എം.ക്യു9 റീപ്പർ – ലോകത്തിലെ ഏറ്റവും അപകടകാരിയായ കൊലയാളി

Total
11
Shares

എഴുത്ത് – നിഖിൽ ദാസ്.

ഇന്നത്തെ കുഞ്ഞൻ ഡ്രോണുകളുടെ പൂർവികന്മാരാണ് യു.എ.വി കൾ. എല്ലാ ഡ്രോണുകളും ഒരു തരത്തിൽ യു.എ.വി തന്നെയാണ്. അൺമാൻഡ് ഏരിയൽ വെഹിക്കിൾ എന്നുള്ളതിന്റെ ചുരുക്കപ്പേരാണ് യുഎവി.ഈ രംഗത്തെ അതികായനാണ് അമേരിക്കയുടെ എം.ക്യു9 റീപ്പർ എന്ന യുഎവി.

പ്രധാനമായും യുഎവികൾ നിരീക്ഷണത്തിനു മാത്രമാണ് ഉപയോഗിക്കുക.എന്നാൽ നിരീക്ഷിക്കാനും നശിപ്പിക്കാനും ഒരുപോലെ ശേഷിയുള്ള യുഎവികളുടെ രാജാവാണ് എം.ക്യു9 റീപ്പർ. നിരീക്ഷണവും നശീകരണം മാത്രമല്ല പലവിധ ഉപയോഗങ്ങൾക്കും ഉപകരിക്കുന്ന രീതിയിലാണ് ഇവന്റെ നിർമ്മാണം. അമേരിക്കയുടെ അതീവ രഹസ്യ ദൗത്യങ്ങൾ കൈകാര്യംചെയ്യുന്ന സ്പെഷ്യൽ ഓപ്പറേഷൻ കമാൻഡ് ആണ് ഈ കരുത്തനെ കൂടുതലും ഉപയോഗപ്പെടുത്തുന്നത്.

നിശബ്ദമായി ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനുള്ള ഒരു ഉപകരണത്തിനു വേണ്ടി അമേരിക്കൻ സേനയുടെ ദീർഘകാലത്തെ ഗവേഷണത്തിന്റെ ഫലമായി 2001 ഫെബ്രുവരിയിലാണ് എം.ക്യു9 റീപ്പർ ആദ്യമായി പറന്നു പൊങ്ങുന്നത്. ഏതാണ്ട് 12 ബില്യൺ അമേരിക്കൻ ഡോളറാണ് പ്രിഡേറ്റർ ബി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന എം.ക്യു9 റീപ്പർ രൂപപ്പെടുത്താൻ അമേരിക്ക ചെലവഴിച്ചത്.

ജനറൽ ആറ്റമിക് എയ്റോനോട്ടിക്കൽ സിസ്റ്റംസ് ആണ് എം.ക്യു9 റീപ്പറിനു ജീവൻ കൊടുത്തത്. 20.1 മീറ്റർ വിങ്‌സ്പാനുള്ള ഇവന്റെ നീളം 11 മീറ്ററാണ്. പന്ത്രണ്ടര അടി ഉയരവും, 2, 223 കിലോ ഭാരവുമുള്ള പ്രിഡേറ്റർ B-യ്ക്ക് 602 ഗ്യാലൻ ഇന്ധനം സംഭരിക്കാനുള്ള ശേഷിയുണ്ട്.

എം.ക്യു9 റീപ്പർ ഒരെണ്ണത്തിന്റെ ഫ്ലൈഎവേ കോസ്റ്റ് മാത്രം 114 കോടി രൂപയോളം വരുന്നുണ്ട്. ഹെൽമെറ്റോ സാരി ഗാർഡോ ഒന്നുമില്ലാതെ ഒരു ബൈക്ക് വാങ്ങുന്നതു പോലെ, വെടിക്കോപ്പുകളും നിരീക്ഷണ സംവിധാനങ്ങളും ഒന്നുമില്ലാതെ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങുന്ന അവസ്ഥ വരെ മാത്രമുള്ള ചിലവാണ് ഫ്ലൈഎവേ കോസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏതാണ്ട് ഇരുന്നൂറോളം എം.ക്യു9 റീപ്പർ അമേരിക്കയുടെ ആയുധ ശേഖരത്തിലുണ്ട്.

