കെഎസ്ആർടിസി സ്കാനിയയിലെ മൊബൈൽഫോൺ കള്ളൻ പിടിയിലായ കഥ..!!

Total
0
Shares

കെഎസ്ആർടിസി ബസ്സിൽ ബെംഗളൂരുവിൽ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന യാത്രക്കാരന്റെ മൊബൈൽഫോൺ സഹയാത്രികൻ അടിച്ചു മാറ്റുകയും, അവസാനം ആനവണ്ടി ബ്ലോഗിന്റെ കോഴിക്കോട്, ബെംഗളൂരു ഘടകം അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ അത് തിരിച്ചെടുക്കുകയും ചെയ്ത കഥയാണ് ഇനി പറയുവാൻ പോകുന്നത്. സംഭവത്തെക്കുറിച്ച് ഫോൺ നഷ്ടപ്പെട്ട യാത്രക്കാരനും ആനവണ്ടി ബ്ലോഗ് അഡ്മിനുകളിൽ ഒരാളും ഇരിങ്ങാലക്കുട സ്വദേശിയുമായ വൈശാഖ് എഴുതിയ കുറിപ്പ് താഴെ കൊടുക്കുന്നു.

“എന്നത്തേയും പോലെ അവസാന നിമിഷം ടികെറ്റ് ബുക്കി ശനിയാഴ്ച ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി സേലം വഴിയുള്ള തിരുവനന്തപുരം ബുക്ക് ചെയ്യാതെ മൈസൂർ വഴിയുള്ള 15.30 തിരുവനന്തപുരം ബുക്ക് ചെയ്തു. തിരിച്ചു അടുത്ത ദിവസം ഞായറാഴ്ച എറണാകുളം ഐരാവതിലും ബുക്ക് ചെയ്തു.. ഏകദേശം മൂന്ന് മണിയോട് കൂടി സാറ്റലൈറ്റിൽ എത്തി. ഇംമ്പിരിയലിൽ നിന്നും പെട്ടെന്ന് ഒരു ബിരിയാണി കഴിച്ചു പ്ലാറ്റഫോമിൽ സ്ഥാനം പിടിച്ചു.. എന്തോ കാരണം മൂലം വണ്ടി പ്ലാറ്റഫോം പിടിച്ചത് 3.25നാണ്.. പുറപ്പെട്ടപ്പോൾ നാല് മണി.. കാട് കടക്കാൻ പറ്റുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും പ്രശ്‍നം ഉണ്ടായിരുന്നില്ല.. ഗുണ്ടൽപേട്ട് ഫുഡ് അടിക്കാൻ മൂന്നാറും, കോട്ടയവും, മൈസൂർ സ്കാനിയയും എല്ലാം ഉണ്ടായിരുന്നു..

എന്റെ അടുത്ത് ഇരുന്ന ആൾ ബാംഗ്ലൂർ കോഴിക്കോട് ടിക്കെറ്റ് ആയിരുന്നു. അങ്ങേരെ നമുക്ക് അത്തോളി മുനീർ എന്ന് വിളിക്കാം.. ഞാൻ എന്റെ ഫോൺ കുത്തി വച്ച് മയങ്ങി.. കോഴിക്കോട് സ്റ്റാൻഡിൽ എത്തിയപ്പോൾ ആണ് എഴുന്നേറ്റത്.. നോക്കിയപ്പോൾ ഫോൺ കാണാനില്ല ..കാലു തട്ടി വീണു പോയതാവും എന്ന് കരുതി ബസിൽ ലൈറ്റ് ഇടുന്ന വരെ വെയിറ്റ് ചെയ്തു.. ലൈറ്റ് ഇട്ടു സീറ്റിനടിയിൽ മുഴുവൻ തപ്പി നോക്കി.. വേറെ യാത്രക്കാരന്റെ മൊബൈൽ വാങ്ങി ടോർച്ചു അടിച്ചു നോക്കിയിട്ടും കണ്ടില്ല..ഫോണിൽ വിളിച്ചു നോക്കിയപ്പോൾ റിങ് ചെയുന്നുണ്ട്.. സംഭവം വണ്ടിയിൽ ഇല്ല എന്ന് മനസിലായി..

കണ്ടക്ടറോട് പറഞ്ഞു. . എങ്ങാനും കിട്ടിയാൽ എടുത്തു വച്ചോളു എന്ന് പറഞ്ഞു.ഇവനെ ഡൌട്ട് ഉണ്ട് എങ്കിലും ഉറപ്പില്ലാതെ നാട്ടുകാരുടെ മുൻപിൽ വച്ച് പിടിച്ചാൽ അത് നാണക്കേട് അല്ലെ എന്ന് കരുതി വണ്ടിയിൽ ഒന്ന് കൂടി അരിച്ചു പെറുക്കി. ഒരു രക്ഷയും ഇല്ല.. വണ്ടി എടുത്തു.. അന്നത്തെ ഉറക്കവും പോയി.. രാവിലെ നാല് മണിക്ക് വീട്ടിൽ എത്തി. സനിൽ Sanil V Pillai യോട് ആനവണ്ടി ഗ്രൂപ്പിൽ നിന്നും Jomon Valupurayidathil ന്‍റെ നമ്പർ എടുത്തു തരാൻ പറഞ്ഞു.

