കൈരളിയുടെ തിരോധാനം – കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹത

Total
1
Shares

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയാണു കൈരളി കപ്പലിന്റെ തിരോധാനം. കൈരളിക്ക് എന്താണു സംഭവിച്ചത് എന്ന ചോദ്യത്തിന് വർഷങ്ങൾക്കിപ്പുറവും ആർക്കും കൃത്യമായ മറുപടിയില്ല. പുതിയ തലമുറയ്ക്ക് അധികം പരിചയമില്ലാത്ത കൈരളിയുടെ കഥ ഇതാ ഇങ്ങനെ…

കേരളാ സർക്കാർ സ്ഥാപനമായ കേരളാ ഷിപ്പിംഗ് കോർപറേഷന്റെ കപ്പലായിരുന്നു കൈരളി. നോര്‍വെയിലെ തുറമുഖനഗരമായ ഹോര്‍ട്ടനിലെ മറൈനന്‍സ് ഹോവ്ഡ്വെഫ്ത്ത് ( Marinens Hovedverft ) യാര്‍ഡില്‍ നിര്‍മ്മിച്ച സാഗസോഡ് (Saga sword) ആണ് പിന്നീട് കൈരളിയായത്. 1967 ല്‍ കപ്പല്‍ നീററിലിറങ്ങി. 1975ല്‍ കപ്പല്‍ ഓസ്ലോയിലെ ഒലേ ഷ്രോഡര്‍ കമ്പനിക്ക് വിററു. ഓസ്‌കോസോഡ് (Oscosword) എന്ന് പേരിട്ട ഈ കപ്പല്‍ 1976 ഫെബ്രുവരി 14 ന് കേരള സ്റേറററ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ 5.81 കോടി രൂപക്ക് വാങ്ങുകയും എം.വി.കൈരളി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

അറുപത്തിമൂന്നടി ഉയരവും പത്തൊമ്പതിനായിരം ടണ്‍ ചരക്കുവാഹകശേഷിയുമുണ്ടായിരുന്ന എം വി കൈരളിയ്ക്ക്. മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി രാജ്യങ്ങള്‍ താണ്ടി. 1979 ജൂണ്‍ 30 ന് മർമ്മഗോവ തുറമുഖത്തുനിന്നും 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്റേറാക്കിലേക്ക് ആയിരുന്നു കൈരളിയുടെ അവസാന യാത്ര. ക്യാപ്റ്റന്‍ മരിയദാസ് ജോസഫ്, ചീഫ് എഞ്ചിനീയര്‍ അബി മത്തായി അടക്കം 23 മലയാളികളുള്‍പ്പെടെ 51 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

ജൂലൈ മൂന്നിന് രാത്രി എട്ടുമണി മുതല്‍ കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ നിലച്ചു. മര്‍മഗോവയില്‍ നിന്ന് 500 മൈല്‍ മാത്രമകലെയായിരുന്നു അപ്പോള്‍ കപ്പല്‍. മണ്‍സൂണ്‍ കാലമായതിനാല്‍ കടല്‍ പതിവിലേറെ പ്രക്ഷുബ്ധവുമായിരുന്നു. നിശ്ചയിച്ച പ്രകാരം ജൂലായ് എട്ടിന് ഇന്ധനം നിറക്കാന്‍ കപ്പല്‍ ആഫിക്കന്‍ തീരത്തെ ജിബൂത്തിയിലെത്തേണ്ടതായിരുന്നു. ജൂലായ് 11 ന് ജിബൂത്തിയിലെ കമ്പനിയുടെ ഏജന്റാണ് കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല എന്ന വിവരം പ്രധാന കാര്യാലയത്തിൽ വിളിച്ചറിയിച്ചതോടെയാണ് കപ്പൽ കാണാതായെന്നുള്ള വിവരം ശരിവെക്കുന്നത്.

ഇതുസംബന്ധിച്ചു ശേഷം പത്രമാധ്യമങ്ങളിൽ വർത്ത വരിക കൂടി ചെയ്തതോടെ തിരച്ചിൽ ആരംഭിച്ചു. രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളും നാല് കപ്പലുകളും രണ്ട് ഇന്ത്യന്‍ യുദ്ധക്കപ്പലുകളും ദിവസങ്ങളോളം തിരഞ്ഞെങ്കിലും അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താനായില്ല. കപ്പല്‍ അതിശക്തിയായ തിരമാലകളില്‍ പെട്ട് തകര്‍ന്നതാണെന്നും കടല്‍ക്കൊള്ളക്കാര്‍ പിടിച്ചുകൊണ്ട് പോയതാണെന്നുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ ഇതിന് പിന്നാലെയെത്തി. പല തലത്തില്‍ നിരവധി അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ഫലം ചെയ്തില്ല.

