എന്റെ കണ്ണുകൾ നിറയുന്നുണ്ട്… അഭിമാനം ഞങ്ങളുടെ ആനിക്കുട്ടൻ

Total
84
Shares

എഴുത്ത് – സനിത പാറാട്ട്.

ആനിയെപ്പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. നാലോ അഞ്ചോ വർഷങ്ങൾക്ക് മുൻപാണ് ആനിയെ ഞാൻ കാണുന്നത്. പോലീസ് അക്കാദമിയിലെ കൾച്ചറൽ പ്രോഗ്രാമിനിടെ മുടി ബോബ് ചെയ്ത പെൺകുട്ടി, ആൺകുട്ടിയുടെ ലുക്കിൽ.. ചിരിക്കുമ്പോഴും അവളിലെ മൂകതയാണ് ഞാൻ ശ്രദ്ധിക്കാൻ കാര്യം. പിന്നീട് ഞാൻ അവളെ കണ്ടത് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞപ്പോൾ. അന്ന് എന്റെ കണ്ണുകൾ തേടിയിരുന്നത് അവളെ മാത്രമായിരുന്നു എന്നതാണ് സത്യം.

ബാക്കി ട്രെയിനികൾ എല്ലാം ഫാമിലിയുമൊത്ത് സന്തോഷം പങ്കിടുമ്പോൾ ഒരു മൂലയ്ക്ക് ഒതുങ്ങി മാറി മകനെ മാറോടണച്ച് അവൾ. ഞാൻ അവൾക്ക് അടുത്തെത്തി ഒന്നും പറയാതെ കൈ കൊടുത്തു. അവളിൽ അമ്പരപ്പ് ഉണ്ടായിരുന്നു. അവളുടെ ട്രെയിനർ ആയ റസാഖ് സാറിന്റെ ഭാര്യ എന്ന നിലയിൽ ബഹുമാനവും. പക്ഷേ അവളുടെ തണുത്ത ചെറുതായി വിറകൊള്ളുന്ന വിരലുകളുടെ നൊമ്പരം അന്നേ എനിക്ക് മനസ്സിലായി. അന്നേ അവൾ എന്റെ ആനിക്കുട്ടൻ ആയി. എന്റെ ഹൃദയത്തിൽ പറ്റി കൂടി. ഒരിക്കലും ഞാൻ അവളെ ആനിക്കുട്ടി എന്ന് വിളിച്ചില്ല.

പിന്നെ ഞങ്ങൾ കമ്പനിയായി. തിരുവനന്തപുരത്ത് അവൾ കോൺസ്റ്റബിളായപ്പോഴും ബന്ധം തുടർന്നു. ഒരിക്കൽ അവൾ എന്റെ കൂടെ എന്റെ വീട്ടിൽ മകനോടൊത്ത് അന്തിയുറങ്ങി.
എസ്ഐ ആകാനായി വീണ്ടും ട്രെയിനിങിന് പോലീസ് അക്കാദമി എത്തിയപ്പോഴും അവൾ ആദ്യം എന്നെ കണ്ടു. അവളുടെ ഓരോ ഉയർച്ചയും എന്റെ ഉയർച്ച ആയിരുന്നു.

ട്രെയിനിങ് കഴിഞ്ഞ് ആദ്യ പോസ്റ്റിംഗ് ഇടവേളയിൽ അവൾ വീണ്ടും വന്നു. അവളോട് ഒരേയൊരു ആഗ്രഹം പറഞ്ഞ എന്റെ ആഗ്രഹം സാധിപ്പിക്കാൻ, അവളോടൊത്ത് ഒന്ന് ബുള്ളറ്റിൽ കറങ്ങാൻ. അങ്ങനെ അതും നടന്നു.

അന്ന് അവൾ അവളുടെ കഥ എന്നോട് പറയുമ്പോഴൊക്കെ നിറഞ്ഞത് എന്റെ കണ്ണുകൾ ആയിരുന്നു. ഇന്നും എന്റെ കണ്ണുകൾ നിറയുന്നുണ്ട് അതുപക്ഷെ സന്തോഷം കൊണ്ട്, അഭിമാനം കൊണ്ട്. എന്റെ ആനിക്കുട്ടൻ ഇന്ന് എല്ലാവരുടെയും Anie Siva ആയതിലുള്ള സന്തോഷംകൊണ്ട്. അഭിമാനം ഞങ്ങളുടെ ആനി, ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ളതാണ്.

സത്യത്തിൽ വൈറലായി കഴിയുമ്പോഴാണോ നമ്മൾ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ തിരിച്ചറിയേണ്ടത്. എത്രയോ പേർ നമുക്ക് മുന്നിലുണ്ട്. ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ നമുക്ക് അവരെ തിരിച്ചറിയാം. ആ തിരിച്ചറിവ് നേടാൻ വലിയ വിദ്യാഭ്യാസം ഒന്നും വേണ്ട. മനുഷ്യനായാൽ മതി. മറ്റ് ജീവികളിൽ പോലും ഞാനാ തിരിച്ചറിവ് കണ്ടിട്ടുണ്ട്. എന്റെ കുഞ്ഞുന്നാളിൽ മുതൽ തന്നെ. വയ്യാതായ ഉറുമ്പിനെ ചുമന്നു കൊണ്ടു പോകുന്ന ഉറുമ്പുകൾ നമ്മെ എന്താണ് പഠിപ്പിക്കുന്നത്. വരി തെറ്റാതെ നീങ്ങുന്ന അവർ എന്താണ് നമ്മോട് പറയാതെ പറയുന്നത്. വെള്ളത്തിൽ മുങ്ങിപ്പോയ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുന്ന എലിയുടെ വീഡിയോ കണ്ടപ്പോൾ എന്താണ് തോന്നിയത്. ചുമ്മാ കണ്ടു കളയാനുള്ളതല്ല പ്രകൃതിയിലെ ഓരോ ചലനവും.

നമ്മുടെ കൂട്ടുകാരിൽ, അയൽക്കാരിൽ, ബന്ധുജനങ്ങളിൽ, ഇനി ഒരിക്കൽ കണ്ട മുഖങ്ങളിൽ പോലും, അവരുടെ വ്യസനം അവരുടെ കണ്ണിലുണ്ടാകും, നാം ഒന്ന് നോക്കണമെന്നുമാത്രം. ഒന്ന് ചേർത്തുപിടിക്കാൻ, കേൾക്കാൻ അടുത്തിരിക്കാൻ അത്രയും മതിയാകും. എല്ലാവർക്കും ആവശ്യം സാമ്പത്തികം അല്ല എന്ന് തിരിച്ചറിയുക.

ഒരുപാട് കാലം വിഷമതകളിലൂടെ, അത് മാത്രം ചിന്തിച്ച് കടന്നുപോകുന്ന മനുഷ്യൻ, നമ്മളോട് പെട്ടെന്ന് ഇടപെടണം എന്നില്ല. അവർക്ക് നിർവികാരതയായിരിക്കും. പക്ഷേ ഒരാൾ ആശ്വസിപ്പിക്കാൻ ഉണ്ട്, അല്ലെങ്കിൽ കൂടെയുണ്ട്, അവരെ കേൾക്കാനുണ്ട് എന്ന് തിരിച്ചറിയുമ്പോൾ അതൊരു വലിയ ബലമാണ് അവർക്ക് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post