തൃശ്ശൂർ പുള്ളിലെ താമരപ്പാടം തേടി ഒരു കൊച്ചു ലോക്കൽ യാത്ര

Total
73
Shares

വിവരണം – ദീപ ഗംഗേഷ്.

വിയർക്കുമ്പോൾ ദ്രൗപദിയ്ക്ക് താമരയുടെ സുഗന്ധമാണെത്രെ.. രണ്ടാമൂഴത്തിൽ പറയുന്നതാണ്. താമരയ്ക്കും സുഗന്ധമോ? മനസ്സിലന്ന് സംശയമായിരുന്നു. എന്നാൽ വിരിയുന്ന താമരയുടെ ഗന്ധം എന്താണെന്നറിയണോ സിരകളിൽ ലഹരി ഉണർത്തുന്ന ഗന്ധം. മത്തുപിടിപ്പിക്കുന്ന നേർത്ത ഗന്ധം. എങ്കിൽ വേഗം പുള്ളിലേക്ക് വരൂ.

സുഹൃത്ത് സന്ധ്യയുടെ മെസേജ് വന്നു. പുള്ളിൽ പാടത്ത് താമരകൾ വിരിഞ്ഞിട്ടുണ്ട്. വരുന്നുണ്ടോ കാണാൻ. വഞ്ചിയിൽ താമരപാടത്തു കൂടി ഒരു കൊച്ചു യാത്രയും. കേട്ടതേയുള്ളൂ മക്കളേയും കൂട്ടി ചാടി ഇറങ്ങി. തൃശൂർ ജില്ലയിലെ കോൾ പാടശേഖരമായ പുളളിലെ അസ്തമയങ്ങൾ പണ്ടേ പ്രസിദ്ധമാണ്. ഒരു പാട് വിനോദ സഞ്ചാരികളും ഫാമലികളും ഇവിടെ സായാഹ്നം ചിലവഴിക്കാൻ എത്താറുണ്ട്. എങ്കിലും ഞാനവിടെ ആദ്യമായിരുന്നു.

കാറ് പുള്ളിലേക്ക് തിരിഞ്ഞ് കുറച്ചു നീങ്ങിയതേയുള്ളു വഴിയോരത്തായി താമരകൾ വിരിഞ്ഞു നിൽക്കുന്ന പാടം കണ്ടു. കുറച്ചപ്പറുത്തായി ഒരു ക്ഷേത്രം അതിനോട് ചേർന്ന് നടി മഞ്ജു വാര്യരുടെ വീട്. പുള്ളിൻ്റെ ഭംഗിയെ പറ്റി മഞ്ജുവാര്യർ പറഞ്ഞിട്ടുള്ളത് വെറുതെയല്ല എന്നു മനസ്സിലായി. കാർ ഒരിടത്ത് ഒതുക്കി നിർത്തിയപ്പോഴേക്കും സന്ധ്യയും മോളും എത്തിക്കഴിഞ്ഞു.

നേരത്തെ വന്നിട്ടുള്ളതിനാൽ തോണിക്കാരൻ പ്രദീപ് ചേട്ടനും സന്ധ്യയും സുഹൃത്തുക്കളാണ്. ആളുകൾ എത്തുന്നതിനു മുൻപ് ആദ്യയാത്ര തന്നെ നടത്തി. വലിയ വഞ്ചി ആയിട്ടും ഉള്ളിൽ ഭയം ഉണ്ടായിരുന്നു. താമരകൾക്കിടയിലൂടെ വഞ്ചിനീങ്ങി. നേർത്ത ചാറ്റൽ മഴ: ഏതോ സ്വർഗ്ഗ ലോകത്ത് എത്തിയ പ്രതീതി. വിരിഞ്ഞ താമരകൾ പറിച്ചു കൊള്ളാൻ പ്രദീപേട്ടൻ്റെ അനുമതി. “മൊട്ട് പറിക്കരുത്. വിരിഞ്ഞ പൂക്കൾ പറിച്ചെടുത്താലും കുഴപ്പമില്ല. വഞ്ചി ഉലയാതെ ശരീരം ചരിച്ച് ബാലൻസ് ചെയ്ത് കൈ താമരതണ്ടിനോട് ചേർത്ത് പരമാവധി വെള്ളത്തിൽ താഴ്ത്തി ഒടിച്ചെടുക്കണം.” പ്രദീപേട്ടൻ്റെ ലക്ചർ ക്ലാസ്.

