കേരളം മുഴുവൻ കൈയടിച്ച വീഡിയോക്ക് പിന്നിലെ സത്യം ഇതാണ്

Total
11
Shares

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം, കണ്ടക്ടർ – കെഎസ്ആർടിസി എടത്വ.

എടത്വാ ഡിപ്പോയിലെ എൻ്റെ ആദ്യകാലഘട്ടം തിരുവല്ല – അമ്പലപ്പുഴ – ആലപ്പുഴ ചെയിന്‍ സര്‍വ്വീസിലായിരുന്നു. അതിരാവിലെ വീട്ടിലെ ജോലി എല്ലാം തീര്‍ത്ത് വേഗം ഓടി ബസ്സുകളില്‍ കയറി പോകുന്നവരില്‍ തിരുവല്ലായിലെ ടെക്സ്റ്റൈല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതുപോലെ കുറെ സഹോദരിമ്മാരുണ്ട്.

വൈകിട്ട് ഞങ്ങളുടെ അവസാന ട്രിപ്പ് തിരുവല്ലായില്‍ നിന്നും 0750 ന് എടത്വയിലേക്ക് ലാസ്റ്റ് ട്രിപ്പ്. ഡിപ്പോയില്‍ നിന്നും ബസ്സ് എടുത്ത് അടുത്ത സ്റ്റോപ്പ് കുരിശുകവലയാണ്. പക്ഷേ, അതിന് മുമ്പുളള ട്രാഫിക്ക് ഐലന്‍റില്‍ അതായത് തിരുവല്ല ടൗണിന്‍റെ പ്രധാനഭാഗത്ത് ബസ്സ് നിര്‍ത്തി നല്‍കും. ഈ ബസ്സ് നഷ്ടപ്പെട്ടാല്‍ വിവിധ ടെക്സ്റ്റൈല്‍സുകളിലും, ജുവലറികളിലും ജോലി ചെയ്യുന്ന സഹോദരിമാര്‍. ഇവരെ തിരിച്ചറിയാനും വഴികളുണ്ടായിരുന്നു. വിവധ നിറങ്ങളിലുളള യൂണിഫോമുകളിലായിരുന്നു.

ഈ വീഡിയോ ആദ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് നല്ല സൗഹൃദത്തിലായിരുന്ന ആദ്യകാലഘട്ടത്തിലെ പ്രിയപ്പെട്ട സഹോദരിമാരെയാണ്. സുപ്രിയ അത്തരത്തിലുളള ഓരോ സഹോദരിമാരുടെയും പ്രതിനിധിയാണ്. സ്വകാര്യ ടെക്സ്റ്റൈല്‍സിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുവാന്‍ ഇറങ്ങിയ സുപ്രിയ കുരിശുകവലയില്‍ വെച്ച് യാദൃശ്ചികമായാണ് റോഡിന് നടുവില്‍ നില്‍ക്കുന്ന കാഴ്ച്ചയില്ലാത്ത മനുഷ്യനെ കാണുന്നത്. നിലക്കാത്ത വാഹനങ്ങളുടെ ഹോണടി കേട്ടപ്പോള്‍ എങ്ങനെയെങ്കിലും റോഡരുകിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.

റോഡരികില്‍ എത്തിയതിന് ശേഷം തന്നെ വിളിക്കാന്‍ എത്തുന്ന ഭര്‍ത്താവായ അനൂപിനോട് പറഞ്ഞിട്ട് അദ്ദേഹത്തിന്‍റെ സ്കൂട്ടറില്‍ തിരുവല്ല ഡിപ്പോയിലെത്തിക്കാനായിരുന്നു ഉദ്ദേശം. കാഴ്ച്ചയില്ലാത്ത ആ മനുഷ്യനോട് അഭിമുഖമായി നിന്നുകൊണ്ട് എവിടെയാണ് പോകേണ്ടത് എന്ന വിവരം തിരക്കുമ്പോഴാണ് ഒരു കെ.എസ്സ്.ആര്‍.ടി.സി ബസ്സ് അവരെ കടന്നു പോയത്. ഈ സമയത്ത് തന്നെ കടന്നു പോയ ബസ്സിലേക്ക് നോക്കി സുപ്രിയ തന്‍റെ കൈകള്‍ ഉയര്‍ത്തി. ഇതുകണ്ട കണ്ടക്ടര്‍ ബെല്‍ അടിക്കുകയും, ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയും ചെയ്തു. കുറച്ച് മുന്നോട്ടു മാറ്റിയാണ് ബസ്സ് നിര്‍ത്തിയത്.

സുപ്രിയ ഓടി ബസ്സിനരികിലെത്തി. വീഡിയോയില്‍ ഇത് വ്യക്തമാണ്. നിര്‍ത്തിയ ബസ്സിനരികിലെത്തി “ആ ചേട്ടനെയും കൂടി കൊണ്ടുപോകുമോ” എന്ന് കണ്ടക്ടറോട് ചോദിച്ചിട്ട് തിരികെ ആ യാത്രക്കാരന്‍റെ അരികിലെത്തി, അദ്ദേഹത്തിന്‍റെ കൈകളില്‍ പിടിച്ച് ബസ്സിനടുത്തേക്ക് നീങ്ങി. ഒരിക്കലും ബസ്സും ജീവനക്കാരും കാത്തു കിടക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ആനവണ്ടി മറ്റുളള സംവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്.

