ബസ്സിൽ കുഴഞ്ഞു വീണ യാത്രക്കാരിയും രക്ഷകരായ കണ്ടക്ടറും അധ്യാപികയും…

Total
0
Shares

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം (കണ്ടക്ടർ, കെഎസ്ആർടിസി എടത്വ).

ജൂലൈ 4 , പ്രഭാതം… പതിവുപോലെ രാവിലെ 07.30 ന് എടത്വയില്‍ നിന്നും JN 653 ലോ ഫ്ളോര്‍ നോണ്‍ ഏസി ബസ്സില്‍ സര്‍വ്വീസ് ആരംഭിച്ചു. കുട്ടനാടിന്‍റെ ഹൃദയഭാഗമായ എടത്വയിലൂടെയാണ് ബസ്സിന്‍റെ യാത്ര. ആദ്യ ട്രിപ്പ് ആലപ്പുഴ എത്തി തിരുവല്ലാ – ആലപ്പുഴ ചെയിനില്‍ പ്രവേശിക്കുകയാണ് ചെയ്യുന്നത്. രാത്രി 0930 ന് ആലപ്പുഴയില്‍ നിന്നും എടത്വ എത്തി രാത്രി 1040ന് സര്‍വ്വീസ് അവസാനിപ്പിക്കുന്നു.

ഈ ദിനവും പതിവുപോലെ തുടങ്ങി. അത്യാവശ്യം തിരക്കുണ്ടായിരുന്നു. തകഴി ക്ഷേത്രത്തിന്‍റെ സ്റ്റോപ്പില്‍ നിന്നും കുറെ യാത്രികര്‍ കയറി. പഠിക്കുവാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. കണ്‍സഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളാണ് ജെന്‍റം ബസ്സ് തെരെഞ്ഞെടുക്കുന്നത്.തകഴിയില്‍ നിന്നും കയറിയ ഒരു യാത്രക്കാരി ടിക്കറ്റ് എടുത്തതിന് ശേഷം മുന്‍സീറ്റില്‍ തലചായ്ച്ച് ഉറങ്ങാനുളള തയ്യാറെടുപ്പിലായിരുന്നു. യാത്രക്കിടയില്‍ കാഴ്ച്ചകള്‍ കാണുന്നവരും, ഉറങ്ങുന്നവരും, മൊബൈലില്‍ പാട്ടുകേള്‍ക്കുന്നവരും, ഫോണില്‍ സംസാരിക്കുന്നവരും അങ്ങനെ അങ്ങനെ വിവിധ തരത്തിലുളള യാത്രികര്‍ ആണ് ബസ്സിലുണ്ടാകുന്നത്.

ആലപ്പുഴ പട്ടണത്തിലേക്ക് പ്രവേശിച്ച് ബസ്സ് പിച്ചു അയ്യര്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ മുന്‍ സീറ്റിലിരുന്ന വിദ്യാര്‍ത്ഥിനികള്‍ എന്നെ വിളിച്ചു. ഈ ചേച്ചിക്ക് തലകറകങ്ങുന്നു എന്ന് പറഞ്ഞു.പെട്ടെന്ന് തന്നെ വെളളം ഉണ്ടോ എന്ന് സഹയാത്രികരോട് ചോദിച്ചു. ആ കുട്ടികള്‍ കൈവശമുണ്ടായിരുന്ന വെളളത്തിന്‍റെ ബോട്ടില്‍ കണ്ടക്ടറായ എന്‍റെ കൈയ്യിലേക്ക് നല്‍കി.പെട്ടെന്ന് ഇതൊന്നും ശ്രദ്ധിക്കാതെ മൊബൈലുമായി ഇരുന്ന ഒരു സ്ത്രീ യാത്രികയോട് വെളളം നല്‍കുവാന്‍ പറഞ്ഞു. വെളളം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ സീറ്റിലേക്ക് തന്നെ കുഴഞ്ഞു വീഴുകയാണ് ഉണ്ടായത്.

തകഴിയില്‍ നിന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് പോകുന്ന വഴിയായിരുന്നു ആ യുവതി. ബോധം നഷ്ടമായി എന്ന് ബോധ്യപ്പെട്ടപ്പോള്‍ വീസില്‍ നീട്ടി ഊതി ഡ്രൈവര്‍ക്ക് അപകട സൂചന നല്‍കി. ബസ്സ് മറ്റു വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ പിച്ചു അയ്യര്‍ ജംഗ്ഷനിലെ സ്റ്റോപ്പില്‍ മാറ്റി നിര്‍ത്തി. യാത്രികര്‍ സ്ത്രീകളും, പുരുഷന്‍മ്മാരും യാതൊരു ചലനവുമില്ലാതെ നില്‍ക്കുകയാണ്. ഇത്തരം ഒരു സാഹചര്യം ബസ്സിലുണ്ടായാല്‍ പരിഭ്രമിച്ച് നില്‍ക്കുയല്ല യാത്രികര്‍ ചെയ്യേണ്ടത്.
യാത്രികരെ ഒന്നു ഉണര്‍ത്തേണ്ടതായി വന്നു. സ്ത്രീ യാത്രികയായതിനാല്‍ പുരുഷന്മാര്‍ അല്പം പിന്നോട്ട് പോയിരുന്നു. പക്ഷേ ഇത്തരം അനുഭവം നമ്മളുടെ മകള്‍ക്കോ, സഹോദരിക്കോ,ഭാര്യക്കോ ആണ് ഉണ്ടാകുന്നത് എങ്കില്‍ എന്നൊരോര്‍മ്മപ്പെടുത്തല്‍.. എല്ലാവരും കൂടി പെട്ടെന്ന് എഴുന്നേറ്റു ഓടിയെത്തി.