പക്ഷെ എന്നെ സംബന്ധിച്ച് പ്രാക്ടിക്കൽ എളുപ്പമായിരുന്നില്ല. സന്ധ്യ വളരെ എളുപ്പത്തിൽ രണ്ട് മൂന്ന് പൂവ് പൊട്ടിച്ചു. കൃഷ്ണ ഭഗവാന് സമർപ്പിക്കാനാണ്. കഷ്ടപ്പെട്ട് ഞാനും ഒരു പൂവ് ഒടിച്ചെടുത്തു. പറിച്ചെടുത്ത പൂവ് മണത്ത് നോക്കുകയാണ് ആദ്യം ചെയ്തത്. ഹൊ.. മത്തുപിടിപ്പിക്കുന്ന ഒരുതരം നേർത്ത സുഗന്ധം സിരകളിൽ പടരുന്നു. അപ്പോൾ ഇതാണ് ദ്രൗപതിയുടെ ഗന്ധം.

വഞ്ചിയിൽ നിന്നറങ്ങിയപ്പോഴും ചാറ്റൽ മഴ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. വഴിയരികിലെ സഞ്ചാരികൾക്കായി ഒരുക്കിയ ഒരു തട്ടുകടയിൽ നിന്ന് കൊള്ളി, മുട്ട ഓംലെറ്റ്, കട്ടൻ ചായ. വഴിയരികിലെ കലുങ്കിൽ കയറിയിരുന്നു. പശ്ചാത്തലത്തിൽ താമരയും ആരെയോ കാത്തു കിടക്കുന്ന ഏകാകിയായ ഒരു കൊച്ചുതോണിയും കൂടെ ചാറ്റൽ മഴയും. എന്താ കോമ്പിനേഷൻ.. നല്ലൊരു റൊമാൻറിക് പശ്ചാത്തലം തന്നെ.

തോണിയിലേറാൻ യാത്രക്കാർ മഴയെ അവഗണിച്ചും എത്തുന്നുണ്ട്. സുന്ദരമായ താമരപാടത്തിനു നടുവിൽ വഞ്ചിയിൽ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടും നടക്കുന്നതു കണ്ടു. ആളൊഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി വഞ്ചിയിൽ താമര പൂക്കൾക്കിടയിലേക്ക്. പൂക്കളുടെ നേർത്ത സുഗന്ധം അന്തരീക്ഷത്തിനുണ്ടെന്നു തോന്നി. തണുത്ത ചാറ്റൽ മഴയിലും ദ്രൗപതി വിയർക്കുകയാണോ?

നാളത്തെ ഓർമ്മകൾ ക്യാമറയിൽ ഒപ്പിയെടുത്തു. മഴക്കാർ നിറഞ്ഞു നിന്നതിനാൽ അസ്തമയത്തിന് നിറക്കൂട്ടുകൾ ഇല്ലാതെ കൃഷ്ണകാന്തി. മഴ മാറിയിട്ട് ഒരു വർണ്ണപകിട്ടാർന്ന അസ്തമയം കാണാൻ വീണ്ടും ഇവിടെ ഒരുമിക്കാം. സഫലമീ സായാഹ്ന യാത്ര.

കുറിപ്പ് – തൃശൂർ കാഞ്ഞാണി വഴി തൃപ്രയാർ റൂട്ടിലാണ് പുള്ള് കോൾപാടശേഖരം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post