നാനൂറോളം കമ്പനികളെ അതിൻ്റെ ചെയർമാനായി നിയന്ത്രിക്കുന്ന വ്യക്തി..

Total
2
Shares

ലേഖകൻ – Mansoor Kunchirayil Panampad.

നാനൂറോളം കമ്പനികളെ അതിന്റെ ചെയർമാനായി കൊണ്ട് നിയന്ത്രിക്കുന്ന റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ എന്ന ലോകം കീഴടക്കിയ സംരംഭകനായ ഈ അതുല്യ പ്രതിഭയെ കുറിച്ചാണ് ഇന്നത്തെ അറിവ്….

പതിനാറാം വയസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച കുട്ടിയെക്കുറിച്ച്‌ ഹെഡ്‌മാസ്‌റ്റര്‍ പറഞ്ഞു. ”ഒന്നുകില്‍ ഇവന്റെ ജീവിതം ജയിലില്‍ അവസാനിക്കും. അല്ലെങ്കില്‍ ഇവന്‍ കോടീശ്വരനാകും.” രണ്ടാമതു പറഞ്ഞതു സംഭവിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം ആ പയ്യന്‍ ബ്രിട്ടണിലെ അതിസമ്പന്നരില്‍ ഒരാളാണ്‌. പേര്‌ സര്‍ റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍. ഇന്ത്യയിലുള്‍പ്പെടെ സ്‌ഥാപനങ്ങളുള്ള വെര്‍ജിന്‍ ഗ്രൂപ്പിന്റെ സ്‌ഥാപകന്‍.

ലോകം കീഴടക്കിയ അതുല്യമായ പ്രതിഭ നാനൂറോളം കമ്പനികളുടെ ഉടമ, സ്വന്തമായി ഒരു ട്രെയിൻ കമ്പനി, വിമാന കമ്പനി, മൊബൈൽ ഫോൺ കമ്പനി, മുപ്പത്‌ രാജ്യങ്ങളിലായി പടർന്നു പന്തലിച്ച വ്യവസായ സാമ്രാജ്യത്തിനുടമ… തീർന്നില്ല, വിശേഷണങ്ങൾ. ഭൂമിയിൽ മാത്രമല്ല, ആകാശത്തും തന്റെ വ്യവസായ സാമ്രാജ്യ കൊടി പാറിക്കാനായി സ്പെയ്‌സ്‌ ടൂറിസം കമ്പനി ആരംഭിച്ച സംരംഭകൻ… ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്ത്‌ നിൽക്കുന്ന, ഈ വിസ്മയം മറ്റാരുമല്ല, റിച്ചാർഡ്‌ ബ്രാൻസൺ ആണ്‌.

ലോകത്തെ മികച്ച പത്ത്‌ സംരംഭകരിൽ ഒരാളായ, ‘വിർജിൻ’ ഗ്രൂപ്പിന്റെ ഉടമയായ റിച്ചാർഡ്‌ ബ്രാൻസണിന്റെ ജീവിതം നമ്മെ വിസ്മയിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമാണ്‌. സാഹസികത കൂടപ്പിറപ്പായ ബ്രാന്‍സണ്‍ ശൂന്യാകാശത്തില്‍ ആളെ എത്തിക്കുന്ന ഭൗമാന്തര വിനോദ സഞ്ചാര പദ്ധതിക്കു പിറകേയാണിപ്പോള്‍. നമ്മുടെ നാട്ടുകാരന്‍ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയും ബ്രാന്‍സന്റെ കമ്പനിയില്‍ നിന്ന്‌ ഒരു ടിക്കറ്റ്‌ വാങ്ങിയിട്ടുണ്ട്‌.

റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ എന്ന പ്രതിഭയെ പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയിലേക്ക്‌ എത്തിച്ചത്‌ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആർജ്ജവത്വവും മാത്രമാണ്‌. ഒപ്പംതന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം, ആളുകളുമായി ബന്ധം സ്ഥാപിക്കാനും ഇടപഴകാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള അദ്ദേഹത്തിന്റെ മിടുക്കാണ്‌. ആ കഴിവാണ്‌ ‘വിർജിൻ’ എന്ന വൻ വ്യവസായ സംരംഭത്തിന്റെ മൂലധനം എന്നു വേണമെങ്കിലും പറയാം.

