ലോകത്തിലെ ഏറ്റവും പ്രശസ്തമായ മേൽവിലാസം : ‘221 B, ബേക്കർ സ്ട്രീറ്റ്, ലണ്ടൻ’

Total
11
Shares

വിവരണം – Lerisa Selin.

ലണ്ടൻ എന്ന് കേൾക്കുമ്പോൾ ചെറുപ്പം മുതൽ എന്റെ മനസ്സിൽ തെളിയുന്ന ഒരു രൂപമുണ്ട്. ആറടി നീളമുള്ള മെലിഞ്ഞ ഒരു മനുഷ്യൻ, വളഞ്ഞു നീണ്ട മൂക്കും ചുണ്ടിൽ പുകയുന്ന പൈപ്പും, അതിങ്ങനെ വലിച്ചു വലിച്ചു നമ്മളെ എങ്ങനെ ചൂഴ്ന്നു നോക്കി സകല കാര്യങ്ങളും പറയുന്ന ഒരു മൈൻഡ് റീഡർ. ഒരു കൊലയാളിയ്ക്കും അദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള ധൈര്യമുണ്ടാവില്ല. ആർക്കും ഒന്നും ഒളിപ്പിക്കാനും ആവില്ല. അത്രയ്ക്കു സമർത്ഥൻ. നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ഷെർലക് ഹോംസ് !

എട്ടാം ക്ലാസ്സിലെ വേനൽ അവധിക്കാലത്തും ആണ് ഞാൻ ആദ്യമായി ഷെർലക് ഹോംസ് കഥ വായിക്കുന്നത്. എവിടെന്നോ കണ്ട ഒരു പഴയ ലേബർ ഇന്ത്യ അശ്രദ്ധമായി മറിച്ചു നോക്കുന്നതിന്റെ ഇടയിൽ കണ്ട ഒരു കഥ. അതിന്നു മുന്നേ അതുപോലെ ഒരു കുറ്റാന്വേഷണ കഥ കേട്ടിട്ടുപോലുമില്ലാത്ത ഞാൻ അമ്മയോട് എനിക്ക് ഹോംസിന്റെ ലൈബ്രറി ബുക്ക്സ് കൊണ്ടുതരാൻ ആവശ്യപ്പെട്ടു. അവധികാലം ആയതുകൊണ്ട് യാതൊരു വിധ മടിയുമില്ലാതെ അമ്മ ഒരു കെട്ടുബുക്കും ആയിട്ടാണ് പിറ്റേ ദിവസം ഓഫീസിൽ നിന്ന് വന്നത്. ‘സമ്പൂർണ ഷെർലക് ഹോംസ് കഥകൾ.’

പുഴക്കരയിലെ വീട്ടിലെ പറമ്പിലൊക്കെ ഇരുന്നായിരുന്നു ഓരോ കഥകളും വായിച്ചു തീർത്തത്. ഓരോ പേജ് മറിക്കുമ്പോളും ഓരോ രംഗങ്ങളും ഇങ്ങനെ ഭാവനയിൽ കാണുമായിരുന്നു – സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ലണ്ടൻ, അതും പത്തൊൻപതാം നൂറ്റാണ്ട്, ഹോംസിന്റെ കോട്ട്, തൊപ്പി, കുതിരവണ്ടി, പെട്രോ മാക്സ്, വീട്, ചാരുകസേര അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് വാട്സൺ ഇവരെയൊക്കെ എന്റെ മനസ്സിൽ തോന്നിയപോലെയൊക്കെ വിചാരിച്ചു നല്ല രസത്തിലായിരുന്നു ഓരോ കഥകളും വായിച്ചു തീർത്തത്.

എന്റെ വീടിന്റെ മുന്നിൽ നിന്ന് പുഴയുടെ അക്കരെ അങ്ങ് ദൂരെ കാണുന്ന പഴയ ഒരു ബ്രിട്ടീഷ് ബംഗ്ലാവ് ഹോംസിന്റെ വീട് പോലെ ഉണ്ടല്ലോ എന്നുപോലും ചിന്തിച്ചു. അതുകാണാൻ വേണ്ടി ഒരിക്കൽ അച്ഛനെയും കൂടി ഇറങ്ങിപോയിട്ടുണ്ടായിരുന്നു ഈ ഞാൻ. അത്രയ്ക്കു വലിയ ആരാധിക ആയിരുന്നു.