വ്യക്തമായ റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്ന് പറയപ്പെടുന്നു. റഡാര്‍ സംവിധാനം തകരാറിലായിരുന്നതിനാല്‍ അത് ശരിയാകാതെ യാത്ര പുറപ്പെടാനാവില്ലെന്ന്
യാത്രയ്ക്ക് മുൻപ് ക്യാപ്റ്റന്‍ മരിയദാസ് ജോസഫ് കോര്‍പറേഷനെ അറിയിച്ചെങ്കിലും കോർപ്പറേഷനിലെ ഉന്നതരുടെ സമ്മർദ്ദത്തത്തുടർന്നാണ് കപ്പലിനു പുറപ്പെടേണ്ടി വന്നത് എന്നും ആരോപണമുണ്ട്.

ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിശദീകരണങ്ങള്‍ നല്‍കാനാവാതെ ഷിപ്പിങ് കോര്‍പ്പറേഷന്‍ നട്ടംതിരിഞ്ഞു. സംഭവം ലോകം മുഴുവന്‍ അറിഞ്ഞതോടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കാന്‍ കോര്‍പ്പറേഷന്‍ തയാറായി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്ന കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അഗാധതകളിലേക്ക് മുങ്ങിത്താണു പോയെന്നാണ് ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ എത്തിച്ചേര്‍ന്ന നിഗമനം. എ­ന്നാല്‍ ഇതിന് ഉപോല്‍ബലകമായി ഹാജരാക്കാന്‍ കഴിയുന്ന തെളിവിന്റെ ഒരു തരിമ്പു പോലും ഇന്നേ വരെ ഒരു ഏജന്‍സിക്കും ലഭിച്ചിട്ടില്ല. കപ്പല്‍ തിരോധാനത്തിന് പിന്നില്‍ വലിയ തട്ടിപ്പുകളും നിഗൂഢതകളും മറഞ്ഞിരിക്കുന്നതായി പലരും അഭിപ്രായപ്പെടുന്നു.

വിശദാന്വേഷണം നടത്താനല്ല, നഷ്ടപരിഹാരം നേടിയെടുക്കായിരുന്നു അധികൃതര്‍ തിടുക്കം കാണിച്ചത്. 6.40 കോടി രൂപ കോര്‍പ്പറേഷന് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിച്ചു. ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് പൊതുവായി 37,730 രൂപ വീതം നല്‍കി. കോടതിവിധികള്‍ വഴിയും പലരും കൂടുതല്‍ നഷ്ടപരിഹാരം നേടുകയും ചെയ്തു.

കൈരളി കാണാതായതിനെക്കുറിച്ച് അന്വേഷണരേഖകളും റിപ്പോര്‍ട്ടുകളും ഇപ്പോള്‍ ലഭ്യമല്ലെന്നാണ് ഔദ്യോഗികഭാഷ്യം. 1974ലെ കേരള ഷിപ്പിങ് കോര്‍പ്പറേഷനും 1975 ലെ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ലയിച്ച് 1989 ല്‍ രൂപവത്കൃതമായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനാണ് ഈ വിവരമറിയിക്കുന്നത്. …

നിഗൂഢതകളും ദുരൂഹതകളും ബാക്കി വച്ച് കേരളത്തിന്റെ ‘കൈരളി’ കടലില്‍ മറഞ്ഞിട്ട് ഇപ്പോൾ 41 വർഷങ്ങൾ കടന്നുപോയി. കപ്പല്‍ എവിടെപ്പോയി? കപ്പലിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് എന്ത് സംഭവിച്ചു? അവരിലാരെങ്കിലും എവിടെയെങ്കിലും ജീവിച്ചിരിക്കുന്നോ? കൈരളി അപ്രത്യക്ഷമായിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഊഹാപോഹങ്ങളും കെട്ടുകഥകളും മാത്രമാണ് ഇന്നും ബാക്കി നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post