കാടു കടന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ ‘പെൺപട’യുടെ യാത്ര

Total
0
Shares

‘നാടോടി’ എന്ന പേരിൽ ഒരു ട്രാവൽ ഗ്രൂപ്പ്‌ തുടങ്ങിയപ്പോൾ മുതലുള്ള ഞങ്ങളുടെ ആഗ്രഹമായിരുന്നു. കാട്ടിലൂടെ ഒരു ആനവണ്ടി യാത്ര. ആയിടയ്ക്കാണ് ആനവണ്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ KSRTC ബസ്സിൽ കുട്ടനാട്ടിലേക്ക് ഒരു യാത്ര നടത്തിയ കാര്യം അറിയുന്നത്. അതോടെ നമുക്കും KSRTC ബസ്സ് റെന്റിന് എടുക്കാൻ പറ്റും എന്ന് മനസ്സിലായി. അങ്ങനെ മലക്കപ്പാറയ്ക്ക് ഒരു ആനവണ്ടിയാത്ര എന്ന സ്വപനം കാണാൻ തുടങ്ങി.

എടത്വ ഡിപ്പോയിലെ കണ്ടക്റ്റർ ആയ ഷെഫീഖ് സാറിനോട് ഞങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളും അന്വേഷിച്ചു വളരെ വിശദമായി തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ ഇടപെടലും, സപ്പോർട്ടും, ഗൈഡൻസും കൊണ്ടാണ് സത്യത്തിൽ ഈ യാത്രയുമായി മുന്നോട്ട് പോകാനുള്ള ഒരു ആത്മവിശ്വാസം ഞങ്ങൾക്കുണ്ടായത് തന്നെ.

ചാലക്കുടി ഡിപ്പോയിൽ നിന്നാണ് മലക്കപ്പാറയ്ക്കുള്ള ബസുകൾ പുറപ്പെടുന്നത്. ഡിപ്പോയിലെത്തി ഇൻസ്‌പെക്ടർ ഡൊമിനിക്ക് സാറുമായി കാര്യങ്ങൾ സംസാരിച്ചപ്പോൾ ആത്മവിശ്വാസം ഒന്നുകൂടി ഇരട്ടിച്ചു. അത്ര കാര്യമായി എല്ലാ വിവരങ്ങളും അദ്ദേഹം പറഞ്ഞു തന്നു. പിന്നെ ട്രിപ്പ് പ്ലാനിങ്ങിന്റെ നാളുകൾ ആയി. ആനവണ്ടിയാത്രയുടെ ഒരു കിടിലൻ പോസ്റ്റർ ഞങ്ങളുടെ സ്വന്തം ഡിസൈനർ ആര്യ ശിവരാജ് റെഡിയാക്കി. യാത്രയെക്കുറിച്ച് അറിഞ് കേരളത്തിന്റെ പല ഭാഗത്ത് നിന്നും നാടോടിക്ക് ഒപ്പം കൂടാൻ ഒരുപാട് പേർ വിളിച്ചു. പോസ്റ്റർ KSRTC യുടെ പേജിലും, മനോരമഓൺലൈൻ പേജിലും, നമ്മുടെ സുഹൃത്തുക്കളുടെ ടൈംലൈനിലുമൊക്കെ ഇടംപിടിച്ചപ്പോൾ വിചാരിച്ചതിലും നേരത്തെ ബുക്കിങ് പൂർത്തിയാക്കാൻ പറ്റി.

യാത്രയുടെ പ്ലാനിങ്ങുകൾ തകൃതിയായി നടക്കുമ്പോൾ ഉള്ളിലുള്ള ഏറ്റവും വലിയ ടെൻഷൻ നമുക്കൊപ്പം വരുന്ന ക്രൂ എങ്ങിനെ ആയിരിക്കും എന്നോർത്തായിരുന്നു. സ്ത്രീകൾ മാത്രമുള്ള യാത്രയാണ്.. ആനയും, കടുവയും, പുലിയുമുള്ള കാട്ടിലൂടെ മാത്രം ഏതാണ്ട് 50 KM യാത്ര. പോകുന്ന വഴിയിൽ ബാത്രൂം സൗകര്യങ്ങൾ ഇല്ല. മലക്കപ്പാറ എത്തിയാലും രക്ഷയില്ല. ഒന്നോ രണ്ടോ പേരെയും കൊണ്ടുള്ള യാത്രയല്ലല്ലോ കുഞ്ഞുങ്ങളടക്കം 50 പേരാണ്. അതും പല പ്രായത്തിലുള്ള പെണ്ണുങ്ങൾ. പുരുഷൻമാരോട് മുഴുവൻ കടുത്ത അസൂയ തോന്നിയ നിമിഷമായിരുന്നു അത്. ഒരുപാട് കൊതിയുണ്ടെങ്കിലും സ്ത്രീകൾ പല യാത്രകളിൽ നിന്നും മാറി നിൽക്കുന്നതിന്റെ കാരണങ്ങളിൽ ഒന്നാണല്ലോ ഈ ടോയ്ലറ്റ് സൗകര്യങ്ങളില്ലായ്മ്മ.

