നിളയുടെ പ്രണയ പുളിനങ്ങളില്‍… ഒരു പ്രണയ സംഗീത ആൽബം..

Total
1
Shares

നിള ഒരു പ്രതീകമാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷകളുടേയും പ്രതീകം. നിളയുടെ കരങ്ങളിലേക്കു പ്രണയത്തിന്റെ സമ്മോഹനമായ കരളും കാതരഭാവവും സമര്‍പ്പിക്കുകയാണ് ഐശ്വര്യറാവു എന്ന ഗായിക. ‘നിള-ഫോര്‍ ദ ലവ് ഓഫ് എ ലൈഫ്‌ടൈം’ എന്ന തന്റെ കന്നി സംഗീത ആല്‍ബത്തിലൂടെയാണ് ഐശ്വര്യറാവു തന്റെ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ആല്‍ബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഗാനരചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഐശ്വര്യറാവു തന്നെയാണെന്നതാണ്. ഗാനത്തിന്റെ പ്രോഗ്രാമിംഗ് ചെയ്തിരിക്കുന്നത് പ്രമുഖ ഗിറ്റാറിസ്റ്റ് സുമേഷ് പരമേശ്വരനാണ്.

എന്തുകൊണ്ടാണ് തന്റെ കന്നി ആല്‍ബത്തിന് ഐശ്വര്യ പ്രണയം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്? ഐശ്വര്യറാവു: പ്രണയത്തിന് ഒരിക്കലും നശിച്ചുപോകാത്ത ഒരു സ്ഥായീഭാവമുണ്ട്. മനുഷ്യനും പ്രകൃതിയും ഒന്നാവുന്ന ഒരു സമ്മേളനമാണത്. പ്രണയത്തിന് അനേകതരം ഭാവങ്ങളും നമുക്കു കാണാം. അവിടെ പ്രതീക്ഷയുണ്ട്. മനസ്സിനെ തരളിതമാക്കുന്ന വികാര കല്ലോലങ്ങളുണ്ട്. വിരഹമുണ്ട്. നോവുണ്ട്. ഒരു നദിയുടെ ഭാവമാണ് പ്രണയത്തിന്. ഓളങ്ങളുടെ ഗതിവിഗതികളെപ്പോലെ പ്രണയവും നിറപ്പകര്‍ച്ചയുമുണ്ട്. അതുകൊണ്ടാണ് ഈ ആല്‍ബത്തിന് നിള എന്നു പേരിടാന്‍ തന്നെ കാരണം. അനുസ്യൂതവും അഭംഗുരവുമായൊരു ഒഴുക്കാണത്.

ഈ ആല്‍ബത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ആലാപനത്തിനു പുറമേ രചനയും സംഗീതവും ഐശ്വര്യ തന്നെ നിര്‍വഹിച്ചു എന്നതാണ്. ഐശ്വര്യ: “ഇതെന്റെ പ്രഥമ സംരംഭമാണ്. അവിടെ വാക്കുകളിലൂടേയും സംഗീതത്തിലൂടേയും എനിക്കു പറയാനോ, പ്രകടിപ്പിക്കാനോ ഉള്ളതായി ചില കാര്യങ്ങളുണ്ടായിരുന്നു. സത്യത്തില്‍ സംഗീതത്തില്‍നിന്നാണ് ആ വരികള്‍ പിറക്കുന്നത്. അതുകൊണ്ടുതന്നെ ചിട്ടപ്പെടുത്തുക എന്നൊരു ജോലി ഈ ഗാനത്തിനുണ്ടായിരുന്നില്ല. എന്നാല്‍ പാ്ട്ടിന്റെ പ്രോഗ്രാമിംഗ്, ഓര്‍ക്കസ്‌ട്രേഷ്ന്‍, മിക്‌സിംഗ് എല്ലാം നിര്‍വഹിച്ചത് സുമേഷ് പരമേശ്വരനാണ്. അദ്ദേഹത്തിന്റെ സഹായവും ഈ ആല്‍ബത്തിന് കിട്ടിയ ശക്തിയാണ്. ഏറ്റവും എടുത്തുപറയേണ്ട കാര്യം ഈ ആല്‍ബം റിലീസ് ചെയ്ത പ്ലാറ്റുഫോമാണ്. പ്രമുഖ സംഗീതസംവിധായകനായ ബിജിബാല്‍ സാറിന്റെ ഉടമസ്ഥതയിലുള്ള ബോധി സൈലന്റ് സ്‌കേപിലാണ്. അത്തരമൊരു പ്രശസ്തമായ പ്ലാറ്റുഫോമില്‍ എന്റെ കന്നിസംരംഭം റിലീസ് ചെയ്യപ്പെടാന്‍ സാധിച്ചതില്‍ ഒരു ഗായിക എന്ന നിലയില്‍ എനിക്കു അളവറ്റ സന്തോഷമുണ്ട്.”

