ഉയർന്നു വന്ന KSRTC വടക്കൻ പറവൂർ ഡിപ്പോ വീണ്ടും അന്ധകൂപത്തിലേക്കുള്ള യാത്രയിലോ?

Total
0
Shares

എന്റെ പേര് KSRTC വടക്കൻ പറവൂർ. ഞാൻ ജനിച്ച നാൾക്ക് മുതലേ എന്നെ എല്ലാവരും മോശമായ രീതിയിൽ ആണ് കാണുന്നത്. അന്നുണ്ടായിരുന്ന എന്റെ സാറന്മാർ എനിക്ക് കൊറേ ചീത്തപ്പേര് കേൾപ്പിച്ചു. അങ്ങനെ എല്ലാവരുടെയും മുന്നിൽ ഞാൻ മോശക്കാരൻ ആയി. കുറച്ചു നാൾക്ക് മുന്നേ എന്നെ സ്നേഹിക്കുന്ന സ്വന്തം എന്ന പോലെ നോക്കുന്ന ജീവനക്കാരെയും ഫാൻസ്‌കാരെയും ADEയെയും കിട്ടി. അങ്ങനെ അവർ എന്നെ നല്ല രീതിയിൽ പരിപാലിച്ചു എന്നെ ഉയർത്തെഴുന്നേല്പിച്ചു. എല്ലാവരും എന്റെ ആവശ്യം മനസിലാക്കി എന്നെ മുന്നോട്ടു നയിച്ചു. അങ്ങനെ അവർ എന്നെ കൊണ്ട് കൊറേ നല്ല കാര്യങ്ങൾ ചെയ്യിപ്പിച്ചു. നാട്ടുകാർക്കൊക്കെ വലിയ ഉപകാരം ആയി എന്നെ കൊണ്ട്.. എനിക്ക് ഉണ്ടായിരുന്ന ചീത്തപ്പേര് ഒക്കെ മാറിതുടങ്ങി..

അങ്ങനെ ഇരിക്കെ പെട്ടെന്ന് ഒരു ദിവസം എന്റെ പ്രിയ ജീവനക്കാരെയും ADEയെയും തട്ടിത്തെറിപ്പിച്ചു. അത് എന്റെ മുന്നോട്ട് ഉള്ള യാത്രയെ തടസപ്പെടുത്തി. പുതിയ ജീവനക്കാരും സാറന്മാരും വന്നു. ഞാൻ വിശ്വസിച്ചക്കാൻ ശ്രെമിച്ചു അവർ എന്റെ പഴയ സഹപ്രവർത്തകരെ പോലെ മുന്നോട്ട് നയിക്കും എന്ന്. പക്ഷെ എന്റെ സ്വപ്നകൾ ഇല്ലാതാക്കാൻ തുടങ്ങി എന്ന് ഞാൻ മനസിലാക്കി തുടങ്ങി. എന്നെ ജീവന് തുല്യം സ്നേഹിച്ച ജീവനക്കാരുടെ വാ അടച്ചുപൂട്ടി അവരെ ചോദ്യം ചെയ്യാൻ ആരും വരേണ്ട എന്ന നിലപാടുകൾ സ്വീകരിച്ചു. ഭരണ പരിഷ്‌ക്കാരങ്ങൾ എന്ന പേരിൽ വന്ന മാറ്റങ്ങൾ എന്നെ പൊതു സമൂഹത്തിൽ അപഹാസ്യനാക്കി.

എന്നെ സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെ സ്നേഹിക്കുന്ന, എന്നും എനിക്ക് വേണ്ടി മുകളിൽ ഉള്ള ഓഫീസർമാരോട് പോലും സംസാരിക്കുന്ന എന്റെ ഫാൻസ്‌കാർ കൊറേ ഏറെ പരിശ്രമിച്ചു എന്നെ തിരിച്ചുകൊണ്ടു വരാൻ ആയിട്ട്. പക്ഷെ എന്റെ വളർച്ച സമ്മതിക്കാതെ എന്റെ സാറന്മാർ അവരെ എന്നിൽ നിന്നും അകറ്റി. ഇപ്പോൾ ഞാൻ പേടിക്കുന്നു. ഇവരുടെ കുത്തഴിഞ്ഞ ഭരണത്തിന്റെ അവസാനം എന്റെ അവസാനം ആയിരിക്കുമോ എന്ന്.

