തിരുവനന്തപുരം മുതൽ മലപ്പുറം വരെ ഫ്രീയായി ഒരു പ്രവാസിയാത്ര…

Total
70
Shares

“തിരുവനന്തപുരം മുതൽ മലപ്പുറം വരെ.. ആനവണ്ടിയും കൂടെ 2 പാപ്പാന്മാരും കൂടെ നമ്മുടെ കേരളാ പോലീസും.” കൊറോണക്കാലത്ത് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തി, കെഎസ്ആർടിസി സ്പെഷ്യൽ ബസ്സിൽ മലപ്പുറത്തേക്ക് യാത്ര ചെയ്ത പ്രവാസിയായ റാഷിദ് വി. എഴുതിയ അനുഭവക്കുറിപ്പ്.

അങ്ങനെ ജൂൺ 17ന് രാത്രി 10 മണിക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്ലൈറ്റിൽ ഞാൻ അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന IX-1538 എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ സുരക്ഷിതമായി നാട്ടിലെത്തി. ഇമിഗ്രേഷൻ കടമ്പകളും, വിദേശത്ത് നിന്ന് വരുന്നവർക്കുള്ള റെജിസ്ട്രേഷനും എല്ലാം കഴിഞ്ഞു 11.30 ആയപ്പോഴേക്കും എയർപോർട്ടിന് പുറത്തിറങ്ങി.

ഫ്ലൈറ്റ് കയറിയത് മുതൽ നാട്ടിലെ എയർപോർട്ടിനു പുറത്തേക്കിറങ്ങുന്നത് വരെ മനസിലുണ്ടായിരുന്ന സംശയമായിരുന്നു തിരുവനന്തപുരത്ത് നിന്ന് എങ്ങനെ മലപ്പുറത്ത് എത്തുമെന്ന്. അതും രാത്രി 12 മണി നേരത്ത്. പക്ഷെ മുഴുവൻ സംശയങ്ങൾക്കുമുള്ള ഉത്തരം എനിക്ക് എയർപോർട്ടിന് പുറത്ത് കാണാൻ സാധിച്ചു. തൃശൂർ പൂരത്തിന് തിടമ്പേറ്റിയ ആനകളെ പോലെ നിരനിരയായി തലയെടുപ്പോടെ നമ്മുടെ സ്വന്തം ആനവണ്ടികൾ. ഫ്ലൈറ്റിൽ വരുന്ന ദൂരയാത്രക്കാർക്ക് സൗജന്യമായി സ്വന്തം നാടണയാൻ കേരളാ സർക്കാർ ഒരുക്കിയതാണ്.

നേരം 12 മണിയാന്നെന്നോർക്കണം. ടാക്സിക്ക് നല്ല ചിക്കിളി കൊടുക്കണം. നിലനിൽപ്പിലാതെ, കയ്യിൽ പൈസയില്ലാതെ, ജോലി നഷ്ടപ്പെട്ടും, വിസിറ്റിൽ പോയി ജോലിയാവാതെയും കിട്ടിയ ഫ്ലൈറ്റിൽ നാട്ടിലെത്തിയ എന്നെ പോലെയുള്ള ദൂരെ ജില്ലകളിലുള്ള യാത്രക്കാർക്ക് സ്വന്തം നാട്ടിലെ ക്വാറന്റെയിൻ സെന്ററിലെത്താനുള്ള മാർഗം ആലോചിച്ചിരിക്കുന്ന ഓരോ പ്രവാസിക്കും സർക്കാരിന്റെ ഈ ഫ്രീ സർവ്വീസ് ഒരു വലിയ അനുഗ്രഹമാണ്.

അതാത് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകാൻ പോലീസ് ഓഫീസർമാരും, റവന്യൂവകുപ്പും, ആരോഗ്യവകുപ്പും KSRTC ജീവനക്കാരും, മറ്റു സർക്കാർ ഉദ്യോഗസ്ഥരും ഏത് നേരത്തും സജീവമായി അവിടെയുണ്ട്. എല്ലാവരും നല്ല സമീപനം.
നല്ല പെരുമാറ്റം. ഓരോ യാത്രകാരോടും പോവേണ്ട സ്ഥലം അങ്ങോട്ട് ചോദിച്ചു മനസ്സിലാക്കി അങ്ങോട്ടേക്കുള്ള ബസ്സ് കാണിച്ചു കൊടുക്കുന്നു.

അങ്ങനെ ഞാനും എന്റെ ലഗേജുമായി എയർപോർട്ടിന് മുന്നിൽ കിടക്കുന്ന മലപ്പുറം- കാസർകോട് പോകുന്ന KSRTC ബസിൽ കയറി.
ഡ്രൈവർ സീറ്റ് കഴിഞ്ഞ് ബാക്കിലുള്ള രണ്ട് സീറ്റ് കഴിഞ്ഞേ യാത്രക്കാർക്ക് ഇരിക്കാൻ പറ്റൂ, ബസിൽ 2 ഡ്രൈവർമാർ ഉണ്ട്.

