മൂന്നു പതിറ്റാണ്ടു മുൻപ് നടന്ന ഒരു പോർവിമാന ദുരന്തവും MH370 ൻ്റെ തിരോധാനവും

Total
6
Shares

എഴുത്ത് – ഋഷി ശിവദാസ്.

2014 മാർച് 8 ലെ MH370 യാത്രാവിമാന തിരോധാനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. ഒരു ബോയിങ് 777 യാത്രാവിമാനവും അതിലെ ഇരുനൂറിലധികം യാത്രക്കാരുമാണ് ഒരു തെളിവും അവശേഷിക്കാതെ അപ്രത്യക്ഷരായത്. തകർന്നു എന്ന് കരുത്തപ്പെടുന്നുവെങ്കിലും തകർന്ന വിമാന ഭാഗങ്ങളോ യാത്രക്കാരുടെ വസ്തുക്കളോ ഒന്നും ഇതുവരെ കണ്ടെത്തിയില്ല. വിമാനത്തിന്റെ ബ്ളാക്ക് ബോക്‌സും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടു കിട്ടാത്തതിനാൽ MH370 യാത്രാവിമാന തിരോധാനം ഇന്നും പിടിതരാത്ത ഒരു രഹസ്യമാണ്.

കാബിൻ ഡിപ്രെഷറൈസ് ചെയ്തു MH370 ലെ ക്യാപ്റ്റൻ യാത്രക്കാരെയും വിമാന ജോലിക്കാരെയും വിദഗ്ധമായി കൊലചെയ്തുവെന്നും ഓട്ടോ പൈലറ്റിൽ ആയ വിമാനം സ്വയം തെക്കൻ ഇന്ത്യൻ സമുദ്രത്തിലേക്ക് പറക്കുകയും ഇന്ധനം തീർന്നശേഷം കുറേനേരം ഒരു ഗ്ലൈഡർപോലെ പറന്നു കുറഞ്ഞ വേഗതയിൽ ഒരു പ്രത്യേക ആംഗിളിൽ സമുദ്രത്തിലേക്ക് പതിക്കുകയുമാവണം ഉണ്ടായത്. ഇങ്ങനെ സംഭവിച്ചാൽ വിമാനം പൊട്ടിത്തകരില്ല. വിമാനവും യാത്രക്കാരും കടലിന്റെ അടിത്തട്ടിലേക്ക് ഒരു തെളിവും ശേഷിപ്പിക്കാതെ മുങ്ങിയിട്ടുണ്ടാവാം.

ഇന്ധനം പൂർണമായി തീർന്നതിനാൽ സാധാരണ സമുദ്രത്തിനു മുകളിൽ സംഭവിക്കുന്ന വിമാന അപകടങ്ങൾ ഉണ്ടാക്കുന്നതുപോലുള്ള എണ്ണപ്പാളികളും ഈ അപകടം സൃഷ്ടിച്ചിട്ടുണ്ടാവില്ല. സൈനിക റഡാറുകൾ പോലും വിന്യസിച്ചിട്ടില്ലാത്ത തെക്കേ ഇന്ത്യൻ സമുദ്രത്തിലൂടെയുള്ള MH370 ന്റെ ഓട്ടോപൈലറ്റിലുള്ള യാത്ര ആരുടേയും കണ്ണിൽ പെടാത്തതും ഒരതിശയമല്ല.

കേടുപറ്റിയെന്നു കരുതി വൈമാനികർ ഇജെക്ട് ചെയ്തു രക്ഷപ്പെട്ട വിമാനങ്ങൾ പോലും പിന്നീട് നൂറുകണക്കിന് കിലോമീറ്റർ പറന്നു ഇന്ധനം തീർന്നു തകർന്നുവീണ ചരിത്രമുണ്ട്. കരയിലാണെങ്കിൽ തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കും. കടലിലാണ് എങ്കിൽ വിമാനങ്ങൾ സമുദ്രാടിത്തട്ടിലേക്ക് മുങ്ങിപോകും. ഇങ്ങനെ ഒരു തെളിവും ശേഷിക്കാതെ അപ്രത്യക്ഷമായ പോർവിമാനങ്ങൾ ഏറെയാണ്. ഇങ്ങനെ കരയിൽ എൺപതുകളിൽ ഒരു സോവ്യറ്റ് mig -23 തകർന്നു വീണിരുന്നു. ശീതയുദ്ധകാലത്തു ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു ആ സംഭവം.

ശീതയുദ്ധത്തിന്റെ അവസാന ദിനങ്ങളിലാണ് സോവ്യറ്റ് യൂണിയന്റെ ഒരു മിഗ് 23 പോർവിമാനം പോളണ്ടിൽ നിന്നും ബെൽജിയം വരെ ഏതാണ്ട് 900 കിലോമീറ്റർ പൈലറ്റില്ലാതെ പറക്കുകയും ഒടുവിൽ ഇന്ധനം തീർന്നു ബെൽജിയത്തിൽ നിലം പതിച്ചു ഒരാൾ മരിക്കുകയും ചെയ്തത് .

