സോഷ്യൽ മീഡിയയിൽ ഹിറ്റായ അമ്മയുടെയും മകന്റെയും യാത്രകൾ സിനിമയാകുന്നു…

Total
0
Shares

കേരളത്തിലെ തൃശ്ശൂരിൽ നിന്നും ഹിമാലയത്തിലേക്ക് ഒരു അമ്മയുടെയും മകന്റെയും യാത്ര… സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലുമെല്ലാം വൈറലായി മാറിയ ആ യാത്രാവിവരണവും ചിത്രങ്ങളുമെല്ലാം നമ്മൾ നെഞ്ചോടു ചേർത്തതാണ്. തൃശ്ശൂർ സ്വദേശിയായ ശരത് കൃഷ്ണനും അമ്മയും കൂടിയുള്ള യാത്രകളുടെ വിശേഷങ്ങൾ പിന്നീടും മലയാളികൾ നിറഞ്ഞ മനസോടെ വായിച്ചു. അതിൽ നിന്നും പ്രചോദനം കൊണ്ട് നിരവധിയാളുകൾ തങ്ങളുടെ മാതാപിതാക്കളെ വീടെന്ന നാലു ചുവരുകൾക്കുള്ളിൽ നിന്നും വിശാലമായ ലോകസൗന്ദര്യം കാണിക്കുവാൻ കൊണ്ടുപോയി. വാലന്റൈൻസ് ഡേയിൽ വരെ സ്വന്തം അമ്മയെയും കൊണ്ട് ട്രിപ്പ് പോയ ശരത് എന്ന ആ മകന്റെ സ്നേഹവും, തിരിച്ച് മകനോടുള്ള ആ അമ്മയുടെ വാത്സല്യവുമെല്ലാം കണ്ടു കണ്ണുനനഞ്ഞ അമ്മമാർ ധാരാളം.

ഇപ്പോഴിതാ ശരത്തിന്റെയും അമ്മയുടെയും യാത്രകളിൽ നിന്നും പ്രചോദനം കൊണ്ട്, അവരുടെ ജീവിതം അഭ്രപാളികളിൽ എത്തിച്ചുകൊണ്ട് ഒരു മലയാള സിനിമ വരുന്നു. പേര് “Oh Mother India”. ആ വിശേഷങ്ങൾ നമ്മളോട് പങ്കുവെയ്ക്കുകയാണ് ശരത് കൃഷ്ണൻ എന്ന ആ മകൻ.

“ഞങ്ങളുടെ യാത്രകൾ പുറം ലോകത്ത് അറിയിച്ച സഞ്ചാരി കുടുംബത്തിനാകട്ടെ ആദ്യത്തെ നന്ദി.ഈ യാത്രകൾ പ്രിയ സുഹൃത്തുക്കൾ നെഞ്ചിലേറ്റിയതിനുള്ള അംഗീകാരമാണ് വരാനിരിക്കുന്ന “Oh Mother India” എന്ന സിനിമ. പലരുടെയും ജീവിതത്തിൽ പലതും ചിന്തിപ്പിക്കുവാൻ ഈ യാത്രകൾക്ക് സാധിച്ചു എന്നതിൽ ജഗദീശ്വരനോട് നന്ദി പറയുന്നു. മഞ്ഞുമൂടിയ ഹിമാലയൻ താഴ്വരയിലെ നിശബ്ദതയെ ബുള്ളറ്റിന്റെ ശബ്ദം കൊണ്ട് തഴുകിയപ്പോൾ, ഞാനെന്ന മകന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്റെ അമ്മയുടെ സന്തോഷമായിരുന്നു.

എന്റെ അമ്മയിലെ ആ പതിനെട്ടുകാരിയെ ഞാൻ ആദ്യമായി കണ്ടതീ താഴ്വരയിലാണ്. അതിനാൽ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസവും ഇത് തന്നെ, അങ്ങനെയുള്ള ഈ ജീവിത യാത്രയെ ഒരു സിനിമ കഥയാക്കി മാറ്റുന്നതിന് പ്രിയ സുഹൃത്ത് ഷാനിക്ക് ഒരായിരം നന്ദി. കഴിഞ്ഞ ഒരു വർഷമായി പല സുഹൃത്തുക്കളും ഈ കഥ സിനിമയാക്കുവാൻ എന്നെ സമീപിച്ചെങ്കിലും, ഷാനി എന്ന മ്മടെ ഗെഡിയുടെ കയ്യിലെ സംഗതിയും ഞങ്ങളുടെ ഈ യാത്രയും കൂടിയാകുമ്പോൾ വീര്യം കൂടുമെന്ന് ഷാനിക്കയെ അടുത്തറിയുന്ന എനിക്ക് നന്നായി അറിയാം.

ഈ യാത്രയെ കുറിച്ച് കേട്ടപ്പോൾ ഇതിലൊരു കഥഉണ്ടെന്നും, ഇത് സിനിമയാക്കിയാലോ എന്ന് ഷാനിക്ക പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി, പക്ഷെ അത് ഇത്ര പെട്ടന്ന് ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ വളരെ ഇഷ്ടപ്പെടുന്ന ആരാധ്യ നടൻ ദുൽക്കർ സൽമാൻ തന്നെ അദ്ദേഹത്തിന്റെ പേജിലൂടെ ഈ കഥയുടെ വരവറിയിച്ചപ്പോൾ അത് മറ്റൊരു വിരുന്നായി. ഒരായിരം നന്ദി. ഈ കഥയിലെ യാത്രകൾ ഞങ്ങളുടെ ജീവിതമാണെങ്കിലും, സിനിമയുടെതായ ചേരുവകളും ഇതിൽ ധാരാളമുണ്ട്. സിനിമ ലോകമായി യാതൊരു ബന്ധവുമില്ലാത്ത എനിക്ക് ഇതൊരു ആദ്യാനുഭവമാണ്.

എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയുവാനുള്ളത് ഞങ്ങളെ നെഞ്ചിലേറ്റിയ നിങ്ങൾ ഓരോരുത്തരോടുമാണ്. കൂടാതെ ഒരു പാട് സുഹൃത്തുക്കൾ ഈയൊരു യാത്ര അവരുടെ ജീവതത്തിൽ ഒരുപാട് പ്രചോദനം നൽകി എന്ന് പറയുകയുണ്ടായി, കൂടാതെ ഒരുപാട് പേർ അവരുടെ അച്ഛനെയും, അമ്മയെയും കൂട്ടി യാത്രകൾ ചെയ്തു എന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയുവാൻ സാധിച്ചു. അത് തന്നെയാണ് എന്റെ വിജയവും. ജീവിതത്തിൽ ആരെല്ലാം കൈവിട്ടാലും നമ്മുടെ അമ്മ ഒരിക്കലും നമ്മെ കൈ വിടില്ല അതിനാൽ തന്നെ ഈ ഒരു ജന്മം കൊണ്ട് ആ അമ്മയെ സന്തോഷിപ്പിക്കുവാൻ ആവുന്നത് ചെയ്തു കൊണ്ടേ ഇരിക്കുക.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post