സിംഗപ്പൂർ എയർലൈൻസ് – റെക്കോർഡുകളുടെ രാജാവിൻ്റെ ചരിത്രം

Total
28
Shares

സിംഗപ്പൂരിൻ്റെ നാഷണൽ ഫ്ലാഗ് കാരിയർ എയർലൈനാണ്‌ സിംഗപ്പൂർ എയർലൈൻസ്. ലോകത്തിലെ മികച്ച എയർലൈനുകളിൽ ഒന്നായ സിംഗപ്പൂർ എയർലൈൻസിൻ്റെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം.

സിംഗപ്പൂർ എയർലൈൻസിന്റെ തുടക്കം 1947 ൽ മലയൻ എയർവെയ്‌സ് ലിമിറ്റഡ് അഥവാ MAL എന്ന പേരിൽത്തുടങ്ങിയ ഒരു എയർലൈൻ കമ്പനിയായിട്ടായിരുന്നു. അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്ന സിംഗപ്പൂരിൽ നിന്നും ഇന്നത്തെ മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലേക്ക് ആയിരുന്നു MAL ൻ്റെ ആദ്യ സർവ്വീസ്. Airspeed Consulഎന്ന രണ്ടു എഞ്ചിനുകളുള്ള ചെറിയ എയർക്രാഫ്റ്റ് ആയിരുന്നു MAL ആദ്യമായി സർവീസുകൾക്ക് ഉപയോഗിച്ചിരുന്നത്. അങ്ങനെ ആഴ്ചയിൽ മൂന്നു സർവ്വീസുകൾ ക്വലാലംപൂർ, ഇപോ, പെനാങ് എന്നിവിടങ്ങളിലേക്ക് എയർലൈൻ ആരംഭിക്കുകയും ചെയ്തു.

1948 ൽ Douglas DC-3 മോഡൽ എയർക്രാഫ്റ്റുകൾ MAL ൻ്റെ ഫ്‌ലീറ്റിലേക്ക് എത്തിച്ചേർന്നു. അക്കൊല്ലം തന്നെ ജക്കാർത്ത, മെഡാണ്, പാലേംബാംഗ്, സൈഗോൺ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിക്കുകയും ചെയ്തു. 1955 ഓടെ മലയൻ എയർവെയ്‌സ് കൂടുതൽ Douglas DC-3 മോഡൽ എയർക്രാഫ്റ്റുകളുമായി വളരുവാൻ തുടങ്ങി. 1950 – 60 കാലയളവിൽ Douglas DC-4, Vickers Viscount, DH 106 Comet 4, Lockheed L-1049 തുടങ്ങിയ എയർക്രാഫ്റ്റുകൾ MAL ൽ വന്നു ചേരുകയുണ്ടായി.

1963 ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച മലയ, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ ചേർത്തുകൊണ്ട് മലേഷ്യ എന്ന പേരിൽ ഒരു പുതിയ രാജ്യം രൂപീകരിച്ചു. ഇതോടെ മലയൻ എയർവെയ്‌സിനു മലേഷ്യൻ എയർവേയ്‌സ് ലിമിറ്റഡ് എന്നു പേരുമാറ്റം വരുത്തുകയും ചെയ്തു. 1965 ൽ ബോർണിയോ എയർവേയ്‌സ് എന്ന വിമാനക്കമ്പനി മലേഷ്യൻ എയർവെയ്സിൽ ലയിക്കുകയുണ്ടായി.

1965 ൽ മലേഷ്യയിൽ നിന്നും വേർപെട്ട് സിംഗപ്പൂർ ഒരു സ്വതന്ത്ര രാജ്യമായി മാറി. ഇതിനു പിന്നാലെ 1966 ൽ മലേഷ്യൻ എയർവേയ്‌സ് ‘മലേഷ്യ – സിംഗപ്പൂർ എയർലൈൻസ്’ അഥവാ MSA ആയി മാറുകയും ഇരു രാജ്യങ്ങളുടെയും ഫ്ലാഗ് കാരിയറായി സർവ്വീസ് തുടരുകയും ചെയ്തു. 1967 ൽ MSA യുടെ ഫ്‌ലീറ്റിലേക്ക് Boeing 707 വിമാനങ്ങളും, 1969 ൽ Boeing 737 വിമാനങ്ങളും എത്തിച്ചേർന്നു. 1971 ൽ MSA സിംഗപ്പൂരിൽ നിന്നും ലണ്ടനിലേക്ക് സർവ്വീസ് ആരംഭിച്ചു. മറ്റൊരു ഭൂഖണ്ഡത്തിലേക്കുള്ള MSA യുടെ ആദ്യത്തെ സർവ്വീസ് കൂടിയായിരുന്നു ഇത്.