നല്ല വിശപ്പുണ്ട്. അബുദാബിയിൽ നിന്ന് രാവിലെ 8 മണിക്ക് റൂമിൽ നിന്ന് അരകഷ്ണം കുബൂസ് ചായയിൽ മുക്കി തിന്ന് റൂമിൽ നിന്ന് ഇറങ്ങിയതാണ്. ബാച്ച്ലേഴ്സ് റൂമിൽ നാട്ടിലെ പോലെ പത്തിരിയൊന്നും ഉണ്ടാകില്ലല്ലോ. റൂമിലെ കൂട്ടുകാരുടെ നിർദ്ദേശ പ്രകാരം പുറത്ത് നിന്ന് 4 പൊറാട്ടയും ഒരു ബീഫ് ഫ്രൈയും 2 ബോട്ടിൽ വെള്ളവും വാങ്ങി. നാട്ടിലേക്ക് പോരുന്ന തിരക്കിൽ കൊടുത്ത ദിർഹംസിന്റെ കണക്ക് ഒന്നും ഞാൻ ഓർക്കുന്നില്ല.

ഭക്ഷണം എയർപോർട്ടിൽ നിന്ന് കഴിക്കാമെന്ന് കരുതിയാണ് വാങ്ങിച്ചത്. പക്ഷെ എയർപോർട്ടിൽ അതിനൊന്നും നേരമില്ല. കഴിക്കാൻ കഴിഞ്ഞില്ല. ഫ്ലൈറ്റിൽ നിന്ന് കിട്ടിയത് 2 കേക്കും, ഒരു ചെറിയ മിനി ബോട്ടിൽ വെള്ളവും. വിശപ്പും ദാഹവും കാരണം കിട്ടിയത് കുടിച്ചു ഫ്ലൈറ്റിൽ ഇരുന്നു. നാലര മണിക്കൂറിന് ശേഷം നാട്ടിലെത്തി.

അങ്ങനെ വിശന്ന് ബസിൽ കയറി ഇരുന്നപ്പോഴാണ് ‘അബൂദാബി’ പൊറാട്ടയുടെയും ബീഫിന്റെയും ഓർമ്മ വന്നത്. ഒട്ടും ചിന്തിക്കാതെ കവർ പുറത്തെടുത്തു. ഡ്രൈവർമാരോട് സമ്മതം ചോദിച്ച് കവർ തുറന്നു. പൊറാട്ടയൊക്കെ കല്ല് പോലെ ആയിട്ടുണ്ട്. ബീഫ് ഒന്ന് മണത്തുനോക്കി. ഇല്ല കുഴപ്പമില്ല. ഇനി കുഴപ്പം ഉണ്ടായാലും കഴിച്ചേ പറ്റൂ. കാരണം ആ നേരത്ത് അവിടെ ഒന്നും വേറെ കടയില്ല. പോകുന്ന വഴിക്ക് എവിടെയും നിർത്താനും പറ്റില്ല. അതാണ് covid19 protocol.

എന്തായാലും മറ്റൊന്ന് ആലോചിക്കാൻ നിൽക്കാതെ നാല് പൊറാട്ടയിൽ മൂന്നര പൊറാട്ട അകത്താക്കി. നേരത്തെ വാങ്ങിവെച്ച വെള്ളകുപ്പിയിൽ നിന്ന് വെള്ളവും കുടിച്ചു. മുഖവും കയ്യും കഴുകാൻ തിരിച്ച് പാസ്സ്പോർട് കാണിച്ച് വീണ്ടും എയർപോർട്ടിന് ഉള്ളിൽ കയറി. പേടിക്കണ്ട കയ്യിൽ ഗ്ലൗസ് ഉണ്ടായിരുന്നു. മുഖത്ത് മാസ്കും. എല്ലാം കഴിഞ്ഞ് ആ മാസ്‌ക്കും ഗ്ലൗസും അതാത് സ്ഥലങ്ങളിൽ ഒഴിവാക്കി, കൈ നന്നായി കഴുകി, പോക്കറ്റിൽ കിടന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായി വൃത്തിയാക്കി, പുതിയ മാസ്സ്‌കും ഗ്ലൗസും എടുത്തിട്ടു ബസിലേക്ക് പോയി.

ബസിൽ തിരിച്ചെത്തിയപ്പോ ബസ്സിൽ വേറെ 2 പേരുണ്ട്. ഒരാൾ മലപ്പുറം തിരുനാവാഴ സ്വദേശിയും മറ്റൊരാൾ കാസർഗോഡ് സ്വദേശിയും. സാമൂഹിക അകലം പാലിച്ച് പരസ്പരം പരിചയപ്പെട്ടു. ഞാൻ എന്റെ സീറ്റിൽ പോയിരുന്നു. അരമണിക്കൂർ കഴിഞ്ഞിട്ടും ഞങ്ങൾ മൂവരും മാത്രം ബസിൽ ഒള്ളു.

