പോർവിമാന റഡാറുകൾ – ഒരു ചരിത്രം

Total
0
Shares

ലേഖകൻ – ഋഷിദാസ്. എസ് — സ്വദേശം തിരുവനന്തപുരം . പഠനം ഗവണ്മെന്റ് ആർട്സ് കോളേജ് ,തിരുവനന്തപുരം,കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ടെക്‌നോളജി കോഴിക്കോട് എന്നിവിടങ്ങളിൽ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായി പ്രവർത്തിക്കുന്നു.

ആധുനിക പോർവിമാനങ്ങളുടെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് അവയിലെ റഡാറുകൾ . റഡാറുകളുടെ പ്രാപ്തിയാണ് പലപ്പോഴും ആകാശയുദ്ധങ്ങളിൽ വിജയം ആർക്കെന്നു നിർണയിക്കുന്നത് . ഇലക്ട്രോണിക്സിന്റെയും , സെമികണ്ടക്റ്റർ ഫിസിക്സിന്റെയും സിഗ്നൽ പ്രോസസ്സിങ്ങിന്റെയും ഏറ്റവും നൂതനവും ആധുനികവുമായ ഉദാഹരണങ്ങളാണ് ഇക്കാലത്തെ പോർവിമാന റഡാറുകൾ .

അൻപതുകളിലെ പോർവിമാനങ്ങളിൽ മിക്കവയിലും ഒരു തരം റഡാറും ഉണ്ടായിരുന്നില്ല. വൈമാനികന്റെ കണ്ണ് തന്നെയായിരുന്നു റഡാർ . ഇത്തരം പോർവിമാനങ്ങളെയാണ് ഒന്നാം തലമുറ പോർവിമാനങ്ങളെന്നു വിളിക്കുന്നത് . പതിയെ ഭൗമ റഡാറുകൾ ചെറുതാക്കി പോർവിമാനങ്ങളിൽ ഘടിപ്പിക്കാൻ തുടങ്ങി . ആദ്യകാല കണ്ടിനുവസ് വേവ് റഡാറുകളുടെ ചെറുപതിപ്പുകളാണ് പോർവിമാനങ്ങളിൽ ആദ്യം ഘടിപ്പിക്കപ്പെട്ടത് . കണ്ടിനുവസ് വേവ് റഡാറുകൾക്ക് പല പരിമിതികളുമുണ്ട് . അവക്ക് ഒരു വസ്തുവിലേക്കുള്ള ദൂരം കണക്കാക്കണേ കഴിയൂ . ആ വസ്തുവിനെ വേഗതയും ദിശയും മനസ്സിലാക്കാൻ അവകാക്കില്ല . കണ്ടിനുവസ് വേവ് റഡാറുകളും എയർ ടു എയർ മിസൈലുകളും ഘടിപ്പിക്കപ്പെട്ടപ്പോൾ പോർവിമാനങ്ങൾ രണ്ടാം തലമുറയായി .

കണ്ടിനുവസ് വേവ് റഡാറുകൾക്ക് ( Continuos Wave Radar) പല പരിമിതികളുമുണ്ടായിരുന്നെങ്കിലും അവ പല യുദ്ധങ്ങളിലും നിർണായകമായ സ്വാധീനം ചെലുത്തി . അതോടെ റഡാറുകളുടെ പരിഷ്കരണം യുദ്ധവിമാന സാങ്കേതിക വിദ്യയുടെ സുപ്രധാന മേഖലയായി . പൾസ് റഡാറുകളാണ് ( Pulse radar) കണ്ടിനുവസ് വേവ് റഡാറുകൾക്ക് പിന്ഗാമികളായത്. പൾസ് റഡാറുകൾ വളരെയധികം ശക്തിയുളള ഉന്നത ആവൃത്തിയുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ വളരെ കുറഞ്ഞ സമയത്തേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുക. ഇതിലൂടെ വ്യോമ റഡാറുകളുടെ റേൻജ് പലമടങ്ങായി വർധിച്ചു .

പൾസ് റഡാറുകൾ പൾസ് ടോപ്പ്ലെർ റഡാറുകളാക്കി (Pulse Doppler Radar ) മാറ്റിയപ്പോൾ റഡാറുകൾ ശരിക്കും ഒരു ശക്തമായ ആയുധമായി മാറി . പൾസ് ടോപ്പ്ലെർ റഡാറുകൾക്ക് ലക്ഷ്യങ്ങളിലേക്കുള്ള റേഞ്ചും , അവയുടെ വേഗതയും ദിശയുമെല്ലാം വളരെ കൃത്യമായി കണക്കുകൂട്ടാൻ ആകും . അതുമാത്രമല്ല ഒരു പൾസ് ടോപ്പ്ലെർ റഡാറിനു ഒരേ സമയം അനേകം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും കഴിയും . മിക്ക നാലാം തലമുറ പോര്വിമാനങ്ങളും പൾസ് ടോപ്പ്ലെർ റഡാർ ഘടിപ്പിക്കപ്പെട്ടാണ് ആദ്യമായി വിന്യസിക്കപ്പെട്ടത് . പൾസ് ടോപ്പ്ലെർ റഡാറുകൾ നിലവില്വന്നപ്പോൾ തന്നെ ആധുനിക സിഗ്നൽ പ്രോസസിങ് വളരെയധികം പുരോഗമിച്ചിരുന്നു . ആധുനിക സിഗ്നൽ പ്രോസസ്സിങ്ങും ,നൂതന മൈക്രോവേവ് ഓസിലിലേറ്ററുകളും കോർത്തിണക്കിയതായിരുന്നു പോര്വിമാന റഡാറുകൾ അടുത്ത തലമുറ . അവയാണ് ഇപ്പോൾ നിലവിലുള്ള ആധുനിക പോർവിമാനങ്ങളുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്നത്.

