യാത്രാ വഴിയിൽ കൈകാണിച്ചാൽ തീവണ്ടി നിർത്തിത്തരുമോ?

Total
17
Shares

അനുഭവക്കുറിപ്പ് – ദയാൽ കരുണാകരൻ.

2005 ലെ ഒരു തീവണ്ടി യാത്രക്കിടയിൽ സംഭവിച്ച കാര്യമാണിത്. ബസ്സിറങ്ങി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ വേഗത്തിൽ നടക്കുകയായിരുന്നു. ആ സമയത്ത് എന്റെ സമീപത്തൊന്നും കയറി വേഗത്തിൽ പോകാൻ ഒരു ഓട്ടോറിക്ഷ ലഭ്യമല്ലായിരുന്നു. എന്റെ കൈകളിൽ ഞങ്ങളുടെ മൂന്നു വയസ് പ്രായമുള്ള ഇളയ മകനും പിന്നൊരു ബ്രീഫ് കേസുമുണ്ടായിരുന്നു. മകനെ ഞാൻ ഇടതു കൈയിൽ ചേർത്ത് തോളിലിട്ടിരിക്കുകയായിരുന്നു. വലതു കൈയിൽ ബ്രീഫ് കേസും.

എന്റെ വൈഫ് അന്ന് മലപ്പുറം ജില്ലയിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റായിരുന്നു. ബസ്സിറങ്ങിയിടത്തു നിന്നും സ്റ്റേഷനിലേക്ക് 300 മീറ്ററിൽ കുറയാത്ത ദൂരമുണ്ടായിരുന്നു. അങ്ങോട്ടുള്ള വഴിയിൽ എനിക്ക് കാണാൻ കഴിയുമായിരുന്നു എനിക്ക് പോകേണ്ട തീവണ്ടി സ്റ്റേഷൻ വിട്ട് പതിയെ ഉരുണ്ടു തുടങ്ങുന്നത്. ആ തീവണ്ടി പോയി കഴിഞ്ഞാൽ പിന്നെ അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്നും അന്ന് ഷോർണൂരിലേക്ക് മറ്റൊരു തീവണ്ടിയില്ലായിരുന്നു.

ആ കാഴ്ച എന്റെ മനസ്സിനെ വല്ലാതെ ആകുലപ്പെടുത്തുന്നതായിരുന്നു. എന്തെന്നാൽ ആ തീവണ്ടിയിൽ എനിക്ക് കയറാൻ പറ്റിയില്ലെങ്കിൽ പിന്നീടുള്ള എന്റെ യാത്രകൾ മുഴുവൻ താളം തെറ്റുമായിരുന്നു. ഷൊർണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള റിസർവ്ഡ് തീവണ്ടി യാത്ര എനിക്ക് നഷ്ടപ്പെടുമായിരുന്നു. പകരം എനിക്ക് ബസ് യാത്രയെ ആശ്രയിക്കുകയും അടുത്ത തിരുവനന്തപുരം തീവണ്ടി വരുംവരെ 3 വയസ്സുള്ള മകനെയും കൊണ്ടു രാത്രിയിൽ ഷൊർണ്ണൂർ സ്റ്റേഷനിൽ കാത്തിരിക്കുകയോ സ്റ്റേഷന് സമീപത്ത് മുറി എടുക്കുകയോ ഒക്കെ വേണമായിരുന്നു. ഏതായാലും അതൊക്കെ എനിക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു.

ഏറ്റവും അനുയോജ്യമായ ബസ്സ് യാത്ര എന്തുകൊണ്ട് എന്റെ ശരീരം ഭയപ്പെടുന്നുവെന്നത് പലപ്പോഴും പറഞ്ഞിട്ടുള്ളതാണെങ്കിലും ആ മാർഗ്ഗം എനിക്ക് അവലംബിക്കാൻ കഴിയാത്ത സാഹചര്യം ഖേദത്തോടെ തന്നെ വീണ്ടും പറയുകയാണ്. 1998 ന് ശേഷം മറ്റൊരാൾ ഓടിക്കുന്ന കാർ, ബസ് ഇവകളിൽ കഷ്ടിച്ച് 5 കിലോമീറ്ററിന് മീതെ യാത്ര ചെയ്യാനാവില്ല. അങ്ങനെ ചെയ്താൽ എനിക്ക് കടുത്ത ക്ഷീണം, ഛർദ്ദി, ശരീരം അമിതമായി തണുക്കുക, മരവിക്കുക, ശ്വാസോച്ഛ്വാസ നിരക്ക് താഴുക എന്നിങ്ങനെ അസ്വസ്ഥതകൾ ഉണ്ടാവുക പതിവാണ്. യാത്ര പൂർത്തിയാക്കാനുമാവില്ല. അതുകൊണ്ട് 98 ന് ശേഷം എന്റെ യാത്രകൾ ബൈക്ക്, കാർ, തീവണ്ടി ഇവകളെ മാത്രം ആശ്രയിച്ചുള്ളവയായിരുന്നു.

