രൂപ ദിവാകർ – കർണാടകയിൽ നിന്നുള്ള ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ..

Total
4
Shares

ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ സിനിമകളിൽ മാത്രം കണ്ടു ശീലിച്ച കുറ്റവാളികളുടെ പേടിസ്വപ്നമായി തന്റേടിയും കർക്കശക്കാരിയും ശരിയുടെ ഭാഗത്തു നിൽക്കുന്നതുമായ ഒരു വനിതാ ഐപിഎസ് ഓഫീസറുടെ ജീവിതകഥയാണ് ഇനി പറയുവാൻ പോകുന്നത്. കർണാടക സംസ്ഥാനത്തിൽ നിന്നുള്ള ആദ്യത്തെ ഐപിഎസ് ഉദ്യോഗസ്ഥ കൂടിയായ രൂപ ദിവാകർ (ഔദ്യോഗിക പേര് – ഡി. രൂപ) ആണ് ആ ധീര വനിതാ ഓഫീസർ.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഒറ്റമകളായി കർണ്ണാടകയിലെ ദാവൻഗരെയിൽ ആയിരുന്നു രൂപയുടെ ജനനം. അച്ഛൻ ദിവാകർ ഒരു എഞ്ചിനീയർ ആയിരുന്നു. ചെറുപ്പത്തിലേ കലകയികമേഖലകളില്‍ തന്റെ കഴിവ് രൂപ തെളിയിച്ചിരുന്നു. സ്കൂള്‍ പഠനകാലത്ത് എൻസിസി കേഡറ്റ് ആയിരിക്കുമ്പോൾ, ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയാകുവാൻ ആയിരുന്നു രൂപ ആഗ്രഹിച്ചിരുന്നത്.

ദാവൻഗരെ എ.വി.കെ കോളേജിൽ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം അവർ സിവിൽ സർവീസസ് പരീക്ഷയിൽ തയ്യാറായി. 2000-ത്തില്‍ നടന്ന യു.പി.എസ്.സി പരീക്ഷയില്‍ 43-ാം റാങ്കായിരുന്നു രൂപ നേടിയത്. പരിശീലന കാലയളവില്‍ തന്റെ ബാച്ചിലെ അഞ്ചാം സ്ഥാനക്കാരിയും കര്‍ണ്ണാടകയിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസറും കൂടിയായിരുന്നു രൂപ ദിവാകർ. ഹൈദരാബാദ് എന്‍പിഎസില്‍ പരിശീലനം നേടിയ രൂപ ഷാര്‍പ്പ് ഷൂട്ടറായിക്കൂടിയാണ് അറിയപ്പെടുന്നത്.

പരിശീലനത്തിനു ശേഷം നോർത്ത് കർണാടകയിലെ ധാർവാദ്‌ ജില്ലയിൽ പോലീസ് സൂപ്രണ്ട് (എസ്.പി.) ആയിട്ടായിരുന്നു രൂപയുടെ ആദ്യ നിയമനം. കുറ്റവാളികളുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നമായിരുന്നു രൂപ. രാഷ്ട്രീയപരമായ എതിർപ്പുകൾക്ക് രൂപയുടെ ഈ കർക്കശമായ നിലപാടുകൾ കാരണമായി. കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിക്കെതിരെ കോടതി വിധിയുണ്ടായപ്പോള്‍ അവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട് ഈ ‘സൂപ്പര്‍കോപ്’.

വി.വി.ഐ.പികളുടേയും രാഷ്ട്രീയക്കാരുടേയും സൗകര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചുകൊണ്ട് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട് രൂപ. ആംഡ് റിസര്‍വ് ഡി.സി.പിയായിരിക്കുന്ന സമയത്ത് കര്‍ണാടക മുന്‍ മുഖ്യമന്തി ബി.എസ് യദിയൂരപ്പയുടെ സുരക്ഷയ്ക്കായുള്ള വാഹന വ്യൂഹത്തില്‍ നിന്നുള്ള നിരവധി വാഹനങ്ങള്‍ പിന്‍വലിച്ചു കൊണ്ടും അവര്‍ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി. ഇതുമൂലം ഈ ധീരയായ ഓഫീസർക്ക് നാൽപ്പതോളം തവണ സ്ഥലംമാറ്റം ലഭിച്ചിട്ടുമുണ്ട്.

അഴിമതി കേസില്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിന് രണ്ടു കോടി രൂപ കോഴ നല്‍കിയെന്ന് ‘രൂപ’ എന്ന ഐപിഎസ് പെണ്‍പുലിയുടെ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരുന്നു. ജയില്‍ ഡി.ഐ.ജി കൂടിയായ രൂപ ഐപിഎസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ജയില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ കോഴയുടെ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ ഐപിഎസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതുമായിരുന്നു.

“സര്‍ക്കാര്‍ സേവകയെന്ന നിലയില്‍ എല്ലാ സംഘടനകളോടും തുല്യ അകലം പാലിക്കാനും നിഷ്പക്ഷത പുലര്‍ത്താനും താന്‍ ബാധ്യസ്ഥയാണ്. എങ്കിലേ പൊതുജനത്തിന് മുന്നില്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.” രൂപയുടെ ദൃഢ നിശ്ചയമുള്ള ഈ വാക്കുകൾ രാജ്യത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു മാതൃകയാണ്.

കർക്കശക്കാരിയായ പോലീസ് എന്നതിലുപരി മറ്റൊരു മുഖം കൂടിയുണ്ട് രൂപയ്ക്ക്. കലാപരമായി ഒട്ടേറെ കഴിവുകളുള്ള രൂപ ഒരു ഭരതനാട്യം നര്‍ത്തകിയും ക്ലാസിക്കല്‍ ഹിന്ദുസ്ഥാനി ഗായികയുമാണ്. 2003 ൽ മുനിഷ് മൗഡ്ഗിൽ എന്ന ഐഎഎസ് ഉദ്യോഗസ്ഥനായി രൂപയുടെ വിവാഹം നടന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. സ്തുത്യര്‍ഹ സേവനത്തിന് 2016 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും രൂപയെ തേടിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ വനിതാ ദിനത്തിൽ പാട്ടുപാടി എല്ലാവരെയും കയ്യിലെടുത്ത ചരിത്രം കൂടിയുണ്ട് രൂപയ്ക്ക്. നഗരത്തിലെ വനിതകളെ സ്വന്തം സ്വപ്‌നം നേടിയെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് രൂപയുടെ ഗാനം. ബൈ 2 കോഫി ടാക്കീസ് എന്ന യൂട്യൂബ് ചാനലിലാണ് ഈ ഗാനം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും സന്ധിയില്ലാതെ പോരാടുന്ന രൂപയുടെ മറ്റൊരു മുഖമാണ് ആല്‍ബം വ്യക്തമാക്കുന്നത്. മനോഹരമായ ശബ്ദമെന്നും ഇനിയും ആലപനം തുടരണമെന്നുമെല്ലാമാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post