മലയാള സിനിമയുടെ സ്വന്തം പാഞ്ഞാളിലേക്ക്

Total
136
Shares

എഴുത്ത് – Navas Kiliyanni.

പണ്ട് മുതല്‍ക്കേ നിങ്ങളെ പോലെ തന്നെ ഞാനും ഗൃഹാതുരത്വത്തിന്റെയും ഗ്രാമീണകാഴ്ച്ചകളുടെയുമൊക്കെ കമ്പക്കാരനായിരുന്നു. പ്രവാസ ജീവിതം ആ കമ്പക്കാരനെ ഒന്ന് കൂടി ശക്തനാക്കി. ഫോടോഗ്രഫിയോട് ചെറിയ ഇഷ്ടം തോന്നിയതോട് കൂടി സൈക്കൊസിസില്‍ തുടങ്ങി ന്യൂറോസസിന്റെ ഏതൊക്കെയോ തലങ്ങളില്‍ എത്തിയെന്നോക്കെയാണ് കൂടെയുള്ളവര് പറഞ്ഞ് കേട്ടത്..അതിപ്പോ ഒരു വിധപ്പെട്ട എല്ലാ മലയാളികള്‍ക്കും കാണും ഈ പ്രാന്ത്.

പഴയകാല മലയാള സിനിമകളിലെ ലൊക്കേഷന്‍ തേടിയുള്ള ഭ്രാന്തന്‍ തിരച്ചിലുകള്‍ക്കിടയില്‍ യാദൃശ്ചികമായി കണ്ട പാഞ്ഞാളിനെ കുറിച്ചുള്ള ഒരു പത്രകട്ടിങ്ങ് വഴി നടത്തിയ ഫേസ്ബുക്ക്‌ തിരച്ചിലുകള്‍ക്കിടയില്‍ കണ്ടുമുട്ടിയ “പാഞ്ഞാള്‍” എന്ന കൊച്ചു ഗ്രാമത്തിന്റെ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ കണ്ട ചില പോസ്റ്റുകള്‍, അടുത്ത വെക്കേഷനില്‍ ആ ഗ്രാമത്തിലേക്കൊരു സന്ദര്‍ശനം നടത്താന്‍ മനസിനെ വല്ലാതെ കൊതിപ്പിച്ചു. കൂട്ടിന് പ്രിയ സ്നേഹിതനും സഞ്ചാരപ്രിയനുമായ ആഷിക്കും.

കൂടെയുള്ള യാത്രക്കാരന്‍റെ അഭിരുചി ഏതൊരു യാത്രയുടെയും വിജയഘടകങ്ങളില്‍ ഒന്നാണെന്ന് പറയേണ്ടതില്ലല്ലോ. അതില്ലെങ്കില്‍ പിന്നെ ഒറ്റക്കുള്ള യാത്രയാണ് അഭികാമ്യം. ആഷിക്കാണേല്‍ ഇത്യാദി ഭ്രാന്തുകളുടെ കാര്യത്തില്‍ എന്നെക്കാള്‍ ഒരു പടിയെങ്കിലും മുന്നില്‍. അപ്പൊ പിന്നെ കൂടുതല്‍ ചിന്തിക്കാനൊന്നുമില്ല.

ഒരു നവംബര്‍ മാസത്തിലെ പുലര്‍ച്ചെ ഞങ്ങള്‍ ചെറുതുരുത്തിയില്‍ നിന്നും പാഞ്ഞാളിലെക്ക് യാത്ര തിരിച്ചു. ലക്‌ഷ്യം തനി നാടന്‍ ഗ്രാമീണ കാഴ്ചകള്‍ ആവോളം ആസ്വദിക്കുക. ഒട്ടേറെ മലയാള സിനിമകളില്‍ കണ്ടു പരിചയമുള്ള ഒരുപാട് പ്രദേശങ്ങള്‍ നേരിട്ട് കാണുക. തിരഞ്ഞെടുത്ത സമയം പുലര്‍ച്ചെ ആയതിനു പിന്നില്‍ ആ സമയത്തിന്‍റെ ഊര്‍ജം എന്നതാണ്.