നമ്പർ എടുത്തു ജോമോനെ വിളിച്ചു, എടുത്തില്ല.. കുറെ കഴിഞ്ഞപ്പോൾ തിരിച്ചു വിളിച്ചു.. കാര്യം പറഞ്ഞു.. ട്രിപ്പ് അവസാനിപ്പിച്ച തിരുവനന്തപുരത്തു വിളിച്ചു വണ്ടിയിൽ മൊബൈൽ ഇല്ല എന്ന് ഒന്ന് കൂടി ഉറപ്പിച്ചു. റിസേർവേഷൻ ചാർട്ടിൽ നിന്നും ഇവന്റെ പേരും ഫോൺ നമ്പറും എടുക്കാൻ പറഞ്ഞു.. ഡീറ്റയിൽസ് കിട്ടി. അവനെ വിളിച്ചു നോക്കി അവൻ എടുത്തില്ല..ജോമോനും സുഹൃത്തുക്കളായ പൂക്കോയയും (Aneesh Pookoth), എബിനും (Abin Sasankan) എല്ലാം മാറി മാറി വിളിച്ചു നോക്കി എടുത്തില്ല……..

അപ്പോൾ പിന്നെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാം എന്ന് തീരുമാനിച്ചു. ജിത്തുവിനേയും Sreejith C Nair കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി. വിശദമായ പരാതിയും എഴുതി കൊടുത്തു. മുനീറിനെ സംശയം എന്നും, അവന്റെ നമ്പറും സഹിതം പരാതി കൊടുത്തു. പരാതി വായിച്ച പോലീസ് “ഒന്നും പേടിക്കണ്ട ഇത് അവൻ അടിച്ചത് തന്നെ.. ശരിയാക്കി തരാം” എന്ന് പറഞ്ഞു. അപ്പോൾ തന്നെ ആ നമ്പറിൽ ഫോൺ വിളിച്ചു. അവൻ എടുത്തില്ല.. എന്നോട് അടുത്ത ദിവസം വരാൻ പറഞ്ഞു.. അങ്ങനെ അവിടുന്നു മടങ്ങി..

ജോമോൻ അവനെ ട്രൈ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.. അവസാനം അവൻ ഫോൺ എടുത്തു. ഏതോ കല്യാണത്തിൽ ആണ് പിന്നെ വിളിക്കാം റേഞ്ച് ഇല്ല എന്നൊക്കെ പറഞ്ഞു ഫോൺ വച്ച്. അപ്പോൾ ഉറപ്പിച്ചു ഇവൻ തന്നെ ആള്.. വീണ്ടും വിളിച്ചു അവൻ എടുത്തു സംസാരിച്ചു. അവൻ പറഞ്ഞത് “അവനു വഴിയിൽ നിന്ന് ഒരു ഫോൺ കിട്ടി. അത് കിട്ടിയിട്ട് ഒന്നും ആക്കാൻ സാധിക്കുന്നില്ല. എന്ത് ചെയ്യണം എന്ന് വിചാരിച്ചു വീട്ടിൽ വച്ചിരിക്കുക” ആണെന്ന്. “കെഎസ്ആർടിസി പഴയ കെഎസ്ആർടിസി അല്ല സിസിടിവി അടക്കം ഉണ്ട്. നിന്റെ ഉടായിപ്പ് ഒന്നും വേണ്ട. ആനവണ്ടി കോഴിക്കോട് ടീം നിന്നെ വീട്ടിൽ വന്നു ഇപ്പോൾ പൊക്കും” എന്ന് ജോമോൻ അവനോട് പറഞ്ഞു.

“ഞാനൊരു കല്യാണ പൊരേല്‍ ആണ്. സാധനം വീട്ടില്‍ ആണെന്നൊക്കെ” നമ്മുടെ മുനീർ മറുപടി പറഞ്ഞു. ശരി എവിടേക്കായാലും പൂക്കോയ വരാം എന്ന് പറഞ്ഞു. വേണ്ട നിങ്ങള് പറയണ സ്ഥലത്ത് എത്തിക്കാം എന്ന് മുനീറും.