പുതിയ സാറന്മാരുടെ കഴിവ് കാരണം എനിക്ക് ഉണ്ടായ നേട്ടങ്ങൾ നിങ്ങളും അറിയണം. MDയുടെ ഉത്തരവ് ഉണ്ടായിട്ടും ഡബിൾ ഡ്യൂട്ടി സിസ്റ്റം നടപ്പിലാക്കാൻ പറവൂർ ഡിപ്പോ അധികൃതർക്ക് താൽപര്യമില്ല. പ്രധാന ചെയിൻ സർവീസുകൾ ആയ ആലുവ-പറവൂർ & ഗുരുവായൂർ-എറണാകുളം ചെയിൻ സർവിസുകൾ സിംഗിൾ ഡ്യൂട്ടിയുടെ പേരിൽ പ്രശ്നം ഉണ്ടായിരുന്നു. ഈ സർവിസുകൾ ഡബിൾ ഡ്യൂട്ടി ആക്കാൻ ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പിൽ ആക്കാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

MDയുടെ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ഡബിൾ ഡ്യൂട്ടി ആക്കാൻ പറ്റുള്ളൂ എന്ന വാശിയിൽ ആണ് അധികാരികൾ. എന്നാൽ MDയുടെ ഉത്തരവ് ഇല്ലാതെയാണ് എറണാകുളം – ഗുരുവായൂർ ചെയിനിൽ ക്രൂ ചേഞ്ച്‌ നടപ്പിലാക്കിയിരിക്കുന്നത്. അതിനു അധികാരികൾക്ക് യാധൊരു ബുദ്ധിമുട്ടും ഇല്ല.

സിംഗിൾ ഡ്യൂട്ടി മുഖേന ഉണ്ടായ അനാവശ്യ കട്ട്‌ ട്രിപ്പുകൾ നിലനിർത്തുകയും അത് കോർപ്പറേഷനു ബാധ്യതയാണ് എന്ന് മനസ്സിലാക്കിയിട്ടും വീണ്ടും ആ നടപടികളുമായി മുന്നോട്ട് പോകുകയാണ്. എറണാകുളം ഗുരുവായൂർ ചെയിൻ ഡബിൾ ഡ്യൂട്ടി ആയിരിക്കെ ഏറ്റവും കൂടുതൽ വരുമാനവുമായി സർവീസ് നടത്തിയിരുന്നതാണ് പറവൂർ ഡിപ്പോ. തിരിച്ചു ഡബിൾ ഡ്യൂട്ടി ആക്കാൻ അവസരം ലഭിച്ചിട്ടും ആക്കാതെ പ്രൈവറ്റ് ബസ്സിനെ സഹായിക്കാൻ വേണ്ടിയാണ് ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത്.

പുതിയ സർവീസ് ഇല്ല വണ്ടി ഇല്ല എന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് നെടുങ്കണ്ടം സർവിസും വണ്ടിയും കുറച്ചു ജീവനക്കാരും ഫാൻസുകാരും ചേർന്ന് എത്തിച്ചു കൊടുത്തത്. എന്നാൽ വണ്ടി ഓടിക്കാതെ നഷ്ടപെടുത്തുകയാണ് പറവൂരിലെ ഇൻസ്‍പെക്ടർ ഭരണത്തിലൂടെ സംഭവിച്ചത്. കൂടാതെ മൂന്നാർ സർവീസ് വീണ്ടും തുടങ്ങാൻ ശ്രമങ്ങൾ നടത്തിയപ്പോൾ അതിനെ എതിർത്തതും ഇൻസ്‌പെക്ടർമാർ ആണ്. മൂന്നാർ സർവീസ് ഓടിക്കഴിഞ്ഞിട്ടുണ്ട് എങ്കിൽ അതിനു കളക്ഷൻ ഉണ്ടാകില്ല എന്നും ആണ് ന്യായം. ആലുവ ഡിപ്പോയിൽ രാവിലെ 6 മണിക്ക് പാസ്സ് ആകുന്ന രീതിയിൽ സർവീസ് പുനസ്ഥാപിക്കാമോ എന്ന് ആവശ്യപ്പെട്ടിട്ടും സർവീസ് നടത്താൻ താൽപര്യം ഇല്ല എന്നാണ് പറവൂർത്തെ ഇൻസ്‌പെക്ടർമാർ മറുപടി നൽകിയത്.