പ്രതിരോധ ഗവേഷണ ആനുകാലികങ്ങളിലെ അവസാനവാക്കായ ജെയ്ൻസ് പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രകാരം, എം.ക്യു9 റീപ്പർ, നിലത്തിറങ്ങാതെ 40 മണിക്കൂർ ആകാശത്തു പറക്കാൻ കഴിവുള്ളതാണ്.കൂറ്റൻ യാത്രാ വിമാനങ്ങൾ സാധാരണ പറക്കുന്ന ഉയരം 31000 മുതൽ 38000 അടി വരെയാണ് .എന്നാൽ, ശത്രു സങ്കേതങ്ങൾക്ക് മുകളിലൂടെ 50, 000 അടി ഉയർന്ന് പറക്കാൻ കഴിവുണ്ട് ഈ മിടുക്കന്. പ്രിഡേറ്റർ ബിയുടെ നവീകരിച്ച മോഡലുകൾക്ക് മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുണ്ട്. മിസൈലുകളും ആയുധങ്ങളുമടക്കം 1700 കിലോ നിസ്സാരമായി വഹിച്ചുകൊണ്ട് പറക്കാൻ എം.ക്യു9 റീപ്പറിനു സാധിക്കും. ഏതുതരം പ്രതികൂല കാലാവസ്ഥയും വകവെക്കാതെ പറക്കുന്ന പ്രിഡേറ്ററിനു മഞ്ഞോ, മഴയോ, വെയിലോ, മിന്നലോ ഒന്നും പ്രശ്നമല്ല.

ഒറ്റ പറക്കലിൽ തന്നെ 1800-2000 കിലോമീറ്റർ സഞ്ചരിക്കാൻ ശേഷിയുണ്ട് ഇവന്. ഗ്രൗണ്ട് ട്രൂപ്പുകൾ താഴെനിന്ന് ആക്രമിക്കുമ്പോൾ മുകളിൽ നിന്ന് കനത്ത ആക്രമണം നടത്തി എയർ സപ്പോർട്ട് കൊടുക്കലാണ് എം.ക്യു9 റീപ്പറിന്റെ യുദ്ധമുഖത്തെ പ്രധാന ദൗത്യം. നിരീക്ഷണങ്ങൾക്കും, രക്ഷാപ്രവർത്തനങ്ങൾക്കും, ചാര പ്രവർത്തനങ്ങൾക്കും ഒരുപോലെ നിശബ്ദമായി ഉപയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രിഡേറ്റർ B- യുടെ പ്രത്യേകത.

അസാമാന്യമായ രീതിയിൽ എയർ ബാലൻസ് നിലനിർത്തുന്നതാണ് ഇവനെ അമേരിക്കക്ക് പ്രിയങ്കരനാക്കുന്നത്.2009-ൽ, അഫ്ഗാനിൽ നിരീക്ഷണ പറക്കലിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഒരു എം.ക്യു9 റീപ്പർ, താജിക്കിസ്ഥാൻ അതിർത്തി മുറിച്ചുകടന്നു. ഉടൻ തന്നെ താജിക്കിസ്ഥാൻ സൈനികർ, ഒരു എ.ഐ.എം9 മിസൈൽ ഡ്രോണിനു നേരെ തൊടുത്തു. കൃത്യമായും ഒരു ഭാഗത്ത്‌ അതേൽക്കുകയും ചെയ്തു. എന്നാൽ താഴെ വീഴുന്നതിനു മുമ്പ്, റീപ്പറിനു മേലുള്ള കൺട്രോൾ ടവറിന്റെ നിയന്ത്രണം തിരിച്ചുകിട്ടി. എന്നാൽ, ഉടനെ തന്നെ അടുത്തുള്ള കുന്നു ലക്ഷ്യമാക്കി അതു പറപ്പിച്ച അമേരിക്കൻ സൈനികർ, ശത്രുക്കളുടെ പിടിയിൽ അകപ്പെടുന്നതിന് മുമ്പേ, അത് ഇടിച്ചു തകർത്തു കളഞ്ഞു.

