നിലമ്പൂർ പോലീസും മാവോയിസ്റ്റ് ഭീഷണിയും പിന്നെ ഞങ്ങളും…

Total
1
Shares

വിവരണം – ജിതിൻ ജോഷി.

കണ്ണൂരിൽ നിന്നും രാവിലെ വണ്ടിയെടുത്തതാണ്. നെടുംപൊയി ചുരം കേറി വയനാട്ടിലൂടെ ഒന്ന് വലംവച്ചു താമരശ്ശേരി ചുരം ഇറങ്ങി നേരെ തുഷാരഗിരി. അവിടെനിന്നും നിലമ്പൂർ എത്തിയപ്പോളേക്കും ചെറിയ രീതിയിൽ ക്ഷീണം തുടങ്ങിയിരുന്നു. ഒരു ചായ കുടിച്ചതിനുശേഷം വീണ്ടും ഓട്ടം. പോത്തുകല്ലു എന്ന ഗ്രാമത്തിലേക്ക്. സുഹൃത്ത് ശ്രീനാഥിന്റെ സ്വന്തം നാടാണ്..

കാടും നാടും ഇടയ്ക്കിടെ കൂട്ടുകൂടി പിരിയുന്ന സ്ഥലം. വണ്ടി ഓടുമ്പോൾ മിക്കയിടത്തും റോഡിന്റെ ഒരു വശം കാടാണ്. ഒരു വലിയ പുഴയുടെ ഓരം ചേർന്ന് നിന്നായിരുന്നു ചർച്ച. പുഴ കണ്ടപ്പോ ഒന്ന് മുങ്ങിയാലോ എന്നൊരു തോന്നൽ. ശ്രീയോട് പറഞ്ഞപ്പോൾ നൂറു സമ്മതം. അവിടെ വേറൊരു സ്ഥലമുണ്ട് ഇത്തിരി പോയാൽ. കുളിക്കാൻ അവിടെ പോകാം എന്ന് പറഞ്ഞു. വണ്ടിയെടുത്ത് ഏതൊക്കെയോ ഇടവഴികളിലൂടെ കറങ്ങി അവസാനം പുഴയുടെ തീരമെത്തി..

ആശ്വാസത്തോടെ ഒരു കുളി പാസാക്കാൻ ഇറങ്ങിയപ്പോളാണ് ശ്രീനാഥ്‌ വിളിക്കുന്നത്. വേഗം വരാൻ. കുളിക്കാൻ ഇറങ്ങിയ ഞങ്ങൾ വീണ്ടും ഡ്രസ്സ്‌ മാറ്റി വണ്ടി വച്ചയിടത്തേക്ക് നടന്നു. ശ്രീയോടൊപ്പം വേറെ രണ്ടുപേർ നിൽക്കുന്നു. പോത്തുകല്ലു സ്റ്റേഷനിലെ പോലീസുകാരാണ്. ഒരാൾ സാധാരണ പാന്റ്സും ഷർട്ടും, മറ്റൊരാൾ ലുങ്കിയും ബനിയനുമാണ് വേഷം..

“സാധനം വല്ലോം ഇരിപ്പുണ്ടോ ഭായ്..? ഞങ്ങൾ രണ്ടെണ്ണം അടിക്കാൻ വന്നതാ.. ” കയ്യിലിരുന്ന കുപ്പി കാണിച്ചു ആദ്യ ചോദ്യം. ഞങ്ങൾ ചിരിച്ചുകൊണ്ട് പറഞ്ഞു. “ദാ.. ടെന്റുണ്ട്.. വേറൊന്നും ഇല്ല..”ശേഷം ഞങ്ങളെക്കുറിച്ചു ചില ചോദ്യങ്ങൾ. നാട്, വീട്, ജോലി, ഇവിടെ എന്തിനു വന്നു അങ്ങനെയങ്ങനെ. കാരണം ഞങ്ങൾ മാവോയിസ്റ്റ് ആണോ എന്ന് അവർക്കൊരു സംശയം. അവരെയും തെറ്റ് പറയാൻ പറ്റില്ല. കണ്ടാലും അങ്ങനെയേ തോന്നൂ..