ഏകദേശം 50/55 സർവീസ് മാത്രം ഉള്ള പറവൂർ ഡിപ്പോയിൽ ഞായറാഴ്ച മാത്രം 10 മുതൽ 15 ഷെഡ്യൂൾ വരെ ക്യാൻസൽ ചെയ്തു വണ്ടിയെ അവിടെ കാറ്റ് കൊള്ളിക്കാൻ ഇടുകയാണ്. ഇൻപെക്ടർമാർ ചുമ്മാ ആ കൂട്ടിൽ ഇരുന്നാൽ സാലറി കിട്ടും. എന്നാൽ ജീവനക്കാർക്ക് ഡ്യൂട്ടി ഉണ്ടേലെ അവർക്ക് സാലറി കിട്ടുള്ളു. പല ജീവനക്കാർക്കും ഡ്യൂട്ടി ഇല്ലാതിരുന്ന സമയത്താണ് ഇങ്ങനെ വണ്ടി ക്യാൻസൽ ചെയ്തു ചുമ്മാ ഇടുന്നത്. അന്നേ ദിവസം ഈ വണ്ടികൾ വൈറ്റില – ഗുരുവായൂർ റൂട്ടിൽ ഓടിയിരുന്നു എങ്കിൽ എത്രയോ വരുമാനം ഉണ്ടായിരുന്നേനെ.

ഇൻസ്‌പെക്ടർമാരുടെ ദുർഭരണത്തിൽ നിന്നും ഈ ഡിപ്പോയിൽ നിന്ന് പുതിയ സർവിസുകൾ തുടങ്ങാനോ ഉള്ള സർവിസുകൾ പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. ഇതൊക്കെയാണ് ഇവിടത്തെ ഇൻസ്‌പെക്ടർമാരുടെ ദുർഭരണത്തിൽ നടക്കുന്നത്.

വൈപ്പിൻ MLA എസ്.ശർമയുടെ നേതൃത്വത്തിൽ അനുവദിച്ചു തന്ന സർവീസ് ആണ് 05:50 വൈപ്പിൻ – കോഴിക്കോട്. അന്ന് ആ സമയത്തു ഗ്യാപ്പില്ലാത്തത് കൊണ്ട് കളക്ഷൻ കുറവായതിനാൽ സർവീസ് നിർത്തിവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിൽ ഒരു പറ്റം ജീവനക്കാരുടെയും ഫാൻസുകാരുടെയും പ്രയത്നത്തിൽ വൈകിട്ട് 5 മണിക്ക് എറണാകുളം നിന്ന് എടുത്തു 10 മണിക്ക് കോഴിക്കോട് എത്തുകയും, പിറ്റേന്ന് രാവിലെ 5 മണിക്ക് കോഴിക്കോട് നിന്നെടുത്തു രാവിലെ 10 മണിക്ക് എറണാകുളം എത്തുന്ന രീതിയിൽ ക്രമീകരിച്ചു സർവീസ് നടത്താൻ സോണൽ അനുവാദം ലഭിച്ചു. എന്നിട്ടും വണ്ടിയില്ല എന്ന ന്യായത്താൽ (വണ്ടി ഉണ്ടായിട്ടും) താൽപ്പര്യം ഇല്ലാത്തത് കൊണ്ട് മാത്രം ആ സർവീസ് ഓപ്പറേറ്റ് ചെയ്യാതെ മുടക്കി ഇട്ടിരിക്കുകയാണ്. കൂടാതെ സോണലിൽ നിന്ന് അനുവദിച്ച ടൌൺ ടു ടൌൺ സർവീസുകൾ ഉൾപ്പടെ ഇൻസ്‌പെക്ടർമാരുടെ താൽപര്യമില്ലായിമ കൊണ്ട് ഇന്നേ വരെ ഓപ്പറേറ്റ് ചെയ്യാൻ പറ്റിയിട്ടില്ല.