തിരികെ ബസ്സിനരികിലേക്ക് എത്തിയപ്പോള്‍ ബസ്സിന്‍റെ ഡോര്‍ തുറന്നു അദ്ദേഹത്തിന് ബസ്സില്‍ കയറുവാന്‍ കണ്ടക്ടര്‍ സൗകര്യമൊരുക്കി. അദ്ദേഹത്തിനെ ബസ്സില്‍ കയറുവാന്‍ സഹായിക്കുവാന്‍ സുപ്രിയയും, കണ്ടക്ടറും തയ്യാറായി. ഈ കഴ്ച്ചകളെല്ലാം കണ്ടുകൊണ്ട് തൊട്ടടുത്തുളള ഇലക്ട്രോണിംഗ് ഷോപ്പിലെ ജീവനക്കാരനായ ജോഷ്യാ ഈ കാഴ്ച്ചകളെല്ലാം കാണുന്നുണ്ടായിരുന്നു. അദ്ദേഹം തന്‍റെ ഫോണില്‍ ഇത് ചിത്രീകരിച്ചു.

ഇദ്ദേഹം ചിത്രീകരിച്ച വീഡിയോ ആണ് നന്മകള്‍ നിറഞ്ഞ സുപ്രിയയേയും, ആനവണ്ടി ജീവനക്കാരായ ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ഡി റെമോള്‍ഡിന്‍റെയും, ഡ്രൈവര്‍ എസ്സ്.സുനില്‍കുമാറിന്റെയും നന്മകളെ നമ്മളിലേക്കെത്തിച്ചത്. ജോഷ്യ ഇദ്ദേഹത്തെ സഹായിക്കാന്‍ താഴേക്ക് ഇറങ്ങി വന്നതാണ്.

ബസ്സില്‍ കയറിയ യാത്രികനെ കണ്ടക്ടര്‍ സീറ്റിലിരുത്തി. തിരുവല്ലായിലെത്തിയപ്പോള്‍ ഡ്രൈവര്‍ ഇദ്ദേഹത്തെ ബസ്സില്‍ നിന്നും ഇറക്കി. വൈകിട്ട് സമയം 6.40 ആയി. കോന്നി എന്ന സ്ഥലത്തേക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ തിരുവല്ലാ സ്റ്റാന്‍ഡില്‍ കിടന്ന പത്തനംതിട്ട ബസ്സില്‍ കയറ്റി വിട്ടു.

വൈറലായ ഈ വീഡിയോയിൽ നാലുപേരും വളരെ പ്രാധാധ്യം അര്‍ഹിക്കുന്നു. ടെക്സ്റ്റൈല്‍ ജീവനക്കാരിയായ സുപ്രിയ തകഴി സ്വദേശിയായിരുന്നു. വിവാഹത്തിന് ശേഷം സുപ്രിയയുടെ ഭര്‍ത്താവ് അനുപുമായി തിരുവല്ലയില്‍ താമസിക്കുന്നു. ആലപ്പുഴ ഡിപ്പോയിലെ RNM 931 ബസ്സില്‍ ആലപ്പുഴയില്‍ നിന്നും തിരുവല്ല സര്‍വീസ്സ് പോയതാണ് ജീവനക്കാര്‍.

ഇത്തരം സന്ദര്‍ഭങ്ങള്‍ ധാരാളമായി എൻ്റെ പത്തുവര്‍ഷത്തെ സര്‍വ്വീസ് ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ട്. കാഴ്ച്ചയില്ലാത്ത ധാരാളം സഹോദരങ്ങളുമുണ്ട്. ഇത്തരം യാത്രകാരുടെ കണ്ണുകളായി മാറുവാന്‍ കണ്ടക്ടര്‍ക്ക് കഴിയണമെന്നാണ് അഭിപ്രായം. ഇനിയും ഇതുപോലെയുളള നന്മകളുടെ സഹോദരിമാരെയും, സഹോദരന്മാരെയും, `ആനവണ്ടി’ ജീവനക്കാരെയും നമ്മളുടെ കൊച്ചു കേരളത്തിന് ആവശ്യമാണ്. ഇത്തരം നന്മകളാണ് ഇപ്പോഴും നമ്മളുടെ നാട് നിലനിര്‍ത്തുവാന്‍ സഹായമാകുന്നത്.

പരസഹായമില്ലാത്തതും, കാഴ്ച്ചയില്ലാത്തതുമായ യാത്രികനെ ബസ്സില്‍ നിന്നുമിറങ്ങി ബസ്സില്‍ കയറ്റുവാന്‍ സഹായിക്കുകയും, സുരക്ഷിതമായി യാത്ര ചെയ്യുവാന്‍ ഒരു സീറ്റ് ക്രമീകരിച്ച് സുരക്ഷിത യാത്ര സമ്മാനിക്കുകയും, തിരികെ കൃത്യമായി സ്ഥലം തിരക്കി കൃത്യമായ ഇടങ്ങളില്‍ ഇറക്കുകയും ചെയ്യുമ്പോഴെ ഒരു കണ്ടക്ടറുടെ ദൗത്യം പൂര്‍ത്തിയാകുകയുളളു.

ഇപ്രകാരം ഒരു യാത്ര പൂര്‍ത്തിയായാല്‍ പറയാം `നന്മയിലേക്ക് ഒരു യാത്ര’യെന്ന്. കാഴ്ച്ചയില്ലാത്ത ആ മനുഷ്യന് സ്വന്തം കണ്ണുകളിലൂടെ കാഴ്ച്ച നല്‍കിയ സുപ്രിയ നമ്മളുടെ സമൂഹത്തിലെ പലരുടെ യും കണ്ണുകള്‍ ആണ് തുറപ്പിക്കുന്നത്. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post