വളയത്തോടും റോഡിനോടും മല്ലിട്ട് ഒരു ലോറി ഡ്രൈവറുടെ ബോംബെ യാത്ര

Total
9
Shares

വിവരണം -Sabin Athirumkal.

അധികമാരും അനുഭവിക്കാനിടയില്ലാത്ത ഒരു യാത്രയുടെ കഥ…. ‘ഒരു ടാങ്കർ ലോറി ഡ്രൈവറുടെ യാത്രാനുഭവങ്ങൾ..’ ഡ്രൈവറെന്നു കേട്ടപ്പോൾ നെറ്റി ഒന്നു ചുളിഞ്ഞുവോ ??? അധികംചുളിക്കേണ്ട ഈ രാജ്യത്തിൻടെ പുരോഗതിയിൽ നല്ലൊരു പങ്ക് വഹിച്ച് വളയത്തോടും റോഡിനോടും കളളൻമാരോടും മല്ലിട്ട്, ഊണും ഉറക്കവും കുടുംബവും വിട്ട് സംസ്ഥാനങ്ങൾ താണ്ടുന്ന അനേകം ധീരന്മാരിൽ ഒരു ഇരുപത്തിനാലുകാരൻ… ടൂറിസം ഡിഗ്രി വരെ പൂർത്തിയാക്കിയ ഞാൻ വിദേശത്തേക്ക് നല്ല പല ഓഫറുകൾ വന്നെങ്കിലും”നിൻടെയൊന്നും കുരുവിക്കൂടല്ല ജീവിതമെന്ന് ഉറക്കെ പ്രഖ്യാപിച്ച്” ഈ ഫീൽഡിൽ ചുവടുറപ്പിക്കാനുളള കാരണവും ആഴ്ചകളോ മാസങ്ങളോ നീളുന്ന യാത്രകൾ തന്നെയാണ്…

24 ജനുവരി 2017. സമയം രാവിലെ 7 മണി. പതിവിനു വിപരീതമായുളള ഫോണിൻടെ നിർത്താതെയുളള അലർച്ച നിദ്രാഭംഗം വരുത്തിയ ആലസ്യത്തോടെ പുതച്ചിരുന്ന കമ്പിളി നീക്കി ഫോണെടുത്തു കൊണ്ട് അടുക്കളയിലേക്ക് ഞാൻ നടന്നു.. ക്വോട്ടാ കിട്ടാറുളള കട്ടൻ കാപ്പിയുമായി ഞാൻ മുറ്റത്തേക്കിറങ്ങി.. “ഡാ ഹരീഷാടാ..നീയിത് എവിടെയാ?” “വീട്ടിലാണേട്ടാ” “മുംബൈക്ക് പോണംന്നാ പറയുന്നേ നീയൊന്ന് വര്വോ…പരിചയം ളള ആരേം കിട്ടാത്തോണ്ടാടാ” “ഓക്കേ ചേട്ടാ ഞാനിപ്പോ വിളിക്കാം” “ശരി” നാളെത്തന്നെ പോകണം. ലൈറ്റ് ഡീസൽ ഓയിൽ എന്ന പ്രൊഡക്ട് എടുക്കാനാണ്… ചെന്നൈയിൽ ഇല്ലത്രേ!!!

പിറ്റേന്നാണേല് കൂട്ടുകാരിയുടെ കല്യാണ നിശ്ചയവും… ചെന്നില്ലേൽ അവളു കൊല്ലും… എന്നാലും മൂന്നു മാസത്തെ വിശ്രമത്തിനിടെ കിട്ടിയ ചാൻസാണ് കളയാൻ വയ്യ… പക്ഷേ അവളോടെന്ത് പറയും ?? ജൂനിയറായി പഠിച്ച തവിട്ടു നിറത്തിലെ പൂച്ചക്കണ്ണുളള സുന്ദരി… ശല്യം ചെയ്ത പൂവാലൻടെ മൂക്കീന്നു കൊഴുത്ത ചോര എൻടെ മുഷ്ടിയില് വീണന്നു തൊട്ട് തുടങ്ങിയ കൂട്ടാണ്.. എൻഗേജ്മെൻടിനു കണ്ടില്ലെങ്കില് സമാധാനം തരില്ല… എന്തായാലും ഫോണില് വിളിച്ച് ഒരുവിധം സമാധാനിപ്പിച്ചെടുത്തു. കല്യാണത്തിനുണ്ടാവുമെന്ന ഉറപ്പിൻമേൽ…

ബാഗും തൂക്കി ഉമ്മറപ്പടി കടക്കുമ്പോൾ പശുവിന് തീറ്റ കൊടുത്തുകൊണ്ടിരുന്ന അമ്മയോട് ” ലോങ്ങാണ് … വിളിക്കാം ” ന്നു പറയുമ്പോൾ… ‘ഓ ഞാനിതെത്ര കേട്ടതാടാ ‘ ന്നൊരു ഭാവം അമ്മയുടെ മുഖത്തു മിന്നിയോ എന്തോ ??… ചക്കരപ്പറമ്പീന്ന് വണ്ടിയേല് കേറിയപ്പഴേ ഹരീഷേട്ടൻ ഡ്രൈവിങ്ങ് സീറ്റൊഴിഞ്ഞ് മാറിയിരുന്നു. “ഒരു പൂശങ്ങട് പൂശടാ കാലത്ത് മംഗലാപുരം പിടിക്കണം”…. പറഞ്ഞു തീർന്നതും നാല് റോയൽ എൻഫീൽഡ് ക്ളാസിക്കുകൾ ഒപ്പംവന്ന് വണ്ടിക്ക് മുമ്പിലായി അൽപംമാറി നിന്നു.. ‘ലൗബേഡ്സ്’ ആണ്…