വർഷങ്ങളായിട്ടുള്ള പുലർച്ചെ 4:30ക്ക് ഉള്ള കോഴിക്കോട് സർവീസ്.. അത് ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട് നേടിയെടുത്ത സർവീസ് ആണ് അത്. യാത്രക്കാരും ജീവനക്കാരും ചേർന്ന് വിജയിപ്പിച്ച സർവീസ്. പുതിയ ഇൻസ്‌പെക്ടർ ഭരണം വന്നതോടെ ആദ്യം അട്ടിമറിക്കാൻ ശ്രമിച്ച സർവീസ് ആണ് അത്. അന്നത്തെ സോണൽ ഓഫീസർ ആയിരുന്ന താജുദ്ധീൻ സാറിന്റെ നേതൃത്വത്തിലാണ് പുനർസ്ഥാപിച്ചത്. എന്നാൽ ഇന്ന് വീണ്ടും സർവീസ് അട്ടിമറിക്കുന്നതിന്റെ ഭാഗം ആയി സൺ‌ഡേ സർവീസ് ക്യാൻസൽ ചെയ്തു തുടങ്ങിയിരിക്കുന്നു.

കൂടാതെ കഴിഞ്ഞ മൂന്ന് വർഷക്കാലമായിട്ട് പറവൂരിൽ നിന്നും ഒരു പറ്റം ഫാൻസ്‌കാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ രണ്ട് ലോങ്ങ്‌ സർവിസുകൾ പത്തനംതിട്ടയുടെ മലയോര മേഖലയുമായി ബന്ധപെട്ട് നടത്തുവാൻ ശ്രമിച്ചിട്ടും ഇത് വരെ കഴിഞ്ഞില്ല. രണ്ട് തവണ ചീഫ് ഓഫീസ് വരെ പോയി സാങ്ക്ഷൻ ആയെങ്കിലും പ്രൈവറ്റ് ബസ് ലോബ്ബിയുടെ സമ്മർദ്ദം മൂലം നടന്നില്ല. ആ സർവീസ് കൊണ്ട് വരാൻ ആയിട്ട് യാതൊരു ശ്രമവും പറവൂർ ഡിപ്പോ ഭാഗത്തു നിന്നും ഇവിടത്തെ ജനപ്രധിനികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.

ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ KSRTC യെ പ്രതീക്ഷിച്ചു നിൽക്കുന്ന യാത്രക്കാരെ പ്രൈവറ്റ് ബസ്സിന് ദാനം കൊടുക്കുന്ന സാറന്മാർ ആണ് ഞങ്ങളുടെ ഡിപ്പോയിലെ ഇന്നത്തെ ചില ഓഫീസർമാർ. പറവൂർ ഡിപ്പോയുടെ മുന്നിൽ നിന്ന് കൊണ്ട് എറണാകുളം, ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാരെ പ്രൈവറ്റ് ബസ്സുകാർ വിളിച്ചു കൊണ്ട് പോകുമ്പോൾ ഇതെല്ലാം കണ്ടു വളരെ രസകരമായി ചിരിച്ചു നിൽക്കുക മാത്രമാണ് പറവൂർ ഡിപ്പോയിലെ സാറന്മാർ ചെയ്യാറ്. അവർ മനസിലാക്കുന്നില്ല അവർ തോണ്ടുന്നത് സ്വന്തം കുഴിയാണ് എന്നത്.

ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ചിലർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പക്ഷെ ഈ കാര്യങ്ങൾ ഞാൻ ഇനിയും നിങ്ങളോട് പറഞ്ഞില്ലെങ്കിൽ നിങ്ങൾ ഇനിയും എന്നെ മോശക്കാരനായി കാണും. അതുകൊണ്ട് പറഞ്ഞു പോയതാണ്. ഇതൊക്കെ വായിച്ചിട്ടെങ്കിലും ഡിപ്പോയിലെ സാറന്മാർക്ക് കാര്യങ്ങൾ മനസ്സിലാകട്ടെ.

എഴുത്ത് – പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു കൂട്ടം KSRTC ജീവനക്കാരും ആനവണ്ടി പ്രേമികളും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post