പോകുന്ന വഴിയെ ഒരു നാടന്‍ ചായകടയില്‍ കയറി രണ്ടു സ്ട്രോങ്ങ്‌ ചായയും മോന്തി പാഞ്ഞാള്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയെല്ലാം മഞ്ഞിന്റെ അകമ്പടിയാലും പച്ചപ്പുകള്‍ നിറഞ്ഞ പാടങ്ങളാലും ഗൃഹാതുരത്വം വേണ്ടോളമുണര്‍ത്തുന്ന കൊച്ചു കവലകളാലും സമൃദ്ധം. കാഴ്ചകള്‍ സ്വന്തം കണ്ണുകള്‍ക്ക് മാത്രം പോരല്ലോ. ചില കാഴ്ചകള്‍ കയ്യിലുള്ള കാനോന്‍ 6Dക്കും പകര്‍ന്നു കൊടുത്തുകൊണ്ടങ്ങനെ യാത്ര തുടര്‍ന്നു.

നമ്മുടെയൊക്കെ നാടുകളില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ പലതും ഈ യാത്രയില്‍ കാണാനായി. പഴയ രൂപത്തിലുള്ള വീടുകളും പാതയോരങ്ങളും അമ്പലങ്ങളുമൊക്കെ പിന്നിട്ട് ഒടുവില്‍ ഞങ്ങള്‍ ആ നാലും കൂടിയ കവലയിലെത്തി. ഇന്നും പഴമ കൈമോശം വന്നിട്ടില്ലാത്ത ആ കൊച്ചു ഗ്രാമക്കവല. ഏതാണാ സ്ഥലം? അതാണ്‌ മക്കളേ പാഞ്ഞാള്‍ സെന്‍റര്‍. എന്താപ്പോ അതിനിത്ര പ്രത്യേകത?

പി.എൻ. മേനോന്‍ സംവിധാനം ചെയ്ത സത്യൻ മാസ്റ്ററുടെ “കുട്ടിയേടത്തി” എന്ന സിനിമ തൊട്ട് പുതുതലമുറയിലെ ബേസില്‍ ജോസഫിന്‍റെ ടോവിനോ ചിത്രമായ “ഗോദ” വരെയുള്ള ഒട്ടനേകം സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുള്ള സ്ഥലമാണീ പാഞ്ഞാള്‍. പാഞ്ഞാളിൽ ചിത്രീകരിക്കപ്പെടുന്ന ഒട്ടുമിക്ക സിനിമകളുടെയും ലൊക്കേഷന്‍ ഈ പാഞ്ഞാള്‍ സെന്‍ററാണ്.

ഓര്‍ക്കുന്നില്ലേ? സ്വന്തം സ്വത്തും പറമ്പുമൊക്കെ ഈട് വച്ച് ചീട്ട്കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മുണ്ടയ്ക്കൽ കുഞ്ഞിക്കൃഷ്ണൻ നമ്പ്യാരുടെ വെല്ലുവിളി കേട്ട് ഒന്നാം നിലയിലുള്ള ക്ലബില്‍ നിന്ന് സിംഹ ശൌര്യത്തോടെ ഗോവണിപ്പടിയിറങ്ങി നമ്പ്യാരോട് കോര്‍ക്കുന്ന നീലകണ്ഠനെ? നടുറോഡില്‍ കിടന്നു തല്ലുണ്ടാക്കിയ നീലകണ്ടനെ അറസ്റ്റു ചെയ്യാന്‍ വന്ന പോലീസുകാരനെ ഭീഷണിപ്പെടുത്തുന്ന നീലനെ? ഇതിനെല്ലാം പശ്ചാത്തലമായത് ഈ കൊച്ചു കവലയാണ്.

വൈദ്യുതിയെത്താത്ത ഗ്രാമത്തില്‍ അതെത്തുമ്പോഴുള്ള പ്രശ്നങ്ങളെ പ്രമേയമാക്കി ജി.അരവിന്ദന്‍ അണിയിച്ചൊരുക്കിയ “ഒരിടത്ത്” സിനിമയ്ക്കും പശ്ചാത്തലമായത് പാഞ്ഞാൾ തന്നെ. ജോര്‍ജ് കിത്തുവിന്‍റെ ആധാരം എന്ന സിനിമയിലെ ബാപ്പൂട്ടിയും കൃഷ്ണമേനോനും തമ്മില്‍ നടക്കുന്ന ഉശിരന്‍ സംഘട്ടനം നടക്കുന്ന സ്ഥലം ഓര്‍മയില്ലേ? അത് ചിത്രീകരിച്ചത് പാഞ്ഞാള്‍ സെന്ററിലാണ്.