അന്നും ഇന്നും ബസ് – കാർ ദീർഘയാത്രകളെ കുറിച്ച് എനിക്ക് ആലോചിക്കുന്നതു പോലും അസ്വസ്ഥയുളവാക്കുന്നതാണ്. ഇക്കാരണത്താൽ ഹിമാലയത്തിലെയും നോർത്ത് ഈസ്റ്റിലെയും പല യാത്രകളും എനിക്ക് സാദ്ധ്യമാകുന്നുമില്ല. അന്ന് അങ്ങാടിപ്പുറം സ്റ്റേഷനിൽ നിന്നും ഉരുണ്ടു തുടങ്ങുന്ന തീവണ്ടി കണ്ട എന്റെ മാനസികാവസ്ഥ നിങ്ങൾക്ക് ഇപ്പോൾ ഊഹിക്കാവുന്നതേയുള്ളൂ.

ഇനി നടന്ന കാര്യങ്ങൾ ഇന്ത്യൻ റെയിൽവേയിൽ പതിവില്ലാത്ത കാര്യമായിരുന്നു. അന്ന് ആ പാതിവഴിയിൽ നിന്നും ആദ്യം കണ്ട ഗ്യാപ്പിലൂടെ ഞാൻ റെയിൽവേ ട്രാക്കിനടുത്തേക്ക് പാഞ്ഞു കയറി. ഞാൻ നോക്കുമ്പോൾ തീവണ്ടിയുടെ എൻജിൻ റൂമിൽ നിന്നും പുറത്തേക്ക് തലയിട്ടു നില്ക്കുന്ന ഒരുവൻ എന്റ്റെ പാഞ്ഞുള്ള വരവ് മുന്നേ കണ്ടമാതിരി എന്നേ തന്നെ നോക്കുന്നു.

എനിക്കൊരു പ്രതീക്ഷ കിട്ടി. നിമിഷനേരം കൊണ്ട് കൈയിലിരിക്കുന്ന കുട്ടിയേയും പെട്ടിയേയും അപ്പടി വച്ചു കൊണ്ടു സാദ്ധ്യമാകുന്ന തരത്തിൽ മുഖത്ത് പത്തരമാറ്റ് ‘റിക്വസ്റ്റ്’ രസമിട്ട്… പെട്ടി തൂക്കിയ കൈകൊണ്ട് ഒരു വണക്കവും പോടി… ഞാൻ അയാളെ തന്നെ യാചനാപൂർവ്വം നോക്കി. ഒരു അപ്പാവി മട്ടിൽ ഒരു നില്പങ്ങുനിന്നു. ‘കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി’ എന്ന മട്ടിൽ. എന്നാൽ അടുത്ത നിമിഷം തീവണ്ടിയുടെ വേഗത ഇത്തിരി കൂടിയ മട്ടായി. അതെന്നെ വല്ലാത്ത നിരാശയിലാഴ്ത്തി.

ആ മനുഷ്യൻ എന്നെ അനുഭാവപൂർവം നോക്കിയെങ്കിലും ഫലത്തിൽ പരിഗണിച്ചില്ലല്ലോ എന്നതായിരുന്നു എന്റെ ചിന്ത. ശേഷം ഷൊർണ്ണൂരേക്കുള്ള കഠിനമായ ബസ് യാത്രയും അവിടെ എത്തിയതിന് ശേഷമുള്ള കാര്യങ്ങളുമെന്നെ അലട്ടിത്തുടങ്ങി.

അങ്ങനെ ഞാൻ വിഷമിച്ചു നിൽക്കുമ്പോൾ തീവണ്ടിയുടെ വേഗത കുറയുന്ന പോലെ തോന്നി. ആ തോന്നൽ ശരിയായിരുന്നു. പതിയെപ്പതിയെ വണ്ടി നിന്നു. ഞാൻ ആഹ്ളാദത്തിലുപരി അത്ഭുതത്തിലാണ്ടു. കേവലം ഒരു യാത്രക്കാരൻ കൈകാണിച്ചപ്പോൾ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടി നിർത്തി തന്നെന്നോ? സത്യത്തിൽ ആ നിമിഷങ്ങളിലെ എന്റെ സന്തോഷം അളക്കാൻ പറ്റാത്ത നിലയിലായിരുന്നു. ഞാൻ ഓടിച്ചെന്ന് കംപാർട്മെന്റ്റിൽ കയറി.