കാലങ്ങൾ കടന്നുപോയി. 2017 ൽ ആദ്യമായി ഇംഗ്ലണ്ടിലേക്കു വരുമ്പോഴും എന്റെ മനസ്സിൽ ‘ഷെർലക് ഹോംസിന്റെ നാട് ‘ എന്ന ചിന്ത മാത്രമായിരുന്നു. ഞാൻ താമസിക്കുന്ന ചെസ്റ്റർ എന്ന സ്ഥലം ഇംഗ്ലണ്ടിലെ വടക്കു പടിഞ്ഞാറു ഭാഗത്താണ്, അതായതു ലണ്ടനിൽ നിന്ന് ഏകദേശം 218 മൈൽ ദൂരം. ട്രെയിനിൽ പോവുകയാണെങ്കിൽ രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ ലണ്ടനിൽ എത്താം. ‘ഷെർലക് ഹോംസ് മ്യൂസിയം’ എന്ന ഒരു സംഭവം ഉണ്ടെന്നു ഇന്ത്യയിൽ നിന്നെ ഗൂഗിൾ ചെയ്തു മനസിലാക്കിയ ഞാൻ ഇംഗ്ലണ്ടിൽ കാലുകുത്തിയ ഉടനെ ലണ്ടനിൽ പോണമെന്നു പറയാൻ തുടങ്ങിയിരുന്നു.

അങ്ങനെ കാത്തിരുന്ന് കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ശിശിര കാലത്താണ്, അതായതു ഒക്ടോബര് മാസമാണ് ഞങ്ങൾ ആദ്യമായി ലണ്ടൻ കാണാൻ പോവുന്നത്.
ലണ്ടൻ ഐ, മാഡം തൗസ്സഡ്സ് , ബക്കിങ്ഹാം പാലസ് ഇവയൊക്കെ ഉണ്ടായിരുന്നു എങ്കിലും എനിക്ക് എങ്ങനെയെങ്കിലും ബേക്കർ സ്ട്രീറ്റിൽ പോവണം എന്നെ ഉണ്ടായിരുന്നുള്ളു.

Madam Taussedes, London Eye കോംബോ ടിക്കറ്റ് ആയിരുന്നു എടുത്തത്. അതുകൊണ്ട് അതൊക്കെ ഒരേ ദിവസം കാണാം എന്ന് കരുതി. രണ്ടാമത്തെ ദിവസം ആയിരുന്നു ഹോംസ് മ്യൂസിയം കാണാൻ തിരഞ്ഞെടുത്തത്. സത്യത്തിൽ Madam Taussedes ഷെർലക് ഹോംസ് മ്യൂസിയം ഒരേ സ്റ്റേഷൻ ആയതിനാൽ രണ്ടും ഒരേ ദിവസം കാണുന്നതായിരുന്നു ഏറ്റവും നല്ലതു. ലണ്ടൻ Euston underground ട്രെയിൻ സ്റ്റേഷനിൽ നിന്ന് ഏകദേശം 12 മിനിറ്റ് മാത്രമേ ഉള്ളു മ്യൂസിയത്തിലേക്. ഇറങ്ങേണ്ട സ്റ്റോപ്പ് ‘baker street’ ആണ് .

ഷെർലക് ഹോംസ് മ്യൂസിയം കഥകളിൽ പറയുന്നതു പോലെ ഉണ്ടാക്കി എടുത്തതാണ്. സർ ആർതർ കോനൻ ഡോയൽ 1881 – 1904 കാലഘട്ടത്തിൽ ആയിരുന്നു ഹോംസ് സ്റ്റോറി എഴുതുന്നത്. ഒരുപക്ഷെ കഥാകാരനെക്കാൾ പ്രസിദ്ധി നേടിയ കഥാപാത്രം ലോകചരിത്രത്തിൽ ഹോംസ് ആവാനാണ് സാധ്യത. ഷെർലക് ഹോംസിനെ ബ്രിട്ടണിലൈ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു എന്ന് കേൾക്കുമ്പോൾ തന്നെ ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം ലോകജനതയെ എത്ര മാത്രം സ്വാധീനിച്ചിരുന്നു എന്ന് മനസിലാക്കാം.

