ബീച്ചിലെ ആളുകളുടെ തലയ്ക്കു മുകളിലൂടെ വിമാനം പറക്കുന്ന എയർപോർട്ട്

Total
109
Shares

ഇത്തരത്തിൽ തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോയാലുള്ള അവസ്ഥ എങ്ങനെയുണ്ടായിരിക്കും? ഇത് നേരിട്ടനുഭവയ്ക്കണമെങ്കിൽ കരീബിയൻ ദ്വീപായ സെന്‍റ് മാർടിനിലെ മാഹോ ബീച്ചിലേക്ക് പോകണം. ബീച്ചിനോടു ചേർന്നു കിടക്കുന്ന പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ലാൻഡ് ചെയ്യുന്ന വിമാനങ്ങളുടെ ദൃശ്യങ്ങളാണിവ. ലോകത്തിലെ വ്യത്യസ്തങ്ങളിൽ വ്യത്യസ്തമായ പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ടിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കാം.

1942 ൽ രണ്ടാം ലോക മഹായുദ്ധത്തിനിടെ യുഎസ് മിലിട്ടറി എയർസ്ട്രിപ്പ് ആയാണ് ഈ എയർപോർട്ടിൻ്റെ തുടക്കം. തുടക്കത്തിൽ മിലിട്ടറി വിമാനങ്ങൾ മാത്രം സർവ്വീസ് നടത്തിയിരുന്ന ഇവിടേക്ക് 1943 ഡിസംബർ 3 നു ആദ്യമായി ഒരു കൊമേഴ്ഷ്യൽ വിമാനം ലാൻഡ് ചെയ്തു. നെതർലാൻഡിലെ ഭാവി‌ രാജ്ഞിയായിരുന്ന പ്രിൻസസ് ജൂലിയാന 1944 ൽ ഇവിടം സന്ദർശിച്ചിരുന്നു. ഇതുകൊണ്ടായിരുന്നിരിക്കണം പിൽക്കാലത്ത് ഈ എയർപോർട്ടിന് പ്രിൻസസ് ജൂലിയാന എയർപോർട്ട് എന്ന പേര് നൽകാനുള്ള കാരണവും. SXM എന്നാണ് ഈ എയർപോർട്ടിന്റെ IATA കോഡ്.

1964 ൽ ഇവിടെ പുതിയ ടെർമിനൽ ബിൽഡിംഗ്, കൺട്രോൾ ടവർ തുടങ്ങിയവ നിർമ്മിക്കുകയും, അതോടൊപ്പം എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾക്കും മാറ്റങ്ങൾ വരുത്തി. ധാരാളം വിമാനങ്ങൾ ഇവിടെ നിന്നും സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു. കാലക്രമേണ തിരക്കേറിയ ഒരു എയർപോർട്ടായി പ്രിൻസസ് ജൂലിയാന മാറി. 2001 ൽ എയർപോർട്ട് ഒന്നു കൂടി വിപുലീകരിക്കുകയുണ്ടായി. 13 ബോർഡിംഗ് ഗേറ്റുകളും, 46 ചെക്ക് ഇൻ കൗണ്ടറുകളും, 10 ട്രാൻസ്‌ഫർ ഡെസ്‌ക്കുകളും നവീകരിച്ച എയർപോർട്ട് ടെർമിനലിലുണ്ട്.

2300 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള സിംഗിൾ റൺവേയാണ് ഇവിടെയുള്ളത്. ബിച്ചിന് വളരെ അടുത്തായിട്ടാണ് റൺവെ എന്നതിനാൽ വളരെ താഴ്ന്നാണ് ഇവിടെ വിമാനങ്ങൾ പറക്കുക. ഇത് ഏവരേയും അമ്പരിപ്പിക്കുന്നൊരു കാഴ്ചയാണ്. ചാടിത്തൊടാൻ പാകത്തിലായിരിക്കും വിമാനങ്ങൾ ബീച്ച് വഴി കടന്നുപോവുക. അത്യപൂർവ്വമായ ഈ കാഴ്ച കാണുവാൻ മാത്രമായി ബീച്ചിൽ വരുന്നവർ ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ എയർപോർട്ട് കാരണം മാഹോ ബീച്ചിൻ്റെ ടൂറിസം സാദ്ധ്യതകൾ വളർന്നു.

വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് കൗതുകകരമായ കാഴ്ചയാണെങ്കിലും ഇത് വളരെ അപകടമേറിയതുതാണ്. വിമാനങ്ങൾ പറക്കുമ്പോൾ ജെറ്റ് ബ്ലാസ്റ്റ് എന്നൊരു പ്രതിഭാസമുണ്ടാകാറുണ്ട്. അതായത് എൻജിനിൽ നിന്നും വളരെ ശക്തമായി വായു പ്രവഹിക്കുന്ന അവസ്ഥ. ശക്തിയേറിയ ഈ വായു പ്രവാഹത്തിൽ ആളുകൾ ദൂരേക്ക് തെറിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. 2017 ൽ ഇതുമൂലം ന്യൂസിലാൻഡ്കാരിയായ ഒരു ടൂറിസ്റ്റ് വനിത മരണപ്പെട്ടിരുന്നു.

37 ചതുരശ്ര മൈലിൽ നീണ്ടുകിടക്കുന്ന സെന്റ് മാർട്ടിൻ ദ്വീപ് രണ്ടു രാജ്യങ്ങളുടെ കീഴിലാണ് എന്നുള്ളതാണ് കൗതുകകരമായ മറ്റൊരു പ്രത്യേകത. ദ്വീപിന്റെ വടക്കുഭാഗം ഫ്രാൻസും, തെക്കു ഭാഗം നെതര്ലാന്ഡിന്റെ കീഴിലുമാണ്. നെതർലാൻഡ് ഭാഗത്താണ് പ്രിൻസസ് ജൂലിയാന എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. സെന്റ് മാർട്ടിൻ ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻഎയർ എന്ന ഡച്ച് എയർലൈനിൻ്റെ പ്രധാന ഹബ്ബ് കൂടിയാണിവിടം.

2017 സെപ്റ്റംബറിൽ കരീബിയൻ ദ്വീപുകളിൽ ഭീകരതാണ്ഡവമാടിയ ഇർമ ചുഴലിക്കാറ്റ് പ്രിൻസസ് ജൂലിയാന എയർപോർട്ടിലും കനത്ത നാശനഷ്ടങ്ങൾ വരുത്തി. ടെർമിനലിന്റെ മേൽക്കൂര പറന്നുപോകുകയും, Jetway കൾ തകരുകയും, റൺവേയിൽ മണൽ വന്നു മൂടപ്പെടുകയുമൊക്കെയുണ്ടായി. പിന്നീട് ഒരു മാസത്തിനു ശേഷം എയർപോർട്ട് തുറക്കുകയും, നാശനഷ്ടങ്ങൾ പരിഹരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ ഡിസംബർ മാസത്തിൽ താൽക്കാലികമായി സജ്ജീകരണങ്ങളാൽ എയർപോർട്ട് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.

ഇവിടേക്കുള്ള ലാൻഡിംഗ് പൈലറ്റുമാർക്ക് ചെറിയൊരു വെല്ലുവിളി തന്നെയാണ്. കാരണം അല്‍പ്പമൊന്നു പിഴച്ചാല്‍ വിമാനം നേരം കടലിലാവും പതിക്കുക. ബോയിങ് 747 അടക്കമുള്ള വലിയ എയർക്രാഫ്റ്റുകൾ ഇവിടെ ലാൻഡ് ചെയ്യാറുണ്ട്. കൂടാതെ ശബ്ദത്തേക്കാൾ വേഗതയുള്ള കോൺകോർഡ് വിമാനങ്ങളും ഇവിടേക്ക് സർവ്വീസ് നടത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും അപകടകരമായ എയർപോർട്ടുകളുടെ പട്ടികയിൽപ്പെട്ടതാണെങ്കിലും പ്രിൻസസ് ജൂലിയാന എയർപോർട്ടിൽ ഒന്നോ രണ്ടോ അപകടങ്ങൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇനി അപകടങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post