കുറച്ച് കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥൻ വന്ന് പറഞ്ഞു “നിങ്ങൾ 3 പേര് മാത്രം മലപ്പുറം ഭാഗത്തേക്കുള്ളൂ. നിങ്ങൾ 3 പേർക്ക് വേണ്ടി മാത്രം ഈ ബസ്സ് കാസർകോട് വരെ പോകണം. അത്കൊണ്ട് എറണാകുളം വരെ പോകുന്ന മറ്റൊരു ബസ് പിറകിൽ ഉണ്ട്. നിങ്ങൾ അതിൽ പോയി കയറണം. അവർ എറണാകുളത്ത് നിന്ന് നിങ്ങളെ മലപ്പുറം എത്തിക്കും.” ആദ്യം ദേഷ്യം തോന്നി. പിന്നെ ആലോചിച്ചപ്പോ മനസിലായി അവർ പറയുന്നതിലും കാര്യമുണ്ട്. വെറും മൂന്ന് പേർക്ക് വേണ്ടി ഈ വണ്ടി ഇത്രയും ദൂരം ഓടുന്നത് കഷ്ടമാണ്. അത്കൊണ്ട് ഞങ്ങൾ ബസിൽ നിന്നിറങ്ങി പിറകിലുള്ള ബസ്സ് ലക്ഷ്യമാക്കി നടന്നു.

ബസിൽ മറ്റു സ്ഥലങ്ങളിലേക്കുള്ള ഞാൻ അടക്കം 23 പേര്. അതിൽ 17 പേര് കൊല്ലത്ത് ഇറങ്ങും ബാക്കിയുള്ളവർ മറ്റു സ്ഥലങ്ങളിലും. കേരളാ പോലീസിന്റെ അകമ്പടിയോടെ ഞങ്ങൾ യാത്ര തുടങ്ങി. മുന്നിൽ പോലീസ് അകമ്പടിയുള്ളത് കൊണ്ടും, രാത്രിയായത് കൊണ്ടും KSRTC ഒരു രക്ഷയുമില്ലാത്ത പോക്കാണ്. ഇതിന് മുമ്പ് ആനവണ്ടി ഇത്ര സ്പീഡിൽ ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ പെട്ടന്ന് കൊല്ലത്ത് എത്തി. അവിടെ ആ 17 ആളുകൾ ഇറങ്ങി. വീണ്ടും യാത്ര തുടർന്നു.

കുറച്ച് കഴിഞ്ഞപ്പോ നല്ല മഴ. ബസിന്റെ കർട്ടണെല്ലാം അടച്ച് യാത്രാ ക്ഷീണം കാരണം ഞാൻ നന്നായി ഉറങ്ങി. പിന്നെ കണ്ണ് തുറന്നപ്പോൾ ബസ് തൃശൂർ കഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഓരോ ജില്ല കഴിയും തോറും അതാത് ജില്ലയിലെ പോലീസ് വാഹനമാണ് മുന്നിൽ. അത് മാറുന്നുണ്ടന്നുള്ള കാര്യം.. അതൊരു ആകാംഷയായിരുന്നു. പോലീസ് വാഹനം മുന്നിലും ആനവണ്ടി പിറകിലും. യാത്ര വഴിയിലൊക്കെ ആളുകൾ അത്ഭുതത്തോടെ ഇത് നോക്കി ഇരിക്കുന്നു. അങ്ങനെ മലപ്പുറം ഹജ്ജ് ഹൗസിൽ യാത്ര അവസാനിച്ചു. അവിടുന്ന് അവർ ഒരുക്കി തന്ന ടാക്സിയിൽ ഞാൻ വീട്ടിലെത്തി.

അങ്ങനെ നീണ്ട 28 ദിവസത്തെ കരാഗ്രഹവാസം ഇന്ന് തീരുവാണ്. ഒരാഴ്ച്ച മുമ്പ് ചെയ്ത കൊറോണയുടെ ടെസ്റ്റിന്റെ റിസൾട്ടും ഇന്ന് വന്നു. നെഗറ്റീവ് ആണ്. ദൈവത്തിന് സ്തുതി. എല്ലാവരും നല്ല സഹകരണമാണ്. സർക്കാറും, പോലീസും എല്ലാവരും. ജനങ്ങൾ കൂടി സഹകരിച്ചാൽ നമുക്ക് ഈ മഹാമാരിയെ പിടിച്ചുകെട്ടാം. ഇനിയാണ് കൂടുതൽ കരുതലും ജാഗ്രതയും വേണ്ടത്.

NB : നാട്ടിലേക്ക് വരാൻ ഫ്ലൈറ്റ് ഒരുക്കി തന്ന വന്ദേഭാരത് മിഷനും. ടിക്കറ്റ് തന്ന് സഹായിച്ച അബുദാബിയിലെ ശക്തി തിയേറ്റേയ്‌സ് സംഘടനക്കും. കേരളാ സർക്കാറിനും, കേരളാ പോലീസിനും, ആരോഗ്യ വകുപ്പിനും, KSRTC ജീവനക്കാർക്കും എനിക്ക് വേണ്ടി പ്രാർത്ഥിച്ച, സഹായിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു.

1 comment
Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post