1950ല്‍ ലണ്ടനിലെ ഒരു അഭിഭാഷക കുടുംബത്തിലാണ്‌ ബ്രാന്‍സണിന്റെ ജനനം. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതുന്നതിനു ബുദ്ധിമുട്ടുള്ള പഠന വൈകല്യം ഉണ്ടായിരുന്നതിനാല്‍ പരീക്ഷകളില്‍ തോല്‍ക്കുന്നത്‌ പതിവായിരുന്നു. അങ്ങനെയാണ്‌ പതിനാറാം വയസില്‍ പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്‌. എന്നുവെച്ചു പഠിപ്പു നിര്‍ത്തി വീട്ടിലിരിക്കാനായിരുന്നില്ല പരിപാടി. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ബ്രാന്‍സന്‍ ‘ദ സ്‌റ്റുഡന്റ്‌’ എന്ന പേരില്‍ ഒരു ചെറിയ മാസിക തുടങ്ങിയിരുന്നു. സ്‌കൂള്‍ പഠനം നിര്‍ത്തിയ അദ്ദേഹം മുഴുവന്‍ സമയവും മാസികയുടെ നടത്തിപ്പിനു മാറ്റിവച്ചു.

ചുറ്റുവട്ടത്തുള്ള സ്‌ഥാപനങ്ങളുടെ പരസ്യം പിടിച്ച്‌ നല്ല ലാഭത്തിലായിരുന്നു അതു നടത്തിയിരുന്നത്‌. പിന്നീട്‌ മാസികയുടെ ഓഫീസില്‍ ജനപ്രിയ ഗാനങ്ങളുടെ റെക്കോഡുകള്‍ എടുത്തുവച്ചു വില്‍പ്പന തുടങ്ങി. അതിന്റെ പരസ്യവും മാസികയില്‍ കൊടുത്തു. പുറത്ത് ഉള്ളതിനേക്കാള്‍ വിലകുറച്ചായിരുന്നു വില്‍പ്പന. ആളുകള്‍ തള്ളിക്കയറാന്‍ തുടങ്ങിയതോടെ ബിസിനസ്‌ നല്ല വിജയമായി. അങ്ങനെ റെക്കോഡുകള്‍ വില്‍ക്കാന്‍ വേണ്ടിമാത്രം പുതിയൊരു കട തുടങ്ങി.

ബിസിനസിലെ പുതിയ ആളായ ബ്രാന്‍സണ്‍ തന്റെ സംരംഭത്തിന്‌ കന്യക എന്ന്‌ അര്‍ത്ഥം വരുന്ന വെര്‍ജിന്‍ റെക്കോര്‍ഡ്‌ ഷോപ്പ്‌ എന്ന പേരാണിട്ടത്‌. മറ്റു കടകള്‍ വില്‍ക്കുന്നതിനേക്കാള്‍ കുറച്ചായിരുന്നു പുതിയ കടയിലും കച്ചവടം. മറ്റു കടക്കാര്‍ കേസുമായി വന്നെങ്കിലും വെര്‍ജിന്‍ റെക്കോര്‍ഡ്‌ ഷോപ്പ്‌ വലിയ വിജയമായിരുന്നു. അതോടെ ഒരു പഴയ സ്‌റ്റുഡിയോ വാടകയ്‌ക്കെടുത്ത്‌ ബ്രാന്‍സണ്‍ 1973ല്‍ തന്റെ ഇരുപത്തി നാലാം വയസില്‍ ‘വെര്‍ജിന്‍ റെക്കോര്‍ഡ്‌സ്’ എന്ന പേരില്‍ സ്വന്തമായി സംഗീത കമ്പനി തുടങ്ങി. അതുവരെ ആരും ധൈര്യപ്പെടാതിരുന്ന പരീക്ഷണങ്ങള്‍ക്ക്‌ മുതിര്‍ന്നതോടെ വെര്‍ജിന്‍ മ്യൂസിക്ക്‌ കമ്പനിയുടെ റിലീസുകള്‍ തരംഗമായി.

