ബസ് കഴുകാൻ വന്നു കണ്ടക്ടറും ഡ്രൈവറുമായി; ജോലിയ്ക്കിടയിൽ നേടിയത് എംഫിൽ ബിരുദം…

Total
1
Shares

കഷ്ടപ്പാടുകളിലൂടെ പലതരം ജോലികളെടുത്തുകൊണ്ട് അതിനിടയിലും പഠനം മുന്നോട്ടു കൊണ്ടുപോകുന്നവരുണ്ട്. ഇത്തരത്തിൽ കഷ്ടപ്പെട്ടു പഠിച്ചു നേടുന്ന ബിരുദത്തിനും മറ്റു നേട്ടങ്ങൾക്കും മധുരം അൽപ്പം കൂടുതലായിരിക്കും. ഇത്തരത്തിലൊരു കഥയാണ് അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപിന് പറയുവാനുള്ളത്.

അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപ് ഗംഗാധരൻ എംഫിൽ ബിരുദം നേടിയത് ബസിൽ ‍ജോലി ചെയ്തുകൊണ്ടാണ്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഫോക്‌ലോറിലാണ് അനൂപിന് എംഫിൽ ലഭിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായി അവധി ദിവസങ്ങളില്‍ അടക്കം ജോലി ചെയ്തും പഠിച്ചുമായിരുന്നു അനൂപിന്റെ ജീവിത യാത്ര. പ്ലസ് വണ്‍ പഠനകാലത്താണ് ബസ് കഴുകി വൃത്തിയാക്കുന്ന ജോലിയിലേക്ക് അനൂപ് ആദ്യമായി എത്തുന്നത്. അതിന് മുമ്പ് കല്‍പ്പണി, സെന്‍ട്രിംഗ്, പെയിന്റിംഗ്, വയറിംഗ് മേഖലയില്‍ സഹായിയായി സ്വന്തമായി വരുമാനം കണ്ടെത്തി. സ്വകാര്യ ബസ് മേഖലയിലേക്ക് വന്നതിന് ശേഷം ക്ലീനറും ചെക്കറും കണ്ടക്ടറും ഒടുവില്‍ ഡ്രൈവറുമാകുകയായിരുന്നു. ഇതിനിടയിലും ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

എം എ ഇംഗ്ലീഷില്‍ മറ്റൊരു പി ജി കൂടി നേടാന്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലൂടെ പഠനം തുടരുന്നുണ്ട്. പരപ്പനങ്ങാടി കോഓപ്പറേറ്റീവ് കോളജില്‍ നിന്ന് 2004ല്‍ പ്ലസ്ടുവും 2009ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബി എ ഇംഗ്ലീഷ് ബിരുദവും നേടിയാണ് 2013ല്‍ സര്‍വകലാശാല ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ പി ജിക്ക് ചേരുന്നത്. തുടര്‍ന്ന് എം ഫില്‍ നേടി ഗവേഷണത്തിന് യോഗ്യനായി. ഹൈസ്‌കൂള്‍ പഠനം അരിയല്ലൂര്‍ മാതവാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. റെയില്‍വേയില്‍ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ ഗംഗാധരന്റെ സമ്പാദ്യം വീടുപണിക്കും സഹോദരി അമൃതയുടെ വിവാഹത്തിനും മറ്റ് കുടുംബ ചെലവുകള്‍ക്കുമായി ചെലവഴിക്കേണ്ടി വന്നപ്പോള്‍ തന്റെ പഠനചെലവുകള്‍ക്കുള്ള പണം സ്വന്തം ജോലി ചെയ്ത് തന്നെ നേടാമെന്ന് അനൂപ് ഉറപ്പിച്ചതോടെയാണ് തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ പഠനവും ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ബസില്‍ ജോലിയും കണ്ടെത്തിയത്. മറ്റ് ജോലികള്‍ പഠനത്തോടൊപ്പം കൊണ്ടുപോകാനാത്തതിനാല്‍ പിന്നീട് ബസ് തൊഴിലിലേക്ക് തിരിയുകയായിരുന്നുവെന്ന് അനൂപ് പറയുന്നു.

പരപ്പനങ്ങാടിയില്‍ നിന്ന് ഉള്ളണം നോര്‍ത്ത് വഴി കോട്ടക്കടവ് ഫറോക്ക് റൂട്ടിലോടുന്ന ബസുകളിലാണ് അനൂപ് ഡ്രൈവറായി ജോലി ചെയ്യുന്നത്. പൊതുസമ്മതനായ അനൂപിന് എം ഫില്‍ ബിരുദം ലഭിച്ചത് അറിഞ്ഞതോടെ നാട്ടിലെ വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പുറമെ സാമൂഹിക മാധ്യമങ്ങളിലും താരമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്ന് അവസാനിപ്പിക്കുന്നുവോ അതോടെ ഓരോ വ്യക്തിയും മരിക്കാതെ മരിക്കുകയാണെന്നും അതിനാല്‍ ജീവിതം തന്നെ പഠനമാക്കണമെന്നുമാണ് അനൂപിന്റെ അഭിപ്രായം. വായനാതാത്പര്യമുള്ള അനൂപിന് വീട്ടില്‍ അഞ്ഞൂറോളം പുസ്തകങ്ങളുള്ള ചെറു ലൈബ്രറിയുമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കിയയിടത്താണ് അനൂപ് സാധാരണ തൊഴില്‍- പഠന സമവാക്യത്തില്‍ നിന്ന് പുറത്തു കടക്കുന്നത്.

പഠനം എന്നത് തൊഴിലിനും വരുമാനത്തിനുമുള്ള കേവല ഉപകരണമായി മാത്രം കാണാതെ, കഴിയാവുന്നയത്രയും ആര്‍ജിക്കാനുള്ള മനസ്സ് കാണാതെ പോകരുത്. വേണമെങ്കില്‍ പഠനം ഡിഗ്രിയില്‍ അവസാനിപ്പിക്കാമായിരുന്നു, അല്ലെങ്കില്‍ പി ജിയില്‍. തുടര്‍ന്ന് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായ താത്കാലികമോ സ്ഥിരമോ ആയ ജോലിയില്‍ പ്രവേശിക്കാമായിരുന്നു. എന്നാല്‍, ബസ് തൊഴിലാളിയായിത്തന്നെ അനൂപ് പഠനത്തെയും അറിവ് സമ്പാദനത്തെയും ഒരേ പാതയില്‍ കൊണ്ടുപോകുന്നു. ഫറോക്ക് – കോട്ടക്കടവ് – ഉള്ളണം – പരപ്പനങ്ങാടി റൂട്ടിലെ ബസിലെ ഡ്രൈവറാണ് ഇപ്പോൾ അനൂപ്. ഇനി പിഎച്ച്ഡി എടുക്കലാണ് അനൂപിന്റെ അടുത്ത ഉന്നം. ഇത്രയും കഷ്ടപ്പാടിനിടയിലും പഠിച്ചുകൊണ്ട് ഈ നിലയിലെത്താൻ കഴിഞ്ഞ നിലയ്ക്ക് ഇനി തുടർന്നുള്ള പാതയും അനൂപിന് ഈസിയായി കീഴടക്കുവാൻ സാധിക്കും. അനൂപിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കാസർഗോഡ് ജില്ല; ചരിത്രവും വിശേഷങ്ങളും, നിങ്ങൾ അറിയേണ്ട കാര്യങ്ങൾ…

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർഗോഡ്. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കനാറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി,…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post