ഒരു ലോറി ഡ്രൈവറുടെ ലോക്ക്ഡൗൺ അനുഭവങ്ങൾ

Total
50
Shares

ലോക്ക് ഡൌൺ കാലത്തു 4 സംസ്ഥാനങ്ങളിൽ കൂടി ലോറിയിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് കോട്ടയം സ്വദേശിയായ ഉണ്ണിക്കൃഷ്ണൻ അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ…

“ആദ്യമേ തന്നെ പറയാം ലോക്ക് ഡൗണിൽ ഏറ്റവും കൃത്യമായി സർക്കാർ നിർദേശം പാലിച്ച സംസ്ഥാനം കേരളം തന്നെ ഒരു സംശയവും വേണ്ട അതിന്. അത് സർക്കാർ സംവിധാനവും ജനങ്ങളും വളരെ നന്നായി തന്നെ കേരളത്തിൽ പ്രവർത്തിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ ജനങ്ങൾ സർക്കാർ നിർദേശം കൃത്യമായി പാലിച്ചു എന്നാണ് ഈ യാത്രകളിൽ എനിക്ക് മനസിലായത്. കേരളം കഴിഞ്ഞാൽ കർണ്ണാടക ആണ് നന്നായി പ്രവർത്തിച്ചത്. അത് കൊണ്ടാവാം ഈ സംസ്ഥാനങ്ങളിൽ രോഗികൾ ഇത്രേം കുറഞ്ഞതും.

ആദ്യലോക്ക് ഡൗണിനു ശേഷം പ്രധാനമന്ത്രി വീണ്ടും നിയന്ത്രണം നീട്ടി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ആണ് സുഹൃത്ത് വിളിച്ചു ചോദിച്ചത് ലോറിയിൽ പോരുന്നോ എന്ന്. കൊറോണ ആയോണ്ട് മിക്കവരും പേടിച്ചിട്ടു മുംബൈ ഒന്നും പോകുന്നില്ല. അതിനാൽ ശമ്പളവും കൂടുതൽ ആണ്, യാത്രയും സുഖമാണെന്ന്. എന്തും വരട്ടെ എന്ന് കരുതി പോകാൻ ഇറങ്ങി. ആദ്യ ലോഡ് കയറ്റാൻ ചെന്നപ്പോള് തന്നെ ഒരു കാര്യം മനസിലായി. നമ്മൾ ചെയ്യുന്നതും വലിയൊരു സേവനം തന്നെ ആണെന്ന്. കാരണം വിളവെടുക്കാറായ പൈൻആപ്പിൾ വണ്ടിയും വിപണിയും ഇല്ലാതെ വിഷമിക്കുന്ന കർഷകരുടെ ദുഃഖം. സാധാരണ ലോഡ് കയറ്റാൻ പോകുമ്പോൾ ഇതരസംസ്ഥാന തൊഴിലാളികൾ ആയിരുന്നു പൂർണ്ണമായും ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികൾ ആയിരിക്കുന്നു.

യാത്രയിൽ ഏറ്റവും സന്തോഷം തോന്നിയത് വാഹനത്തിരക്ക് ഇല്ലാത്തത് ആയിരുന്നു. സുഖമായ യാത്രകൾ… മഹാരാഷ്ട്രയിലൂടെയും കർണ്ണാടകയിലുമൊക്കെ രാത്രി ഹൈവേകളിൽ കൂടി വണ്ടി ഓടിക്കുമ്പോൾ മിനിറ്റുകളോളം എതിരെ പോലും ഒരു വണ്ടി വരാത്തത് സത്യത്തിൽ പേടി തോന്നുക പോലും ചെയ്തു. ഏറ്റവും ദുഃഖം തോന്നിയത് ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തന്നെ ആണ്. വഴി നീളെ ആളുകൾ വണ്ടിക്ക് കൈ നീട്ടുക ഉണ്ടായി. കൈകുഞ്ഞിനേയും ആയി ആയിരക്കണക്കിന് കിലോമീറ്റർ നടക്കുന്ന കുടുംബങ്ങളെ കണ്ടു.

അവരെ ഒക്കെ വണ്ടിയിൽ കയറ്റി കൊണ്ട് പോകാൻ ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും പോലീസ് നടപടി ഭയന്ന് കയറ്റി ഇല്ല. എങ്കിലും ഒന്നോ രണ്ടോ പേരൊക്കെ കൈ നീട്ടിയപ്പോൾ എന്തും വരട്ടെ കയറ്റി കൊണ്ട് പോയേക്കാം എന്ന് മനസാക്ഷി പറഞ്ഞപ്പോൾ അറിയാതെ ബ്രേക്കിൽ കാലു അമർന്നു. അതിൽ മുംബൈ പനവേലിൽ ഒരു ടോൾ ബൂത്തിനു അരികിൽ നിന്ന് എന്നോട് ഒരുപാട് അപേക്ഷിച്ചു ചോദിച്ചപ്പോൾ ലിഫ്റ്റ് കൊടുത്തു.

