കിളിക്കൂട്ടിലെ ചില്ലി ചിക്കൻ : നികുഞ്ചം

Total
0
Shares

വിവരണം – ‎Praveen Shanmukom‎ (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ).

തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ചിക്കൻ ചില്ലി യുടെ ഒരിടമായ നികുഞ്ചത്തിന്റെ വഴികളിലൂടെ. 1975 ൽ ശ്രീ കൃഷ്ണൻ നായർ തുടങ്ങിയ നികുഞ്ചം. ഇപ്പോൾ നികുഞ്ചം നിന്നിരുന്ന സ്ഥലവും അതിനോട് അനുബന്ധിച്ചുള്ള സ്ഥലത്തും അദ്ദേഹത്തിന്റെ 40 മുറികളുള്ള വലിയയൊരു വീടായിരുന്നു. കൂട്ടുകാരായ സാഹിത്യകാരന്മാരുടെയും സിനിമക്കാരുടെയും വേദിയായിരുന്നു ആ വീട്. കഥ പറഞ്ഞും, എഴുതിയും പാട്ട് എഴുതിയും പാടി ആസ്വദിച്ചും സൊറകൾ പറഞ്ഞും ആസ്വദിച്ചിരുന്ന ഒരു കാലം. ആ സുഹൃദ് സംഗമങ്ങളുടെ ഇടയിൽ തന്റെ സ്വതവേയുള്ള പാചക കലയുടെ നൈപുണ്യവുമായി നമ്മുടെ ശ്രീ കൃഷ്ണൻ നായർ വിഹരിച്ചിരുന്നു. പല വിധ പരീക്ഷണങ്ങൾ. അതിൽ നിന്ന് ഉയിർ കൊണ്ടതാണ് ഇപ്പോഴത്തെ നമ്മുടെ നികുഞ്ചത്തിലെ ചില്ലി ചിക്കൻ.

അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ഒരു ദിവസം ചോദിച്ചു. എന്ത് കൊണ്ട് ഇത് ഭക്ഷണ പ്രിയരായ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചു കൂടാ. അവിടെ നിന്ന് തുടങ്ങുന്നു നികുഞ്ചത്തിന്റെ ഭക്ഷണ യാത്രയിലേക്കുള്ള പ്രയാണം.നികുഞ്ചം എന്ന പേരിനു പിന്നിലുമുണ്ട് കൂട്ടുകാർക്കു ഒരു പങ്കു. പലരും ദേശാടന പക്ഷികൾ. കിളികൾ കല പില കൂട്ടുന്ന പോലെയാണ് അവർ കൂടിയാൽ. കിളികൾ ഒത്തു ചേരുന്ന ഒരു പുൽക്കൂട് എന്ന അർത്ഥത്തിലാണ് നികുഞ്ചം എന്ന പേര് നൽകിയത്. ഒരു കൂട്ടുകാരൻ നിർദേശിച്ചതാണ് ഈ പേര്.

വർഷം നോക്കുകയാണെങ്കിൽ 1975 നും മുൻപേ തുടങ്ങിയതാണ് ഈ ഭക്ഷണയിടം. റിക്കോർഡിൽ ഉള്ള 1975 എന്ന വർഷമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2005 ൽ ശ്രീ കൃഷ്ണൻ നായർഅദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മകളും മകളുടെ മകനും അടങ്ങുന്ന കുടുംബമാണ് ഇപ്പോൾ ഇത് നോക്കി നടത്തുന്നത്.