സൂപ്പര്‍സ്റ്റാര്‍ രജനിയണ്ണന്റെ മുത്തുവിലെ ചില രംഗങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഈ പുഴയും കടന്ന്, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, ചിന്താവിഷ്ടയായ ശ്യാമള, പട്ടാഭിഷേകം, ബാലേട്ടൻ, നാട്ടുരാജാവ്, മലർവാടി ആർട്സ് ക്ലബ്‌, നാടകമേ ഉലകം, സ്വപാനം, മാടമ്പി, ഉത്സവപിറ്റേന്ന്, ഗജകേസരിയോഗം, ഏഴരകൂട്ടം, ഗോദ തുടങ്ങി എണ്ണിയാല്‍ ഓടുങ്ങാത്തത്ര സിനിമകള്‍ക്ക് ലൊക്കേഷനായി മാറിയിട്ടുണ്ട് ഇവിടം. മലയാള സിനിമയുടെ ലൊക്കേഷന്‍ തറവാടെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒറ്റപ്പാലത്തേക്ക് ഇവിടുന്ന് അധികം ദൂരമില്ല എന്നതും പാഞ്ഞാളിനെ സിനിമ പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരമാക്കുന്നു.

ഞങ്ങള്‍ പോയ ദിവസം “ഗോദ” എന്ന സിനിമയുടെ ടീം അവിടുത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ലൊക്കേഷന്‍ മാറിയതിന്റെ പിറ്റേ ദിവസമായിരുന്നു. അത് കൊണ്ട് തന്നെ പാഞ്ഞാള്‍ അന്നേ ദിവസവും “കണ്ണാടിക്കല്‍” എന്ന ഗ്രാമമായി വേഷമിട്ടുകൊണ്ടായിരുന്നു ഞങ്ങളെ എതിരേറ്റത്‌. ഇത്രയധികം വൈവിധ്യമാര്‍ന്ന ഗ്രാമങ്ങളായി വേഷമിട്ട കവലകള്‍ വേറെ കാണുമോ എന്നത് സംശയമാണ്.

പാഞ്ഞാള്‍ സെന്ററിനു സമീപം വണ്ടിയൊതുക്കി നിര്‍ത്തി കവലക്ക്‌ സമീപമുള്ള സ്ഥലത്തെല്ലാം ഒന്ന് കറങ്ങിയും ഒരു പാട് ചിത്രങ്ങളെടുത്തും സമയം പോയതറിഞ്ഞില്ല. ഗൃഹാതുരത്വത്തിന്റെ ഒരു ഹോള്‍സെയ്ല്‍ വ്യാപാരം തന്നെയാണ് ഇവിടുത്തെ പരിസര പ്രദേശങ്ങള്‍. മനോഹരമായ ഇടവഴികള്‍, അമ്പലങ്ങള്‍, മലർവാടി ആർട്സ് ക്ലബ്‌ എന്ന സിനിമയില്‍ കണ്ട മനോഹരമായ കട്ടില്‍ക്കാവ് അത്താണി, പച്ചയണിഞ്ഞ വയലേലകള്‍, വയലുകള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ ലക്ഷ്മിനാരായണ ക്ഷേത്രം, നാടന്‍ ശൈലിയിലൊരുക്കിയിരിക്കുന്ന വീടുകള്‍, പഴയ രൂപഭാവത്തില്‍ അങ്ങിങ്ങായി കാണുന്ന ചായ കടകള്‍, പാര്‍ട്ടി ഓഫീസുകള്‍… ഒരു പാട് സുഖകരമായ കാഴ്ചകള്‍ ഞങ്ങള്‍ക്ക് നല്‍കി ഈ പാഞ്ഞാള്‍.

സമയക്കുറവു കൊണ്ട് തന്നെ കാണേണ്ട പല സ്ഥലങ്ങളും തല്‍ക്കാലത്തേക്ക് ഒഴിവാക്കേണ്ടി വന്നു. കഥകളിലും പഴയകാല സിനിമകളിലും മറ്റും കണ്ട മാതൃകയിലുള്ള ലക്ഷ്മിനാരായണ ക്ഷേത്രം (പുറത്ത് നിന്ന് വെറുതെ കണ്ടതല്ലാതെ കൂടുതല്‍ കറങ്ങാനുള്ള സമയം ലഭിച്ചില്ല), പാഞ്ഞാൾ അയ്യപ്പൻകാവ്, 175 വർഷം പഴക്കമുള്ള പെരുമങ്ങാട്ട് മന, തോട്ടത്തിൽ മന, ശുകപുരം ദക്ഷിണാമൂർത്തിസ്വാമി ക്ഷേത്രം, കിള്ളിമംഗലത്തേക്കുള്ള വഴി… ഇങ്ങനെ ഒരു പാട് കാഴകള്‍ സമ്മാനിക്കും പാഞ്ഞാള്‍ എന്ന കൊച്ചു ഗ്രാമം.

