പ്രളയത്തിൽ വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്ക് അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കുവാൻ…

Total
0
Shares

റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിച്ചു തുടങ്ങി. എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ നിന്നും ലഭിച്ച വിവരങ്ങൾ.

പ്രളയത്തിൽ വീടിന് കേടുപാടു സംഭവിച്ചിട്ടും റീബിൽഡ് കേരള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്കും നാശനഷ്ടത്തിന്റെ തോത് ഉയർന്നതായിട്ടും 30 ശതമാനത്തിനു താഴെ നാശനഷ്ടം രേഖപ്പെടുത്തിയ സ്ലാബിൽ ഉൾപ്പെട്ടവർക്കും അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കാൻ ജൂൺ 30 വരെ അപ്പീൽ നൽകാം. ഇതു സംബന്ധിച്ച് ജൂൺ 21 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവു പ്രകാരം ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെയും യോഗം കളക്ടറേറ്റിൽ വിളിച്ചു ചേർത്തു.

ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മുഖേന ജൂൺ 30 ന് വൈകീട്ട് അഞ്ചു മണി വരെ അപ്പീൽ സ്വീകരിക്കും. അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ റീബിൽഡ് കേരള എന്ന ആപ്ലിക്കേഷനുപയോഗിച്ച് നാശനഷ്ടത്തിന്റെ തോതനുസരിച്ച് വീടുകളെ വിവിധ സ്ലാബുകളായി തിരിച്ചിരുന്നു. പൂജ്യം മുതൽ 14 ശതമാനം വരെ, 15% , 16 മുതൽ 29 %, 30- 59 % , 60- 74% , 75- 100 % എന്നീ സ്ലാബുകളായാണ് തിരിച്ചിരുന്നത്.

എന്തെങ്കിലും കാരണത്താൽ കൃത്യസമയത്ത് അപേക്ഷിക്കാൻ കഴിയാതിരുന്നതു മൂലം ഈ വിഭാഗത്തിലൊന്നും ഉൾപ്പെടാതെപോയ ഗുണഭോക്താക്കൾക്ക് അർഹമായ സഹായമെത്തിക്കുകയാണ് ലക്ഷ്യം. കൂടാതെ നാശനഷ്ടത്തിന്റെ തോത് ഉയർന്നതാണെങ്കിലും 30 ശതമാനത്തിന് താഴേക്കുള്ള സ്ലാബുകളിലുൾപ്പെട്ടവർക്കും അവസരം നൽകും. 30 നു മുകളിൽ നാശനഷ്ടം സംഭവിച്ചവരുടെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ടവർ അപേക്ഷിക്കാൻ അർഹരല്ല. അടിയന്തര ധനസഹായമായ 10000 രൂപ ലഭിച്ചതും അർഹതയുണ്ടായിട്ടും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവരുമായവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇതിനകം അപ്പീൽ നൽകിയവർ അപേക്ഷിക്കാൻ അർഹരല്ല.

എങ്ങനെ അപേക്ഷിക്കാം? ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം തദ്ദേശ സ്ഥാപനത്തിൽ ലഭിക്കും. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രത്യേക കൗണ്ടർ തുറക്കും. മേൽനോട്ടം വഹിക്കാൻ പ്രത്യേകം ചുമതലപ്പെടുത്തിയ ആളെ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

എന്തെല്ലാം രേഖകൾ വേണം? അപേക്ഷകൻ ഉൾപ്പെട്ട റേഷൻ കാർഡിന്റെയും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെയും പകർപ്പ്, വീടിന്റെ നാശനഷ്ടം പ്രകടമാകുന്ന പ്രളയ കാലഘട്ടത്തിലെടുത്ത ഒന്നോ രണ്ടോ ഫോട്ടോ . രണ്ടു ഫോട്ടോയിലധികം സ്വീകരിക്കില്ല. ഫോമിൽ മൊബൈൽ ഫോൺ നമ്പരും അപേക്ഷകനുൾപ്പെടുന്ന റേഷൻ കാർഡ് നമ്പറും നിർബന്ധമായും ചേർത്തിരിക്കണം.

അപേക്ഷകരുടെ വിവരം എക്സെൽ ഷീറ്റിലാണ് രേഖപ്പെടുത്തുക. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ജൂൺ 30 ന് വൈകീട്ടു തന്നെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഈ വിവരം കളക്ടറേറ്റിലേക്ക് ഇ-മെയിൽ ചെയ്യണം. ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് അപേക്ഷകളുടെ വിശദവിവരം സംബന്ധിച്ച പ്രിന്റൗട്ട് കളക്ടറേറ്റിൽ സമർപ്പിക്കുകയും വേണം.

ജൂലൈ ഏഴു മുതൽ 12-ാം തീയതി വരെയുള്ള ദിവസങ്ങളിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തും. നിശ്ചിത സമയ പരിധി കഴിഞ്ഞാൽ യാതൊരു മാറ്റവും അപേക്ഷയിൽ വരുത്താൻ സാധിക്കില്ല. അതിനാൽ അർഹരായ മുഴുവൻ പേരും സമയപരിധിക്കുള്ളിൽ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post