നികുഞ്ചം ഒരുപാടു ഓർമ്മകൾ തന്ന ഒരു ഭക്ഷണയിടം. ഒരു കാലത്തു തിരുവനന്തപുരത്തു ചിക്കൻ ഫ്രൈയുടെ രുചിയരങ്ങുകൾ തീർത്ത നികുഞ്ചം. 2005 ൽ വഴുതക്കാട് കുടുംബശ്രീയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന സമയം നികുഞ്ചം വളരെ വലിയ ഒരു അനുഗ്രഹമായിരുന്നു. പിന്നെയും പലപ്പോഴും രുചി തേടി വന്നിട്ടുണ്ട്. നികുഞ്ചം മെല്ലെ മെല്ലെ കാലത്തിന്റെ കുത്തൊഴുക്കിൽ അങ്ങ് മറഞ്ഞു. എവിടേ ആ പഴയ നികുഞ്ചം എന്ന് ചിന്തിച്ചിരിക്കേ മാറ്റങ്ങൾ വരുത്തി നികുഞ്ചം വീണ്ടും പറന്നിറങ്ങിയത്. ഏകദേശം രണ്ട് മാസം മുമ്പാണ് വീണ്ടും അതിന്റെ യാത്ര ആരംഭിച്ചത്. തുടക്കത്തിൽ ഒരു പരീക്ഷണം എന്ന നിലയിൽ എല്ലാ ദിവസവും പ്രവർത്തന നിരതമായിരുന്നില്ല. ഇപ്പോൾ അത് മാറി, തടസ്സങ്ങളില്ലാതെ ഒഴുക്കുള്ള യാത്രയിലാണ്.

ഭക്ഷണ അനുഭവം : രണ്ടു തവണ കേറി, ആദ്യത്തെ അനുഭവത്തിൽ ആ ചിക്കൻ ചില്ലിയുടെ രുചി അത്രയ്ക്ക് അങ്ങ് ആസ്വദിച്ചോ എന്ന സംശയം കാരണം രണ്ടാമതൊരിക്കൽ വീണ്ടുമൊന്നു കേറി. ആദ്യം ഒരു വൈകുന്നേരവും രണ്ടാമത് ഒരു ഉച്ചയ്ക്കും. ഉച്ചയ്ക്ക് 12 മണിയാകുമ്പോഴേ ചിക്കൻ ചില്ലി റെഡി ആകും എന്നറിഞ്ഞു തന്നെയാണ് ചെന്നത്. ഒന്നര രണ്ടു മണി ആകുമ്പോഴേക്കും ബീഫ് ചില്ലിയും ഇവിടെ ലഭ്യമാണ്. രണ്ടാമത് ചെന്നപ്പോൾ ചിക്കൻ ചില്ലി തികച്ചും പൊളിച്ചു. എങ്കിലും എന്നെ സംബന്ധിച്ചു എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ബീഫ് ചില്ലിയാണ്. ഊണ് ഇല്ലാത്തതിനാൽ തന്നെ കൂടെ കഴിച്ചത് പെറോട്ടയും ഇടിയപ്പവുമായിരുന്നു. ആദ്യം ചപ്പാത്തിയും കഴിച്ചിരുന്നു. എല്ലാം കൊള്ളാം. ഇഷ്ടപ്പെട്ടു. നിങ്ങൾ ഒരു ചില്ലി ചിക്കൻ പ്രേമിയാണെങ്കിൽ നികുഞ്ചത്തിലെ ചിക്കൻ നോട്ട് ചെയ്തു വച്ചോളു. അത് പോലെ ബീഫ് ചില്ലിയും മറക്കണ്ട.

വഴുതക്കാട് ടാഗോർ തീയേറ്ററിന് എതിരെയായി മുസ്ലിം പള്ളിയുടെ തൊട്ടു അടുത്താണ് നികുഞ്ചം. വിശ്വാസികളോടുള്ള ബഹുമാനാർത്ഥം ഇവിടെ എല്ലാം 100% ഹലാൽ ആയാണ് ചെയ്യുന്നത്. വിശ്വസിക്കാം, ചോദിച്ചു ഉറപ്പു വരുത്തിയത്. ഒരേ സമയം 16 പേർക്ക് ഇരുന്ന് കഴിക്കാം 4 മേശകളിലായി. സമയം രാവിലെ 9 മുതൽ രാത്രി 10 മണി വരെ.

Nikunjam Restaurant, Opposite Tagore Theatre, Vazhuthacaud, Nandavanam, Thycaud, Thiruvananthapuram, Kerala 695014.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post