നെല്ലിയാമ്പതിയിലേക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Total
571
Shares

വിവരണം – എം.മുജീബ് റഹിമാൻ.

നെല്ലിയാമ്പതി.. ഒരുപാട് ചോദ്യം ഒരു ഉത്തരം. അറിവിനായി മാത്രം. പാലക്കാട് നെന്മാറയില്‍ നിന്ന് 32 കിലോമീറ്റര്‍ ദുരത്താണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള നെല്ലിയാമ്പതി. നെന്മാറയില്‍ നിന്ന് 10 കിലോമീറ്റര്‍ പോത്തുണ്ടി വനം വകുപ്പ് പരിശോധന കേന്ദ്രത്തിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുക. ഇവിടെ എല്ലാ ദിവസവും, കാലത്ത് 7 മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് ഏകദിന കാഴ്ച്ചകള്‍ക്കായി എത്തുന്നവരെ കടത്തിവിടുകയുള്ളൂ. എന്നാല്‍ നെല്ലിയാമ്പതിയില്‍ താമസിക്കാനായി എത്തുന്നവര്‍(താമസ സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക്) യാത്ര സമയത്തില്‍ ചെറിയ ഇളവുകള്‍ ലഭിക്കും.

പോത്തുണ്ടി ഡാമിന്റെ വലതുവശത്തുകൂടി ചുരം പാത തുടങ്ങുന്നത്. 22 കിലോമീറ്റര്‍ ദൂരത്തില്‍ കൈകാട്ടിവരെയാണ് ചുരം പാതയുള്ളത്. ഇതിലൂടെയുള്ള യാത്രയില്‍ മൂന്നു ഭാഗത്തായി പാലക്കാടിന്റെ പച്ചപ്പുകളും, കാനന ഭംഗിയും കാണാന്‍ കഴിയുന്ന രീതിയില്‍ വാച്ച് ടവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ കയറി പോകുമ്പോള്‍ കാണുന്ന രണ്ടാമത് വാച്ച് ടവറില്‍ നിന്നാണ് കൂടുതല്‍ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ കഴിയുക. നല്ല കാറ്റും, കോടമഞ്ഞിന്റെ തലോടലും (എല്ലാ സമയത്തുമല്ല) ലഭിക്കുക.

ഇവിടെ നിന്ന് നേരെ കാണുന്ന കുന്നിലും, വലതു വശത്തുള്ള കുന്നിലും സൂക്ഷിച്ചു നോക്കിയാല്‍ ആനക്കൂട്ടങ്ങള്‍ മേയുന്നതും, കാട്ടുപോത്തുകളെയും കാണാന്‍ കഴിയും. (നല്ല കാഴ്ച്ചയ്ക്ക് ബൈനോക്കുലര്‍ നല്ലതാണ്). ഈ ഭാഗത്ത് നിലവില്‍ കുട്ടിയാനയുള്‍പ്പെടെ അഞ്ചാനകള്‍ താമസിക്കുന്ന ഭാഗമാണ്. വൈകീട്ടുള്ള സമയത്ത് ഇവ കൂട്ടത്തോടെ പാതയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് അധികൃതര്‍ നിര്‍ബന്ധമായും നാലു മണിക്കയ്ക്ക് മുമ്പ് പോത്തുണ്ടിയിലേക്ക് തിരിച്ചെത്തണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അവിടുന്ന് കയറിയാല്‍ അടുത്ത നേരെയുള്ള ചുരം പാതയില്‍ നിന്നും പോത്തുണ്ടി ഡാമിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കാം. പിന്നീട് അടുത്ത വ്യൂപോയിന്റായ അയപ്പന്‍തിട്ടില്‍ നിന്നുള്ള കാഴ്ച്ചകള്‍ നെല്ലിയാമ്പതി മലനിരകളിലെ പച്ചപ്പും, ജൈവ വൈവിധ്യവും നേരിട്ടറിയാന്‍ കഴിയും. യാത്ര തുടര്‍ന്നാല്‍ പിന്നീട് എത്തുന്നത്. നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ കൈകാട്ടിയിലാണ്. അവിടുന്ന് വലതു ഭാഗത്തേക്ക് കയറി രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേശവന്‍പാറ വ്യൂപോയിന്റിലേക്കുള്ള വഴിയെത്തും.

കാട്ടിലൂടെ നടന്നു കയറിയാല്‍ പോത്തുണ്ടി ഡാമിന്റെയും, പാലക്കാടിന്റെയും കാഴ്ച്ചകള്‍ ആസ്വദിക്കാനാകും. തിരിച്ചിറങ്ങി തേയില തോട്ടത്തിലൂടെ യാത്ര ചെയ്ത് നൂറടി കവലയും കഴിഞ്ഞ് 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയിലെ കോളനിക്കാര്‍ക്ക് യാത്രചെയ്യാനായി നിര്‍മ്മിച്ച കാരപ്പാറ തൂക്കുപാലത്തിലെത്താം. ഈ ഭാഗത്തുള്ള വനമേഖലയില്‍ വേഴാമ്പല്‍ പക്ഷികളെ കാണാനുള്ള സാധ്യതകള്‍ ഇപ്പോള്‍ കൂടുതലാണ്.