ഷെഫീഖ് സാറിന്റെയും, അരുൺസാറിന്റെയുമൊക്കെ ഇടപെടലുകൾ കൊണ്ട് തന്നെ ഈ റൂട്ടിലെ ഏറ്റവും ബെസ്റ്റ് ക്രൂവിനെ ആണ് KSRTC ഞങ്ങൾക്ക് തന്നത്. അവരാണ് ശെരിക്കും ഈ യാത്രയിലെ താരങ്ങൾ.. KSRTC ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ രഞ്ജിത്തേട്ടനും, കണ്ടക്ട്ടർ സുധീഷേട്ടനും.. ഈ യാത്രയുടെ 75 ശതമാനം ക്രെഡിറ്റും അവർക്കുള്ളതാണ്. സത്യം പറയാല്ലോ ഈ യാത്രയോടെ കുഞ്ഞുങ്ങളടക്കം ഞങ്ങൾ 50 പേരും ഇവരുടെ കട്ട ഫാൻസ്‌ ആയിമാറി. ഞങ്ങളെ ക്ഷമയോടെ കേട്ട്, ഞങ്ങൾക്കുള്ള ഉപദേശനിർദേശങ്ങൾ നൽകി, എല്ലാവിധത്തിലും ഞങ്ങളെ സഹായിച്ചും സഹകരിച്ചും രണ്ടുപേരും ഞങ്ങൾക്കൊപ്പം കൂടി. ഈ യാത്ര മുഴുവനും അവരുടെ യാത്രാനുഭവങ്ങൾ കേട്ട് അവർക്ക് ചുറ്റും കൂട്ടം കൂടി നിൽപ്പായിരുന്നു ഞങ്ങൾ സംഘാടകർ.

ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ പറഞ്ഞുതന്ന്, ഓരോ കാഴ്ച്ചകളും കാട്ടിത്തന്ന് അത്ര സുരക്ഷിതമായി ഞങ്ങളെ കൊണ്ടുപോയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വീതികുറഞ്ഞ ഹെയർപിൻ വളവുകളിലൂടെ ആനവണ്ടി വളച്ചെടുത്തും ഒടിച്ചെടുത്തും, അസാധ്യമായി റിവേഴ്‌സ് എടുത്തും, സൈഡ് കൊടുത്തും രഞ്ജിത്തേട്ടൻ ഞങ്ങളെ ഞെട്ടിച്ചപ്പോൾ, രഞ്ജിത്തേട്ടനെ സഹായിച്ചും, കഥകൾ പറഞ്ഞും, നിർദേശങ്ങൾ നൽകിയും ഫോറെസ്റ്റ് ഓഫീസുകളിൽ ചെന്ന് സംസാരിച്ച്‌ ബാത്രൂം സൗകര്യങ്ങൾ ഏർപ്പാടാക്കി തന്നും, ആനയെ കാട്ടിത്തന്നും സുധീഷേട്ടൻ ഒരേട്ടനെ പോലെ കൂടെ നിന്നു.

AT 369, KL 15 A 2266 കൊണ്ടോടി വണ്ടിയാണ് നാടോടിയെയും കൊണ്ട് ആലുവയിൽ നിന്ന് മലക്കപ്പാറ വരെ ഓടിയത്. കണ്ട കാഴ്ച്ചയിൽ തന്നെ ഞങ്ങളുടെ ചങ്കിൽ കേറിയ കൊമ്പൻ. കാട്ടിലൂടെ ഇത്ര വലിയ യാത്രയായിരുന്നിട്ട് പോലും അവൻ ആരെയും അതിന്റെ ബുദ്ധിമുട്ടുകൾ അറിയിക്കാതെ കാടുകേറി. എതിരെ വരുന്ന വണ്ടികൾ നാടോടിയുടെ സ്റ്റിക്കറൊട്ടിച്ച, ബോർഡ്‌ വയ്ക്കാത്ത കൊമ്പനെ അത്ഭുതത്തോടെ നോക്കി. ചിലർ പ്രതീക്ഷയോടെ കൈ നീട്ടി. എവിടെയും നിർത്താതെ ഞങ്ങളുടെ കൊമ്പൻ കടന്ന് പോയപ്പോൾ അവരും KSRTC യെയും അതിലെ ജീവനക്കാരെയും കുറ്റം പറഞ്ഞുകാണും. പക്ഷെ ഞങ്ങളുടെ അനുഭവത്തിൽ നിന്ന് ഞങ്ങൾക്കറിയാം മത്സരപ്പാച്ചിലും, തിരക്ക്കൂട്ടലും, ബഹളവുമില്ലാതെ സാധാരണക്കാരന് ഇത്ര സുരക്ഷിതമായി യാത്ര ചെയ്യാൻ മറ്റൊരു വാഹനവും ഇല്ല നമ്മുടെ ആനവണ്ടിയല്ലാതെ.