1972 ൽ മലേഷ്യ – സിംഗപ്പൂർ എയർലൈൻസ് പല കാരണങ്ങൾ കൊണ്ടും പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പിരിയുകയും മലേഷ്യൻ എയർലൈൻ സിസ്റ്റം, സിംഗപ്പൂർ എയർലൈൻസ് എന്നീ പേരുകളിൽ രണ്ട് വ്യത്യസ്ത വിമാനക്കമ്പനികളായി മാറുകയും ചെയ്തു. അന്നത്തെ മലേഷ്യൻ എയർലൈൻ സിസ്റ്റമാണ് ഇന്ന് മലേഷ്യയുടെ ഫ്ലാഗ് കാരിയറായ മലേഷ്യ എയർലൈൻസ്. മലേഷ്യ – സിംഗപ്പൂർ എയർലൈൻസിൻ്റെ കൈവശമുണ്ടായിരുന്ന അസറ്റുകൾ വീതിച്ചപ്പോൾ ഏഴു Boeing 707, അഞ്ച് Boeing 707 വിമാനങ്ങളുൾപ്പെടെ മികച്ച റൂട്ടുകൾ സിംഗപ്പൂർ എയർലൈൻസിന് കൈവരികയും ചെയ്തു. ഇതോടൊപ്പം സിംഗപ്പൂരിലെ MSA യുടെ ഹെഡ്ക്വാർട്ടേഴ്‌സ് സിംഗപ്പൂർ എയർലൈൻസിൻ്റെതായി മാറി.

1973 ൽ സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ ആദ്യത്തെ Boeing 747 മോഡൽ വിമാനം സ്വന്തമാക്കി. യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയയിടങ്ങളിലെ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് ആയിരുന്നു Boeing 747-200B മോഡൽ വിമാനങ്ങൾ സർവ്വീസ് നടത്തിയത്. 1977 ൽ Boeing 727 എയർക്രാഫ്റ്റുകളും സിംഗപ്പൂർ എയർലൈൻസിലേക്ക് എത്തിച്ചേർന്നു. Boeing 727 ഉപയോഗിച്ചുള്ള ആദ്യത്തെ സർവ്വീസ് സിംഗപ്പൂർ – മനില റൂട്ടിലായിരുന്നു.

1977 ൽ സിംഗപ്പൂർ എയർലൈൻസ് ബ്രിട്ടീഷ് എയർവെയ്സിൽ നിന്നും, ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനമായ കോൺകോർഡ് വെറ്റ്ലീസിനു അഥവാ പാട്ടത്തിനെടുക്കുകയും ബഹ്‌റൈൻ വഴി ലണ്ടൻ – സിംഗപ്പൂർ റൂട്ടിൽ സർവ്വീസ് നടത്തുകയുമുണ്ടായി. എന്നാൽ വർദ്ധിച്ച ചെലവുകളും, പിന്നെ ശബ്ദമലിനീകരണത്തിനെതിരായ മലേഷ്യൻ സർക്കാരിൻ്റെ പരാതിയും മൂലം മൂന്നു യാത്രകൾക്കു ശേഷം ഈ സർവ്വീസ് നിർത്തലാക്കുകയായിരുന്നു.

