ടിപ്പറുകളുടെ അമിതവേഗതയ്ക്ക് കൂച്ചുവിലങ്ങിട്ട അങ്കമാലിയിലെ പെൺകുട്ടികൾ…

Total
0
Shares

എഴുത്ത് -സന്ദീപ് ദാസ്.

പെൺകുട്ടികളാണ്. അങ്കമാലി പാലിശ്ശേരി സർക്കാർ ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ്. കുഞ്ഞു സൈക്കിളുകൾ കുറുകെ വെച്ചുകൊണ്ട് അവർ തടഞ്ഞു നിർത്തിയിരിക്കുന്നത് വമ്പൻ ടിപ്പർ ലോറികളെയാണ്. വർഷങ്ങൾക്കുമുമ്പു തന്നെ നമ്മുടെ നാട്ടിൽ രാവിലെയും വൈകീട്ടും ടിപ്പർ ലോറികൾക്ക് ഗതാഗതനിരോധനം ഏർപ്പെടുത്തിയിരുന്നു.അത്തരമൊരു നിയന്ത്രണം വെറുതെ കൊണ്ടുവന്നതല്ല. സ്കൂ­ൾ കുട്ടികൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ലോറികളുടെ മരണപ്പാച്ചിൽ ഒഴിവാക്കുന്നതിനുവേണ്ടിയാണ് അധികൃതർ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പക്ഷേ പലപ്പോഴും നിയമം ലംഘിച്ചുകൊണ്ട് ടിപ്പർ ലോറികൾ ചീറിപ്പായുന്ന കാഴ്ച്ചയാണ് കണ്ടിട്ടുള്ളത്. അങ്കമാലിയിലും ഇത് ആവർത്തിച്ചപ്പോഴാണ് വിദ്യാർത്ഥിനികൾക്ക് പ്രതിഷേധിക്കേണ്ടിവന്നത്.

ടിപ്പർ ലോറിയിടിച്ച് എത്രയോ കുട്ടികളും മദ്ധ്യവയസ്കരും വൃദ്ധരും മരണപ്പെട്ടിരിക്കുന്നു ! അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കഷ്ടിച്ച് ജീവൻ തിരിച്ചു പിടിച്ചവരും ഒരുപാട്. എല്ലാ വാഹനങ്ങളും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. പക്ഷേ അല്പം വ്യത്യസ്തമാണ് ടിപ്പർ ലോറികളുടെ കാര്യം. ഓവർസ്പീഡും ഓവർലോഡും ഈ വമ്പൻ വാഹനത്തിൻ്റെ സവിശേഷതകളാണ്. മണൽ കടത്തുന്ന ടിപ്പർ ലോറികളെ പിടികൂടാറുണ്ട്.അനധികൃത മണ്ണെടുക്കൽ തടയാൻ ശ്രമിച്ച ഒരാളെ ടിപ്പർ കയറ്റി കൊല്ലാൻ ശ്രമിച്ചുവെന്ന് വാർത്തയുണ്ടായിരുന്നു. സാധാരണക്കാർക്ക് മാത്രമല്ല, ഉദ്യോഗസ്ഥർക്കും രക്ഷയില്ല. മണൽക്കടത്ത് തടയാനെത്തിയ കൊയിലാണ്ടി തഹസീൽദാർക്കുനേരെ ടിപ്പർ ഓടിച്ചുകയറ്റിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.

നമ്മുടെ പരിസ്ഥിതിയ്ക്ക് മണൽ വാരൽ ഒരു ഗുണവും ചെയ്യുന്നില്ല എന്ന കാര്യം വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ഇതെല്ലാം നടപ്പിലാക്കാൻ ഇവിടൊരു മാഫിയ തന്നെയുണ്ട്. അനധികൃതമായി വരുന്ന വാഹനങ്ങൾ ഗ്രാമപ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കാറുള്ളത്. സർക്കാരിനും നീതിപീഠത്തിനും ഇടപെടേണ്ടി വന്നത് സ്വാഭാവികം മാത്രം. കുറേ നല്ല മനുഷ്യർ ലോറി ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്.പക്ഷേ ഒരുപാട് പ്രശ്നങ്ങളുള്ള മേഖലയാണത്. ടിപ്പർ തടഞ്ഞ വിദ്യാർത്ഥിനികൾക്ക് ഭീഷണികൾ എത്തിത്തുടങ്ങിയെത്രേ !

ഈ പെൺകുട്ടികളെ വിമർശിച്ചുകൊണ്ട് കുറേപ്പേർ രംഗത്തെത്തിയിട്ടുണ്ട്.പ്രളയം വന്നപ്പോൾ സഹായിച്ച ടിപ്പർ ലോറികളെ തള്ളിപ്പറയരുത് എന്ന് ഒരു വിഭാഗം. ഡ്രൈവർമാർ ഈ മരണപ്പാച്ചിൽ നടത്തുന്നത് ഉപജീവനത്തിനുവേണ്ടിയാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരും കുറവല്ല. എന്നാൽ ഈ വാദങ്ങൾക്കൊന്നും ഒട്ടും പ്രസക്തിയില്ല. പ്രളയസമയത്ത് സഹായിച്ചു എന്നത് ഭാവിയിൽ എന്തും ചെയ്യാനുള്ള ലൈസൻസ് ആണോ? കുറേ പാവം മനുഷ്യരെ വണ്ടികയറ്റിക്കൊന്ന കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ കുടുങ്ങിയപ്പോൾ അയാളുടെ ആരാധകർ പറഞ്ഞത് ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സല്ലുഭായിയെ വെറുതെവിടണമെന്നാണ്. അന്ന് അതിനെ പരിഹസിച്ച മലയാളികളാണ് സമാനമായ വാദവുമായി ഇറങ്ങിയിരിക്കുന്നത്.

