പാലക്കുഴി – വേറിട്ട കാഴ്ചകളുമായി ഒരു പാലക്കാടൻ ഗ്രാമം

Total
125
Shares

വിവരണം – ദീപ ഗംഗേഷ്.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ മലയോര കുടിയേറ്റ കർഷകഗ്രാമമാണ് പാലക്കുഴി. ഇന്നത്തെ കർഷകരുടെ മുൻഗാമികൾ കാട് വെട്ടിതെളിച്ച് പരുവപ്പെടുത്തി പൊന്ന് വിളയിച്ചഭൂമി. സുന്ദരിയായ തിണ്ടിലം വെള്ളച്ചാട്ടം അവൾക്ക് അരഞ്ഞാണം ചാർത്തുന്നു. പാലക്കുഴി യാത്രാനുഭവങ്ങളാണ് ഇന്നിവിടെ കുറിക്കുന്നത്.

ഭർത്താവ് ഗംഗേഷ് വടക്കുംഞ്ചേരി അടുത്ത് കിഴക്കഞ്ചേരിയിലേക്ക് ട്രാൻസ്ഫർ ആയി ചെന്നപ്പോൾ അദ്ദേഹത്തിൻ്റെ സുഹൃത്ത് ഈജു വഴിയാണ് പാലക്കുഴിയെ പറ്റി കേൾക്കുന്നത്. പാലക്കുഴി ജൈവഗ്രാമമാണ്. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള കൃഷിരീതികളാണ് അവിടെയുള്ളത്. അവിടുത്തെ കുരുമുളക് പ്രസിദ്ധമാണ്. വിലയും കൂടുതൽ.

ഒരു ഉച്ചയോടു കൂടി ഈജുവിനോടൊപ്പം കിഴക്കഞ്ചേരിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു. പാടങ്ങളിൽ പടിയെടുക്കുന്ന കർഷകർ. ഒരു പനമരത്തിൽ നിറയെ തൂക്കണാം കുരുവിയുടെ കുടുകൾ. കിഴക്കഞ്ചേരി പഞ്ചായത്തിൽ തന്നെയാണ് പാലക്കുഴി. ചുറ്റും റബർ മരങ്ങളും കയറ്റവും ഇറക്കവുമുള്ള റോഡുകളും ഇടുക്കിയിലൂടെയുള്ള യാത്രയുടെ പ്രതീതിയാണ് ഉണ്ടാക്കിയത്.

കുറച്ചു വഴി പിന്നിട്ടപ്പോൾ കുത്തനെയുള്ള കയറ്റമായി.കാട് അതിർത്തിയായുള്ള റോഡ്.. സോളാർ വേലികൾ കാടിൻ്റെ അതിർത്തിയിൽ ഇട്ടിട്ടുണ്ട്. അതെല്ലാം കാട്ടാനകളുടെ സ്ഥിരം വഴികൾ ആണെന്ന് മുന്നറിയിപ്പ് ബോർഡുകൾ ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. വഴിയിലെ മരങ്ങളിൽ പറന്നുല്ലസിക്കുന്ന പല വർണ്ണങ്ങളിലുള്ള കുഞ്ഞു പക്ഷികൾ. ചില സ്ഥലങ്ങൾ മനോഹരങ്ങളായ വ്യൂ പോയൻ്റുകളാണ് .. ഒരിടത്തു നിന്ന് നോക്കിയാൽ പീച്ചി ഡാമിൻ്റെ റിസർവോയറിൻ്റെ അവ്യക്തമായ കാഴ്ച.

മുകളിലേക്ക് കയറുംതോറും തണുപ്പ് കൂടി വന്നു. നേരിയ മൂടൽമഞ്ഞ് ചുറ്റും വാരി വിതറിയ പോലെ. കാന്തല്ലൂർ യാത്രയുടെ കുളിരുന്ന തണുപ്പാണ് ഓർമ്മ വന്നത്. അത്രക്കും ഇല്ലെങ്കിലും അതൊരു പാലക്കാടൻ ചൂട് കാലാവസ്ഥ അല്ല. മുകളിൽ കണ്ട വിരിഞ്ഞ ചില പൂചെടികൾ അത് സ്ഥിതീകരിച്ചു.

ഗവിയിൽ നിന്ന് ഞാൻ വീട്ടിൽ കൊണ്ട് വന്ന് നട്ട് വളർത്തി പൂക്കുലകൾ വന്നിട്ടും കലാവസ്ഥ മാറ്റം കാരണം പൂ വിരിയാത്ത ചെടികളാണ് പാലക്കുഴിയിൽ പൂത്ത് കണ്ടത്. ചെണ്ടുമല്ലി ചെടികളെല്ലാം ഭ്രാന്തമായി പൂത്തുലഞ്ഞ് വസന്തം തീർത്തിരിക്കുന്നു. .ചെറിയൊരു മിനി ഊട്ടി എന്നു വേണമെങ്കിൽ പാലക്കുഴിയെ വിശേഷിപ്പിക്കാം. തിണ്ടിലം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയരികിൽ കാർ നിന്നു.