അങ്ങനെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം (ചിരിയോടെ തന്നെ )എല്ലാരേയും നിർത്തി ഒരു കിടുക്കൻ ഫോട്ടോയും എടുത്തു. സംശയങ്ങൾ ഒക്കെ അവസാനിച്ചെങ്കിലും ഞങ്ങളുടെ ഡ്രസ്സ്‌ പ്രശ്നം ഉണ്ടാക്കി. ആർമി മോഡൽ ഡ്രസ്സ്‌ ആയിരുന്നു ഞങ്ങൾ രണ്ടാളും. അതിനാലാവും കുളിയൊക്കെ കഴിഞ്ഞു ഒന്ന് സ്റ്റേഷൻ വരെ വരാവോ എന്നവർ ചോദിച്ചത്. ആയിക്കോട്ടെ.. കുളികഴിഞ്ഞു അതുവഴി വന്നേക്കാം എന്നും പറഞ്ഞു ഞങ്ങൾ പുഴയിലേക്ക് നടന്നു..

ഇത്തിരി കലങ്ങിയ വെള്ളം ആയിരുന്നെങ്കിൽകൂടി വിശാലമായിതന്നെ ഒരു കുളി പാസാക്കി. നല്ല തണുത്ത വെള്ളം. കുളി കഴിഞ്ഞപ്പോൾത്തന്നെ ഒരു ഉഷാർ വന്നു.. കൂടെ വിശപ്പും. എങ്കിൽപിന്നെ താമസിക്കണ്ട എന്ന് കരുതി ഡ്രസ്സ്‌ മാറി നേരെ സ്റ്റേഷനിലേക്ക്..

ഒരു ചെറിയ സ്റ്റേഷൻ ആണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ആക്രമണസാധ്യത ഉള്ള സ്റ്റേഷനാണ്. സ്റ്റേഷന്റെ പിൻവശം തുറന്ന കാടാണ്. അതുതന്നെയാണ് പ്രധാന ഭീഷണിയും. പക്ഷേ കണ്ണൂരിലെ പേരാവൂർ ഭാഗങ്ങളിലെ പോലിസ് സ്റ്റേഷനുകളിൽ കാണുന്നതുപോലെ ഒരു ഇടുങ്ങിയ കിടങ്ങിലൂടെ മാത്രം സ്റ്റേഷനിലേക്ക് കയറുന്ന രീതി ഇവിടെ കണ്ടില്ല. മാവോയിസ്റ്റ് പ്രശ്നം കാരണം വർഷങ്ങളായി തണ്ടർ ബോൾട്ട് ടീം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്

സ്റ്റേഷനിൽ ഞങ്ങൾ എത്തുമ്പോൾ രാത്രി ഏതാണ്ട് 9.30 കഴിഞ്ഞിരുന്നു.എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്. ഞങ്ങളെ നേരത്തെ കണ്ട പോലീസ്കാരൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ഉള്ളിലേക്ക് കയറി ഇരിക്കാൻ പറഞ്ഞു. ലോക്കപ്പിന് വെളിയിൽ ഇട്ടിരിക്കുന്ന കസേരകളിൽ ഞങ്ങൾ ഇരുന്നു..

തണ്ടർ ബോൾട്ട് ടീമംഗം ആവണം, ഒരു പോലീസ്കാരൻ വന്നു. ഞങ്ങളെ പരിചയപ്പെട്ടു. ലോക്കപ്പിന്റെ വാതിൽ ഭാഗത്ത് ഇട്ട കസേരയിൽ ഇരുന്ന വിജിത് ഭായിയോട് ഇത്തിരി നീങ്ങിയിരുന്നോളാൻ പറഞ്ഞു. ലോക്കപ്പിൽ കിടക്കുന്ന ആൾ ഇത്തിരി പ്രശ്നക്കാരനാണത്രെ. വീണ്ടും ചോദ്യങ്ങൾ. പക്ഷേ ഒരിക്കൽ പോലും ആ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തുനിന്നും ചിരി മാഞ്ഞില്ല.ശരിക്കും കുശലാന്വേഷം പോലെയൊരു ചോദ്യംചെയ്യൽ..