ഗാനം റിലീസ് ചെയ്തപ്പോഴുണ്ടായ പ്രതികരണം, ഐശ്വര്യ: “ആദ്യം എനിക്കൊരു ഭയമുണ്ടായിരുന്നു. ബോധി സൈലന്റെ സ്‌കേപ് പോലുള്ളൊരു അതിപ്രശസ്തമായ യൂട്യൂബ് പ്ലാറ്റുഫോറത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ അതു വേണ്ടവിധം വ്യൂ ചെയ്യപ്പെട്ടില്ലെങ്കില്‍ സകല തകരാറും എന്റേതു തന്നെയായിരിക്കും. എന്നാല്‍ എന്റെ ആശങ്കകളെ ഇല്ലാതാക്കുന്ന രീതിയിലാണ് ആ ഗനത്തിനു ലഭിച്ച സ്വീകരണം. റിലീസ് മൂന്നാം ദിവസംതന്നെ ഏതാണ് 18K വ്യൂ ചെയ്യപ്പെട്ടു. വളരെ നല്ല കമന്റുകളുമാണ് വരുന്നത്.”

സംഗീതമാണോ ജീവിതത്തില്‍ ഇഷ്ടമുള്ളത്? ഐശ്വര്യ: “ഞാന്‍ ഏതാണ്ട് എന്റെ മൂന്നുവയസ്സുമുതല്‍ കര്‍ണാടകസംഗീതം അഭ്യസിച്ചുവരുന്നുണ്ട്. സ്വാഭാവികമായും സംഗീതത്തോട് എനിക്കു അടങ്ങാത്ത അഭിനിവേശമുണ്ട്. അതും ഒരു പ്രണയമാണെന്നു പറയാം. സംഗീതത്തില്‍ എത്രത്തോളം പോകാമോ അത്രത്തോളം മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ഞാന്‍ ഹിന്ദുസ്ഥാനി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്താദ് ഫയാസ് ഖാന്റെ കീഴിലാണ് പരിശീലനം.”

സംഗീതപരിപാടികള്‍? ഐശ്വര്യ: “എന്റെ പന്ത്രണ്ടു വയസ്സുമുതല്‍ ഞാന്‍ സ്റ്റേജ് ഷോകളില്‍ പങ്കെടുത്തുവരുന്നുണ്ട്. മലയാളത്തിലെ ഏതാണ്ടെല്ലാ ഗായകരോടൊപ്പവും പാടിയിട്ടുണ്ട്. ഡിവോഷണലും അല്ലാ്ത്തതുമായ ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. നാദിര്‍ഷ സംവിധാനം ചെയ്ത ‘ദേ മാവേലി കൊമ്പത്ത്’ എന്ന സീരിസില്‍ പാടകയും ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്.”

എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത ഐശ്വര്യറാവു ഇപ്പോള്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നു. കുവൈത്തില്‍ എഞ്ചിനീയറായ സന്ദീപ് റാം ആണ് ഭര്‍ത്താവ്. നാലു വയസ്സുകാരനായ ആദിദേവ് മകന്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post