മണ്ണിട്ട വീതിയുള്ള നടപ്പാതയാണ്. മനോഹരമായ വീടുകൾ ഉണ്ട്. കൃഷി തോട്ടങ്ങളിൽ പ്രധാനമായും കുരുമുളകും കൊക്കൊയുമാണ്. ഒരു വശത്ത് സാമാന്യം വലിയൊരു ഫുട്ബോൾ ഗ്രൗണ്ട്. അരക്കിലോമീറ്ററോളം നടന്നു കാണും വഴി അവസാനിച്ചത് പാലക്കുടി ഹൈഡ്രോ ഇലക്ട്രിക്കൽ പവർ പ്രോജക്റ്റ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിലാണ്.

തിണ്ടിലം വെള്ളച്ചാട്ടത്തിലൂടെ ഒഴുകുന്ന വെള്ളം അണകെട്ടി നിർത്തി വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സംരഭത്തിൻ്റെ വളരെ പ്രധാനപ്പെട്ട പണികളാണ് അവിടെ നടക്കുന്നത്. മലയിൽ നിന്ന് ഒഴുകി വരുന്ന വെള്ളത്തിന് കുറുകെ ഡാമിൻ്റെ പണി പുരോഗമിച്ചു വരുന്നു. വെള്ളം ഒഴുകുന്ന വശത്ത് നിർമ്മാണം നടത്തിയിട്ടില്ല. ഭാവിയിലെ സ്പിൽവേക്കാവും എന്നു മനസ്സിൽ കരുതി.

പദ്ധതിക്കായി നാലേക്കർ ഭൂമിയാണ് ജില്ലാപഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. പണി പൂർത്തിയായാൽ കേരളത്തിൽ സ്വന്തമായി വൈദുതി ഉൽപാദിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം എന്ന പദവി വീണ്ടും പാലക്കാട് ജില്ലാ പഞ്ചായത്തിന് സ്വന്തം. മീൻവല്ലം പദ്ധതിക്കു ശേഷം ജില്ലാ പഞ്ചായത്തിൻ്റെ രണ്ടാമത്തെ പ്രോജക്റ്റ് ആണ് പാലക്കുഴി.

വെള്ളച്ചാട്ടത്തിലേക്കെത്താൻ എങ്ങോട്ട് പോണമെന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു നിന്നു. ഒരു വശത്ത് ഡാം സൈറ്റ് ഓഫീസ് .അതിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയായ സുന്ദരിയായ ഒരു പെൺകുട്ടി കൃത്യമായ വഴി ഞങ്ങൾക്ക് പറഞ്ഞു തന്നു. നീരൊഴുക്ക് മുറിച്ചുകടന്ന് നടക്കാൻ തുടങ്ങി. ഒറ്റയടി പാതയാണ്. ചുറ്റും ആൾ പൊക്കത്തിന് വളർന്നു നിൽക്കുന്ന പുൽചെടികൾ. വഴി വിജനമാണ്.

ഉച്ച സമയം ആയതു കൊണ്ടാവും സഞ്ചാരികൾ എത്തി തുടങ്ങിയിട്ടില്ല. രസകരമായ ആ നടപ്പ് അവസാനിച്ചത് മനോഹരമായ ഒരു വ്യൂപോയൻറിലാണ്. വിരിച്ച പോലെ കിടക്കുന്ന പാറയിലിരുന്ന് അല്പം വിശ്രമിച്ചു.കാഴ്ചകൾ കണ്ണിന് കുളിർമ്മയായി.

വെള്ളച്ചാട്ടത്തിനടുത്തേക്കെത്താൻ കുത്തനെയുള്ള ഇറക്കമാണ്. പ്രത്യേകിച്ചു വഴിയൊന്നുമില്ല. പാറയിൽ നിരങ്ങിയും മരങ്ങളുടെ വേരിൽ പിടിച്ചും സാഹസികമായ ഇറക്കം താഴോട്ട്. ഗ്രിപ്പുള്ള ചെരുപ്പ് ആയിട്ടു കൂടി വഴുതുന്നു. ഒന്നു തെറ്റിയാൽ പിന്നെ വേറേ എങ്ങും നോക്കേണ്ട. നേരെ വെള്ളത്തിലെത്തും. ഏറെ ശ്രമപ്പെട്ട് താഴെ എത്തിയപ്പോൾ യുദ്ധം ജയിച്ച സന്തോഷമായിരുന്നു.