ആ തീവണ്ടിയുടെ ഡോറിൽ നിന്നവരും വശങ്ങളിലെ സീറ്റിലിരുന്ന പുറത്തേക്ക് നോക്കിയവരും മുന്നേതന്നെ കുട്ടിയേയും പെട്ടിയേയും തൂക്കിവരുന്ന എന്നെ ശ്രദ്ധിച്ചു കാണണം. അവരും ആ തീവണ്ടി ഒന്നു നിർത്തിയിരുന്നെങ്കിൽ… എനിക്കും കുട്ടിക്കും കയറാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുകാണണം. ഡോറിൽ നിന്നവർ എന്നെ കരുതലിന്റ്റെ കൈകൾ പിടിച്ച് അകത്തേക്ക് സ്വീകരിച്ചു. ഒരു ദുബൈ ജാക്പോട് അടിച്ച ‘ഫീൽ’ എനിക്കും സഹയാത്രികർക്കും ഒരുമിച്ചുണ്ടായി എന്ന് പറയാവുന്ന അവസ്ഥ.

കംപാർട്മെന്റ്റിലേക്ക് കടന്നപ്പോൾ തന്നെ ലോംഗ് സീറ്റിലിരുന്ന ചെറുപ്പക്കാർ എനിക്ക് വേണ്ടി ഒതുങ്ങിയിരുന്ന് ഒരു ഇരിപ്പിടമൊരുക്കി തന്നു. പിന്നീട് അവർ തന്നെ എന്റെ അടുത്ത ആശങ്കക്ക് പരിഹാരവും കണ്ടെത്തി. അടുത്ത സ്റ്റേഷനുകളിൽ ഏതെങ്കിലും ഒന്നിൽ നിന്നും എനിക്ക് ടിക്കറ്റെടുത്ത് തരാമെന്ന് ഒരുവൻ ഏല്ക്കുകയും ചെയ്തു. അത് മലപ്പുറത്തിന്റ്റെ… മലബാറിന്റ്റെ ആതിഥ്യ മര്യാദയായിരുന്നു.

ഷൊർണ്ണൂരിൽ എത്തിയപ്പോൾ ഞാൻ തീവണ്ടിയുടെ എൻജിൻ ഭാഗത്തേക്ക് എത്തി ഞാൻ ആ ലോക്കോപൈലറ്റിന് കണ്ടു നന്ദി പറഞ്ഞു. എന്നാൽ അയാൾ നിർവ്വികാരതയോടെ എന്റെ വാക്കുകൾ കേട്ടതല്ലാതെ മറുവാക്കുകളൊന്നും പറഞ്ഞില്ല.

ഷൊർണ്ണൂർ സ്റ്റേഷനിൽ തിരുവനന്തപുരത്തേക്കുള്ള തീവണ്ടി കാത്ത് ഇരിക്കുമ്പോൾ ഞാൻ ആലോചിച്ചത് രണ്ടു കാര്യങ്ങളായിരുന്നു.
ഒന്ന് – അന്ന് ആ ഉരുണ്ടു തുടങ്ങിയ തീവണ്ടി എന്ത് കാരണത്താലാണ് നിർത്തപ്പെട്ടത് എനിക്ക് വേണ്ടി തന്നെ ആയിരുന്നോ? രണ്ട് – ആ ലോക്കോപൈലറ്റ് എന്റെ നന്ദിപ്രകാശനത്തിനെ ഊഷ്മളമായി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു.

എങ്കിലും അന്ന് എന്റെ മനസ്സിനോട് ഞാൻ പറഞ്ഞത് ആ തീവണ്ടി അന്ന് നിർത്തപ്പെട്ടത് എനിക്ക് വേണ്ടി തന്നെയായിരുന്നെന്നാണ്. ഒരു യാത്രാ വഴിയിൽ ഇന്ത്യൻ റെയിൽവേ അങ്ങനെയൊരു കാരുണ്യം എന്നോടു കാണിച്ചു. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സർക്കാർ പ്രസ്ഥാനങ്ങൾക്ക് ഹൃദയമുണ്ടാകുന്നത് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളിലൂടെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post