മലയാളസിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീർ ഉറങ്ങുന്ന മണ്ണിലേക്ക്…

Total
1
Shares

വിവരണം – നിജുകുമാർ വെഞ്ഞാറമൂട്.

മലയാളി മനസ്സുകളെ മുഴുവൻ പുളകം കൊള്ളിച്ച, ഗിന്നസ് റെക്കോർഡ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച മലയാളസിനിമയുടെ നിത്യഹരിതനായകൻ പത്മഭൂഷൻ പ്രേംനസീർ എന്ന അനശ്വരനടൻ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലെ പൊന്തക്കാടുകൾക്കുള്ളിലെ ഈ ആറടിമണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. കൂട്ടിന് പരിചാരകരില്ല, വാഹനമില്ല, അംഗീകാരങ്ങളില്ല, ആരാധകരില്ല.. ആകെയുള്ളത് മുകളിൽ പേര് കൊത്തിവച്ച രണ്ട് മീസാൻ കല്ലുകൾ മാത്രം. കൂട്ടിന് അടുത്തടുത്തായി തികച്ചും സാധാരണക്കാരുടെ മറ്റു ഖബറുകളും. മണ്ണിനോടു ചേർന്നാൽ അവിടെ വലിയവനുമില്ല, ചെറിയവനുമില്ല, എല്ലാവരും തുല്യർ..!

ഒരു കാലത്ത് ചിറയിൻകീഴിന്റെ എല്ലാമെല്ലാമായിരുന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഈ മണ്ണിലേക്ക് ഇന്ന് സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാറില്ല. ഒരു സാംസ്കാരികകേന്ദ്രവും സ്മാരകവുമാക്കി മാറ്റേണ്ട പ്രേംനസീറിന്റെ ഭവനമായ ലൈലാ കോട്ടേജ് ഇന്ന് അനാഥമന്ദിരം പോലെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. പണ്ടെന്നോ അദ്ദേഹം നട്ടുപിടിപ്പിച്ച കുറച്ചു മരങ്ങൾ മാത്രമാണ് ഇന്ന് ആ വീടിന് കൂട്ട്. നല്ല വില കിട്ടിയാൽ ഈ വീട് വിൽക്കാൻ ഇട്ടിരിക്കുകയാണെന്ന വാർത്ത ഏതൊരു ചിറയിൻകീഴുകാരനും അൽപം വേദനയുണ്ടാക്കും. ഇപ്പോ ആ വീട് പ്രേംനസീറിന്റെ സഹോദരിയുടെ മകളുടെ പേരിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. സംസ്കാരം എന്താണെന്ന് കേട്ടറിവു പോലുമില്ലാതെ വളരുന്ന പുതിയ തലമുറയ്ക്ക് എന്തിനാ ഈ പഴഞ്ചൻ കെട്ടിടം..!

ചിറയിൻകീഴിൽ ഇപ്പോൾ അവശേഷിക്കുന്ന പ്രേംനസീറിന്റെ ഓർമ്മകൾ ഇന്ന് പൊന്തക്കാടുകൾ മൂടിയ അദ്ദേഹത്തിന്റെ ഖബറിടം പോലെ തന്നെ അധികം താമസിക്കാതെ കുറേ പുത്തൻ ഗാന്ധിതലകൾ കൊണ്ടു മൂടപ്പെട്ടേക്കാം. മലയാള സിനിമാപ്രേമികൾ നെഞ്ചിലേറ്റി നടന്ന നിത്യഹരിതനായകനും, ചിറയിൻകീഴുകാർക്ക് ഉൾപ്പെടെ എല്ലാവർക്കും നന്മകൾ മാത്രം ചെയ്ത പ്രേംനസീറിനെ പോലെ ഒരാളുടെ ഖബർ അവഗണിക്കപ്പെട്ട് കാടുമൂടി കിടക്കുന്ന കാഴ്ച കണ്ട് ആദ്യം ഇത്തിരി വിഷമം തോന്നിയെങ്കിലും മറ്റൊരു തരത്തിൽ ചിന്തിച്ചപ്പോൾ അതു മാറുകയും ചെയ്തു.

ആ ചെടികളും പുല്ലുകളുമൊക്കെ നമ്മളെ ഓർമ്മിപ്പിക്കുന്നത് ‘നിത്യഹരിതം’ എന്ന വാക്കിനെ അർത്ഥവത്താക്കുന്ന പച്ചപ്പ് തന്നെയാണ്. ജീവിച്ചിരുന്നപ്പോൾ ഇതുപോലെ സുഖകരമായൊരു ഏകാന്തത അനുഭവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷേ മാർബിൾക്കല്ലും ടൈൽസും വിരിച്ച് ഖബർ സുന്ദരമാക്കുന്നതിലും നല്ലത് പ്രകൃതിയുടേയും വള്ളിപ്പടർപ്പുകളുടേയും തലോടൽ ഏറ്റുവാങ്ങിയുള്ള അദ്ദേഹത്തിന്റെ ഈ സുഖനിദ്ര തന്നെയാണ്. അദ്ദേഹമവിടെ സുഖമായി ഉറങ്ങിക്കോട്ടെ…

പ്രേംനസീർ : മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ (Evertime Evergreen Hero) എന്നു വിളിക്കപ്പെടുന്ന നടനാണ് പ്രേം നസീർ. ചിറിഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരം ആയിരുന്നു പ്രേംനസീർ. തിരുവിതാംകൂറിലെ ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ 16-ന് ജനിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ, എസ്.ഡി. കോളേജ് (ആലപ്പുഴ), സെയിന്റ് ബെർക്കുമാൻസ് കോളേജ് (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അപ്പോഴേക്കും അദ്ദേഹം ഒരു പരിചയസമ്പന്നനായ നാടകകലാകാരനായി തീർന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരൻ നായർ അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്തത്. പിന്നീട് സൂപ്പർ നായകനിലേക്കുള്ള വളർച്ച വളരെ പെട്ടെന്നായിരുന്നു. 1989 ജനുവരി 16-ന് 62-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post