ലേസർ ഗൈഡഡ് മിസൈലുകളുടെ ഫലപ്രദമായ വിനിയോഗത്തിനു വേണ്ടി ലേസർ ഡെസിഗ്നേറ്ററുകളും റേഞ്ച് ഫൈൻഡറുകളും ഇവയിൽ ഘടിപ്പിച്ചിട്ടുണ്ട്കു പ്രസിദ്ധമായ വ്യോമ ഭൗമ മിസൈലായ ഹെൽഫയറാണ് പ്രിഡേറ്റർ B-യുടെ പ്രധാന ആയുധമെങ്കിലും ടാങ്ക് വേധ മിസൈലുകളും എം.ക്യു9 റീപ്പറിന്റെ ആയുധ ശേഖരങ്ങളിൽ സർവ്വ സജ്ജമാണ്. മണൽത്തരികൾ പോലും ഒപ്പിയെടുക്കുന്നത്ര തെളിമയാർന്ന ക്യാമറ സംവിധാനവും എം.ക്യു9 റീപ്പറിന്റെ സവിശേഷതയാണ്.

അമേരിക്കയുടെ ഏറ്റവും മികച്ച കൊലപാതക യന്ത്രമാണ് പ്രിഡേറ്റർ B എന്ന എം.ക്യു9 റീപ്പർ. 2015 നവംബറിലാണ്, താൻ സുരക്ഷിതനാണെന്ന ബോധത്തിൽ സിറിയയിലെ രക്ഖ നഗരത്തിലൂടെ ഡ്രൈവ് ചെയ്തു പോവുകയായിരുന്ന ജിഹാദി ജോണിന്റെ കാർ നിമിഷ നേരം കൊണ്ടാണ് തീഗോളമായത്. പ്രഥമദൃഷ്ട്യാ ബോംബ് സ്ഫോടനമെന്ന് തെറ്റിദ്ധരിച്ച് ആൾക്കാർ ഓടിക്കൂടവേ, കൊലയാളി എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് ആകാശത്തിലൂടെ പറന്നകന്നിരുന്നു.

2020 ജനുവരി 3, പുലർച്ചെ രണ്ടുമണിയോടെ, നിശബ്ദമായി തലയ്ക്കുമുകളിൽ പറന്നെത്തിയ എം.ക്യു9 റീപ്പറിന്റെ കഴുകൻ കണ്ണുകളും ഹെൽഫയർ മിസൈലിന്റെ പിഴയ്ക്കാത്ത ഉന്നവുമാണ് ഖാസിം സുലൈമാനിയടക്കം 10 പേരുടെ ജീവനെടുത്തത്.

പത്തെണ്ണം നാവികസേനയ്ക്കും, പത്തെണ്ണം കരസേനയ്ക്കുമായി 20 എം.ക്യു9 റീപ്പർ ഡ്രോണുകൾ, സന്തതസഹചാരിയായ ഹെൽഫയർ മിസൈലുകൾ സഹിതം ഇന്ത്യ വാങ്ങുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തിനു പുറകിൽ മറഞ്ഞുകിടക്കുന്ന ലക്ഷ്യങ്ങളിലൊന്ന് ദീർഘകാലമായി സ്വന്തമാക്കാൻ ഇന്ത്യ പരിശ്രമിക്കുന്ന ഈ മിടുക്കന് വേണ്ടിയുള്ള വിലപേശലാണ്. ഭാരതത്തിന്റെ ശത്രു രാജ്യങ്ങൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാവും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post