ജെന്‍റം ബസ്സ് ആയതിനാല്‍ പെട്ടെന്ന് തിരിച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുവാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയതിനാല്‍ ഡ്രൈവര്‍ അബ്ദുള്‍ ഗഫൂറിനോട് ഓട്ടോറിക്ഷയിലേക്ക്‌ അസുഖബാധിതയായ സ്ത്രീയെ കയറ്റുന്ന രീതിയില്‍ ബസ്സ് പാര്‍ക്ക് ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചു. ഒരു യാത്രികനോട് പറഞ്ഞു ഓട്ടോറിക്ഷാ വിളിക്കുവാന്‍. അപ്രകാരം വിളിച്ച ഓട്ടോറിക്ഷയിലേക്ക് സ്ത്രീ യാത്രികരും, പുരുഷ യാത്രികരും ചേര്‍ന്ന് അസുഖബാധിതയെ ഓട്ടോറിക്ഷായിലേക്ക് കയറ്റി. ഈ സമയത്ത് അരികിലുണ്ടായിരുന്ന കന്യാസ്ത്രീയായ ഒരു യാത്രിക ഓട്ടോറിക്ഷയിലേക്ക് കയറി. പിന്നീട് അറിയാന്‍ കഴിഞ്ഞു കാവാലം സ്കൂളിലെ അധ്യാപികയാണ്, പേര് പൗളി എന്നും.

ജനറല്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച് ഓട്ടോറിക്ഷ നീങ്ങി. യാത്രക്കിടയില്‍ പേര് ചോദിച്ചു മാളവിക എന്നാണെന്ന് മനസ്സിലാക്കി. തകഴി സ്വദേശിനിയാണ്. ജനറല്‍ ഹോസ്പിറ്റലിന്‍റെ കാഷ്വാലിറ്റിയുടെ വാതില്‍ക്കല്‍ ആട്ടോറിക്ഷ നിന്നു. അവിടെ നിന്ന സെക്യൂരിറ്റിയോട് വീല്‍ ചെയറിന്‍റെ സ്ഥാനം മനസ്സിലാക്കി അത്യാഹിത വിഭാഗത്തിന്‍റെ വാതില്‍ക്കല്‍ നിന്ന ഒരു ചെറുപ്പക്കാരന്‍റെയും സഹായത്തോടെ മാളവികയെ ഡോക്ടറുടെ അരികില്‍ എത്തിച്ചു. ഒരു ലേഡി ഡോക്ടര്‍ പെട്ടെന്ന് വന്ന് പരിശോധിക്കുകയും, ആവശ്യമായ മെഡിസിന്‍സ് നല്‍കുകയും ചെയ്തു. രക്ത സാമ്പിളുകള്‍ പരിശോധിക്കേണ്ടതായും ഉണ്ടായിരുന്നു. ഹോസ്പിറ്റലിലും, വെളിയിലുമായി രക്ത സാമ്പിളുകള്‍ പരിശോധനക്ക് നല്‍കി. ഇ.സി.ജി എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ആട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക്‌ പോകുന്നതിന് മുമ്പ് ഇനിയുളള ബോട്ട് ജെട്ടി ജംഗ്ഷനില്‍ കൂടി യാത്രക്കാരെ ഇറക്കിയതിന് ശേഷം ആലപ്പുഴ ഡിപ്പോയിലേക്ക് പോകുവാന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറോട് വിവരങ്ങള്‍ പറയുകയും, അത് ഒക്വറന്‍സ് ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്തു.

കാവാലത്തെ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സിസ്റ്റര്‍ പൗളി. ആശുപത്രിയിലെത്തി മാളവികയുടെ ഫോണിലെ ഡയല്‍ കോളിലുണ്ടായിരുന്ന ‘AMMA’ എന്ന പേരിലുളള നമ്പറിലേക്ക് സിസ്റ്റര്‍ പൗളി വിളിക്കുകയും, വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു. അതുപ്രകാരം തകഴിയിലെ മാളവികയുടെ ഭര്‍ത്താവിന്‍റെ അമ്മയും, ചേട്ടനും ആലപ്പുഴ ജനറല്‍ ഹോസ്പിറ്റലില്‍ എത്താമെന്ന് പറഞ്ഞിരുന്നു. ബന്ധുക്കള്‍ വന്നതിന് ശേഷം സ്കൂളിലേക്ക് പോയാല്‍ മതിയോ എന്ന് അഭ്യര്‍ത്ഥിച്ചപ്രകാരം സിസ്റ്റര്‍ ആശുപത്രിയില്‍ നില്‍ക്കുകയും ചെയ്തു.