1980 കളിൽ യു.എസ്, കാനഡ, ചില യൂറോപ്യൻ സിറ്റികൾ എന്നിവിടങ്ങളിലേക്ക് സിംഗപ്പൂർ എയർലൈൻസ് തങ്ങളുടെ സർവ്വീസുകൾ ഒന്നുകൂടി വ്യാപിപ്പിച്ചു. ഈ കാലയളവിലാണ് സിംഗപ്പൂർ എയർലൈൻസിലേക്ക് എയർബസ് വിമാനങ്ങൾ ആദ്യമായി എത്തിച്ചേർന്നതും. 1989 ൽ Boeing B747-400 മോഡൽ എയർക്രാഫ്റ്റുകൾ സിംഗപ്പൂർ എയർലൈൻസ് സ്വന്തമാക്കി. 1990 ൽ സിംഗപ്പൂർ എയർലൈൻസ് സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബെർഗ്, കേപ്ടൗൺ, ഡർബൻ എന്നിവിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിച്ചു.

1989 ൽ തന്നെ Tradewinds എന്ന പേരിൽ സിംഗപ്പൂർ എയർലൈൻസിന്റെ ഒരു അനുബന്ധ എയർലൈൻ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഇതിന്റെ പേര് സിൽക്ക് എയർ എന്നാക്കി മാറ്റുകയും ചെയ്തു.

1997 ൽ സിംഗപ്പൂർ എയർലൈൻസ് ഫ്‌ലീറ്റിലേക്ക് ആദ്യമായി Boeing 777 മോഡൽ എയർക്രാഫ്റ്റുകൾ എത്തിച്ചേർന്നു. 2001 ൽ സിംഗപ്പൂർ എയർലൈൻസ് കാർഗോ എന്ന പേരിൽ ഒരു കാർഗോ എയർലൈൻ ആരംഭിച്ചെങ്കിലും, 2018 ൽ ഇത് പ്രവർത്തനം നിർത്തുകയും, ഫ്‌ലീറ്റിലുണ്ടായിരുന്ന ഏഴ് Boeing 747-400F വിമാനങ്ങൾ സിംഗപ്പൂർ എയർലൈൻസിലേക്ക് ട്രാൻസ്‌ഫർ ചെയ്യുകയും ചെയ്തു.

2004 ൽ സിംഗപ്പൂരിൽ നിന്നും അമേരിക്കയിലെ ലോസ് ആഞ്ചലസ്‌, ന്യൂആർക്ക് എന്നിവിടങ്ങളിലേക്ക് സിംഗപ്പൂർ എയർലൈൻസ് നോൺസ്റ്റോപ്പ്‌ സർവ്വീസുകൾ ആരംഭിച്ചു. ഏവിയേഷൻ ചരിത്രത്തിലെ ഒരു റെക്കോർഡ് ആയിരുന്നു Airbus A340-500 വിമാനമുപയോഗിച്ചുള്ള ഈ ദീർഘദൂര നോൺസ്റ്റോപ്പ്‌ സർവ്വീസുകൾ.

2007 ൽ ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ എയർക്രാഫ്റ്റ് ആയ Airbus A380 സ്വന്തമാക്കുന്ന ആദ്യത്തെ എയർലൈനായി സിംഗപ്പൂർ എയർലൈൻസ് മാറി. സിംഗപ്പൂർ – സിഡ്‌നി റൂട്ടിലായിരുന്നു A380 ആദ്യമായി സർവ്വീസ് നടത്തിയത്. ഈ സർവ്വീസിലെ ടിക്കറ്റ് ചാർജ്ജുകൾ ചാരിറ്റിയ്ക്കായി നൽകി നല്ലൊരു മാതൃകയും സിംഗപ്പൂർ എയർലൈൻസ് ലോകത്തിനു മുന്നിൽ കാണിച്ചു.

2012 ഏപ്രിൽ 6 നു സിംഗപ്പൂർ എയർലൈൻസിലെ അവസാനത്തെ Boeing B-747 വിമാനം 40 വർഷത്തെ സർവീസിനു ശേഷം വിരമിച്ചു. 2013 ൽ Boeing 787-10 മോഡൽ എയർക്രാഫ്റ്റ് ലോഞ്ച് ചെയ്തത് സിംഗപ്പൂർ എയർലൈൻസിൻ്റെ ഓർഡറുകളോടെയായിരുന്നു. 2018 ൽ ഇവ ഡെലിവറി ചെയ്യുകയും ചെയ്തു.