ഇന്ത്യയിൽ ഉടനീളം യാത്ര ചെയ്യുന്നതിനിടയിൽ മിക്കവാറും സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ട്.. Tent പെർമിഷൻ വാങ്ങാനും മറ്റും. പക്ഷേ ഇത്രയും സൗഹാർദ്ദപരമായി, മാന്യമായി ഇടപെടാൻ നമ്മുടെ കേരളാ പൊലീസിന് മാത്രമേ സാധിക്കൂ. ഒരു ടൂറിസ്റ്റിനോട് അല്ലെങ്കിൽ ആ നാട് കാണാൻ വന്ന ഒരാളോട് തികച്ചും മാന്യമായി അറിയേണ്ട കാര്യങ്ങൾ ചോദിച്ചറിയുന്ന രീതി. അതും നിലമ്പൂർ പോലെയുള്ള, മാവോയിസ്റ്റ് സ്വാധീനം വളരെ കൂടുതലായുള്ള ഒരു സ്ഥലത്താണ് എന്നുകൂടി ഓർക്കണം..

വിദ്യാഭാസമുള്ള, പെരുമാറാൻ അറിയാവുന്ന സേനാംഗങ്ങളാണ് കേരളപോലീസിന്റെ മുഖമുദ്ര. അതുതന്നെയാണ് നമ്മുടെ ചുണക്കുട്ടികളെ ഇന്ത്യയിലെ മികച്ച പോലീസ് സേന എന്ന് പറയുന്നത്. ചോദ്യങ്ങൾ അവസാനിപ്പിച്ചു ഫോൺ നമ്പറും കൊടുത്തു കഴിഞ്ഞപ്പോളേക്കും കൊല്ലംകാരനായ ആ ഉദ്യോഗസ്ഥൻ നല്ല സുഹൃത്തായിക്കഴിഞ്ഞിരുന്നു. പിന്നെ അവർ നമ്മുടെ സന്തോഷ്‌ ജോർജ് കുളങ്ങരയെ കണ്ട കാര്യമൊക്കെ പറഞ്ഞിരുന്നു കുറച്ചു നേരം..

യാത്രകളെക്കുറിച്ചു ചെറിയ സംസാരം. പോലീസ് ചേച്ചിമാരുടെ കുശലങ്ങൾ. ശേഷം വിശപ്പ് മൂത്തപ്പോൾ യാത്ര പറഞ്ഞിറങ്ങി. അങ്ങനെ ഇതുവരെയുള്ള പോലീസ് സ്റ്റേഷൻ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ഞങ്ങൾക്ക് തന്നു നിലമ്പൂർ പോത്ത്കല്ലിലെ സ്റ്റേഷനും പോലീസ്കാരും. ഒരിക്കൽപോലും ചോദ്യം ചെയ്യപ്പെടുകയാണ് എന്ന തോന്നൽ ഇവർ ഞങ്ങൾക്ക് നൽകിയില്ല. മനോഹരമായി തങ്ങളുടെ ഡ്യൂട്ടി നിർവഹിച്ചു. ചിരിക്കുന്ന മുഖത്തോടെ..

കാടിനോട് ചേർന്ന്, സ്വന്തം നാടും വീടും വിട്ട് ഇത്രയും പ്രശ്നം ഉള്ള (എന്നാൽ മനോഹരമായ) ഇന്നാട്ടിൽ വന്നു സേവനം ചെയ്യുന്ന നിലമ്പൂരിലെ എല്ലാ പോലീസുകാർക്കും, പ്രത്യേകിച്ച് പോത്തുകല്ലു സ്റ്റേഷനിൽ ജോലി ചെയ്യുന്നവർക്ക് ഒരു ബിഗ് സല്യൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post