2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ?

Total
12
Shares

കൊറോണക്കിടയിൽ 2020ല്‍ കേരളത്തെ കാത്തിരിക്കുന്നത് മൂന്നാം പ്രളയമോ, നിഗമനങ്ങള്‍ ചര്‍ച്ചയാവുന്നു. 2018 ലും 2019 ലും കേരളത്തിൽ തെക്ക്പടിഞ്ഞാറൻ മൺസൂൺ കാലത്തുണ്ടായ പ്രളയം ഈ വർഷവും ആവർത്തിക്കുമോ എന്ന ആശങ്ക പങ്കുവെച്ചിരിക്കുകയാണ് തമിഴ്നാട് വെതർമാൻ. കാലാവസ്ഥ പ്രവചന മാന്ത്രികൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ ആണ് തന്റെ തമിഴ് നാട് വെതർമാൻ എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രവചനം നടത്തിയത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട് തമിഴ്നാട് വെതർമാൻ.

ഇരുപതാം നൂറ്റാണ്ടിൽ തുടർച്ചയായി മൂന്ന് വർഷമുണ്ടായ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്തെ പ്രളയ വർഷങ്ങൾ ഈ നൂറ്റാണ്ടിൽ ആവർത്തിക്കുകയാണെന്നാണ് തമിഴ്നാട് വെതർമാന്റെ നിഗമനം. 1920 കളിൽ 2300 മില്ലിമീറ്ററിലധികം പെയ്ത തെക്ക്പടിഞ്ഞാറൻ മൺസൂൺ മഴ തുടർച്ചയായ മൂന്ന് വർഷം കേരളത്തിൽ പ്രളയം സൃഷ്ടിച്ചിരുന്നു. 1922 മുതൽ 24വരെയാണ് 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചത്. 21ാം നൂറ്റാണ്ടിൽ സമാനമായ മഴയാണ് 2018ൽ കേരളത്തിന് ലഭിച്ചതെന്നും 2019ൽ 2300 ലധികം ലഭിച്ച മഴ 2020 ലും ആവർത്തിക്കുമോ എന്നാണ് സംശയം പ്രകടിപ്പിക്കുന്നത്.

തമിഴ്നാട് വെതർമാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം : 1920 കളിലാണ് കേരളത്തിൽ അധികമഴ തുടർച്ചയായി മൂന്നു വർഷം ലഭിച്ചത്. ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള തെക്ക്പടിഞ്ഞാറൻ മൺസൂണിലൂടെ 2049 മില്ലിമീറ്റർ മഴ ചുരുങ്ങിയത് ലഭിക്കാറുണ്ട്. എന്നാൽ ഈ നൂറ്റാണ്ടിൽ കേരളത്തിന് പൊതുവെ കുറഞ്ഞ അളവിലുള്ള മൺസൂൺ മഴയാണ് ലഭിച്ചിരുന്നത്.

2007ൽ 2786 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നത് മാത്രമാണ് ആശ്വാസം. എന്നാൽ 2018ൽ കേരളത്തിന് ലഭിച്ച മഴ പ്രളയത്തിന് വഴിവെച്ചു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയമായിരുന്നു അത്. 2517മില്ലിമീറ്റർ മഴയാണ് 2018ൽ ലഭിച്ചത്.2 007ലും 2013ലും ലഭിച്ച മഴയുടെ തോതുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും കുറഞ്ഞസമയത്തിനുള്ളിൽ ഏറ്റവും കൂടിയ അളവിൽ മഴ ലഭിച്ചതാണ് 2018ൽ പ്രളയത്തിനിടയാക്കിയത്.

1924, 1961, 2018 വർഷങ്ങൾ കേരളത്തിൽ ഏറ്റവും വലിയ പ്രളയത്തിന് വഴിവെച്ച മൂന്ന് വർഷങ്ങളാണ്. 1920 കളിൽ തെക്ക് പടിഞ്ഞാറൻ മൺസൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ചുവടെ കൊടുക്കുന്നു. 1922- 2318 മില്ലീമീറ്റർ, 1923 – 2666 മില്ലീമീറ്റർ, 1924 – 3115 മില്ലീമീറ്റർ, അടുത്ത നൂറ്റാണ്ടിൽ 2018 – 2517 മില്ലീമീറ്റർ, 2019 – 2310 മില്ലീമീറ്റർ.
2300 മില്ലിമീറ്ററിലധികം തുടർച്ചയായ മഴ രേഖപ്പെടുത്തിയ ട്രെൻഡ് ഇത്തവണയും ഉണ്ടാവുമോ എന്ന സന്ദേഹമാണ് തമിഴ്നാട് വെതർമാൻ ചോദിക്കുന്നത്.

പല മാതൃകകളും കാണിക്കുന്നത് കേരളത്തിന് ഇത്തവണ വലിയ മഴ ലഭിക്കുമെന്നാണ്. മുൻ വർഷങ്ങളിലെ സ്ഥിതി വിവര ശാസ്ത്രവുമായി താരതമ്യം ചെയ്യുമ്പോൾ 2020ൽ 2300 ലധികം മഴ ലഭിക്കാനാണ് സാധ്യതയെന്നും വെതർമാൻ കുറിക്കുന്നു.

തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരായ പ്രദീപ് ജോലിത്തിരക്കുകള്‍ക്കിടയിലാണു കാലാവസ്ഥാ പഠനം ഒരു ലഹരിയായി ഒപ്പം കൊണ്ടുപോകുന്നത്. ധനതത്ത്വശാസ്ത്രത്തില്‍ എം.ബി.എ നേടിയ ചെന്നൈ സ്വദേശിയായ പ്രദീപ് 2012 ലാണ് വെതര്‍മാന്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജില്‍ കാലാവസ്ഥ വിവരങ്ങള്‍ പങ്കുവെച്ച് തുടങ്ങിയത്. 2015 ൽ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ പ്രവചനങ്ങൾ കൃത്യമായിരുന്നു. പ്രവചനം കൃത്യമായതോടെയാണ് പ്രദീപ് ജോണിന് ആരാധകര്‍ കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post