ഹോംസ് കഥകളിൽ വിവരിച്ചതെല്ലാം കോർത്തിണക്കി നിർമിച്ച ഒരു ജോർജിയൻ ടൌൺ ഹൌസ് ആണ് ഈ മ്യൂസിയം. കോനൻ ഡോയൽ തന്റെ ഭാവനയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥകളിൽ പറഞ്ഞിട്ടുള്ള അതെ വീട്ടുപകരണങ്ങളും , ഹോംസിന്റെ തോക്കുകൾ, പുകവലിക്കുന്ന പൈപ്പ്, ഫെല്ട് കൊണ്ടുണ്ടാക്കിയ തൊപ്പികൾ, ഭൂതക്കണ്ണാടി, വയലിൻ അതുപോലെ പല കേസുകളും തെളിയിക്കാൻ ഹോംസ് ഉപയോഗിച്ച രാസപഥാർത്ഥങ്ങൾ, എന്തിനു ബ്രേക്ക് ഫാസ്റ്റ് ടേബിൾ വരെ റെഡി ആക്കി സന്ദർശകരെ ആകർഷിക്കാൻ ഒരുക്കി വച്ചിട്ടുണ്ട്.

മൂന്നു നിലകളിൽ ആയാണ് ഇതു പണിതിരിക്കുന്നത്. ഏറ്റവും മുകൾ നിലയിൽ ഹോംസ് കഥകളിലെ കഥാപാത്രങ്ങളുടെ മെഴുകു പ്രതിമകൾ ആണ് ഉള്ളത്. ഷെർലക് ഹോംസിന്റെ ഏറ്റവും വലിയ ശത്രു ആയ പ്രൊഫസർ മൊരിയാർട്ടിയെ ഒരു ക്രൂര മുഖത്തിൽ തന്നെ കൊത്തിവച്ചിട്ടുണ്ട്. ഇവരൊക്കെ വെറും സാങ്കൽപ്പിക കഥാപാത്രങ്ങൾ ആണല്ലോ എന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോളും പ്രയാസമാണ് .

സന്ദർശകർക്ക് അവിടെ ചെന്നാൽ മാത്രമേ ടിക്കറ്റ് കിട്ടുകയുള്ളു. ഓണ്ലൈനിൽ എടുക്കാൻ സാധ്യമല്ല. 15 പൗണ്ട് ആണ് ടിക്കറ്റ് നിരക്ക്. 16 വയസ്സിൽ താഴെ ഉള്ള കുട്ടികൾക്ക് 10 പൗണ്ട് ആണ്. മ്യൂസിയത്തിന്റെ തൊട്ടടുത്തുള്ള ഗിഫ്റ് ഷോപ്പിൽ നിന്ന് ടിക്കറ്റ് വാങ്ങുവാൻ കഴിയും മാത്രമല്ല ഹോംസ് കഥകളുമായി ബന്ധമുള്ള പലതരത്തിലുള്ള സ്മാരകങ്ങളും കൗതുക വസ്തുക്കളും ആവശ്യമുള്ളവർക്ക് അവിടെ നിന്ന് വാങ്ങിക്കാം.  മ്യൂസിയം എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 6 മണി വരെ പ്രവർത്തിക്കുന്നതാണ്.

എല്ലാവരുടെയും താൽപര്യത്തിൽ ഉള്ള ആകർഷണീയത ഇല്ലാത്തത് കൊണ്ടോ എന്തോ ഞങ്ങൾ പോയ ദിവസം അത്ര തിരക്ക് കണ്ടില്ല. എന്നാൽ എന്നെപ്പോലെയുള്ള ഹോംസ് ആരാധകർ ലോകമെമ്പാടും ഉള്ളതുകൊണ്ട് തിരക്ക് ഒട്ടും ഇല്ലാതെയുമില്ല. ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല. എന്നാൽ ഷെർലക് ഹോംസിനെയും വാട്സനെയുമൊക്കെ ഇഷ്ടമുള്ള എന്നെപോലുള്ളവർക്ക് കഥകളിൽ വായിച്ചറിഞ്ഞ ഒരു ലോകം കണ്ണുകൊണ്ടു കണ്ട അനുഭവം ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post