” ചിലർ ഒപ്പം നടക്കുന്നു… ചിലർ പിന്നാലെ നടക്കുന്നു” ….ഞാൻ പൂർത്തിയാക്കിയില്ല…. “ഇതൊന്നു മില്ലാതെ ഏതോ ഒരുത്തി തേച്ചെന്നുംപറഞ്ഞ് നീ തോന്നിയപോലെ നടക്കുന്നു… ഡയലോഗടിക്കാണ്ട് വണ്ടിഎടുക്കടാ ചെക്കാ” ഹരീഷേട്ടൻ ചീറി…

“ഡോ തൃശ്ശൂര് കുഞ്ഞിരാമാ തന്നെ ഞാൻ ശരിയാക്കണുണ്ട്” വളിച്ച ചിരിയോടെ എൻടെ കൈ സ്റ്റാർട്ടർ സ്വിച്ചിലമന്നു… ടാറ്റയുടെ 2009 മോഡൽ കുമിൻസ് എഞ്ചിനൊന്നു മുരണ്ടുണർന്നു… തൃപ്രയാർ, കുറ്റിപ്പുറം, കോഴിക്കോട്, മാഹി, തലശ്ശേരി, കണ്ണൂര്, കാസർഗോഡ്, മഞ്ചേശ്വരം, തലപ്പാടി, മംഗലാപുരം വഴി സുരത്കൽ റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ പിറ്റേന്ന് രാവിലെ പത്ത് മണി. അവിടുന്നങ്ങോട്ട് റോ-റോ യിലാണ് യാത്ര… അതായത് വണ്ടി ട്രെയിനിനാണ് കൊണ്ടുപോകുന്നത്..

കാലി തൂക്കി ടിക്കറ്റ് ചാർജ്ജ് 8000 രൂപയുമടച്ച ശേഷം ഞാൻ ഉറങ്ങാൻ കിടന്നു… നല്ല ഓംലറ്റിന്‍റെ വാസനയും ചൂടുമടിച്ചാണ് കണ്ണു തുറന്നത്. സ്റ്റൗവും പാത്രവും 40 ലിറ്റർ വെളളവും ആഹാരം വയ്ക്കാനുളള ഐറ്റംസും കേരളം വിടുന്നതിനു മുമ്പേ വാങ്ങിച്ചതിനാൽ ഹരീഷേട്ടൻ പണി തുടങ്ങിയിരുന്നു. ചോറും സാമ്പാറും ഓലറ്റും കഴിച്ചിട്ട് ഞാൻ നേരത്തേ ടിക്കറ്റെടുത്ത കൗണ്ടറിലന്വേഷിച്ചപ്പോൾ റോ-റോ നാളെ രാവിലെ 8 മണിക്കാണ് പോകുന്നതെന്ന് അറിഞ്ഞു.. അടിപൊളി….!!!!! അന്നത്തെ വൈകുന്നേരം സുരത്കൽ ടൗണിലങ്ങ് പൊടിപൊടിച്ചു….

രാവിലെ കണ്ണുതുറക്കുമ്പോൾ തണുത്ത് വിറച്ചു നിന്നു പല്ലുതേക്കുന്ന ഹരീഷേട്ടനെ കണ്ടപ്പോൾ ചിരിയാണ് വന്നത്….. പാവത്തിന് ഇതൊന്നും ശീലമില്ലാത്തതാണ്….ഏത്??.. ഈ തണുപ്പേ…. കുളിയും നനയും കഴിഞ്ഞെത്തുമ്പോഴേക്ക് റോ-റോ യിലേക്ക് കയറ്റാനായി ഞങ്ങടെ ഊഴമെത്തിയിരുന്നു… സൂക്ഷിച്ചു വേണം കയറ്റാൻ… വണ്ടി കയറ്റി ചങ്ങലകൾ കൊണ്ട് ലോക്കുമിട്ട് ഞാൻ വരുമ്പോഴേക്കും വണ്ടിക്കകത്ത് ഹരീഷേട്ടൻ പാചകം തുടങ്ങിയിരുന്നു..

ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങി കണ്ണു തുറന്നപ്പോ കാണാം പൂരം…. എഞ്ചിനങ്ങനനങ്ങ് പറപറക്കണ്. ഏത് ഞമ്മളെയ്റോപ്ളെയ്ൻ പോണ മാതിരി…. കൊങ്കൺ റെയിൽവേ!!!കാടും മലയും കാട്ടാറും ദുർഘടകാനന പാതകളും തുരങ്കങ്ങളും കാഴ്ചയുടെ നിറവസന്തമൊരുക്കി ഞങ്ങൾക്കായി കാത്തിരുന്നു. മുന്നാം ദിവസം ഞങ്ങൾ കോലാടെത്തി. ഇവിടം വരെയേ ഉളളൂ റോ-റോ. അവിടന്ന് 100 കിലോമീറ്റർ താണ്ടി ചെമ്പൂരെത്തി. റിഫൈനറിയിന്വേഷിച്ചപ്പോൾ പ്രഡക്ട് ആകാൻ മൂന്നു ദിവസം കഴിയുംന്ന്. അവിടെയും കിട്ടി മൂന്നു ദിവസം.

മുംബൈ നഗരത്തിൻടെ തെരുവുകളിലൂടെ മെട്രോ & മോണോ ട്രെയിനിലും മാർക്കറ്റിലും മാളുകളിലും ഞങ്ങൾ ഓടി നടന്നു. നാലാം ദിവസം ലോഡ് കയറ്റി ഞങ്ങൾ പൂനെ, ബാംഗ്ളൂർ വഴി റോഡ് മാർഗ്ഗം കേരളത്തിലേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post