യാത്രക്കിടെ സംസാരത്തിൽ ജോലി മുംബൈയിൽ ആയിരുന്നെന്നും, കുടുംബം ബെൽഗാവ് ആണെന്നും പറഞ്ഞു. ഭക്ഷണമോ പണമോ ഇല്ലാതെ മടുത്തു. എങ്ങനെങ്കിലും വീട് അണയുക എന്ന ലക്ഷ്യത്തിൽ ഇറങ്ങി തിരിച്ചതായിരുന്നു അവർ. എങ്കിലും രാത്രി ഞങ്ങൾ രണ്ടു പുരുഷന്മാർക്ക് ഒപ്പം വരാൻ ആ സ്ത്രീ കാണിച്ച ധൈര്യത്തെ നിവൃത്തികേട് എന്ന് വിളിക്കാൻ ആണ് എനിക്ക് തോന്നിയത്. ഇങ്ങനെ കുറെ ആളുകളെ വഴിക്കു പരിചയപ്പെടാൻ കഴിഞ്ഞു. ഇവരിൽ എല്ലാം കണ്ടത് ഒരേ വികാരം മാത്രം. ജോലി നഷ്ടമായി, നാളത്തെ ജീവിതം എന്താകുമെന്ന് ഒരു ഊഹവും ഇല്ല. എങ്ങനെങ്കിലും സ്വന്തം നാട് അണയുക. പട്ടിണി ആണെങ്കിലും സ്വന്തം വീട്ടിൽ കിടക്കാല്ലോ എന്ന ഒരു ലക്‌ഷ്യം മാത്രം.

അവസാന ട്രിപ്പ് ബാംഗ്ലൂർ ആയിരുന്നു. ഇനി നിർത്താം, നാട്ടിൽ വന്നു ക്വൊറന്റീനിൽ പോയേക്കാം എന്ന് കരുതി വരുമ്പോൾ വാളയാറിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകരോട് നാട്ടിൽ വന്നു എങ്ങനെ 14 ദിവസം കഴിയണം എന്ന് ചോദിച്ചു, അവർ എല്ലാ നിർദ്ദേശവും തന്നു. കൂട്ടത്തിൽ ഒരു ഡോക്ടർ ഒരു കാര്യം പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ സന്തോഷത്തിനു കണക്കില്ല.
“എടോ ലോറിക്കാരോട് ഞങ്ങൾക്ക് ബഹുമാനം മാത്രേ ഉള്ളൂ. കാരണം അതോണ്ട് കുറച്ചൊക്കെ ഇളവുകൾ ലോറിക്കാർക്കു കൊടുക്കാറും ഉണ്ട്. കാരണം ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ കാര്യങ്ങൾ ഇത്രേം സങ്കീര്ണമായിട്ടും നിങ്ങൾ ധൈര്യപൂർവം ഓടുന്ന കൊണ്ടാണ് ഓരോ നാട്ടിലും കൃത്യമായി ഭക്ഷണവും മരുന്നും എല്ലാം എത്തുന്നത്.”

ജോലിക്കു എത്ര കൂടുതൽ കൂലി കിട്ടിയാലും ഉണ്ടാവുന്നതിനെക്കാൾ ആയിരം ഇരട്ടി സന്തോഷം ആയിരുന്നു ആ വാക്കുകൾ എന്നിലെ ഡ്രൈവർക്കു ഉണ്ടാക്കിയത്. അദ്ദേഹത്തോട് സന്തോഷത്തോടെ യാത്ര പറഞ്ഞുകൊണ്ട് നാട്ടിൽ വന്നു. 14 ദിവസങ്ങൾക്കു ശേഷം വീണ്ടും ജോലിക്കു പോയി തുടങ്ങി.

ഈ യാത്രകളിൽ മനസിലായത് നമ്മുടെ നാട് തന്നെ നമ്പർ 1. കാരണം ഓരോ മൂക്കിലും കൈകഴുകാൻ ആവശ്യമായ സൗകര്യങ്ങൾ നല്ല രീതിയിൽ ഉള്ള ആരോഗ്യപ്രവർത്തനം കൂടാതെ കേരളത്തിലെ യാത്രകളിൽ ഒരിക്കലും ഭക്ഷണത്തിനു മുട്ട് ഉണ്ടായിട്ടില്ല. ഓരോ നേരവും എവിടെങ്കിലുമൊക്കെ സന്നദ്ധപ്രവർത്തകർ നമ്മുക്ക് ഭക്ഷണം തരുമായിരുന്നു. അങ്ങനെ കിട്ടിയില്ലെൽ പോലീസ് ചെക് പോയിന്റിൽ ചോദിച്ചാൽ അവർ നമ്മുക്ക് ഭക്ഷണവും വെള്ളവും തരും. കേരളത്തിലെ പോലീസുകാർ അത്രക്ക് കരുതൽ ആയിട്ടാണ് നമ്മളോട് പെരുമാറിയത്. നന്ദി…”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post