17 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ആഹാരവുമായി വന്ന സ്നേഹിതാ നന്ദി…

Total
38
Shares

എഴുത്ത് – സന്തോഷ് കെ.കെ. (കെഎസ്ആർടിസി ഡ്രൈവർ).

20.10.2021 തിരുവനന്തപുരം. രാവിലെ വീൽ ഓൺ റെസ്റ്റോറൻ്റിൽ പോയി ദോശയും സാമ്പാറും കഴിച്ചു അവിടുന്ന് ഇറങ്ങി വരുമ്പോൾ മൊബൈൽ ബെല്ലടിച്ചു. ശിവപ്രസാദ് കോളിംഗ്.
“ഹലോ.. സന്തോഷേട്ടാ എവിടെയാണ്? ഞാൻ തമ്പാനൂർ ഉണ്ട്. ഞാൻ ബസിൻ്റെ അരികിലുണ്ട്. സന്തോഷേട്ടൻ എവിടെയാണ്?” “ഞാൻ ദേ കാപ്പി കുടിച്ചിട്ട് വരുന്ന വഴിയാണ്. ഇപ്പൊ എത്തും.” “ഒക്കെ ഞാൻ ബസ്സ് അടുത്ത് തന്നെ കാണും.”

സംസാരിച്ചുകൊണ്ട് നടന്നു വരുന്ന വഴി ഞാൻ കണ്ടിരുന്നു ബസിന്ടെ പിന്നിലായി ഒരു കവറും കയ്യിൽ തൂക്കി പിടിച്ചുകൊണ്ട് ശിവപ്രസാദ് നിൽക്കുന്നു. പക്ഷെ ശിവപ്രസാദ് എന്നെ കണ്ടിരുന്നില്ല. ഞാൻ പറഞ്ഞു ബസ്സിലേക്ക് കയറിക്കോളൂ എന്ന്. ഉള്ളിലേക്ക് കയറിവന്ന ശിവപ്രസാദ് ആ കവർ എൻറെ നേരെ നീട്ടി പറഞ്ഞു “കഴിക്കാനുള്ള ഭക്ഷണമാണ്. രണ്ടാൾക്കും ഉണ്ട്.”

ഞാൻ പറഞ്ഞു “ഭഗവാനേ ഞങ്ങൾ ഇത് ഇപ്പൊ കാപ്പി കുടിച്ചത് ഉള്ളൂ. ഇനി ഇത് എങ്ങനെ കഴിക്കും. എന്നാൽ നേരത്തെ വിളിച്ചപ്പോൾ ഒരു വാക്ക് പറയാമായിരുന്നില്ലേ? കാപ്പി കുടിക്കരുത് ഞാൻ കാപ്പിയുമായി വരുന്നുണ്ട് എന്ന്.” ശിവപ്രസാദ് പറഞ്ഞു “നേരത്തെ വരാം എന്ന് കരുതി ഇരുന്നതാണ്. പക്ഷേ നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. അതാണ് താമസിച്ചത്. രാവിലത്തെ കാപ്പി മാത്രമല്ല ഉച്ചയ്ക്കത്തെ ഊണ് കരുതിയിട്ടുണ്ട്.”

നെടുമങ്ങാട് അടുത്ത് താമസിക്കുന്ന ശിവപ്രസാദിൻ്റെ വീട് തമ്പാനൂരിൽ നിന്നും ഏതാണ്ട് 17 കിലോമീറ്റർ അകലെയാണ്. അവിടെനിന്നും ബൈക്കിലാണ് ഈ ഭക്ഷണവുമായി തമ്പാനൂർ എത്തിയത്. എൻറെ കണ്ടക്ടർ എംഡി സനൽ സാറിനെ ഞാൻ വിളിച്ചു. അദ്ദേഹം വന്നു. അദ്ദേഹത്തോട് ഞാൻ ചോദിച്ചു “നമ്മൾ ഭക്ഷണം എന്ത് ചെയ്യും?” അദ്ദേഹം ചിരിച്ചു. പിന്നെ ഞാൻ തന്നെ പറഞ്ഞു “നമ്മളോടുള്ള ഉള്ള സ്നേഹം കൊണ്ട് രാവിലെ എഴുന്നേറ്റ് ഇത്രയും ഭക്ഷണം തയ്യാറാക്കി 17 കിലോമീറ്റർ ദൂരം താണ്ടി ബൈക്കിൽ എങ്കിൽ ഈ ഭക്ഷണം നമുക്ക് എത്തിച്ചപ്പോൾ നമുക്ക് കളയാൻ പറ്റില്ല കഴിച്ചേ പറ്റൂ.

അപ്പോൾ നമ്മുടെ പാലായിലെ ഒരു ബസ് അവിടെ വന്നു. പ്രിയപ്പെട്ട സഹോദരൻ അജോഷ് അതിലുണ്ടായിരുന്നു അജോഷിനോട് ഞാൻ പറഞ്ഞു “അജോഷ് രാവിലെ ഭക്ഷണം കഴിച്ചിട്ടില്ല എങ്കിൽ ഭക്ഷണം കഴിക്കാൻ ഉണ്ട്.” പക്ഷേ അജോഷ് അത് കഴിക്കാൻ കൂട്ടാക്കിയില്ല. ഉച്ചയ്ക്ക് മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞു ഒഴിഞ്ഞു. ഞാൻ ആകുന്നത് നിർബന്ധിച്ചു എന്നോടും അജോഷിനെയും കണ്ടക്ടറെയും ഞാൻ നിർബന്ധിക്കുക ഉണ്ടായി. എന്തായാലും ഭക്ഷണം കളയാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഞങ്ങളിരുവരും ഒരുപാട് നേരം സംസാരിച്ചിരുന്നു. ശിവപ്രസാദ് ഇൻഫോസിസിൽ ആണ് ജോലി ചെയ്യുന്നത്. ഭാര്യയും തിരുവനന്തപുരത്ത് തന്നെ ജോലിയുണ്ട്. ഇവരുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരു മാസമേ ആയുള്ളൂ രണ്ടുപേരുടെ വിവാഹം കഴിഞ്ഞിട്ട്. എൻറെ ആശംസകളും നന്മകളും പ്രാർത്ഥനകളും നേരുന്നു. ഒരു സഹോദരൻ ഉണ്ട് അദ്ദേഹം ഡ്രൈവിംഗ് ട്യൂട്ടറാണ്. അങ്ങനെ ഞങ്ങൾ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എൻറെ വീട്ടിലെ എല്ലാവരെയും അന്വേഷിക്കുകയും, പ്രത്യേകിച്ച് മക്കളെയും എല്ലാവരെയും തിരക്കി അവരോട് അന്വേഷണം പറയണം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ പോകാനുള്ള സമയമായി. ശിവപ്രസാദിനോട് യാത്ര പറഞ്ഞു ഞങ്ങൾ പോന്നു.

കൊട്ടാരക്കരയിൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക. അപ്പോൾ ശിവപ്രസാദ് തന്ന ചോറ് ഞങ്ങളവിടെ ഓപ്പൺ ചെയ്തു. സ്കൂളിൽ പഠിച്ച ഒരു ഓർമ്മ പെട്ടെന്ന് വന്നു. പണ്ട് അമ്മ ഇലയിൽ പൊതിഞ്ഞ ചോറ് തന്നു വിടുമായിരുന്നു. അതെല്ലാം പെട്ടെന്ന് മനസ്സിലേക്ക് വന്നു. അച്ചാറും പാവയ്ക്കാ മെഴുക്കുപുരട്ടി, തോരൻ, പുളിശ്ശേരി, ഒരു മീൻ വറുത്തത് അങ്ങനെ ശരിക്കും മനസ്സും വയറും നിറഞ്ഞു ഞങ്ങൾ രണ്ടാൾക്കും. ഇനിയുള്ളത് പ്രഭാതഭക്ഷണം ആണ് അത് വൈകുന്നേരം കഴിക്കാൻ തീരുമാനമെടുത്തിരുന്നു.

കൊട്ടാരക്കരയിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടു, എറണാകുളം എത്തിയപ്പോൾ അഞ്ചുമണി 10 മിനിറ്റ്. പ്രഭാത ഭക്ഷണങ്ങൾ എടുത്തു തുറന്നു. അതിൽ രണ്ടു പൊതി ഉണ്ടായിരുന്നു. ഉച്ചക്കത്തെ ഊണ് രണ്ടു പൊതി തന്നെയായിരുന്നു. ഒരു പൊതിയിൽ അതും ഇലയിൽ പൊതിഞ്ഞ് അഞ്ച് ഇഡ്ഡലി പിന്നെ വെള്ള നിറത്തിലെ തേങ്ങാച്ചമ്മന്തി. അടിപൊളിയായി അതും കഴിച്ചു.

ജീവിതത്തിൽ ഞാൻ ഈ സർവീസിൽ കയറിയതിനു ശേഷം സ്നേഹം നുകരാനായി ഒരു നിമിഷംകൂടെ, ഒരു ദിവസം കൂടെ എനിക്ക് തന്ന ശിവപ്രസാദ്… താങ്കൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഒരു ദിവസം എൻറെ കൂടെ താങ്കൾ വരും എന്ന് പറഞ്ഞു ഞാൻ അത് പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം. നമ്മുടെ കെഎസ്ആർടിസി എനിക്ക് തന്ന എന്ന സൗഹൃദ ദിവസങ്ങളിൽ ഒന്നുകൂടെ. അന്നദാനം മഹാദാനം. ഈശ്വരനെന്നും താങ്കളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post