ഒരു തീവണ്ടിയാത്രയിൽ പരിചയപ്പെട്ടു; വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച

Total
13
Shares

വിവരണം – വികാസ് ബാബു.

2016 ൽ ഒരു ദിവസം വീട്ടിൽനിന്നും ജോലിസ്ഥലമായ സേലത്തേക്കുള്ള യാത്രയിൽ ഉണ്ടായ അനുഭവമാണ്. രാവിലെ 9.40ന് ഷൊർണ്ണൂർ ജംഗ്ഷനിൽ നിന്നും ആലപ്പി – ധൻബാദ് എക്സ്പ്രസ്സിൽ കയറി. അവധികഴിഞ്ഞുള്ള മടക്കയാത്രകൾ പലപ്പോഴും വിരസമാണ്. വീട്ടുകാരും കൂട്ടുകാരുമൊക്കെ കണ്ണിലും ചെവിയിലും കയറിവരും. അതുകൊണ്ടൊക്കെയാവും മനസ്സ് മാറ്റാൻ വെച്ച പാട്ടിന് താളപ്പിഴയുള്ളപോലെ.

വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് വാളയാറിൻറെ പച്ചപ്പിലേക്ക് കണ്ണുനട്ടങ്ങനെയിരുന്നു. പൊടിഞ്ഞിറങ്ങുന്ന ചാറ്റൽമഴയിൽ പ്രകൃതി, കുളികഴിഞ്ഞു വരുന്ന സുരസുന്ദരിയെപ്പോലെ തോന്നിച്ചു. ജനൽകമ്പികളിൽ തൂങ്ങികിടക്കുന്ന മഴത്തുള്ളികളെ നോക്കിയിരിക്കേ അറിയാതെ എപ്പഴോ ഉറങ്ങിപ്പോയി. കൈകൊട്ടുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. തൊട്ടുമുൻപിൽ കുപ്പിവളയണിഞ്ഞ കൈകൾ.

ഉറക്കത്തിൻറെ മറനീക്കി കാഴ്ച്ച വ്യക്തമായപ്പോൾ കുപ്പിവളകൈകളുടെ ഉടമയ്ക്ക് സ്ത്രീ രൂപവും പുരുഷ ശബ്ദവും. പോക്കറ്റിൽ പരതിയപ്പോൾ കിട്ടിയ 5 രൂപ നാണയം ഞാൻ നീട്ടാൻ ഒരുങ്ങവേ കാലം ചുളിവുകൾ തീർത്ത ഒരു കൈ കൂടി വന്നു. ഒരു മുത്തശ്ശിയാണ്. ഒരു നിമിഷം ആർക്ക് ഏന്ന ചോദ്യചിഹ്നം എൻറെ ഉള്ളിൽ വരയ്ക്കപ്പെട്ടു. ആ കുപ്പിവളകൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ നാണയമെടുത്ത് മുത്തശ്ശി കൈകളിലേക്ക് കൊടുത്തു. അവർ രണ്ടു ദിശകളിലേക്ക് നടന്നകന്നു. ഞാൻ അമ്പരന്നു നിന്നു.

ഭിന്നലിംഗക്കാരെ അവഗണനയോടെ, പരിഹാസത്തോടെ കാണുന്ന നമ്മുടെ സമൂഹം തിരിച്ചറിയണം മനസ്സും മനസാക്ഷിയും മനോവ്യഥയും ആണിനും പെണ്ണിനും മാത്രമല്ലെന്ന്. സ്നേഹിക്കാൻ, സ്നേഹിയ്ക്കപ്പെടാൻ, സ്വതന്ത്രമായി ജീവിയ്ക്കാൻ അവകാശമുണ്ടെന്ന്. അക്കങ്ങളിട്ട് വിളിയ്ക്കപ്പെടുമ്പോഴും അവർക്ക് നിത്യജീവിത ചെലവുകൾക്കപ്പുറം അക്കങ്ങളോട് ഭ്രമമുണ്ടായിരുന്നില്ലെന്ന്. അന്യൻറെ വിശപ്പിനെ മാനിക്കാനും സഹായിക്കാനും മനസ്സുണ്ടെന്ന്.

മനസ്സിൽ ചിന്തകളുടെ വേലിയേറ്റങ്ങൾ പലതവണ നടന്നു. ഞാൻ ആ കൈകൊട്ടുന്ന ശബ്ദത്തെ പിൻതുടർന്ന് ചെന്നു. സ്ളീപ്പർ കമ്പാർട്ടുമ്ൻറുകൾ തീർന്ന് എ.സി.കമ്പാർട്ടുമ്ൻറുകൾ തുടങ്ങുന്നിടത്ത് വാതിലിനരികെ അവർ ഇരിയ്ക്കുന്നത് കണ്ടു. കൂടെ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ട്. ഞാൻ നീട്ടിയ കാശ് വാങ്ങികൊണ്ട് അവർ പുഞ്ചിരിച്ചു. അതിൽ എന്നെ പഠിപ്പിച്ച പാഠത്തിലെ ചോദ്യോത്തരങ്ങൾ എനിയ്ക്ക് കാണാമായിരുന്നു.

അവരെ കൂടെനിർത്തി ഒരു ഫോട്ടോ എടുക്കട്ടേ എന്ന ചോദ്യത്തിന് സമ്മതം നൽകുമ്പോൾ മുഖത്തെ അമ്പരപ്പും, ശബ്ദത്തിലെ ഇടർച്ചയും സന്തോഷത്തിൻറയാണ് എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അവർക്കൊപ്പമിരുന്ന് കുറച്ച് നേരം സംസാരിച്ചു. ഒരാൾ തമിഴിനാട്ടിലാണ്. മറ്റേയാൾ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കുട്ടികാലത്തേ നാടുകടത്തപ്പെട്ടതാണ്. ചിലചോദ്യങ്ങൾക്ക് പുഞ്ചിരികൊണ്ട് അവർ മറുപടി നൽകി.

ഏകദേശം 40 മിനിട്ട് സംസാരത്തിനു ശേഷം സേലം ജങ്ഷനെത്തി. അവരോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. പല യാത്രകളിലും ഇതുപോലുള്ള പലരെയും കാണാറുണ്ട്. പ്രകൃതി കാണിച്ച വികൃതിയ്കപ്പുറം അവരും നമ്മുടെ സഹജീവികളാണ്. പുറത്ത് മഴ ശമിച്ചിരിക്കുന്നു. തിരിച്ചറിവിൻറെ നാളെകളിൽ സ്നേഹവസന്തം വിരിയട്ടെ.

കഥ ഇവിടം കൊണ്ട് തീരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തീവണ്ടിയാത്രയില്‍ ഈറോഡ് ജംഗ്‌ഷൻ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പരിചയപ്പെട്ട പഴയ ആ സുഹൃത്തിനെ വീണുകിട്ടി. വീണ്ടും കണ്ടുമുട്ടിയതിന്‍റെ സന്തോഷം എന്നതിലുപരി, ഒരാളുടെ നല്ല ഓര്‍മ്മകളില്‍ നാം മരിയ്ക്കുന്നില്ലെങ്കില്‍ നമുക്കതില്‍ അഭിമാനിയ്ക്കാം എന്ന് തോന്നുന്നു. ഈ നിമിഷങ്ങള്‍ക്ക് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post