വാഹനാപകടവും നഷ്ടപരിഹാരവും; നിങ്ങളറിയേണ്ട കാര്യങ്ങൾ

Total
49
Shares

എഴുതിയത് – തോമസ് എം.യു. കോട്ടയം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈസ് ചെയർമാൻ. കടപ്പാട് – ദേശാഭിമാനി.

നാട്ടിൽ വാഹനാപകടം ദിനംപ്രതി വർധിച്ചുവരികയാണ്. വാഹനപ്പെരുപ്പം, അശ്രദ്ധ, ട്രാഫിക് നിയമലംഘനങ്ങൾ എന്നിങ്ങനെ അപകടങ്ങൾക്ക് കാരണം പലതാണ്. അത് എന്തുതന്നെയായാലും വാഹനാപകടങ്ങൾ മിക്കപ്പോഴും തകർത്തുകളയുന്നത് കുടുംബങ്ങളുടെ അത്താണികളും പ്രതീക്ഷകളുമൊക്കെയാണ്. ഈ നഷ്ടങ്ങൾ നികത്താനാകാത്തതാണെങ്കിലും വാഹനാപകടത്തിന് നഷ്ടപരിഹാരം കിട്ടാനുള്ള നിയമം ഉണ്ട് എന്നത് ദുരന്തത്തിൽപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ്. നഷ്ടപരിഹാരം നഷ്ടപ്പെടാതിരിക്കാനും അർഹമായത് ലഭ്യമാകാനും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പരാതികൾ സമർപ്പിക്കുന്നത് എങ്ങനെ?

മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളുടെ ബാഹുല്യം മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി). അപകടത്തിന് ശേഷം നഷ്ടപരിഹാര പരാതി കൊടുക്കുന്നതിന് ഇപ്പോൾ സമയപരിധിയുണ്ട്. മോട്ടോർ വാഹന നിയമത്തിന്റെ 2019ലെ ഭേദഗതിയനുസരിച്ച് ആറുമാസമാണ് കാലാവധി.

എംഎസിടി കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെക്കൊണ്ട് പരാതി തയ്യാറാക്കിച്ച് ആശുപത്രിയിൽനിന്നും പോലീസിൽനിന്നും ലഭിക്കുന്ന രേഖകളുടെ പകർപ്പു സഹിതമാണ് കേസ് ഫയൽ ചെയ്യേണ്ടത്.

പരാതിയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

പരിക്കുകൾ മാത്രമുള്ള കേസുകളിൽ പൊലീസിൽനിന്ന് ലഭിക്കുന്ന പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ), ചാർജ് ഷീറ്റ്, അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) റിപ്പോർട്ട്, ആശുപത്രിയിൽനിന്നും ലഭിക്കുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് പ്രധാനമായും സമർപ്പിക്കേണ്ട രേഖകൾ. അതോടൊപ്പം വരുമാനം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതും സമർപ്പിക്കണം.
മരണം സംഭവിച്ചിട്ടുള്ള കേസാണെങ്കിൽ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ദേഹപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്.

കോടതി പരാതിയുടെ പകർപ്പ് എതിർ കക്ഷികൾക്ക് അയക്കും. കുറ്റക്കാരനായ ഡ്രൈവറും വാഹന ഉടമയും വാഹനം ഇൻഷുർ ചെയ്തിരിക്കുന്ന കമ്പനിയുമായിരിക്കും എതിർ കക്ഷികൾ. എതിർകക്ഷികൾ കോടതിയിൽ സമർപ്പിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിൽ അത് കണക്കാക്കി കോടതി വിധി പ്രസ്താവിക്കും.

ഇൻഷുറൻസ്‌ കമ്പനി നഷ്ടപരിഹാര കേസിന്റെ നോട്ടീസ് കോടതിയിൽനിന്ന്‌ ലഭിച്ചാൽ ഇൻവെസ്റ്റിഗേറ്ററുടെ സഹായത്തോടെ ബന്ധപ്പെട്ട രേഖകൾ പൊലീസ് സ്റ്റേഷനിൽനിന്ന്‌ സമാഹരിക്കും. ഇൻഷുറൻസ് പോളിസി ഉണ്ടെന്ന് ഉറപ്പുവരുത്തും. ഡ്രൈവിങ് ലൈസൻസും വാഹന രേഖകളും ശരിയാണെങ്കിൽ അവയുടെ പകർപ്പുകൾ കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകനെ ഏൽപ്പിക്കും. എംഎസിടി കോടതിയിൽ കേസ് തീരുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരാണ്.

