പ്രൗഢിയുള്ള പഴയ അശോക് ലെയ്‌ലാൻഡ് സ്റ്റീയറിംഗ് ഇനി ഓർമ്മയാകുമോ?

Total
13
Shares

അശോക് ലെയ്‌ലാൻഡ് എന്നു കേൾക്കാത്ത വാഹനപ്രേമികൾ ഉണ്ടാകില്ല. ഹിന്ദുജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ വാഹന കമ്പനിയാണ് അശോക് ലെയ്‌ലാൻഡ്. 1948 ൽ സ്ഥാപിതമായ ലെയ്‌ലാൻഡ്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിർമ്മാതാക്കളാണ്.

1948 ൽ രഘുനന്ദൻ സരൺ ആണ് അശോക് മോട്ടോഴ്സ് സ്ഥാപിച്ചത്. ഇദ്ദേഹം പഞ്ചാബിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം, ആധുനിക വ്യാവസായിക സംരംഭങ്ങളിൽ നിക്ഷേപിക്കാൻ ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രി നെഹ്രു അദ്ദേഹത്തെ പ്രേരിപ്പിച്ചു. അശോക് മോട്ടോഴ്സ് 1948 ൽ ഇംഗ്ലണ്ടിൽ നിന്ന് ഓസ്റ്റിൻ കാറുകൾ കൂട്ടിച്ചേർക്കുകയും നിർമ്മിക്കുകയും ചെയ്തു. രഘുനന്ദൻ സരണിന്റെ ഏക മകനായ അശോക് സരാന്റെ പേരിലാണ് ഈ കമ്പനി അറിയപ്പെട്ടിരുന്നത്.  രഘുനന്ദൻ കൊമേഴ്സ്യൽ വാഹനങ്ങൾക്ക് വേണ്ടി ലെയ്ലാൻഡിലെ മോട്ടേഴ്സുമായി കരാറിലേർപ്പെട്ടിരുന്നു. അശോക് ലെയ്ലാൻഡ് പിന്നീട് വാണിജ്യവാഹനങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ലെയ്ലാൻഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് പ്രവാസിക്കാരും ഇന്ത്യൻ എക്സിക്യുട്ടീവുകളുമൊക്കെയായി കമ്പനിയുടെ ഇന്ത്യയിലെ വാണിജ്യ വാഹന ഉൽപ്പാദകരിലൊരാളായി മാറി. രഘുനന്ദൻ സരൺ ഒരു വിമാനാപകടത്തിൽ മരിച്ചു. 2007 ൽ അശോക് ലെയ്ലൻഡിൽ ഇൽ വേക്കോയുടെ പരോക്ഷമായ ഓഹരികൾ ഹിന്ദുജ ഗ്രൂപ്പ് വാങ്ങി.

ബസ്, ട്രക്ക് പ്രേമികളിൽ ഭൂരിഭാഗം ആളുകളുടെയും ഇഷ്ടവാഹനം അശോക് ലെയ്‌ലാൻഡ് മോഡൽ ആയിരിക്കും. മറ്റുള്ളവ മോശമാണെന്ന കാരണം കൊണ്ടല്ല, പക്ഷെ എന്തോ, അശോക് ലെയ്‌ലാൻഡിനോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടമാണ്. അത് പണ്ടുമുതൽക്കേ അങ്ങനെയാണ്. വണ്ടികളുടെ രൂപഘടനയും, ഗർജ്ജിക്കുന്നതു പോലത്തെ ശബ്ദവുമെല്ലാം ഈ ഇഷ്ടത്തിനു കാരണമായി പറയാമെങ്കിലും എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അത് അശോക് ലെയ്‌ലാൻഡ് ഹെവി വാഹനങ്ങളുടെ ‘സ്റ്റീയറിംഗ് മോഡൽ’ തന്നെയാണ്. മറ്റുള്ള വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി, കുറച്ചു ഉയരത്തിൽ അധികം വളവില്ലാതെ, നടുക്ക് നീല നിറത്തിൽ ലെയ്ലാൻഡ് എന്നതിന്റെ L ചിഹ്നവും ഒക്കെയായി ആരെയും ആകർഷിക്കുന്നതായിരുന്നു അശോക് ലെയ്‌ലാൻഡ് ബസ്, ലോറി കളുടെ സ്റ്റീയറിങ് വീൽ. മൊത്തത്തിൽ പറഞ്ഞാൽ ഡ്രൈവർക്ക് ഒരു രാജകീയ ഭാഗത്തിൽ ഇരുന്നു നിയന്ത്രിക്കാം. ഇക്കാരണം കൊണ്ടാണോ എന്തോ രാജ്യത്തെ ഭൂരിഭാഗം ബസ് – ലോറി ഡ്രൈവർമാർക്കും പ്രിയങ്കരം അശോക് ലെയ്‌ലാൻഡിനോട് ആയിരിക്കും.