2012 ൽ സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ ലോ-കോസ്റ്റ് എയർലൈനായ സ്കൂട്ട് പ്രവർത്തനമാരംഭിച്ചു. പിന്നീട് 2017 ൽ സിംഗപ്പൂരിലെ മറ്റൊരു പ്രധാന എയർലൈനായ ടൈഗർ എയർ സ്‌കൂട്ടിൽ ലയിക്കുകയും ചെയ്തു. 2018 ൽ മറ്റൊരു അനുബന്ധ എയർലൈനായ സിൽക്ക് എയർ സിംഗപ്പൂർ എയർലൈൻസിൽ ലയിക്കുവാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു. 2021 ഓടെയായിരിക്കും ഈ ലയനം പൂർത്തിയാകുക.

ബ്രാൻഡിംഗിൻ്റെ കാര്യത്തിൽ ലോകത്തിലെ ഏതൊരു എയർലൈനിനെക്കാളും ഒരു പടി മുന്നിലാണ് സിംഗപ്പൂർ എയർലൈൻസ് എന്നു പറയാം. അതിൽ എടുത്തു പറയേണ്ട ഒന്നാണ് സിംഗപ്പൂർ എയർലൈൻസിലെ എയർഹോസ്റ്റസുമാരുടെ യൂണിഫോം. ‘സിംഗപ്പൂർ ഗേൾ’ എന്ന പ്രശസ്തമായ സ്ലോഗനോടെയാണ് സിംഗപ്പൂർ എയർലൈൻസ് ഫ്‌ളൈറ്റ് അറ്റൻഡന്റുമാരുടെ കോസ്റ്യൂം ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ എന്ന പദവി പലതവണ സിംഗപ്പൂർ എയർലൈൻസ് നേടിയിട്ടുണ്ട്. അതേപോലെ 2019 ലെ സർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടതും സിംഗപ്പൂർ എയർലൈൻസിനെയാണ്.

ചരിത്രത്തിൽ ഇതുവരെ ആകെയൊരു തവണ മാത്രമാണ് സിംഗപ്പൂർ എയർലൈൻസ് വിമാനം ജീവഹാനിയ്ക്കിടയാക്കിയ വലിയ അപകടത്തിൽപ്പെട്ടിട്ടുള്ളത്. 2000 ഒക്ടോബർ 31 നു തായ്‌വാൻ ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന അപകടത്തിൽ 83 പേരായിരുന്നു മരണപ്പെട്ടത്. 2019 ലെ സർവ്വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളിൽ ആറാം സ്ഥാനമാണ് സിംഗപ്പൂർ എയർലൈൻസിന്.

സിംഗപ്പൂർ ചങ്കി എയർപോർട്ടാണ് സിംഗപ്പൂർ എയർലൈൻസിന്റെ പ്രധാന ഹബ്ബ്. 32 രാജ്യങ്ങളിലായി 66 ഇന്റർനാഷണൽ റൂട്ടുകളിലേക്ക് സിംഗപ്പൂർ എയർലൈൻസ് ഇന്ന് സർവ്വീസ് നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്റ്റോപ്പ്‌ സർവീസ് നടത്തുന്നതും സിംഗപ്പൂർ എയർലൈൻസാണ്. സിംഗപ്പൂർ- ന്യൂആർക്ക് റൂട്ടിലെ ഈ വിമാനം 18.30 മണിക്കൂർ കൊണ്ട് 9534 മൈൽ ദൂരമാണ് സഞ്ചരിക്കുന്നത്.

2020 സെപ്തംബർ വരെയുള്ള കണക്കുകളനുസരിച്ച് Airbus A330, Airbus A350, Airbus A380, Boeing 777, Boeing 787-10, Boeing 747-400F (കാർഗോ) എന്നിവയാണ് സിംഗപ്പൂർ എയർലൈൻസ് ഫ്‌ലീറ്റിലുള്ള പ്രധാനപ്പെട്ട എയർക്രാഫ്റ്റുകൾ.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച എയര്ലൈനുകളുടെ പട്ടികയെടുത്താൽ അതിൽ സിംഗപ്പൂർ എയർലൈൻസ് തീർച്ചയായും ഉണ്ടാകും. യാത്രക്കാരുടെ പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് സിംഗപ്പൂർ എയർലൈൻസ് ജൈത്രയാത്ര തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post