മലയൻകീഴിലെ മിന്നൽ ഹോട്ടൽ – ശ്രീജ

Total
17
Shares

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ.

ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്.
കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല. ആരും ഒന്നും പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ മാർച്ച് മാസം ലോക്ക്ഡൗണിന് മുമ്പുള്ള ദിനങ്ങളിൽ ഒരു ബീഫ് പാഴ്സൽ വാങ്ങിക്കാനായി ഇറങ്ങി. ഉദ്ദേശിച്ചിരുന്ന കടയിൽ കിട്ടിയില്ല. മനസ്സിൽ ഇതോടിയെത്തി. നേരെ ഇങ്ങോട്ട് പോന്നു.

വയസ്സായ ഒരു മാമനാണ് കടയിൽ റിസ്പഷനിൽ ഇരുന്നത്. പെറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വരുന്നതിനിടയിൽ മാമനെ പരിചയപ്പെട്ടു. പേര് കൃഷ്ണൻ നായർ. ഈ ഭക്ഷണയിടത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാൾ. ബീഫിന്റെ മണവും പേറി നേരെ വീട്ടിൽ എത്തി. പാഴ്സൽ പൊതി അഴിച്ചു. പെറോട്ടയും ബീഫും മുന്നിൽ വിരിഞ്ഞു. പൊളിയോ പൊളി. ബീഫ് കിക്കിടിലം. സംതൃപ്തിയുടെ നിറവിൽ എല്ലാം അലിഞ്ഞ് അലിഞ്ഞങ്ങ് പോയി. ബീഫ് പോയ വഴി അറിഞ്ഞില്ല.

മിന്നൽ എന്നറിയപ്പെടുന്ന ശ്രീ കുട്ടൻപിള്ളയും ശ്രീ കൃഷ്ണൻനായർ മാമനും കൂടി തുടങ്ങിയ കട. കൃഷ്ണൻനായർ ചേട്ടന്റെ മാമൻ കൂടിയാണ് ശ്രീ കുട്ടൻപിള്ള. അദ്ദ്ദേഹത്തിന്റെ മകന്റെ മകളുടെ പേരായ ശ്രീജ എന്ന പേരാണ് ഹോട്ടലിന് ഇട്ടിരിക്കുന്നതെങ്കിലും മലയിൻകീഴ് നിവാസികൾക്കിടയിൽ മിന്നലിന്റെ കട എന്നാണ് അറിയപ്പെടുന്നത്. ചെറിയ ഒരു ഓലക്കടയായിട്ടായിരുന്നു തുടക്കം. ഇപ്പോൾ കാണുന്ന ഷീറ്റിട്ട രീതിയിലോട്ട് മാറിയിട്ട് 22 വർഷമാകും. എല്ലാം വിറകടുപ്പിലായിരുന്നു. ആറു മാസം മുൻപ് ഗ്യാസിലോട്ട് മാറി.

ലോക്ക്ഡൗണിന്റെ തുടക്കത്തിലെ ഇളവുകളിൽ ഭക്ഷണയിടങ്ങൾ ഡെലിവറി, ടേക്ക് എവേ ആയി തുറന്ന് പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിപ്പ് കിട്ടിയതിന്റെ തുടക്കത്തിൽ തന്നെ തുറന്ന് പ്രവർത്തിച്ച ചുരുക്കം ഭക്ഷണയിടങ്ങളിൽ ഒന്നാണിത്.

ശ്രീ കൃഷ്ണൻനായർ മാമന്റെ മകനായ ശ്രീ ജയചന്ദ്രൻ ചേട്ടനാണ് ഇപ്പോൾ ഈ ഹോട്ടലിന്റെ ഉടമസ്ഥൻ. രാഷ്ട്രീയ പ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും കൈ മുതലായുള്ള ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ലോക്ക്ഡൗൺ സമയത്ത് മെയ് 31 വരെ അടച്ചിടാമെന്നാണ് ആദ്യം കരുതിയത്. പ്രധാനമായും വിശ്വസിച്ച് കൂടെ നില്ക്കുന്ന ഹോട്ടലിലെ ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടിയാണ് തുറന്ന് പ്രവർത്തിച്ചത്.

ഇവിടെ രാവിലെ ദോശ, ഇഡ്ഡലി, അപ്പം, പുട്ട്, പയറ്, പപ്പടം, മുട്ടക്കറി, കിഴങ്ങു കറി, തക്കാളി കറി ഇവയാണ് ലഭിക്കുന്നത്. (രാവിലെ 5 മണി മുതൽ രാത്രി 8:30 വരെയാണ് പ്രവർത്തന സമയം) രാവിലെ പത്ത് മണി മുതൽ ഇടിയപ്പം, പെറോട്ട, ചിക്കൻ ഫ്രൈ, ചിക്കൻ കറി. ഉച്ചയ്ക്ക് ഊണും ചിക്കൻ ബിരിയാണിയും വെജിറ്റബിൾ ബിരിയാണിയും. വൈകുന്നേരം പുട്ട്, പയറ്, പപ്പടം, വറുത്ത മുളക്. ഇവിടെ അതിന് നല്ല ചെലവാണ്.

ഒരു കാര്യം മനസ്സിൽ തോന്നിയത് പലപ്പോഴും നമ്മൾ കടന്ന് പോകുന്ന ഭക്ഷണയിടങ്ങൾ രുചികൾ പേറി നില്ക്കുന്ന ഒരിടമാവും. പലപ്പോഴും നമ്മൾ അത് അറിയുന്നില്ല. ഒരിക്കൽ ആ രുചി അനുഭവിക്കുമ്പോൾ നിറഞ്ഞ കുറ്റബോധമായിരിക്കും. ഇത്രയും നാൾ നമ്മൾ അറിഞ്ഞില്ലല്ലോ എന്ന്. മലയിൻകീഴിലെ ശ്രീജ അഥവാ മിന്നലിന്റെ കട വ്യക്തിപരമായി എനിക്ക് അത്തരമൊരു അനുഭവം തന്ന കടയാണ്. ലൊക്കേഷൻ: പേയാട് നിന്ന് മലയിൻകീഴ് ജംഗ്ഷൻ എത്തി വലത്തോണ്ട് തിരിയുമ്പോൾ പാപ്പനംകോട് പോകുന്ന വഴിയുടെ തുടക്കത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post