എന്നാൽ ഇപ്പോൾ അശോക് ലെയ്ലാന്ഡിന്റെ മുഖമുദ്രയായിരുന്ന ആ സ്റ്റീയറിംഗ് വീലിനു മാറ്റം വന്നിരിക്കുകയാണ്. BS IV മോഡൽ ബസ്സുകളിൽ സ്റ്റീയറിംഗ് വീലുകൾക്ക് കൂടി അശോക് ലെയ്‌ലാൻഡ് പരിഷ്‌ക്കാരം വരുത്തിയിരിക്കുകയാണ്. ഏതാണ്ട് ടാറ്റായുടെ സ്റ്റീയറിംഗ് വീലിനോട് സാമ്യമുള്ളതാണ് ഇപ്പോൾ പുറത്തിറക്കുന്ന ബസ്സുകളിലെയും ലോറികളിലെയും സ്റ്റീയറിംഗുകൾ. കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുന്നത് നല്ലതാണെങ്കിലും അശോക് ലെയ്‌ലാൻഡിന്റെ ആ പഴയ തലയെടുപ്പ് ഇപ്പോഴത്തെ വണ്ടികൾക്ക് ഇല്ല എന്നത് ഒരു പോരായ്മ തന്നെയാണ്.

ഇന്നും ബസ് പ്രേമികൾക്ക് അശോക് ലെയ്‌ലാൻഡ് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. ഉയർന്നു നിൽക്കുന്ന സ്റ്റീയറിങ്ങും, ഡബിൾ ക്ലച്ചും, ആടിക്കളിക്കുന്ന ഗിയർ ലിവറും, കറകറാന്നുള്ള ആ ശബ്ദവും, ശൗര്യമുള്ള മുഖവുമെല്ലാം ചെറുപ്പത്തിൽ എത്ര തവണ നമ്മൾ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ ഓടിയിരുന്ന പണ്ടത്തെ ചില കെഎസ്ആർടിസി ബസ്സുകൾ തന്നെ ഉദാഹരണം. അശോക് ലൈലാന്റ് എന്ന വികാരത്തിന്റെ ജ്വലിക്കുന്ന പ്രതീകമാണ് ഈ ‘ഇരട്ട സ്പോക് ” സ്റ്റീയറിങ്ങ്. വണ്ടി ഭ്രാന്തിന്റെ ഒരു യുഗം ഈ വളയം വച്ച് അടയാളപ്പെടുത്തിയാലും തെറ്റില്ല. ഒരിക്കലെങ്കിലും ഈ വളയം ഒന്നു പിടിക്കണം എന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും. ഒരു തലമുറയുടെ ഓർമ്മ മങ്ങാത്ത യാത്രാനുഭവം വിട വാങ്ങുന്നു. അശോക് ലെയ്‌ലാൻഡിന്റെ ആ പഴയ മോഡൽ സ്റ്റീയറിംഗ് എങ്കിലും തിരികെ വരുമോയെന്നാണ് ഇപ്പോൾ വാഹനപ്രേമികൾ കാത്തിരിക്കുന്നത്.

BS – രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്.  പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post