അന്നത്തെ വാഴ്സ ഉടമ്പടി രാജ്യമായിരുന്നു പോളണ്ട്. പോളണ്ടിൽ അനേകം കോലോബർസിങ് (Kołobrzeg). ഈ നഗരത്തിലെ ബാഗിക്ക് വ്യോമതാവളത്തിൽ (Bagicz Airbase) നിന്നാണ് കേണൽ നിക്കോളായ് സ്‌കുർദിൻ (Colonel Nikolai Skuridin) 1989 ജൂലൈ 4 നു തന്റെ മിഗ് 23 ൽ പറന്നുയർന്നത് . വ്യോമത്താവളത്തിൽനിന്നും പറന്നുയർന്ന ഉടനെത്തന്നെ വിമാനത്തിലെ എഞ്ചിന് തകരാറുള്ളതായി കേണൽ നിക്കോളായ് സ്‌കുർദിനു തോന്നി. അദ്ദേഹം ഉടൻതന്നെ വിമാനത്തിൽ നിന്നും എജെക്റ്റ് ചെയ്തു രക്ഷപ്പെടുകയും ചെയ്തു. ആളില്ലാത്ത മിഗ് സമീപത്തെ കാടുകളിലെവിടെയോ തകർന്നു വീണതായി അനുമാനിച്ചു സോവ്യറ്റ് അധികൃതർ കാണാതായ മിഗിനെപ്പറ്റി അങ്ങ് മറന്നു.

പക്ഷെ സത്യം വിചിത്രമായിരുന്നു. ആളില്ലാത്ത മിഗ്ഗിനു കാര്യമായ പ്രശനം ഒന്നും ഇല്ലായിരുന്നു. പെട്ടന്ന് തന്നെ എഞ്ചിനിന്റെ ശക്തി വീണ്ടെടുത്ത പോർവിമാനം പോളണ്ടിന്റെ അതിർത്തികടന്നു കിഴക്കൻ ജർമനിയുടെ വ്യോമമേഖലയിലൂടെ പടിഞ്ഞാറേ ദിശയിൽ പറക്കാൻ തുടങ്ങി. കിഴക്കൻ ജർമനി യിൽ നിന്നും പശ്ചിമജര്മനിയിലെ വ്യോമ അതിർത്തിക്കുള്ളിൽ എത്തിയപ്പോൾ തന്നെ നാറ്റോ സഖ്യത്തിന്റെ റഡാറിൽ ഈ ആളില്ലാ പോർവിമാനം കാണപ്പെട്ടു. അക്കാലത്തു പശ്ചിമ ജർമനിയിൽ വിന്യസിച്ചിരുന്ന ഏതാനും F – 15 പോർവിമാനങ്ങൾ സോവ്യറ്റ് പോർ വിമാനത്തെ പിന്തുടർന്നു.

മിഗ്ഗിന്റെ കോക്ക് പിറ്റ് ശൂന്യമാണെന്നും അത് ആയുധങ്ങളൊന്നും വഹിക്കുന്നില്ല എന്നും മനസിലാക്കിയ നാറ്റോ മിഗ്ഗിനെ വെടിവച്ചിടാൻ മുതിർന്നില്ല. ജനവാസമുള്ള പ്രദേശങ്ങൾക്കുമുകളിൽ വച്ച് വെടിവച്ചിട്ടാൽ തകർന്നു വീഴുന്ന മിഗ്ഗ് മനുഷ്യ ജീവന് ഭീഷണിയാകും എന്ന് കരുതിയായിരുന്നു നാറ്റോ പോർവിമാനങ്ങൾ മിഗ്ഗിനെ വെടിവച്ചിടാതിരുന്നത്. മിഗ്ഗ് നോർത്ത് സീയ്ക്ക് മുകളിൽ എത്തുമ്പോൾ തകർക്കാം എന്ന് കരുതി നാറ്റോ പോർവിമാനങ്ങൾ ആ ആളില്ലാ പോർ വിമാനത്തെ പിന്തുടർന്നു. പക്ഷെ മിഗ് നാറ്റോ പ്രതീക്ഷകള്ക്ക് വിപരീതമായി ഫ്രാൻസിനെ ലക്ഷ്യമാക്കി പറന്നു.

ഇതിനിടയിൽ മിഗ്ഗിലെ ഇന്ധനം തീർന്നു തുടങ്ങിയിരുന്നു. ക്രമേണ ഉയരം കുറഞ്ഞു കുറഞ്ഞു മിഗ്ഗ് ഫ്രാൻസ് – ബെൽജിയം അതിർത്തിയിലുള്ള ഒരു വീട്ടിലേക്ക് ഇടിച്ചു കയറി. ആ വീട്ടിലെ ഒരു മനുഷ്യൻ കൊല്ലപ്പെട്ടു. കടലിന് മുകളിൽ വച്ചാണ് ഇത് സംഭവിച്ചിരുന്നെങ്കിൽ മിക്കവാറും ആ മിഗ്ഗ് തകരാതെ കടലിലേക്ക് ഊളിയിട്ടിറങ്ങിയേനെ. കുറഞ്ഞ വേഗതയിൽ പരന്ന കോണുകളിൽ ജലത്തിലേക്ക് പതിക്കുന്ന വിമാനങ്ങൾ തകരണമെന്നില്ല. മിക്കവാറും തകരാതെ അവ ജലത്തിനുള്ളിലേക്ക് ഊളിയിടും. മിക്കവാറും മലേഷ്യൻ യാത്രാവിമാനത്തിനും അത് തന്നെയാകും സംഭവിച്ചിട്ടുണ്ടാവുക.

ചിത്രങ്ങൾ courtsey: വിക്കിമീഡിയ കോമൺസ് ,https://web.archive.org.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post