ഇ.സി.ജി എടുക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് സിസ്റ്ററുടെ സാന്നിദ്ധ്യം അനുഗ്രഹമായി. സ്ത്രീ യാത്രികര്‍ക്ക് ഇപ്രകാരം സംഭവിക്കുമ്പോള്‍ ഒരു സഹയാത്രികയായ സ്ത്രീ യാത്രിക കൂടെ ഉണ്ടാകുന്നത് നല്ലതാണ് എന്ന് ഈ സംഭവം തെളിയിക്കുന്നു. 8.30 ന് ആണ് സംഭവം നടന്നത് 9.40 ആയപ്പോള്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു .സോഡിയവും പൊട്ടാസ്യയും പരിശോധിച്ചതിന്‍റെ റിസല്‍ട്ട് ആശുപത്രിക്ക് വെളിയിലെ ലാബില്‍ നിന്ന് വാങ്ങി ഡോക്ടറെ കാണിച്ചു. കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു. പനി കൂടിയതിനാല്‍ ഉണ്ടായതാകാം എന്നാണ് ഡോക്ടറുടെ ആദ്യനിഗമനം. മറ്റു രക്തസാമ്പിളുകള്‍ കൂടി പരിശോധന ഫലം വന്നതിന് ശേഷം പറയാമെന്ന് ഡോക്ടര്‍ പറഞ്ഞു.

ബന്ധുക്കള്‍ എത്തിച്ചേര്‍ന്നപ്പോൾ വിവരങ്ങള്‍ വിശദമായി അവരോടു പറഞ്ഞു. O.P ടിക്കറ്റും ,ലാബ് പരിശോധന ഫല റിപ്പോര്‍ട്ടും ഭര്‍തൃസഹോദരനെ ഏല്‍പ്പിക്കുകയും, അമ്മയോടും നിരീക്ഷണ മുറിയിലേക്ക് പ്രവേശിച്ച മാളവികയേയും കണ്ട് യാത്ര പറഞ്ഞു ഞാനും സിസ്റ്റര്‍ പൗളിയും ആശുപത്രിയില്‍ നിന്നും ഇറങ്ങി. ബന്ധുക്കള്‍ വന്ന വാഹനത്തില്‍ ഞങ്ങള്‍ രണ്ടുപേരെയും ആലപ്പുഴ ഡിപ്പോയില്‍ എത്തിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി സിസ്റ്ററുടെ സേവനങ്ങളെക്കുറിച്ച് പറയുകയും, കാവാലത്തേക്ക് പോകേണ്ട ബസ്സിന്‍റെ സമയം തിരക്കി പറയുകയും ചെയ്തു. കൃത്യം 10 മണിക്ക് തന്നെ ബസ്സ് സര്‍വ്വീസ് പുനരാരംഭിച്ചു.

ആനവണ്ടിയും, ജീവനക്കാരുമാണ് സാധാരണ ഹീറോ ആകുന്നത്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി യാത്രക്കിടയില്‍ കുഴഞ്ഞ വീണ സഹയാത്രികയെ കണ്ടക്ടറുടെ ഒപ്പം നിന്ന് കട്ട സപ്പോര്‍ട്ട് നല്‍കി അടുത്തുളള ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി മണിക്കൂറോളം ആശുപത്രിയില്‍ സഹായമായി നിന്ന മാലാഖയാണ് ഇന്നത്തെ എന്‍റെ യാത്രയിലെ നന്മരം. സിസ്റ്റര്‍ പൗളി, കാവാലം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നാലാം ക്ളാസ്സിലെ അധ്യാപികയാണ് .ആ കുഞ്ഞുങ്ങളുടെ പുണ്യമാണ് സിസ്റ്ററെ പോലെ ഒരു അധ്യാപികയെ ലഭിച്ചത്. എല്ലാവരും തിരക്കിലാണ് എന്നറിയാം, നാം പലപ്പോഴും സമൂഹത്തിനോടുളള നമ്മളുടെ ഉത്തരവാദിത്വങ്ങള്‍ മറന്നുപോകുമ്പോള്‍ വ്യത്യസ്തയായി ടീച്ചര്‍…എന്‍റെയും, അതോടൊപ്പം ഞാന്‍ ജീവനു തുല്യമായി സ്നേഹിക്കുന്ന KSRTCയുടെയും ബിഗ് സല്യുട്ട്…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post