പിന്നെ ലോറി ഡ്രൈവർമാരുടെ കുടുംബങ്ങൾ നല്ല രീതിയിൽ ജീവിക്കുന്നതിനോട് ആർക്കും വിരോധമില്ല. ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഒരു മയത്തിലൊക്കെ സർവ്വീസ് നടത്തണമെന്നല്ലേ പറയുന്നുള്ളൂ? നിയമം അനുവദിക്കാത്ത തൊഴിലുകൾ ചെയ്യുന്ന എല്ലാ മനുഷ്യരും ശിക്ഷിക്കപ്പെടാറുണ്ട്. ‘ഉപജീവനം’ എന്ന ന്യായം അവർക്കും പറയാനുണ്ടാവും. എന്നുക­രുതി കുറ്റങ്ങൾ ചെയ്യുന്നവരെ വെറുതെവിടാനാവുമോ?

ലോറി എന്നത് പലപ്പോഴും ആണത്തത്തിൻ്റെ പ്രതീകമായി അവതരിപ്പിക്കപ്പെടാറുണ്ട്. മുണ്ടും മടക്കിക്കുത്തി ലോറിയിൽ നിന്ന് ചാടിയിറങ്ങി ഹീറോയിസം കാണിക്കുന്ന നായകൻമാരെ മലയാള സിനിമയിൽ ഒത്തിരി കണ്ടിട്ടുണ്ട്. ഒരു പെണ്ണ് ബുള്ളറ്റ് ഓടിച്ചാൽ പോലും സഹിക്കാത്ത മനുഷ്യരുള്ള നാടാണിത്. അങ്ങനെയിരിക്കെ ഏതാനും കൊച്ചുപെൺകുട്ടികൾ ടിപ്പർ തടഞ്ഞാൽ ചിലരുടെയൊക്കെ ആണഹങ്കാരത്തിന് മുറിവേൽക്കുന്നത് സ്വാഭാവികം. അതിൻ്റെ കൂടി ഫലമാണ് ഇത്തരം കഴമ്പില്ലാത്ത വിമർശനങ്ങൾ.

ഈ ഫോട്ടോയിൽ ഒരേയൊരു കുഴപ്പമേ ഞാൻ കാണുന്നുള്ളൂ. ഇതുപോലുള്ള ദുഷ്പ്രവണതകൾ തടയാനുള്ള സംവിധാനം നമ്മുടെ നാട്ടിലുണ്ട് എന്നാണ് വയ്പ്. എന്നിട്ടും യൂണിഫോമും ബാഗും ഇട്ട കുരുന്നുകൾക്ക് തെരുവിലിറങ്ങേണ്ടി വന്നു.ഈ വിദ്യാർത്ഥിനികൾ പെട്ടന്നൊരു ദിവസം റോഡിലിറങ്ങി വാഹനം തടഞ്ഞതൊന്നുമല്ല. എല്ലാ പ്രതിവിധികളും പരാജയപ്പെട്ടപ്പോഴാണ് അവർ ഇതിന് മുതിർന്നത്. അത് നമ്മുടെ പരാജയമാണ്. പെൺകുട്ടികളുടെ തലയിൽക്കയറുന്നവർ സൂക്ഷിച്ചു കൊള്ളുക. പഴയ കാലമൊന്നുമല്ല. ചൊറിയാൻ പോയാൽ പലിശ സഹിതം തിരിച്ചു കിട്ടിയേക്കും.

സ്വകാര്യ ബസ്സുകൾ ഇതിൽ നിന്ന് ചിലതെല്ലാം പഠിക്കുന്നത് നന്നാവും. സ്കൂൾ കുട്ടികളെ പിടിച്ചു തള്ളുന്നതും തെറിപറയുന്നതും മറ്റും അവർക്ക് പതിവാണ്. വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുതെന്നും സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കരുതെന്നും ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.പക്ഷേ എത്ര ബസ് ജീവനക്കാർ അത് അനുസരിക്കും എന്നറിയില്ല. പൊതുവെ പെൺകുട്ടികളോടാണ് ബസ് കണ്ടക്ടർമാർ കൂടുതൽ തട്ടിക്കയറാറുള്ളത്.അവർ തിരിച്ച് ഒന്നും പറയില്ല എന്നൊരു വിചാരമാണ്. പെണ്ണുങ്ങളാണ്. ഉശിരുള്ളവരാണ്. ‘വെറും പെണ്ണ്’ അല്ല. അതോർത്തിട്ട് കളിച്ചാൽ മതി.എല്ലാവരും !

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post