പാസ്സീവ് ഇലക്രോണിക്കലി സ്റ്റീയേർഡ് അറേ റഡാർ (PESA റഡാർ ) ആയിരുന്നു പൾസ് ടോപ്പ്ലെർ റഡാറുകൾ ശേഷം രംഗ പ്രവേശനം ചെയ്തത് .PESA റഡാറിൽ ഒരു മൈക്രോവേവ് പ്രഭവ കേന്ദ്രത്തിൽ (MICROWAVE SOURCE)നിന്ന് വരുന്ന റേഡിയോ തരംഗങ്ങളെ ഫേസ്(PHASE) വ്യത്യാസം വരുത്തി അനേകം ആന്റീന കളിലൂടെ പ്രസരിപ്പിക്കുന്നു . ഫേസ് വ്യത്യാസം ക്രമീകരിച്ച ആന്റീനയെ ചലിപ്പിക്കാതെ തന്നെ റഡാറിനു പല കോണുകളിൽ നിരീക്ഷ്യ്ക്കാൻ കഴിയുന്നു .PESA റഡാറിനു ഒരേ സമയം അനേകം ലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ,അവയിലേക്ക് മിസൈലുകൾ ഗൈഡുചെയ്യാനും സാധിക്കും .ആദ്യമായി PESA റഡാറുകൾ ഉപയോഗിച്ചത് റഷ്യയുടെ മിഗ് -31 പോർ വിമാനമായിരുന്നു.

ഒരു PESA റഡാറിൽ അനേകം ഫ്രീക്വെൻസികൾ (FREQUENCIES) ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് AESA റഡാർ ( Active Electronically Scanned Array Radar ) ആയി .അഞ്ചാം തലമുറ പോർവിമാനങ്ങളുടെ അവിഭാജ്യ ഘടകമാണ് AESA റഡാറുകൾ . PESA റഡാറിനെ പോലെ റഡാറിനെ ചലിപ്പിക്കാതെ റേഡിയോ സിഗ്നലുകളെ പല കോണുകളിൽ പ്രസരിപ്പിക്കാനും ഒരേ സമയം അനേകം ലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ,അവയിലേക്ക് മിസൈലുകൾ ഗൈഡുചെയ്യ്യാനും AESA റഡാറിനും സാധിക്കും.സർവ്വപ്രധാനമായി AESA റഡാറുകൾക് അവയുടെ പ്രസരണ ഫ്രീക്വെൻസികൾ ഇടതടവില്ലാതെ മാറിക്കൊണ്ടിരിക്കും .ചുരുക്കത്തിൽ ഒരു AESA റഡാർ പ്രസരിപ്പിക്കുന്ന തരംഗ ദൈർഖ്യം ആ റഡാറിനു മാത്രമേ അറിവുണ്ടായിരിക്കുകയുളൂ . റഡാറുകളെ സാധാരണ ജാമ്ചെയ്യുന്നത് ചെയ്യുന്നത് അവ പ്രസരിപ്പിക്കുന്ന അതെ തരംഗദൈർഖ്യം ഉള്ള റേഡിയോ തരംഗങ്ങൾ അവയിലേക്ക് പ്രസരിപ്പിച്ചിട്ടാണ് .അങ്ങിനെ ചെയ്യുമ്പോൾ റഡാർ റീസിവറിന് .ശരിക്കുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയാൻ പറ്റാതെ വരുന്നു .

AESA റഡാറുകൾ പ്രസരിപ്പിക്കുന്ന റേഡിയോ തരംഗങ്ങളുടെ തരംഗദൈർഖ്യം പെട്ടന്ന് മാറുന്നതിനാലും മാറ്റത്തിന്റെ തോത് റഡാറിനു മാത്രം അറിയുന്ന രഹസ്യമായതിനാലും താത്വികമായി AESA റഡാറുകളെ സാധാരണ മാര്ഗങ്ങള് കൊണ്ട് വഴിതെറ്റിക്കാൻ പറ്റില്ല ..അതീവ നൂതന മായ ഗാലിയം നൈട്രൈഡ് (GALLIUM NITRIDE)ട്രാന്സിസ്റ്ററുകൾ കൊണ്ട് മാത്രമേ AESA റഡാറുകൾ നിര്മിക്കാനാകൂ .അവയുടെ നിയന്ത്രണ സംവിധാനങ്ങളും (CONTROL SYSTEMS)അത്യന്തം വിപുലമാണ് .ഇക്കാരണങ്ങളാൽ തന്നെ അവയുടെ നിർമാണം വളരെ ചുരുക്കംരാജ്യങ്ങളുടെ കുത്തകയാണ് .ഇപ്പോഴത്തെ നിലയിൽ യുദ്ധ വിമാനങ്ങൾക്ക് വഹിക്കാൻ തക്ക ഭാരം കുറഞ്ഞ AESA റഡാറുകൾ യു എസ്,റഷ്യ ,ഫ്രാൻസ് ,ഇസ്രായേൽ എന്നീ രാജ്യങ്ങൾ മാത്രമേ നിര്മിക്കുന്നുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post