്ചു! താമസിയാതെ ആറു പേരുള്ള മറ്റൊരു ഗ്രൂപ്പിന്റെ കൂടെ ഗൈഡിനൊപ്പം ട്രെക്കിംഗ് ആരംഭിച്ചു. പ്രവാസ ജീവിതത്തിന്റെ ആലസ്യത്തിന്റെ അനന്തരഫലം എന്നോണം ശരീരം കിതക്കാൻ തുടങ്ങി! മൂന്നാറിനെ വേനൽ ബാധിക്കാത്തതിനാൽ നല്ല തണുപ്പും ഉണ്ട്! അതിനാൽ ചെറിയ പനിക്കോളും പിടിപെട്ടു!

പ്രവാസം 27 വയസ്സുള്ള എന്നെ 45 വയസ്സുകാരൻ ആക്കിയോ എന്നുള്ള ആകുലത ! കയറ്റം അതികഠിനമായ്. തണുപ്പ് കാരണം ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട്! ഹൃദയമിടിപ്പ് വെളിയിൽ കേൾക്കാം! എങ്കിലും മനസ്സിലെ ആഗ്രഹത്തിന്റെ ശക്തിയിൽ നടന്നു. ഒന്നും രണ്ടു മല്ല ഏകദേശം പതിനൊന്ന് കിലോമീറ്റർ! കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും. കാലാവസ്ഥ അതി മനോഹരം! വഴിയിൽ ചെറിയ അരുവികൾ. 59 വയസ്സുള്ള ഗൈഡ് അണ്ണന് നിത്യതൊഴിലഭ്യാസം! പതിയെ കയറിയും വിശ്രമിച്ചും ധാരാളം വെള്ളം കുടിച്ചും ഒരു വിധം മീശപ്പുലിമല കീഴക്കി. മുകളിൽ എത്തിയപ്പോഴേക്കും ശരിക്കും ക്ഷീണിച്ചു. ക്യാമ്പിൽ നിന്നും കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. കാഴ്ചകൾ ആവോളം ആസ്വദിച്ചു!

കൊളുക്കുമല തേയിലത്തോട്ടം താഴെ ദൂരെയായി കണ്ടു. പിന്നെ കുറച്ചു നേരം കൊടുമുടിയിൽ മേഘങ്ങൾക്ക് താഴെയായി കണ്ണടച്ചു വിശ്രമിച്ചു. നല്ല ഒരു വെയിൽ വന്നു ഉറക്കം കളഞ്ഞു. തിരിച്ചിറക്കം വേറെ വഴിയിലൂടെ ആയിരുന്നു. കൊക്കക്ക് അരികിലൂടെ ഉള്ള ആ ഇറക്കം ഒരേ സമയം ഭയാനകവും ത്രില്ലിംഗും ആയിരുന്നു. കയ്യിൽ ഉണ്ടായിരുന്ന വെള്ളം ഒക്കെ അപ്പോഴേക്കും തീർന്നു. കുറച്ചു ദൂരം ഇറങ്ങിയപ്പോഴേക്കും ഒരു ചെറിയ അരുവി ദൃശ്യമായി! ആവശ്യത്തിന് വെള്ളം കുടിച്ചു. അതിമധുരം!!

കയറിയതിനേക്കാളും അതി മനോഹരമായിരുന്നു ഇറങ്ങിയപ്പോൾ ഉള്ള കാഴ്ചകൾ! മഞ്ഞുമൂടിയ താഴ്വാരത്ത് കൂടി ഉള്ള യാത്ര. അത്രയും നേരത്തെ ക്ഷീണത്തെ ഒക്കെ മാറ്റി! ഇത്ര കഠിനമായ വേനലിലും മൂന്നാർ എത്ര മനോഹരമാണ്. തികച്ചും സ്വർഗസമാനം. കയറ്റം കൂടുതലും മൊട്ട കുന്നുകളിൽ കൂടി ആയിരുന്നുവെങ്കിലും ഇറക്കം നെഞ്ചറ്റം ഉള്ള കുറ്റിച്ചെടികൾക്കിടയിലൂടെ ആയിരുന്നു. കോടമഞ്ഞ് വീണു കൊണ്ടേ ഇരുന്നു. ഇറങ്ങിയ വഴി ഒരു ചെറിയ വെള്ളച്ചാട്ടത്തിന് മുകളിൽ ഉള്ള ചെറിയ കുളത്തിൽ ഇറങ്ങി കൈകാലുകൾ കഴുകി. വരുന്ന വഴി നിറയെ അട്ടകൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ഞങ്ങളെ ആക്രമിച്ചില്ല.

കുത്തനെ ഉള്ള ഇറക്കവും കഠിനം. ഒന്നു കാൽ തെറ്റിയാൽ ചിലപ്പോൾ അഗാധമായ കൊക്കയിൽ വീഴാം. വളരെ ശ്രദ്ധിച്ച് ഇറങ്ങി. അവസാനം ബേസ് ക്യാമ്പിൽ എത്തിച്ചേർന്നു.. ഒരു കട്ടൻ ചായ കുടിച്ച്, നല്ല ഒരു കുളി കഴിച്ച്, മരം കോച്ചുന്ന തണുപ്പിൽ ജീപ്പ് വിളിച്ച് തിരികെ മൂന്നാറിലേക്ക്. വൈകിട്ട് 6.30 ആയപ്പോൾ ടൗൺ എത്തി. എല്ലാ സഞ്ചാരികളെയും പോലെ തേയിലപ്പൊടിയും ചോക്ലേറ്റും വാങ്ങി തിരികെ വീട്ടിലേക്കുള്ള ബസ്സും കാത്ത് നിൽപ്പായി. അടുത്ത യാത്ര ഇനി എങ്ങോട്ട്?

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post