പരിമിതികൾ കരുത്താക്കിയ മേജർ സിംഗ്; ഇന്ത്യയിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ…

Total
17
Shares

എഴുത്ത് – രേഷ്മ അന്ന സെബാസ്റ്റ്യൻ.

മുന്നോട്ടു കുതിക്കുവാനുള്ള ശക്തി , കരുത്താർന്ന കാലുകളിൽ അല്ല , ഉറപ്പാർന്ന മനസ്സിലാണെന്ന് തെളിയിച്ചയാളാണ് ഇന്ത്യയുടെ ആദ്യത്തെ “ബ്ലെയ്ഡ് റണ്ണർ” (Blade Runner ) ആയ മേജർ ഡി പി സിംഗ്. രാജ്യത്തിനു വേണ്ടി പോരാടിയ ഈ സൈനികന്റെ കാലിനെ തകർക്കുവാൻ മാത്രമേ ശത്രുവിന് കഴിഞ്ഞുള്ളു. അദ്ധേഹത്തിന്റെ ഇച്ഛാശക്തിയ്ക്ക് മുൻപിൽ കിലോമീറ്ററുകൾ വെറും അക്കങ്ങൾ മാത്രമായി .

1999ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയായിരുന്നു മേജർ ദേവേന്ദർ പാൽ സിംഗ്. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും വെറും 80 മീറ്റർ അകലെ തന്റെ സൈനികരോടൊത്തു യുദ്ധം ചെയ്യുമ്പോൾ പാക്ക് ആർമിയുടെ ഒരു ഗ്രനേഡ് തൊട്ടടുത്ത് വന്നു പതിക്കുകയായിരുന്നു. പൊട്ടിച്ചിതറിയ ഗ്രനേഡിൽ നിന്നും പുറത്തു വന്ന ചീളുകൾ അദ്ധേഹത്തിന്റെ ശരീരത്തിൽ പല ഭാഗങ്ങളിലായി തുളഞ്ഞു കയറി.

സിംഗിന്റെ വാക്കുകളിൽ “ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ പോലും എന്റെ യാത്ര മരണത്തിൽ അവസാനിക്കില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടുന്നതാണ് മരണം. അങ്ങനെ കൈവിടുന്നവരെ ഡോക്ടർമാർക്ക് പോലും രക്ഷിക്കാൻ കഴിയില്ല . അങ്ങനെ കൈവിടാൻ ഞാൻ ഒരുക്കമായിരുന്നില്ല”. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ആയെങ്കിലും വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു.

പരുക്കിൽ നിന്നും മുക്തനായ സിംഗ് പിന്നീട് Army Ordnance Corps ൽ (സൈന്യത്തിന് ആയുധങ്ങളും, സാമഗ്രികളും എത്തിച്ചു കൊടുക്കുന്ന വിഭാഗം) സേവനം തുടരുകയും, അഞ്ചു വർഷത്തിന് ശേഷം 2007ൽ തന്റെ ഒരു പതിറ്റാണ്ടു കാലത്തെ സൈനിക ജീവിതത്തിനു വിരാമമിടുകയും ചെയ്തു. സൈനികവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും ഒരു സൈനികന്റെ ആത്മ വീര്യം അണഞ്ഞു പോകില്ല. തന്റെ കൃത്രിമക്കാൽ ഉപയോഗിച്ച് അദ്ദേഹം ഓടിത്തുടങ്ങി. ആ ഓട്ടം മേജർ ഡി.പി സിംഗിനെ ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ബ്ലെയ്ഡ് റണ്ണർ ആക്കി മാറ്റി. പ്രതിസന്ധികളിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത ആ സൈനികൻ പതിനെട്ടോളം മാരത്തോണുകളിൽ പങ്കെടുത്തു.

ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ “People of the Year 2016” ൽ ഡി.പി സിംഗിന്റെയും പേരെഴുതി ചേർക്കപ്പെട്ടു. തകർക്കാനാവാത്ത ആത്മവീര്യത്തിനുള്ള അംഗീകാരം. തന്നെ പോലെ തന്നെ അംഗ പരിമിതർ ആയ ആളുകളെ ഉൾപ്പെടുത്തി കൊണ്ട് “The challenging Ones” എന്ന സംഘടനയ്ക്ക് രൂപം നൽകി , മറ്റുള്ളവരെ സഹായിക്കുകയും അവർക്കു പ്രചോദനമാവുകയും ചെയ്യുകയാണ് ഇന്നദ്ദേഹം.

ശരീരത്തേക്കാളുപരി മനസ്സിനുള്ള പരിമിതികളാണ് വിജയത്തിന് തടസ്സമായി നിൽക്കുന്നത്. ഉയരങ്ങളിലേയ്ക്ക് ചവിട്ടി കയറാൻ ബലമുള്ള കാലുകളല്ല, ഉറപ്പുള്ള മനസ്സാണ് ആവശ്യമെന്ന് മേജർ സിംഗ് നമുക്ക് തെളിയിച്ചു തരുന്നുണ്ട്. നമുക്കും പരിമിതികൾ കൊണ്ട് മനസ്സിനെ കെട്ടിയിട്ടിരിക്കുന്ന നൂല് അഴിച്ചു വിടാം, അത് ലക്ഷ്യങ്ങൾ തേടി ഉയരത്തിലേയ്ക്ക് പറക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post