വാഴാലിക്കാവിലേക്ക് –  മനസില്ലാ മനസോടെ പാഞ്ഞാളില്‍ നിന്നും നേരെ യാത്ര തിരിച്ചത് ഞങ്ങളുടെ മറ്റൊരു പ്രിയപ്പെട്ട സ്ഥലവും പാഞ്ഞാളിനോട് വളരെയടുത്തു തന്നെ സ്ഥിതി ചെയ്യുന്നതുമായ വാഴാലിക്കാവിലേക്കാണ്. അങ്ങോട്ടുള്ള റോഡ്‌ സാമാന്യം വളരെ മോശമാണ്. വല്ലപ്പോഴും വരുന്ന നമ്മളെ സംബന്ധിച്ച് അതൊരു വിഷയമല്ല, പക്ഷെ നാട്ടുകാരില്‍ പലരും റോഡിനെ കുറിച്ച് കടുത്ത പരാതി പറയുന്നത് കേട്ടു. അങ്ങനെ ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും ഫോട്ടോകള്‍ എടുത്തും വാഴാലിക്കാവിലെത്തി. വാഴാലിക്കാവിനെ കുറിച്ച് മുമ്പൊരിക്കല്‍ പോസ്റ്റ്‌ ചെയ്തതാണ്. എങ്കിലും ചുരുക്കി പറയാം.

കഠിനമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ ഒരിക്കലെങ്കിലും എല്ലാം മറന്നു കുറച്ചു നേരം ശാന്തതയോടെ ചിലവഴിക്കണമെന്നുണ്ടോ? പരിമിതമായ തന്റെ ഒരു മാസത്തെ ലീവില്‍ നിന്ന് കല്യാണം കൂടല്‍, ബന്ധുസന്ദര്‍ശം, ഇത്യാദി വിഷയങ്ങള്‍ അല്‍പനേരത്തേക്ക് മാറ്റി വെച്ച്, സ്വസ്ഥമായൊരിടത്ത് ചുമ്മാ കാറ്റും കൊണ്ടിരിക്കണമെന്നു തോന്നാറുണ്ടോ? തന്റെ പ്രിയതമയുടെയോ പ്രിയതമന്റെയോ കൂട്ടുകരന്റെയോ, കൂട്ടുകരിയുടെയോ കൂടെ പഴയകാല ഓര്‍മകളും ജീവിതത്തിലെ രസകരമായ സംഭവങ്ങളും പങ്ക് വെച്ച്, ഒരു പാട് നേരമങ്ങനെ യാതൊരു ബഹളവുമില്ലാതെ പ്രകൃതിരമണീയമായ സ്ഥലത്ത് കുറെ നേരമങ്ങ് ചെലവഴിക്കണോ? ഇപ്പറഞ്ഞതെല്ലാം നിങ്ങളെ ഉന്മാദിപ്പിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി ഇങ്ങോട്ടിറങ്ങിക്കോളൂ മനോഹരമായ ഈ പ്രദേശത്തേക്ക്. ഈ സ്ഥലം സിനിമകളിലെങ്കിലും കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും.

തൃശൂർ ജില്ലയിലെ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളത്ത് നിളയുടെ തീരത്തുള്ള വാഴാലിക്കാവ് ക്ഷേത്രവും പരിസരവുമാണ് ഈ പറയുന്ന സ്ഥലം. ഒരു വശത്ത് അതിമനോഹരവും വിശാലവുമായ വയലുകളും മറ്റൊരിടത്ത് ഭാരതപ്പുഴയും, സമീപത്തായി ഒരു ക്ഷേത്രവും, വയലിന്റെ നടുക്കായി മനോഹരമായൊരു ആല്‍മരം. ഗ്രാമീണത ഇഷ്ടപ്പെടുന്ന നമ്മെ പുളകം കൊള്ളിക്കാന്‍ മറ്റെന്ത് വേണം?

