കൊച്ചിയിലെ സ്ട്രീറ്റ് ലൈറ്റിനു താഴെ ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ..

Total
0
Shares

വിവരണം – Shijo&Devu_The Travel Tellers.

അങ്ങനെ ഇത്തവണത്തെ വാലെന്റെന്സ് ഡേയും അടപടലം മൂxxx. പല വർഷങ്ങളായി LONG Drive, Candle Light Dinner അങ്ങനെ പല പ്ലാനുകൾ എട്ടു നിലയിൽ പൊട്ടാൻ തുടങ്ങിയിട്ട്. ഇത്തവണ കുഞ്ഞാവയ്ക്ക് വന്ന പനിയുടെ രൂപത്തിലായിരുന്നു വില്ലന്റെ എൻട്രി. അങ്ങനെ സാധാരണ ഒരു വ്യാഴാഴ്ച ആയി ഈ പ്രണയ ദിനവും വിട പറയാറായി. അങ്ങനെ രാത്രി 10 കഴിഞ്ഞപ്പോൾ കുഞ്ഞാവ ഒരു കാര്യമില്ലാതെ ഒരു കരച്ചിൽ തുടങ്ങി. കരച്ചിൽ എന്നു പറഞ്ഞാൽ കരച്ചിലോട് കരച്ചിൽ. നിറുത്താനുള്ള യാതൊരു ലക്ഷണവും ഇല്ലാന്ന് കണ്ടപ്പോൾ ഞാനും ദേവും കുഞ്ഞാവേനേം എടുത്ത് ചുമ്മാ ഡ്രൈവിനിറങ്ങി.

ഞങ്ങളുടെ മോളായ കൊണ്ട് പറയുവല്ല തുള്ളാൻ പോവാൻ പുള്ളക്ക് വല്യ ഇഷ്ടാ. ഏതായാലും സംഗതി ഏറ്റു കുഞ്ഞാവ കരച്ചിൽ നിർത്തി. വണ്ടി മറൈൻ ഡ്രൈവും കടന്ന് ചാത്യാത്ത് വോക്ക് വേയിലെത്തിയപ്പോൾ കുഞ്ഞാവ ഉറങ്ങിയിട്ടുണ്ടായിരുന്നു. കുറച്ചു നേരം കായലിൽ നിന്നും വീശുന്ന തണുത്ത കാറ്റുംകൊണ്ട് നിന്നപ്പോ ദേവൂന്റെ ഒരു ചോദ്യം. “കാൻഡിൽ ലൈറ്റ് ഡിന്നറിനു പകരം ഒരു സ്ട്രീറ്റ് ലൈറ്റ് ഡിന്നർ എങ്കിലും തന്നൂടെ” എന്ന്. ഞാൻ ഒന്നും പറയാണ്ട് ദേവൂനേം വണ്ടിൽ കയറ്റി നേരെ വണ്ടിയെടുത്ത് പച്ചാളത്തേക്ക് വിട്ടു.

പാലത്തിന്റെ ഇറക്കത്തിൽ ഉള്ള പലചരക്ക് കടയിൽ നിന്നും ഒരു മെഴുക് തിരിയും തീപ്പട്ടിയും വാങ്ങി. പിന്നെ ഹൈക്കോർട്ട് ജംഗ്ഷനിലെ തട്ടുകടേന്ന് ചൂടു പൊറേട്ടേം ബീഫ് റോസ്റ്റും ചിക്കൻഫ്രൈയും ഒരു കുപ്പിവെള്ളോം പാർസൽ എടുത്തു. പിന്നേം വോക്ക് വേയിൽ എത്തി. സമയം 12 മണി കഴിഞ്ഞിട്ടും തിരക്കിനൊന്നും ഒരു കുറവും ഇല്ലായിരുന്നു. കുഞ്ഞിനെ വണ്ടിയിൽ തന്നെ കിടത്തി ആൾ ഒഴിഞ്ഞൊരു മരച്ചുവട്ടിൽ പോയി സീറ്റുപിടിച്ചു. നടുക്ക് തിരീം കത്തിച്ച് വെച്ച് ചൂടു പൊറോട്ടയിലേക്ക് ബീഫ് റോസ്റ്റിന്റെ ഗ്രേവി ഒഴിച്ച് മൊരിഞ്ഞ ചിക്കന്റെ പീസും കൂട്ടി ഒരു ചെറിയ കഷണം ദേവൂന്റെ വായിലേക്ക് വച്ചപ്പോൾ ദേവുന്റെ കണ്ണ് തള്ളി.

പിന്നെ ഒരു ആക്രമണമായിരുന്നു പൊറോട്ടേം ബീഫും തീർന്ന വഴികണ്ടില്ല. കൊതുകിന്റ മൂളിപ്പാട്ടും വാക്ക് വേയിലൂടെ നടക്കുന്നവരുടെ മുറുമുറുപ്പും നോട്ടവുമൊഴിച്ചാൽ സംഗതി പൊളിയായിരുന്നു. വലുതും ചെറുതുമായ പല ഹോട്ടലുകളിൽ നിന്നും പല ടൈപ്പ് ഫുഡ് കഴിച്ചിട്ടുണ്ടേലും ഇതുപോലെ നട്ടപ്പാതിരായ്ക്ക് വഴിവക്കിലെ മരച്ചോട്ടിൽ ആളുകളുടെ എത്തിനോട്ടങ്ങൾക്കിടയിൽ ഒരു മെഴുകുതിരിയും കത്തിച്ചു വച് ഇതുപോലൊരു ഡിന്നർ ആദ്യത്തെ അനുഭവമായിരുന്നു. Star hotel ലെ റൊമാന്റിക്ക് ഡിന്നർനെക്കാളും എന്റെ പെണ്ണിന് ഇതാണ് ഇഷ്ടപ്പെട്ടതെന്ന് അവളുടെ മുഖത്തെ സന്തോഷം വിളിച്ചോതുന്നുണ്ടായിരുന്നു.

കായലിൽ നിന്നും വീശുന്ന തണുത്ത കാറ്റും കൊണ്ട് കാറ്റിൽ ആടുന്ന ഇളം മഞ്ഞ നിറത്തിലുള്ള പൂക്കൾക്ക് നടുവിൽ ഇല പൊഴിഞ്ഞ ആ മരത്തിനടിയിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മന്ത്രികസംഗീതവും കേട്ടൊരു ഡിന്നർ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായി അത് മാറുകയായിരുന്നു. ചെറിയ ചെറിയ ഇത്തരം സന്തോഷങ്ങളാണ് ജീവിതത്തിൽ എന്നും മറക്കാതെ നില നിൽക്കുന്നത്. മറ്റുള്ളവരുടെ തുറിച്ചു നോട്ടങ്ങളിൽ പതറാതെ ഇരിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം നമ്മളെ തേടി വരുന്നത്.

നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ മറ്റുള്ളവരെ അനുവദിക്കാതെ സ്വയം അത് ഏറ്റെടുക്കുക. “ഉള്ളത് കൊണ്ട് തൃപ്തരാവുക അതിൽ സന്തോഷം കണ്ടെത്തുക” എന്ന തിരിച്ചറിവുമായി ഞങ്ങളെ നോക്കി പുച്ഛിച്ചവരുടെ മുന്നിലൂടെ ഭക്ഷണാവശിഷ്ടങ്ങളും വെള്ളം കുപ്പിയും ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ട് ഞങ്ങൾ പരസ്പരം Happy Valentines Day യും പറഞ്ഞ് സ്ഥലം വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post