കേസ് തീർപ്പാക്കുന്നത് രണ്ടു തരത്തിൽ…

1 അപകടം സംബന്ധിച്ച രേഖകളും വസ്തുതകളും പരിശോധിച്ച് ഇൻഷുറൻസ് കമ്പനിക്ക് ബാധ്യത ഉണ്ടെങ്കിൽ നിശ്ചിത തീയതികളിൽ തീരുമാനിച്ചിട്ടുള്ള അദാലത്തിലൂടെ കേസ് ഒത്തുതീർപ്പാക്കും. കമ്പനി അധികാരികളും കമ്പനി അഭിഭാഷകനും പരാതിക്കാരനും പരാതിക്കാരന്റെ അഭിഭാഷകനും കോടതിയിലെ മീഡിയേറ്ററുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് നഷ്ടപരിഹാരത്തുക തീരുമാനിച്ചാണ്‌ കേസ് തീർപ്പാക്കുക.

2 കേസ് രേഖകൾ സംബന്ധിച്ചോ ബാധ്യത സംബന്ധിച്ചോ അവ്യക്തതകൾ ഉണ്ടെങ്കിൽ കോടതി ആവശ്യമായ തെളിവെടുപ്പുകളുടെ കൂടി അടിസ്ഥാനത്തിൽ പരിശോധിച്ച് നഷ്ടപരിഹാരം നൽകുകയോ കേസ് തള്ളുകയോ ചെയ്യും. ചികിത്സാ ചെലവിന്റെ തുക പൂർണമായും നഷ്ടപരിഹാരത്തോടൊപ്പം ലഭിക്കും. ഒറിജിനൽ ബില്ലുകൾ കോടതിയിൽ സമർപ്പിക്കണം.
നഷ്ടപരിഹാരം വിധിച്ചാൽ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാര തുകയും പലിശയും കോടതി അനുവദിക്കുന്ന ചെലവും ഉൾപ്പെടെയുള്ള തുക 60 ദിവസത്തിനുള്ളിൽ കോടതിയിൽ കെട്ടിവയ്ക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കമ്പനി അക്കൗണ്ടിൽനിന്ന്‌ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക മാറ്റണം എന്നായിരിക്കുന്നു.

നഷ്ടപരിഹാരം കണക്കാക്കുന്ന വിധം

പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. അത് വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി എന്നിവയിൽനിന്നാണ് മനസ്സിലാക്കുന്നത്. അപകടത്തിൽപ്പെട്ടയാളുടെ വരുമാന നഷ്ടം കണക്കാക്കാൻ വേണ്ടിയാണ് കോടതി ശമ്പള സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
വാഹന രേഖകൾ ശരിയല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഇല്ലെങ്കിൽ വാഹന ഉടമസ്ഥനും ഓടിച്ചയാളും നഷ്ടപരിഹാരം കൊടുക്കേണ്ടി വരും.

മരണത്തിനുള്ള നഷ്ടപരിഹാരം

മരണത്തിനുള്ള നഷ്ടപരിഹാരം (ഡെത്ത് ക്ലെയിം) ആണെങ്കിൽ മരിച്ച വ്യക്തിയുടെ ജോലിയും വരുമാനവും പ്രായവും അനുസരിച്ചാണ് വിധിയുണ്ടാകുക. അതിന് ആശ്രിതരുടെ അവസ്ഥ, കുട്ടികൾ, ജോലിയില്ലാത്ത ജീവിത പങ്കാളി തുടങ്ങിയ കാര്യങ്ങൾ പരി​ഗണിക്കും. ചെറിയ പരിക്കുകൾക്ക് താൽക്കാലിക വരുമാന നഷ്ടം, ചികിത്സാ ചെലവ് എന്നിവ പരി​ഗണിച്ചാണ് നഷ്ടം തീരുമാനിക്കുന്നത്.

അപകടത്തിൽ സ്ഥിര വൈകല്യമാണ് ഉണ്ടായതെങ്കിൽ വ്യക്തിയുടെ വരുമാനം, പ്രായം, വൈകല്യം എത്ര ശതമാനമാണ് എന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ലഭിക്കുക.

എംഎസിടി കോടതി വിധിച്ച നഷ്ടപരിഹാരം സംബന്ധിച്ച് തകർക്കമുണ്ടെങ്കിൽ പരാതിക്കാരനും ഇൻഷുറൻസ് കമ്പനിക്കും ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാം. ഹൈക്കോടതിയിൽനിന്ന്‌ ഉണ്ടാകുന്ന തീരുമാനത്തിൽ തർക്കമുണ്ടെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കാവുന്നതാണ്. ഒത്തുതീർപ്പാക്കിയ കേസുകളിൽ അപ്പീൽ കൊടുക്കാൻ അവകാശമില്ല.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post