ഇനി സിനിമ പ്രന്തന്മാരെ സംബന്ധിച്ചാണെങ്കില്‍ ഡബിള്‍ ധമാക്ക : ആറാം തമ്പുരാന്‍, സല്ലാപം, ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ഈ പുഴയും കടന്ന് , കിളിച്ചുണ്ടൻ മാമ്പഴം, ചന്ദ്രോത്സവം, മല്ലുസിംഗ്, ബാലേട്ടൻ, മിസ്റ്റര്‍ ഫ്രോഡ്, തുടങ്ങി അനവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുള്ള സ്ഥലവും പരിസരവുമാണ് ഈ വാഴാളിക്കാവ് ഭഗവതി ക്ഷേത്രവും പരിസരവും.

വയലിന്റെയുള്ളിലായി കാണപ്പെന്ന കുടിലാണ് കൂത്ത്‌ മാടത്തറ. വേനല്‍കാലത്ത്‌ കൂത്ത്‌മാടത്തറയില്‍ മുന്‍ഭാഗം തുണി കൊണ്ട് മറച്ചു കൊണ്ട് നിഴല്‍കൂത്ത് നടക്കുമെന്നും മാടത്തറ ദീപങ്ങളാല്‍ അലംകൃതമാകുമെന്നും അവിടെ നിര്മിക്കപെട്ട രൂപങ്ങള്‍ കഥകള്‍ പറഞ്ഞു തുടങ്ങുമെന്നും ഇന്റെര്‍നെറ്റില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നുമൊക്കെ വായിച്ചറിഞ്ഞതാണ്.

തിരിച്ചു പോകാന്‍ സമയമായി. ഇനിയും ഒരു പാട് സ്ഥലങ്ങളില്‍ പോകാനുള്ളതാണ്. ഓരോ സീസണിലും ഓരോ വിധത്തിലുള്ള അനുഭവങ്ങളാണ് വാഴാലിക്കാവ് നല്‍കുക. ചിത്രങ്ങളില്‍ കാണുന്ന ആ ആല്‍മരചോട്ടിലേക്ക് ഇളംകാറ്റിന്റെ അകമ്പടിയോടെ, ആസ്വദിച്ചു നടന്നും പാടവരമ്പത്ത് കൂടി ഒരു പാട് ദൂരം നടന്നു. നിളയുടെ സൌന്ദര്യമാസ്വദിച്ചും അങ്ങനെ സമയം പോയി.

അതിരാവിലെയെഴുന്നേറ്റു നിളയില്‍ പോയി നല്ലൊരുഗ്രന്‍ കുളി പാസാക്കി അച്ഛന്റെ കൈ പിടിച്ചു ആല്‍മരത്തിന്റെ സമീപത്തേക്ക് നടന്നു വരുന്ന കുട്ടി, അവധി ദിവസം ആസ്വദിക്കാന്‍ കൂട്ടമായി സൈക്കിളുമെടുത്തു ബാല്യകാലം ആസ്വദിക്കുന്ന കൊച്ചു കൂട്ടുകാര്‍… ഈ കാഴ്ചകളൊക്കെ കണ്ടപ്പോള്‍ മനസ് ഒരു പാട് വര്ഷം പിറകിലേക്കോടി. അതെ, ഈ സന്തോഷങ്ങലെല്ലാം എന്‍റെ തലമുറയോട് കൂടി തീര്‍ന്നു എന്നു അഹങ്കാരത്തോടെ പറയാന്‍ വരട്ടെ – അത് പോലെ ആസ്വദിക്കുന്നവര്‍ ഇന്നും ഇവിടുണ്ട്.

സമയം പോകുന്നു. ഇനിയും ഒരു പാട് സ്ഥലങ്ങളില്‍ പോകാനുണ്ട്. ഒറ്റപ്പാലം- വാണിയംകുളം പരിസരങ്ങളൊക്കെ ഒരു പാട് ചുറ്റി കറങ്ങാനുള്ളതാണ്. തല്‍ക്കാലത്തേക്ക് വാഴാലിക്കാവിനോട് വിട പറഞ്ഞ് നേരെ ഒറ്റപ്പാലം ലക്ഷ്യമാക്കി കുതിച്ചു. കൂടുതല്‍ നാടന്‍ കാഴ്ചകളും മലയാള സിനിമകളില്‍ നാം കണ്ടു പരിചയിച്ച സ്ഥലങ്ങളും ലൊക്കേഷനുകളും ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post