ട്രെയിനിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; സീറ്റുകൾ കുത്തിക്കീറി.

Total
0
Shares

എത്ര നല്ലയാളുകൾ ആയാലും നമ്മുടെയിടയിൽ സാമൂഹ്യ വിരുദ്ധരായ ചില പുഴുക്കുത്തുകൾ ഉണ്ടായിരിക്കും. പൊതുമുതൽ നശിപ്പിക്കുന്നതിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന അത്തരം മാനസിക രോഗികൾ ഇപ്പോൾ ട്രെയിനുകളിലാണ് കൂടുതലായി വിളയാടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബെംഗളൂരു ബനാസ്‌വാടിയിൽ നിന്നും എറണാകുളത്തേക്ക് വന്ന 12684 ആം നമ്പർ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ S10 കോച്ചിലെ സീറ്റുകൾ ഏതോ ഞരമ്പുരോഗിയായ യാത്രക്കാരൻ (ഒന്നിൽക്കൂടുതൽ ആളുകളുണ്ടോ എന്ന് വ്യക്തമല്ല) ഭീകരമാംവിധം കുത്തിക്കീറുകയും, സീറ്റിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മോശപ്പെട്ട വാക്കുകൾ എഴുതി വെക്കുകയും ചെയ്തു. കാര്യം കഴിഞ്ഞു സംതൃപ്തിയോടെ അവർ ഇറങ്ങിപ്പോവുകയും ചെയ്തു.

ട്രെയിൻ എറണാകുളത്ത് എത്തിയപ്പോൾ ഇത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാർ, അക്രമികൾ ട്രെയിനിൽ ചെയ്തു വെച്ചതിന്റെ ചിത്രങ്ങൾ എടുക്കുകയും അവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. “മൗലിക കർത്തവ്യങ്ങൾ പൗരൻ നന്നായി നിറവേറ്റി. അഭിമാനം” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരക്കെ ഷെയർ ചെയ്യപ്പെട്ടത്.

ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദം എന്താണെന്നു മനസിലാകുന്നില്ല. ഇത് ചെയ്തവർ എന്തായാലും മാനുഷിക മൂല്യങ്ങൾക്ക് വിലകൊടുക്കാത്തവർ ആണെന്ന് ഉറപ്പാണ്. ട്രെയിനുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഈ സുരക്ഷിതത്വവും ഇത്തരം വൃത്തികേടുകൾ ആവർത്തിക്കുവാൻ ഈ ഞരമ്പുരോഗികൾക്ക് ധൈര്യം നൽകുന്നു.

ദിവസങ്ങൾക്ക് മുൻപാണ് പുതിയ കൊച്ചുകളുമായി സർവ്വീസ് ആരംഭിച്ച വേണാട് എക്സ്പ്രസ്സിലെ സീറ്റുകൾ പുതുമണം മാറുന്നതിനു മുൻപേ അക്രമികൾ കുത്തിക്കീറിയത്. ഈ വാർത്ത പുറത്തുവന്ന്, ആളുകളുടെയിടയിൽ പ്രതിഷേധം നടക്കുന്നതിനിടെ രണ്ടു ചെറുപ്പക്കാർ വേണാട് എക്സ്പ്രസ്സിന്റെ സീറ്റിലും, ട്രേയിലും കാലുകൾ കയറ്റിവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നു. ഇപ്പോഴിതാ ബനാസ്‌വാടി – എറണാകുളം സൂപ്പർഫാസ്റ്റിലും അത് ആവർത്തിച്ചിരുന്നു.

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ബെംഗളൂരുവിലെ ബനാസ്‌വാടി സ്റ്റേഷനിൽ നിന്നും എറണാകുളത്തേക്ക് സൂപ്പർഫാസ്റ്റ് ട്രെയിൻ പുറപ്പെടുന്നത്. രാത്രി ഏഴു മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വെളുപ്പിന് ആറുമണിയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിച്ചേരുന്നത്.

രാത്രി സർവ്വീസ് ആയതിനാൽ സീറ്റുകൾ കുത്തിക്കീറിയത് എവിടെ വെച്ചാണെന്നോ ആരാണെന്നോ ഒന്നും വ്യക്തമല്ല താനും. ചിലപ്പോൾ തമിഴ്‌നാട്ടിൽ വെച്ചാകാം, അല്ലെങ്കിൽ കേരളത്തിൽ വെച്ചാകാം ഈ സംഭവം അരങ്ങേറിയത്. പക്ഷെ ആരു ചെയ്തതാണെങ്കിലും അവരൊക്കെ നമ്മുടെ നാടിനു നാണക്കേട് തന്നെയാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കുവാൻ ട്രെയിനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post