ആറാം തമ്പുരാനിൽ തുടങ്ങി ആകാശഗംഗ വരെ.. കഥ പറയും ഒളപ്പമണ്ണ മന

Total
111
Shares

പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിൽ നിലനിൽക്കുന്ന 300 വർഷം പഴക്കമുള്ള ഒളപ്പമണ്ണ മന.. കേരളത്തിലെ പുരാതന ബ്രാഹ്മണ ഇല്ലങ്ങളില്‍ ഒന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒളപ്പമണ്ണ മന. തൌരത്രിക ഗ്രാമം എന്നറിയപ്പെടുന്ന, പഴയ വള്ളുവനാടില്‍ ഉള്‍പ്പെടുന്ന വെള്ളിനേഴിയിലാണ് മന സ്ഥിതി ചെയ്യുന്നത്. പുരാതന നാടുവാഴി കുടുംബങ്ങളില്‍ പെട്ട ഒന്നായിരുന്നത്രേ ഒളപ്പമണ്ണ. കേരളത്തിന്‍റെ കലാസാംസ്കാരിക മേഖലകളില്‍ ഇവര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്‌.

കഥകളിയില്‍ ഇന്ന് ഏറെ പ്രചാരത്തിലുള്ള കല്ലുവഴി ചിട്ടയുടെ തുടക്കം ഏകദേശം 150 – 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളപ്പമണ്ണയില്‍ ആയിരുന്നു. അന്ന് നിലവില്‍ ഉണ്ടായിരുന്ന ഒളപ്പമണ്ണ കളിയോഗം പിന്നീടു വള്ളത്തോള്‍ കേരള കലാമണ്ഡലത്തോട് കൂട്ടി ചേര്‍ത്തു.
മലയാളത്തിലെ പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്, കവി O.M അനുജന്‍, കുട്ടികളുടെ പ്രിയങ്കരിയായ കഥ മുത്തശ്ശി സുമംഗല തുടങ്ങിയവര്‍ക്കെല്ലാം ജന്മം കൊടുത്തത് ഇവിടമാണ്.

വെള്ളിനേഴിയുടെ പ്രൌഢിക്ക് മാറ്റു കൂട്ടി തലയുയര്‍ത്തി നില്‍ക്കുന്ന ഒളപ്പമണ്ണ മന. 300 വര്‍ഷം പഴക്കമുള്ള മന ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. 20 ഏക്കറിലായി മന വ്യാപിച്ചു കിടക്കുന്നു. ഇപ്പോള്‍ മന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമായ ഒരിടം. സമാധാനവും ശാന്തവുമായ കുറച്ചു ദിവസങ്ങള്‍ നിങ്ങള്‍ക്ക് ഒളപ്പമണ്ണ മനയില്‍ കഴിച്ചു കൂട്ടാം. പഴയ വാസ്തു ശില്‍പ്പ കലയുടെ വൈദഗ്ധ്യം നേരില്‍ കാണാം.

തൃശ്ശൂർ ജില്ലയിലെ മായന്നൂരിലെ ഓട്ടൂർ മനയിലെ കുടുംബം 600 വർഷങ്ങൾക്കുമുന്നേ വെള്ളിനേഴിയിൽ കുടിയേറിപ്പാർത്ത് ഒളപ്പമണ്ണ മനക്കാരായെന്നാണ് പറയപ്പെടുന്നത്. രണ്ട് ദശാബ്ദങ്ങൾക്കുമുൻപ്, അന്യം നിന്നുപോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ വരിക്കാശ്ശേരി മനയിൽനിന്ന് ദത്തെടുത്തവരുടെ പരമ്പരയാണ് ഇന്നത്തെ ഒളപ്പമണ്ണ കുടുംബം എന്നാണ് ആധികാരികമായ വിലയിരുത്തൽ.

ആദ്യകാലത്ത് മൺ ചുമരും ഓലമേഞ്ഞ പുരയുമായുള്ള മനയായിരുന്നുവെന്നും പറയപ്പെടുന്നു. പിന്നീടാണ് എട്ടുകെട്ട് ആയി മാറിയത്. ഇന്നത്തെ എട്ടുകെട്ടിന്റെ പഴക്കം മൂന്നുറിലേറെ വർഷങ്ങളാണെന്നതിന് തെളിവുകളുണ്ട്. എട്ടുകെട്ടുകളായാണ് അറിയപ്പെടുന്നതെങ്കിലും പുരയുടെ അകത്തുള്ള കിണറിന് ചുറ്റുമുള്ള നാലുകെട്ടുംകൂടി കണക്കിലെടുത്താൽ പന്ത്രണ്ടുകെട്ടായി പരിഗണിക്കാം. മനയുടെ വടക്കിനിയിൽ ഭഗവതിയുടെ ശ്രീചക്രപ്രതിഷ്ഠയുണ്ട്.

മനയുടെ പ്രധാന കെട്ടിടം എട്ടുകെട്ടാണ്. എല്ലാ ദിശയിലും രണ്ടു വീതം വിശാലമായ ഹാളുകളുണ്ട്. കിടപ്പു മുറികളും റെസ്റ്റ് റൂമുകളും ഒന്നാം നിലയിലാണ്. പടിഞ്ഞാറു വശത്തുള്ള കെട്ടിടം മൂന്നു നിലയാണ്. പ്രധാന കെട്ടിടത്തിന് ചുറ്റുമായി മൂന്നു വലിയ പത്തായപ്പുരകളുണ്ട്.

കുന്തിപുഴയുടെ തീരത്ത്‌ ഉള്ള ഈ മനയില്‍ ഒരുപാട് സിനിമ ഷൂട്ടിംഗ് നടക്കാറുണ്ട്: ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷൻ. “എന്ന് നിന്റെ മോയിദീന്‍ ” എന്ന സിനിമയുടെ വളരെ പ്രധാനപെട്ട ഒരു ഭാഗം ഇവിടെയാണ് ഷൂട്ട്‌ ചെയ്തത്. ‘ആറാം തമ്പുരാൻ’ (മഞ്ജു പാട്ടു പഠിപ്പിക്കൂന്നതൊക്കെ ആ മുൻഭാഗത്താണ്), ആകാശഗംഗ, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓട്ടോഗ്രാഫ് (തമിഴ്) എന്നീ ചിത്രങളെല്ലാം മനയിലും ചിത്രീകരിച്ചിട്ടുണ്ട്.

കടപ്പാട് – ഇത് എഴുതിയപേരറിയാത്ത വ്യക്തിയ്ക്ക്, വിക്കിപീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post