അപ്പൊ അവൻ … വഴിയിൽ നിന്ന് കിട്ടിയ ഫോൺ എടുത്തു വച്ചതാണോ ഞാൻ ചെയ്ത തെറ്റ്. നിങ്ങള് പറ .. എനിക്ക് അതിൽ ഒന്നും ആക്കാൻ പറ്റുന്നില്ല.. എന്ത് ചെയ്യണം എന്ന് അറിയാതെ വീട്ടിൽ വച്ചിരിക്കുക ആണെന്ന്. മൊത്തം വോയിസ് കാൾ റെക്കോർഡ് ഉണ്ട് അത് കേട്ടാല്‍ ചിരിച്ചു മരിക്കും.

ഇന്ന് രാത്രി എട്ടുമണിക്കുള്ളിൽ കോഴിക്കോട് ഡിപ്പോ കൗണ്ടറിൽ കൊണ്ട് സാധനം ഏൽപ്പിക്കണം.എങ്ങനെ എവിടെ എന്ന് പൂക്കോയ പറയും എന്ന് പറഞ്ഞു.. പൂക്കോയ അവനെ വിളിച്ചു എവിടെ ഏൽപ്പിക്കണം എന്നൊക്കെ പറഞ്ഞു.. അങ്ങനെ അവൻ കോഴിക്കോട് കൗണ്ടറിൽ സാധനം ഏൽപ്പിച്ചു.. അവനെ ശരിയാക്കാൻ തയ്യാറായി കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു എങ്കിലും അവരുടെ കയ്യിലേക്ക് അവനെ വിട്ടു കൊടുത്തില്ല. പാവം അല്ലെ എന്ന് കരുതി. ഫോൺ ഞായറാഴ്ച രാത്രി എട്ടു മണിയുടെ ബാംഗ്ലൂർ എക്സ്പ്രെസ്സിൽ കൊടുത്തായച്ചു.. ഇരിങ്ങാലക്കുട സ്റ്റേഷനിൽ നിന്നും പരാതി പിൻവലിക്കുകയും ചെയ്തു. ചൊവ്വാഴ്ച അതായത് ഇന്ന് തൃശൂർ ഡിലക്സിൽ നേരെ ഞാൻ പീനിയയിൽ പോയി ജോമോന്റെ കയ്യിൽ നിന്നും ഫോൺ കളക്റ്റ് ചെയ്തു..

ഈ മനാമനസ്കനായ അത്തോളിക്കാരന്‍റെ ചെറ്റത്തരം കാരണം എനിക്ക് ഞായറാഴ്ച തിരിച്ചു യാത്ര ചെയ്യാൻ സാധിച്ചില്ല… ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പോലും സാധിച്ചില്ല. മെയിൽ, ഇന്റർനെറ്റ് ബാങ്കിങ് എല്ലാം ഓ ടി പി എനേബിൾ ആയിരുന്നത് മൂലം പുതിയ ഒരു ഡിവൈസ്, ലൊക്കേഷനിൽ നിന്നും ഓപ്പൺ ചെയ്യാൻ സാധിക്കുമായിരുന്നില്ല.. തിങ്കളാഴ്ച ആണേൽ ഓഫിസിൽ നിന്നും വിളിയോട് വിളി .. ഒരു അർജന്റ് വർക്ക് ഉണ്ടായിരിന്നു.ഭാഗ്യത്തിന് ഇന്റർനെറ്റ് കഫെ അടുത്ത് തന്നെ ഉണ്ടായിരുന്ന കാരണം റിമോട്ട് എടുത്തു പണി തീർത്തു കൊടുക്കാൻ സാധിച്ചു. അല്ലേൽ എട്ടിന്റെ പണി കിട്ടിയേനെ.. സമയ നഷ്ട്ടം, ധന നഷ്ട്ടം, അനാവശ്യ ടെൻഷൻ , ഒരു ദിവസത്തെ ഉറക്കം, ഞായറാഴ്ച ചെയ്യാനുണ്ടായിരുന്ന മറ്റു കാര്യങ്ങൾ എല്ലാം കുളമായി ഈ ഊള കാരണം…

അവന്റെ പേരും , ഫോട്ടോയും, ഫേസ്‌ബുക്ക് പ്രൊഫൈലും എല്ലാം അറിയാം. എല്ലാം അടപടലം പൊക്കി. അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല.. ഇത് എഴുതിയത് ഇനിയൊരുത്തനും ഇത് ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്.. ഇനി ആവർത്തിച്ചാൽ ഞങ്ങൾ പിടിക്കുകയും ചെയ്യും അടപടലം നാറ്റിക്കുകയും ചെയ്യും..

ഫോൺ തിരിച്ചു ലഭിക്കാൻ സഹായിച്ച ആനവണ്ടി കോഴിക്കോട്, ബാംഗ്ലൂർ ടീമിനും, കെഎസ്ആർടിസി കോഴിക്കോട്, തിരുവനന്തപുരം ജീവനക്കാർക്കും, MyIJK സുഹൃത്തുക്കൾക്കും ഒരായിരം നന്ദി.”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post