ഒരുപാട് പേരോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ ഉണ്ട്. ഡിസ്ട്രിക്റ്റ് ട്രാൻസ്‌പോർട്ട് ഓഫീസർ രാധാകൃഷ്ണൻ സാർ, ജനറൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ ജോസഫ് സാർ, യൂണിറ്റ് ഇൻസ്‌പെക്ടർ ദിലീപ് സാർ, ഇൻസ്‌പെക്ടർ ഡൊമിനിക് സാർ, സ്റ്റേഷൻ മാസ്റ്റർ ഷാജു സാർ, ഫ്ലാഗ് ഓഫ്‌ ചടങ്ങിൽ പങ്കെടുത്ത, KSRTC ഫാൻസ്‌ അസോസിയേഷന്റെയും, ബസ് പാസ്സൻഞ്ചേഴ്സ് അസോസിയേഷന്റെയും പ്രതിനിധികൾ എന്നിവർക്ക് നാടോടിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഞങ്ങളുടെ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്യാനായി ചാലക്കുടി ഡിപ്പോയിൽ നിർത്തുമ്പോൾ അവിടെ മൈക്കിലൂടെ ഞങ്ങൾക്കായി മുഴങ്ങികേട്ട ആശംസകൾക്ക്, ഞങ്ങൾക്ക് വിതരണം ചെയ്ത മനോഹരമായ ബ്രോഷറിനും, മധുരത്തിനും, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കാണിച്ച ജാഗ്രതയ്ക്കും KSRTC മീഡിയ സെല്ലിന് പ്രത്യേകം നന്ദി.

നന്ദി ഒരു വാക്കിൽ ഒതുക്കാൻ പറ്റാത്തവർ ഉണ്ട്. ട്രിപ്പ്‌ ഫ്ളാഗ്ഓഫ് ചെയ്യാനുള്ള ക്ഷണം സ്വീകരിച്ചെത്തിയ KSRTC ലേഡി ഡ്രൈവർ Ms. ഷീല, ഞങ്ങളുടെ യാത്രയിൽ ഞങ്ങളിലൊരാളായി കൂടെക്കൂടിയ ആകാശവാണി പ്രോഗ്രാം ഹെഡ് അനിതാ വർമ്മ, ഞങ്ങളുടെ സാരഥികൾ രഞ്ജിത്തേട്ടൻ, സുധീഷേട്ടൻ, ഷെഫീഖ് സാർ, KSRTC മീഡിയ സെല്ലിലെ അരുൺ സാർ, മനോരമഓൺലൈൻ റിപ്പോർട്ടർ പൊന്നു ടോമി, ആരോഗ്യപ്രശ്നങ്ങൾ വകവെക്കാതെ യാത്രയുടെ ഓരോ നിമിഷങ്ങളും ക്യാമറയിലാക്കിയ പ്രിയപ്പെട്ട സുഹൃത്തും ഫോട്ടോഗ്രാഫറുമായ അംബിക കൃഷ്ണ, മറ്റ് co-ordinators ശ്യാമ, മഞ്ജു, സിമി, സിംന ഒരുപാടൊരുപാട് സ്നേഹം.. ബഹുമാനം..

യാത്രയിൽ ഞങ്ങൾക്കുള്ള ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിത്തന്ന അതിരപ്പിള്ളിക്കടുത്തുള്ള ജവാൻ പാർക്കിലെ ജയൻ ചേട്ടനും, ജോർജെട്ടനും, അശോകേട്ടനും ചേച്ചിമാർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

പല സ്ഥലങ്ങളിൽ നിന്ന്.. പല ചുറ്റുപാടുകളിൽ നിന്ന് മനോഹരമായ ഒരു യാത്ര എന്ന സ്വപ്നം കണ്ട് നാടോടിക്കൊപ്പം കൂടിയ എല്ലാ പെണ്ണുങ്ങൾക്കും ഒരുപാടൊരുപാട് സ്നേഹം. ട്രാവൽ ഗ്രൂപ്പുകൾ പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയും യാത്രയിൽ നിന്ന് ഒഴിവാക്കുമ്പോൾ കാഴ്ച്ചകൾ അവർക്ക് കൂടിയുള്ളതാണ് എന്ന് ഉറക്കെപ്പറഞ്ഞാണ് നാടോടിയുടെ യാത്ര.

ഇത്തവണ നമ്മുടെ യാത്രക്കാരിൽ 71 വയസ്സുകാരിയായ രാജം ടീച്ചർ മുതൽ 3 വയസ്സുകാരിയായ ശങ്കരി മോൾ വരെയുണ്ടായിരുന്നു. ആ യാത്ര മറക്കാനാവാത്തൊരു അനുഭവമായി എന്ന് കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുള്ളതുപോലെ തന്നെ സമയം പാലിക്കുന്നതിൽ വന്ന പിഴവുകൾക്ക് നാടോടിയുടെ പേരിൽ ആത്മാർത്ഥമായി ക്ഷമയും ചോദിക്കുന്നു. നിങ്ങൾ ഓരോരുത്തരും കാണിച്ച സ്നേഹത്തിനും, സഹകരണത്തിനും ക്ഷമയ്ക്കും ഒരുപാടൊരുപാട് നന്ദി.. സ്നേഹം..

വിവരണം – മഞ്ജുഷ മനോഹരൻ, ചിത്രം – അംബിക കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post