പാട്ടും ഡാൻസും കളർഫുൾ റൗണ്ടും; തൃശ്ശൂർ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ

Total
0
Shares

കേരളത്തിലെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരം, മറ്റെല്ലാ നഗരങ്ങളെപ്പോലെയും രാത്രി പത്തുമണിയാകുമ്പോഴേക്കും ഉറങ്ങുവാൻ തുടങ്ങാറാണ് പതിവ്. കടകമ്പോളങ്ങൾ അടയുകയും സ്വരാജ് റൗണ്ട് ഉൾപ്പെടെയുള്ള നിരത്തുകൾ വിജനമാകുകയും ചെയ്യുന്നതോടെ വടക്കുംനാഥനും, പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെ പൂവിൽപ്പനക്കാരും മാത്രമാകും തൃശ്ശൂർ നഗരഹൃദയത്തിൽ ഉറങ്ങാതെയിരിക്കുന്നത്.

ഈ രീതിയ്ക്ക് ഒരു മാറ്റം വരുത്തുവാനായി ഒരു നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ശ്രമിക്കുകയാണ് ഈ ഡിസംബർ മാസം. ഹാപ്പി ഡേയ്സ് എന്ന് പേരിട്ടിട്ടുള്ള തൃശ്ശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 15 വരെ ഒരുമാസത്തോളം അരങ്ങു തീർക്കും. വൈകുന്നേരം ആറുമണി മുതൽ രാത്രി 11 മണിവരെ തൃശ്ശൂർ നഗരം ഇനി ഉണർന്നിരിക്കും, പകലിനേക്കാൾ പൊലിമയോടെ.

ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാര വ്യവസായ ഏകോപന സമിതി, തൃശ്ശൂർ കോർപ്പറേഷൻ തുടങ്ങിയവയുടെ സഹായത്തോടെയാണ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇരുട്ട് പരക്കുന്നതോടെ വീടുകളിൽ ഒതുങ്ങിക്കൂടുക എന്ന പഴയ ശീലങ്ങൾക്ക് വിട കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിശാ വ്യാപാരമേള നടത്തുന്നത്. കേരളത്തിൽത്തന്നെ ഇത് ആദ്യമായാണ് ഒരുമാസം നീണ്ടു നിൽക്കുന്ന നൈറ്റ് ഷോപ്പിംഗ്.

വൈകിട്ട് ആറു മണി മുതൽ രാത്രി 11 വരെ തൃശ്ശൂർ നഗര പരിധിയിൽ കടകൾ തുറന്നു പ്രവർത്തിക്കും. ഒപ്പം ആകർഷകമായ ഡിസ്കൌണ്ടുകളും ആനുകൂല്യങ്ങളും ഉത്പന്നങ്ങൾക്ക് ഉണ്ടായിരിക്കും. നൂറു രൂപയ്ക്കു മീതെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു സമ്മാന കൂപ്പണ്‍ നല്‍കും. അഞ്ചു കാറുകളും ഒട്ടേറെ ഗൃഹോപകരണങ്ങളും സമ്മാന പദ്ധതിയിലുണ്ട്. കൂടാതെ ഷോപ്പിംഗിനും കറങ്ങാനും വരുന്നവർക്ക് വിശപ്പടക്കാൻ ഹോട്ടലുകളും തുറന്നു പ്രവർത്തിക്കുന്നതായിരിക്കും.

തൃശ്ശൂർ നഗരത്തിലെ ഷോപ്പിംഗ് ഫെസ്റ്റിവലും നൈറ്റ് ലൈഫും : വീഡിയോ കാണുക.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരമാകെ വർണ്ണപ്രപഞ്ചമാക്കി പലതരത്തിലുള്ള കളർഫുൾ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. കൂടാതെ ഈസ്റ്റ് ഫോർട്ട്, ശക്തൻ നഗർ, വെസ്റ്റ് ഫോർട്ട്, വഞ്ചിക്കുളം തുടങ്ങിയ നാലിടങ്ങളിൽ സ്റ്റേജ് ഷോകളും ഉണ്ടായിരിക്കും. ദിവസേന ഈ സ്റ്റേജുകളിൽ പ്രശസ്തരായ വിവിധ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ നടത്തപ്പെടുന്നു. കാണികൾക്ക് തികച്ചും സൗജന്യമായി ഇവയെല്ലാം ആസ്വദിക്കുകയും ചെയ്യാം.

അതോടൊപ്പംതന്നെ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ഓപ്പൺ സ്റ്റേജ് മാതൃകയിൽ പലതരം പരിപാടികളും അരങ്ങേറും. ബെല്ലി ഡാൻസ്, ബാൻഡ് മേളം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ ആളുകൾ വിസ്മയത്തോടെയാണ് നോക്കിക്കണ്ടത്. ഇതിൽ വിദേശ കലാകാരികൾ അണിനിരന്ന ബെല്ലിഡാൻസ് ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്നുവേണം പറയാൻ.

ഫെസ്‌റ്റിവലിൻറെ ഭാഗമായി മാരത്തൺ മുതൽ മെഗാ മാർഗം കളി വരെയുണ്ടാകും. വിൻറേജ്‌ കാർറാലി, റോളർ സ്‌കേറ്റിങ്, ബൈക്ക്‌ റാലി, പെറ്റ്‌ഷോ, ഫ്ളാഷ്‌മോബ്‌, ചിത്രരചനാമത്സരം തുടങ്ങിയവയും സംഘടിപ്പിക്കും. സമാപനദിനത്തിൽ ബേക്കേഴ്‌സ്‌ അസോസിയേഷൻറെ നേതൃത്വത്തിൽ മൂന്നര കിലോമീറ്റർ നീളമുള്ള വലിയ കേക്കും തയ്യാറാക്കുന്നുണ്ട്. കോടികൾ ചെലവഴിച്ചാണ് ഷോപ്പിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

നടക്കാനുള്ള തെരുവ് എന്ന ആശയമാണ് മറ്റൊരു പ്രത്യേകത. വിദേശ രാജ്യങ്ങളിലേതിനു സമാനമായാണ് രാത്രികാല ഷോപ്പിങ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. എന്തായാലും തൃശ്ശൂരിലെ രാത്രി ജീവിതം ഉണരാൻ ഈ നൈറ്റ് ഷോപ്പിങ് ഫെസ്റ്റ് സഹായകരമായി എന്നതിൽ യാതൊരു തർക്കവുമില്ല.

വിവരങ്ങൾക്ക് കടപ്പാട് – Samayam, Times Of India.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post