1984ലാണ്‌ വെര്‍ജിന്‍ അത്‌ലാന്റിക്‌ എയര്‍വേസ്‌ സ്‌ഥാപിച്ചു കൊണ്ട്‌ ബ്രാന്‍സണ്‍ വ്യോമയാന ബിസിനസിലേക്ക്‌ കടക്കുന്നത്‌. ബ്രിട്ടീഷ്‌ എയര്‍വേയ്‌സായിരുന്നു വെര്‍ജിന്റെ എതിരാളി. പുതിയ കമ്പനിയുടെ വളര്‍ച്ച കണ്ട്‌ ആധിപിടിച്ച ബ്രിട്ടീഷ്‌ എയര്‍വേസുകാര്‍ വെര്‍ജിന്‍ എയര്‍വേസിന്റെ കമ്പ്യൂട്ടറുകളില്‍ നിന്നു വിവരം ചോര്‍ത്തുക അവര്‍ക്കെതിരേ വാര്‍ത്തകള്‍ ചമയ്‌ക്കുക തുടങ്ങിയ അടവുകളെടുത്തു.

ഇതിനെതിരേ ബ്രാന്‍സണ്‍ കോടതിയെ സമീപിച്ച്‌ ഭീമമായ നഷ്‌ടപരിഹാരം നേടിയെടുത്തു. കിട്ടിയ കോടിക്കണക്കിനു രൂപ ജീവനക്കാര്‍ക്ക്‌ പ്രത്യേക ബോണസായി വീതിച്ചു കൊടുക്കുകയാണ്‌ അദ്ദേഹം ചെയ്‌തത്‌. അതിനുള്ള അദ്ദേഹത്തിന്റെ വിശദീകരണം മികച്ച മാനേജ്‌മെന്റ്‌ പാഠമാണ്‌.” ബിസിനസ്‌ വിജയിക്കണമെങ്കില്‍ ആദ്യം സംരക്ഷിക്കേണ്ടത്‌ ജീവനക്കാരുടെ താല്‍പര്യങ്ങളാണ്‌. രണ്ടാമത്‌ ഉപഭോക്‌താക്കളെയും അവസാനം മാത്രം മുതല്‍ മുടക്കുന്നവരെയും പരിഗണിക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയങ്ങൾ…

1992-ൽ അദ്ദേഹത്തിന്റെ വ്യവസായം ചെറിയൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചു. പിന്നീട്‌ ‘V2’ എന്ന പേരിൽ മറ്റൊരു റെക്കോഡിങ്‌ കമ്പനി ആരംഭിച്ചു. 2004-ൽ ടൂറിസം മേഖലയിലും അദ്ദേഹം കൈവച്ചു. ബിസിനസ്‌ ശൃംഖല കെട്ടിപ്പടുക്കുന്നതോടൊപ്പം അദ്ദേഹം മറ്റനവധി മേഖലകളിലും ശ്രദ്ധചെലുത്തി. ‘ദ റിബൽ ബില്യണയർ’ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായും അദ്ദേഹം ശ്രദ്ധനേടി. ‘വിർജിൻ ഹെൽത്ത്‌ ബാങ്ക്‌’ ആയിരുന്നു അടുത്ത സംരംഭം.

ഒരിക്കൽ റെക്കോഡിംഗ് സ്റ്റുഡിയോയ്ക്ക് ടാക്‌സ് അടയ്ക്കാത്തതിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട് ബ്രാന്‍സന്‍. ഒരു രാത്രിക്ക് ശേഷം അമ്മ പണമടച്ച് മോചിപ്പിച്ചു. അവിടെ നിന്നിങ്ങോട്ട് ജീവിതത്തില്‍ ഏതൊരാള്‍ക്കും സെക്കന്‍ഡ് ചാന്‍സ് നല്‍കണം എന്നതാണ് ബ്രാന്‍സന്റെ അഭിപ്രായം. ഇതിനിടെ ഏതൊരു എന്‍ട്രപ്രണറും തകര്‍ന്നു പോകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അതിശയകരമായ തിരിച്ചുവരവും നടത്തി സാഹസീകന്‍ കൂടിയായ റിച്ചാര്‍ഡ് ബ്രാന്‍സന്‍. നിലവില്‍ യുകെയിലെ സമ്പന്നരില്‍ മുന്‍നിരയിലാണ് ബ്രാന്‍സന്‍. ടെക്‌നോളജി ബിസിനസിനെ നിയന്ത്രിക്കുന്ന കാലത്തും അതിനൊപ്പം സഞ്ചരിക്കാന്‍ ബ്രാന്‍സന്‍ കാട്ടുന്ന ആവേശമാണ് യുവ തലമുറയ്ക്കിടയില്‍ അദ്ദേഹത്തെ ആരാധനാ പാത്രമാക്കുന്നത്.

അടിമുടി സാഹസികനായ ബ്രാന്‍സണ്‍ പണം സമ്പാദിക്കുന്നതിനേക്കാള്‍ ജീവിതം ആസ്വദിക്കുന്നതിനാണ്‌ പ്രാധാന്യം നല്‍കുന്നത്‌. അത് കൊണ്ടുതന്നെ ബിസിനസിനൊപ്പം ജീവിതത്തിലെ പുതിയ ഹരങ്ങള്‍ തേടിയാണ്‌ അദ്ദേഹത്തിന്റെ യാത്ര. 1987ല്‍ അറ്റ്‌ലാന്റിക്‌ സമുദ്രത്തിനു കുറുകേ ബലൂണില്‍ പറന്നു റെക്കോഡിട്ട ബ്രാന്‍സണ്‍ 91ല്‍ പസഫിക്ക്‌ സമുദ്രം മറികടന്ന്‌ സ്വന്തം റെക്കോഡ്‌ തിരുത്തി. വിവിധ രാജ്യങ്ങളിലെ സുഖവാസ കേന്ദ്രങ്ങളില്‍ ബ്രാന്‍സണ്‌ ഒഴിവുകാലം ആസ്വദിക്കാന്‍ സ്വന്തമായി വസതികളുണ്ട്‌.പോരാത്തതിന്‌ കരീബിയന്‍ കടലില്‍ നേക്കര്‍ എന്ന സ്വകാര്യ ദ്വീപും അദ്ദേഹത്തിനു സ്വന്തമായിട്ടുണ്ട്‌. 74 ഏക്കര്‍ വരുന്ന ദ്വീപില്‍ അത്യാഢംബര റിസോട്ടുകളാണുള്ളത്‌.

ബിസിനസുകാരോട് റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ പറയാനുള്ളത് – ”ആരെങ്കിലും ഒരു ബിസിനസ്‌ മോശമായി നടത്തുന്നത് നിങ്ങൾ കണ്ടാല്‍ ശ്രദ്ധിക്കുക. ആ ബിസിനസ്‌ നമുക്ക്‌ തുടങ്ങാന്‍ പറ്റിയ സമയമായിരിക്കുന്നു എന്നതാണ് .”….

എല്ലാ മാതാപിതാക്കളോടും റിച്ചാര്‍ഡ്‌ ബ്രാന്‍സണ്‍ പറയാനുള്ളത് – “പഠനത്തിന്റെ വാതിൽ മുന്നിൽ കൊട്ടിയടഞ്ഞപ്പോഴും പഠന വൈകല്യം തിരിച്ചറിഞ്ഞപ്പോഴും പ്രോത്സാഹനം നൽകി കൂടെ നിൽക്കാൻ മാതാപിതാക്കൾ കാണിച്ച നല്ല മനസ്സാണ്‌ തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്ന്‌ റിച്ചാർഡ്‌ പിന്നീട്‌ പറയുകയുണ്ടായി. മക്കളുടെ കഴിവില്ലായ്മകളെ ഓർത്ത്‌ നിരാശപ്പെടാതെയും അവരെ കുറ്റപ്പെടുത്താതെയും കൂടെ നിൽക്കാൻ നമുക്ക്‌ കഴിയണം. ഉള്ള കഴിവുകളെ കണ്ടെത്താൻ അവരെ സഹായിക്കണം. ഉന്തി മരം കയറ്റേണ്ട… അവർ സ്വയം കയറട്ടെ… അവരുടെ ഇടം അവർ തന്നെ കണ്ടെത്തട്ടെ… തുണയായി കൂടെ നിന്നാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post