സ്വന്തമായി പിൻകോഡ്, സീൽ; അയ്യപ്പസ്വാമിയ്ക്ക് മാത്രമായി ഒരു തപാലാഫീസ്

Total
240
Shares

പിൻകോഡുകളെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. സാധാരണയായി ഒരു പ്രദേശത്തിനു മൊത്തമായി ഒരു പിൻകോഡ് ആയിരിക്കും ഉണ്ടാകുക. എന്നാൽ ഒരു വ്യക്തിയ്ക്ക് മാത്രം സ്വന്തമായി പിൻകോഡ് ഉണ്ടാകുമോ? അധികം ആലോചിക്കേണ്ട, അങ്ങനെ രണ്ടു വ്യക്തികൾക്കു മാത്രമായി പിൻകോഡ് സംവിധാനം നമ്മുടെ രാജ്യത്തുണ്ട്.

ഇന്ത്യയിൽ സ്വന്തമായി തപാൽ പിൻകോഡുള്ള രണ്ട് പേർ ശബരിമല അയ്യപ്പനും ഇന്ത്യൻ പ്രസിഡന്റുമാണ്. രാജ്യത്താകമാനം 1,54,500 പിൻകോഡുകൾ നിലവിലുണ്ട്. രാഷ്ട്രപതിയുടെ പിൻകോഡ് 110004. രാഷ്ട്രപതി ഭവൻ തപാൽ സബ് ഓഫീസാണിത്. ശബരിമല സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡ് 689713.

വർഷത്തിൽ ഏകദേശം രണ്ടര മാസമാണ് അയ്യപ്പന്റെ തപാൽ ഓഫീസും പിൻകോഡും സജീവമായിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മണ്ഡല – മകരവിളക്ക് സീസണിൽ 66 ദിവസവും വിഷുവിന് 10 ദിവസവും ചേർത്ത് 76 ദിവസം. ഉൽസവ സീസൺ മാറുന്നതിനൊപ്പം പിൻകോഡ് നിർജീവമാകും. ഇത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്.

ഇനിയും ഏറെ പ്രത്യേകതകൾ ഈ തപാലാഫീസിനുണ്ട്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത തപാൽ മുദ്രയാണിവിടെ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ വേറൊരിടത്തും തപാൽ വകുപ്പ് ഇത്തരം വേറിട്ട തപാൽ മുദ്രകൾ ഉപയോഗിക്കുന്നില്ല. ഉൽസവകാലം കഴിഞ്ഞാൽ ഈ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിൽ സൂക്ഷിക്കും. അടുത്ത മണ്ഡല – മകരവിളക്ക് സീസണിലാണ് ഈ മുദ്ര പുറത്തെടുക്കുന്നതും വെളിച്ചം കാണുന്നതും.

ഒട്ടനവധി കത്തുകളും മണിയോർഡറുകളും ഇവിടെ ലഭിക്കുന്നു. കത്തുകൾ പലതും കൗതുകമുള്ളതാണ്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെങ്കിലും പ്രണയസാഫല്യം, ഉത്തീഷ്ടകാര്യലാഭം, മറ്റ് ആകുലതകൾ, പരാതികൾ തുടങ്ങിയ സ്വകാര്യങ്ങൾ പലരും കത്തിലൂടെ അയ്യപ്പനെ അറിയിക്കാറുണ്ട്. നിരവധി നിവേദനങ്ങൾ ഭക്തർ അയ്യപ്പന് സമർപ്പിക്കുന്നു.

ഗൃഹപ്രവേശനം, വിവാഹം തുടങ്ങി വീട്ടിലെ വിശേഷങ്ങളുടെ ആദ്യ ക്ഷണക്കത്തുകൾ ഭക്തർ അയ്യപ്പന് അയയ്ക്കാറുണ്ട്. ഒരു മണ്ഡലകാലം കഴിഞ്ഞാൽ അടുത്ത മണ്ഡലകാലം വരേയും വായിച്ചാൽ തീരാത്തത്ര കത്തുകൾ. കൂടുതലും തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയയിടങ്ങളിൽ നിന്നുമാണ് ഇവിടേക്ക് കത്തുകളും മണിയോർഡറുകളും എത്തുന്നത്.

അയ്യപ്പന് ലഭിക്കുന്ന കത്തുകൾ നടയ്ക്ക് വച്ചശേഷം ക്ഷേത്രം എക്സി: ഓഫീസർ കൈപ്പറ്റും. മണിയോർഡറുകൾ കൈപ്പറ്റുന്നതും ഈ രീതിയിൽ തന്നെ. ഉത്സവം കഴിഞ്ഞാലും സ്വാമി അയ്യപ്പന് കത്തുകളും മണിയോർഡറുകളും ലഭിക്കാറുണ്ട്. എന്നാലിത് വടശ്ശേരിക്കര തപാലാഫീസിലാണ് എത്തുന്നത്. അവിടെനിന്നും പമ്പയിൽ എത്തിച്ചശേഷം സന്നിധാനത്ത് എത്തിക്കും.

1984 ൽ ആണ് സന്നിധാനം തപാൽ ഓഫീസ് ആരംഭിച്ചത്. ഇന്ത്യയിൽ വർഷം മുഴുവൻ പ്രവർത്തിക്കാത്ത ഏക തപാൽ ഓഫീസാണ് സന്നിധാനത്തേത്. വ്യത്യസ്തതയും സവിശേഷതയുമാർന്ന ഒട്ടനവധി സൗകര്യങ്ങൾ സന്നിധാനം തപാൽ ഓഫീസിൽ ലഭ്യമാണ്. അതിൽ ഒന്നാണ് “My Stamp.”

സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിച്ച തപാൽ സ്റ്റാംമ്പ് ആർക്കും ഇവിടെ നിന്നും സ്വന്തമാക്കാം. ഇതിനായി പ്രത്യേക അപേക്ഷ നൽകണമെന്നുമാത്രം. 300 രൂപ ചാർജ് ഈടാക്കി സ്റ്റാമ്പുകളുടെ ഒരു ഷീറ്റ് ലഭിക്കും. ഇതുപയോഗിച്ച് കത്തുകളയയ്ക്കാം. ചിലർ സ്റ്റാമ്പ് ശേഖരത്തിനും മറ്റ് ചിലർ പ്രിയപ്പെട്ടവർക്ക് സമ്മാനമായും ഇത് ഉപയോഗിക്കാറുണ്ട്.

ഞായറാഴ്ച ഉൾപ്പടെ എല്ലാ അവധിദിവസങ്ങളിലും സന്നിധാനം തപാൽ ഓഫീസ് പ്രവർത്തിക്കുന്നു. പോസ്റ്റ് മാസ്റ്റർക്ക് പുറമേ രണ്ട് പോസ്റ്റ്മാൻമാരും രണ്ട് പോസ്റ്റൽ അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. മൊബൈൽ കമ്പനികളുടെ റീച്ചാർജ് സൗകര്യവും ഇവിടെ ലഭ്യമാണ്.

നിരവധി ഭക്തർ ഇവിടെ നിന്നും കത്തുകളയയ്ക്കും. ചിലർ സ്വന്തം പേരിലും അയയ്ക്കും. വീട്ടിലെത്തുമ്പോൾ അയ്യപ്പ മുദ്ര പതിച്ച കത്തുകിട്ടുന്നത് പുണ്യമായി കരുതുന്നവർ. ഈ സീസണിലെ (2019) പോസ്റ്റ്മാസ്റ്ററുടെ പേരിലും ഒരു കൗതുകമുണ്ട്. “എം.അയ്യപ്പൻ.”

കടപ്പാട് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post