ഇവിടെത്തെ കാഴ്ച്ചകള്‍ കണ്ട് തിരിച്ച് അതേ വഴിയിലൂടെ കൈകാട്ടിയിലെത്തി. വലത്തോട്ടുള്ള വഴിയിലൂടെ വീണ്ടും അടുത്ത കാഴ്ച്ചകളിലേക്ക് യാത്ര തുടരാം രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ നെല്ലിയാമ്പതിയുടെ പ്രതാപമായ പുലയമ്പാറയിലുള്ള സര്‍ക്കാര്‍ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്തെത്താം. ഇവിടെയുള്ള ഫാമിലെ കാഴ്ച്ചകള്‍ കാണാനും അവസരമുണ്ട്.

പിന്നീട് നേരെ യാത്ര തുടര്‍ന്നാല്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോയാല്‍ പോബ്‌സണ്‍ എസ്‌റ്റേറ്റിന്റെ ചെക്ക് പോസ്റ്റില്‍ വാഹനത്തിന്റെ നമ്പറും, പേരും, നല്‍കി കടന്നുപോയാല്‍ നെല്ലിയാമ്പതിയിലെ പ്രധാന കാഴ്ച്ചയായ സീതാര്‍കുണ്ടിലെത്താം. ഇവിടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ് ഫീസുണ്ട്. നടന്നുകയറിയാല്‍ പാലക്കാടിന്റെ മിക്ക ഭാഗങ്ങളും, ചുള്ളിയാറും, മീന്‍കരയും ഉള്‍പ്പെടെയുള്ള അണക്കെട്ടുകളും കാലാവസ്ഥ അനുകൂലമായാല്‍ കാണാന്‍ കഴിയും. സീതാര്‍കുണ്ടില്‍ നിന്നുള്ള കാഴ്ച്ചയും, പാലക്കാടും കാറ്റും ആസ്വദിക്കുകയെന്നത് ഒരു അനുഭൂതിയാണ്.

ഇവിടെയുള്ള കാഴ്ച്ചകള്‍ കണ്ട് തിരിച്ചിറങ്ങുന്ന വഴിയില്‍ സ്വകാര്യ റിസോര്‍ട്ടായ ഗ്രീന്‍ലാന്റിലേക്ക് ചച്ചുപിടിക്കാം. ഇവിടെ വിവിധ ഇനം കോഴികളും, പക്ഷികളുടെയും ആടുകളുടെയും ചെറിയ ഫാമുണ്ട്. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ്. തിരിച്ച് തണുപ്പിലൂടെ കാഴ്ച്ചകള്‍ മനസ്സില്‍ ഓര്‍മ്മിക്കാനും, ചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും കഴിഞ്ഞ സന്തോഷത്തില്‍ ഒരു ദിവസത്തെ കാഴ്ച്ചകള്‍ കണ്ട് മടങ്ങി കൂടണയാം. (ഒരു ദിവസകാഴ്ച്ച മാത്രം).

ഇതു കൂടാതെ നെല്ലിയാമ്പതിയിലെ മറ്റൊരു ഭാഗമാണ് ഓഫ് റോഡ് യാത്ര. നെല്ലിയാമ്പതിയിലെ വനപാതയിലൂടെ ജീപ്പ് സവാരിയാണിത്. പുലയമ്പാറയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരെയുള്ള കാരാശൂരി മല, ആനമട, മിന്നാംപാറ വഴിയുള്ള യാത്ര. മണ്‍പാതകളും, കരിങ്കല്‍വഴികളും, പാറയ്ക്ക് മുകളിലൂടെയുള്ള ആസ്വാദകരമായ യാത്രയാണിത്. ഭാഗ്യമുണ്ടെങ്കില്‍ ആനയോ, കാട്ടുപോത്തുകളോ, മറ്റു വന്യ മൃഗങ്ങളെയോ നേരില്‍ കാണാനുള്ള അവസരവുമുണ്ട്.

ശ്രദ്ധിക്കേണ്ടത് – കാടാണ്. മറ്റൊരു ആവാസ വ്യവസ്ഥയിലേക്കാണ് കടന്നുകയറുന്നത്. നമ്മുടെ തനി സ്വഭാവം അവിടെ കാണിക്കരുത്. നാളേയ്ക്ക് വരുന്നവര്‍ക്ക് കൂടി ആ ഭംഗി പകര്‍ന്നു നല്‍കാനുള്ള സന്‍മനസ്സുകൂടി കാണിക്കണം. കൂടുതല്‍ പറയാനുണ്ട്. വായിക്കാനുള്ള സുഖമുണ്ടാകില്ല. പച്ചപ്പു കാണാന്‍.. കോടമഞ്ഞിന്റെ കുളിരണിയാന്‍… ഭാഗ്യമുണ്ടെങ്കില്‍ വന്യമൃഗങ്ങളെയും കാണാന്‍..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post