തുർക്കിയിൽ പോകുന്നവര്‍ക്ക് അമളി പിണയാതിരിക്കുവാന്‍…

Total
39
Shares

വിവരണം – Zuhair Siddeeq.

തുർക്കിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !!! ഇതൊരു സാധാരണ യാത്ര വിവരണത്തിനുപരി അവിടെ പോകുന്നവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്. കