പെട്രോളിന് പകരം ഡീസൽ അടിച്ച് പണികിട്ടിയ ഒരു സ്കോട്ലൻഡ് യാത്ര

Total
46
Shares

വിവരണം – Dr Niyas Khalid.

കയ്യിൽ കാശില്ലാത്ത കാരണം ഇവിടെ സ്കോട്ലൻഡിൽ ആരും മരിക്കാൻ പാടില്ല എന്ന് ഞങ്ങൾക്കു നിർബന്ധമുണ്ട്. അങ്ങെനെ ചികിത്സ കിട്ടാതെ ആരെങ്കിലും ഇവിടെ മരിച്ചാൽ.. We consider it as state sponsored murder..! ആ വാക്കുകൾ ഇന്നും എന്റെ കാതിൽ ഇടയ്ക്കിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പ്രാതൽ കഴിക്കുന്ന സമയം കൊണ്ട് എനിക്ക് പൗരബോധത്തെ കുറിച്ചു ജനാധിപത്യത്തെക്കുറിച്ചു welfare സ്റ്റേറ്റിനെ കുറിച്ചു, അതിജീവനത്തെക്കുറിച്ചു, ഏകാന്തതയെ കുറിച്ചു, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു, സ്കോട്ടിഷ് സ്വാതന്ത്ര്യത്തെക്കുറിച്ചു. അങ്ങെനെ ഒരുപാടു കാര്യങ്ങളെക്കുറിച്ചു പറയാതെയും അല്ലാതെയും സ്റ്റഡി ക്ലാസ് എടുത്ത ഒരു സ്ത്രീയുടെ വാക്കുകൾ.

ഫോർട്ട് വില്യം കഴിഞ്ഞു ഇൻവെർനിസ്സിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞങ്ങളുടെ മൂവർ സംഘം. ഇംഗ്ലണ്ടിനെയും സ്കോട്ലൻഡിനെയും അടുത്തറിയാനുള്ള ഒരു റോഡ് ട്രിപ്പിന്റെ നാലാമത്തെ ദിവസം. രാത്രി 8 മണി കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര വിജനമായ വഴികളിലൂടെ ആയതു കൊണ്ടും അടുത്ത ടൌൺ എത്താൻ ഒരുപാടു ദൂരം താണ്ടാൻ ഉള്ളത് കൊണ്ടും ആണ് അടുത്ത് കണ്ട പെട്രോൾ പമ്പിൽ കയറിയത്. ആര് ക്യാഷ് കൊടുക്കണം എന്നുള്ള തർക്കം സ്ഥിരമായി ഉണ്ടാകാറുള്ളത് കൊണ്ടാണ് ഇപ്പ്രാവശ്യം പെട്രോൾ താൻ തന്നെ അടിക്കും എന്ന് പറഞ്ഞു സുഹൃത്ത് ചാടി ഇറങ്ങി പെട്രോൾ അടിക്കാൻ തുടങ്ങിയത്.

ഞാനും ഞങ്ങളിലെ മൂന്നാമനും കൂടി അടുത്തതായി പോകുന്ന റൂട്ട് തീരുമാനിക്കുകയും തങ്ങാനുള്ള ഹോട്ടൽ ബുക്ക് ചെയ്യുന്ന തിരക്കിലും ആയിരുന്നു. പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങി ഏകദേശം ഒരു 5 കിലോമീറ്റർ ഓടിക്കാണും. അപ്പോഴാണ് വണ്ടിക്കു ഒരു ശബ്ദവും വിറയലുമൊക്കെ. എന്തോ കാര്യമായിട്ടു പ്രശ്‍നം ഉണ്ട് എന്ന് ആ ശബ്ദം കേട്ടപ്പോഴേ തോന്നി. വണ്ടി ഹാർഡ് ഷോൾഡറിലേക്ക് കയറ്റി നിർത്തി ഇറങ്ങി നോക്കി. പുറത്തേക്ക് പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.

ഒന്നും അറിയില്ലെങ്കിലും ബോണറ്റ് തുറന്നു നോക്കുന്നത് ഒരു സ്റ്റൈൽ ആണല്ലോ എന്ന് വിചാരിച്ചു ബോണറ്റിന്റെ ബട്ടൺ തപ്പുന്നതിനിടക്കാണ്‌ താഴെ അലക്ഷ്യമായി കിടക്കുന്ന പെട്രോൾ അടിച്ച ബില്ല് കണ്ണിൽ പെട്ടത്. തലയിൽ ഒരു കൊള്ളിയാൻ മിന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. കണ്ണ് തുറന്നു ഞാൻ ആ പേപ്പറിലേക്ക് ഒന്ന് കൂടെ നോക്കി. 40 പൗണ്ടിന് ആശാൻ ഡീസൽ അടിച്ചിട്ടുണ്ട്. ഈ പെട്രോൾ കാറിനു..!!! സ്കോട്ലൻഡിലെ ആ തണുപ്പത്തും നെറ്റിയിൽ നിന്ന് വിയർപ്പു പൊടിഞ്ഞു. മുന്നിൽ ഉള്ളത് കാടാണ്. പിറകോട്ടു പോകാൻ മാർഗവും ഇല്ല. സ്കോട്ലൻഡ് കാണാൻ അതിമനോഹരമാണെങ്കിലും പൊതുവെ വിജനമാണ്. വൈകിട്ട് 5 മണി കഴിഞ്ഞാൽ പിന്നെ ഷോപ്പുകൾ എല്ലാം അടഞ്ഞു കിടക്കും. അന്നാണെങ്കിൽ ഈസ്റ്റർ അവധിയും.

കാർ റെന്റിനു തന്ന കമ്പനിയെ തന്നെ വിളിക്കാൻ തീരുമാനിച്ചു. അബദ്ധം പറ്റിയ കാര്യം പറഞ്ഞു. ഭാഗ്യത്തിന് ഫുൾ ഇൻഷുറൻസ് എടുത്തിട്ടുണ്ട്. ലൊക്കേഷൻ കോർഡിനേറ്റ്സ് ഷെയർ ചെയ്തു. വണ്ടി ഇനി സ്റ്റാർട്ട് ചെയ്യരുത് എന്ന് പറഞ്ഞു. സ്കോട്ലൻഡിലെ കൊടും തണുപ്പത്തു ഇരുട്ടിൽ നമ്മൾ മൂന്ന് പേരും മുഖത്തോടു മുഖം നോക്കി ഇരുന്നു. മിനുട്ടുകൾ.. മണിക്കൂറുകൾ ആയി. കുറച്ചു കഴിഞ്ഞു അവർ തിരിച്ചു വിളിച്ചു. റിക്കവറി വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. 2 മണിക്കൂർ എടുക്കും വരാൻ. ഈസ്റ്റർ ഹോളിഡേ ആയതു കൊണ്ട് എല്ലാ ഹോട്ടലുകളും ഫുൾ ആണ്. അത് കൊണ്ട് തന്നെ റിക്കവറി ഡ്രൈവറുടെ പരിചയത്തിൽ അടുത്ത ഗ്രാമത്തിൽ ഒരു B & B ഉണ്ട്. ഇന്ന് രാത്രി അവിടെ തങ്ങാം. രാവിലെ റിക്കവറി ട്രക്കിൽ ഇൻവെർനെസിൽ എത്തിയാൽ പുതിയ വണ്ടി അവിടെ നിന്ന് കിട്ടും. ഇതാണ് മൂപ്പരുടെ പ്ലാൻ. ഇതെല്ലാം അറേഞ്ച് ചെയ്യാൻ ആണ്‌ അങ്ങേര് ഇത്രേം സമയം എടുത്തത്. വളരെ നല്ല മനുഷ്യൻ.

കാറിൽ തണുപ്പത്തു കിടന്നു നേരം വെളുപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന നമ്മുടെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു കൊണ്ട് ഒരു സുന്ദരൻ റിക്കവറി വാൻ എത്തിച്ചേർന്നു. ബാക്കിൽ ഞങ്ങളുടെ suv യും മുന്നിൽ ഡ്രൈവറുടെ അടുത്ത് ഞങ്ങൾ മൂന്ന് പേരും യാത്ര തിരിച്ചു. ഏകദേശം 45 മിനിറ്റ് യാത്രക്ക് ശേഷം ആണ് ഞങ്ങൾ ആ മനോഹരമായ ഗ്രാമത്തിലെ ഒരു ചെറിയ വീട്ടിൽ എത്തുന്നത്.

പാതി രാത്രി കഴിഞ്ഞു എത്തുന്ന വിരുന്നുകാരെ കാത്തു ഇരിക്കുന്ന, വെള്ളി നാരുകൾ പോലെ നരച്ച മുടിയുള്ള, മുഖത്ത് ചുളിവുകൾ വീണ, കുഴിഞ്ഞ കണ്ണുകൾ ഉള്ള , മെലിഞ്ഞു സുന്ദരിയായ, ഒരുപാട് പ്രായമുള്ള അവരെ ഞാൻ കണ്ടത്. ടൈറ്റാനിക്കിലെ റോസിന്റെ വാർധക്യം അവതരിപ്പിച്ച ക്യാരക്ടർ നെ ആണ് എനിക്ക് ആദ്യം ഓർമ്മ വന്നത്. സാദാരണ ഞാൻ വീക്കെന്റുകളിൽ അതിഥികളെ എടുക്കാറില്ല. പിന്നെ നിങ്ങൾ സ്കോട്ലൻഡ് കാണാൻ വന്നു വഴിയിൽ കുടുങ്ങി കിടക്കുയാണെന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത്. 3 പേർക്ക് കിടക്കാനുള്ള റൂമിലേക്കു ഞങ്ങളെ ആനയിക്കുന്നതിനിടക്ക് അവർ പറഞ്ഞു കൊണ്ടിരുന്നു. വളരെ മനോഹരമായി അലങ്കരിച്ച എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മുറിയായിരുന്നു അവർ ഞങ്ങൾക്കായി തന്നത്. ഉറക്കം നഷ്ടപ്പെട്ടാൽ തന്റെ ദിനചര്യകൾ തെറ്റും അതുകൊണ്ടു രാവിലെ കാണാം എന്ന് പറഞ്ഞു അവർ പോയി.

പിറ്റേന്ന് അവർ ഉണ്ടാക്കിത്തന്ന പോറിഡ്ജ്ഉം മുട്ടയും അവരുടെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ച ഭക്ഷണ മുറിയിൽ ഇരുന്നു കഴിക്കുന്നതിടക്കാണ് അവർ സംസാരിച്ചു തുടങ്ങിയത്. പ്രായം 82. 30 വര്ഷം മുമ്പ് Crohn’s disease ബാധിച്ചു കുടൽ മുറിച്ചു മാറ്റേണ്ടി വന്നു. Colostomy ബാഗും കൊണ്ടാണ് നടത്തം. റിട്ടയേർഡ് ടീച്ചർ ആണ്. ഭർത്താവ് മരിച്ചു പോയി. മകൾ ഒരാൾ ടീച്ചർ ആണ്. മാസത്തിൽ ഒരിക്കൽ വരും. ഏകാന്തത ഒഴിവാക്കാനും ഒരു അധിക വരുമാനത്തിനും വേണ്ടി ഒരു B & B നടത്തുന്നു. വീട്ടിൽ തന്നെ. മുമ്പ് സ്കോട്ടിഷ് പ്രധാനമന്ത്രിയുടെ സ്റ്റാഫ് ആയി വർക്ക് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഇപ്പോഴും differently abled ആയ കുട്ടികൾക്കു വേണ്ടി ചാരിറ്റി ചെയ്യുന്നുണ്ട്.

NHS ഇലെ ഡോക്ടർ ആണ് എന്ന് പറഞ്ഞപ്പോഴാണ് ഹെൽത്ത് സെർവീസിലെ ബജറ്റ് വെട്ടികുറക്കുന്നതും അത് ജനങ്ങളെ ബാധിക്കുന്നതും, ട്രീട്മെന്റിന് വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതും സ്വകാര്യവത്കരണത്തെക്കുറിച്ചും എല്ലാം സംസാരിച്ചത്. ഇന്ത്യയിലെയും uae യിലെയും ഹെൽത്ത് ഡെലിവറി സിസ്റ്റത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണു അവർ അത് പറഞ്ഞത്. “ഇവിടെ സ്കോട്ലൻഡിൽ ചികിത്സ കിട്ടാതെ ഒരാൾ മരിച്ചാൽ അത് സ്കോട്ലൻഡ് ഗവൺമേന്റിന്റെ പിടിപ്പുകേടാണ്. അത് ഇവിടെ സംഭവിക്കാൻ ഞങ്ങൾ, ജനങ്ങൾ സമ്മതിക്കില്ല. അത് സംഭവിച്ചാൽ അത് ഒരു സ്റ്റേറ്റ് സ്പോന്സർഡ് കൊലപാതകം ആയി കണക്കാക്കും നമ്മൾ.” നികുതി കൊടുക്കുന്ന ഒരു പൗരയുടെ നീതി ബോധവും പൗരബോധവും ഞാൻ അവരുടെ തീക്ഷ്ണമായ കണ്ണുകളിൽ കണ്ടു.

ഇങ്ങു നമ്മുടെ നാട്ടിൽ കൊറോണ കേസുകൾ 35 ലക്ഷം കവിഞ്ഞു. 63000 ത്തിൽ അധികം ആളുകൾ മരിച്ചു കഴിഞ്ഞു. നാട്ടിൽ ഒരാൾക്കു കിഡ്‌നി രോഗമോ കരൾ രോഗമോ ക്യാൻസറോ വന്നാൽ ഇരിക്കുന്ന കൂര വരെ വിറ്റു ചികിൽസിക്കേണ്ട അവസ്ഥ. പണം ചികിത്സ നിർണയിക്കുന്ന, പണം ആയുർദൈർഗ്യം നിശ്ചയിക്കുന്ന ഓരോ രോഗികളും എന്നെ അവരെ കുറിച്ച് ഓർമിപ്പിക്കും.

പൗരബോധം ഇല്ലാതെ ജനാധിപത്യ ബോധമില്ലാതെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കും പണത്തിനും വേണ്ടി നികുതി കൊടുക്കുന്ന ജനങ്ങളെ ഒറ്റിക്കൊടുത്തു വീർത്തു പൊങ്ങുന്ന രാഷ്ട്രീയക്കാരെയും, വില കൊടുത്തു അവരെ വാങ്ങുന്നവരെയും, അതെല്ലാം കണ്ടിട്ടും പ്രതിഷേധം പോലും പണയം വെക്കുന്ന അണികളെയും, ഇൻഷുറൻസ് കമ്പനികളുടെ തലതിരിഞ്ഞ പോളിസികൾ കാരണം ചികിത്സ നിഷേധിക്കപെടുന്ന രോഗികളെയും അങ്ങെനെ ദിവസത്തിൽ പല തവണ അവരുടെ വാക്കുകൾ ഞാൻ ഓർക്കും. ഒരു സ്കോട്ലൻഡ് യാത്രയും പെട്രോളിന് പകരം ഡീസൽ അടിച്ചതും അത് തന്ന പാഠങ്ങളെക്കുറിച്ചും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post