പാറകെട്ടുകൾ നിറഞ്ഞ നീർചാലിൽ വെള്ളം കുറവായിരുന്നു. ഇടക്ക് പ്രകൃതിദത്ത സ്വമ്മിംഗ് പൂൾപോലുള്ള കുഴികൾ. എടുത്ത് ചാടാനുള്ള മോഹം ഉള്ളിലൊതുക്കി. കണ്ണെത്താ ദൂരത്തുള്ള താഴ് വാരത്തിലേക്കാണ് വെള്ളം ചാടി ഒഴുകുന്നത്. വെള്ളം ചാടുന്നതിൻ്റെ ആദ്യ സ്റ്റെപ്പ് കാണാൻ കുറച്ച് കൂടി മുന്നോട്ട് നീങ്ങണം 30-40 ഡിഗ്രി ചരിഞ്ഞ പാറയിലൂടെ നിരങ്ങി ഒരു വിധം അതിനടുത്തെത്തി. മനോഹരമായ കാഴ്ച.. തണുത്ത കാറ്റ്.. വിജനത. കുറച്ചു കൂടെ നോക്കി നിന്നാൽ നാമെല്ലാം കവിയായി പോവും.

അരുവി മുറിച്ചുകടന്ന് മുകളിലേക്ക് നടക്കാൻ തുടങ്ങി. കുത്തനെയുള്ള കയറ്റം അവസാനിച്ചത് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഒരു വ്യൂ പോയൻ്റിലാണ്. നെല്ലിയാമ്പതി സീതാർകുണ്ട് വ്യൂ പോയൻ്റിനോട് എവിടെയോ ഒരു സാദൃശ്യം തോന്നി. കുറച്ച് സമയം തണുത്ത കാറ്റേറ്റ് പ്രകൃതി വിരിച്ച വിശാലമായ പാറയിൽ ഇരുന്നു. നാലുമണിയോടെ തിരിച്ചു നടക്കാൻ തുടങ്ങി.

ഇറങ്ങിയ അത്ര ബുദ്ധിമുട്ട് കയറാൻ തോന്നിയില്ല. വഴി പറഞ്ഞു തന്ന പെൺകുട്ടിയോട് നന്ദിയും പറഞ്ഞ് തിരികെ വൈകുന്നേരം ആയതു കൊണ്ട് വെള്ളച്ചാട്ടം കാണാൻ ആളുകൾ കുട്ടികളും മുതിർന്നവരുമടങ്ങുന്ന ഫാമലികളായി നടന്നു വരുന്നുണ്ട്. മോട്ടോർ ബൈക്കിൽ ചെറുപ്പക്കാരായ സഞ്ചാരികളും. ആദ്യം കണ്ട ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ട്.. അവരുടെ ഭാഷാശൈലി തെക്ക് ദേശങ്ങളുടെതാണ്. ഇവരുടെ വേരുകൾ കൂടുതലും പെരുമ്പാവൂർ തൊടുപുഴ എന്നിവിടങ്ങളിൽ ആണെന്ന് അറിഞ്ഞു. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ചെറിയൊരു കപ്പേള. അടുത്തുള്ള ചായക്കടയിൽ നിന്ന് ചായ കുടിച്ച് ക്ഷീണം അകറ്റി..

വഴിയരികിൽ ഡ്രാഗൺഫ്രൂട്ട് കൃഷിചെയ്യുന്ന സ്ഥലവും കണ്ടു. കള്ളിച്ചെടി വർഗ്ഗത്തിൽപെട്ട ചെടി കരിങ്കൽ തൂണിൽ കയറ്റി മുകളിൽ കെട്ടിയ ടയറിന് മുകളിൽ പടർത്തി വളർത്തുന്ന കാഴ്ച നല്ല ഭംഗിയാണ് കാണാൻ. നിരയായി തലയില്ലാതെ തട്ടുതട്ടായി നിൽക്കുന്ന തൂണുകൾ ഏതോ പുരാതന സാമ്രാജ്യത്തിൻ്റെ അവശിഷ്ടങ്ങൾ പോലെ തോന്നിപ്പോയി. മുന്നിൽ നിന്ന് രണ്ട് ഫോട്ടോ എടുത്തപ്പോൾ സംതൃപ്തി. രാത്രി ആനകൾ വിഹരിക്കുന്ന കാട്ടു റോഡിലൂടെ സോളാർ വേലിയുടെ ധൈര്യത്തിൽ തിരിച്ച് വീട്ടിലേക്ക്. പാലക്കുഴിയുടെ സൗന്ദര്യം മനസ്സിൽ ആവാഹിച്ചെടുത്ത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post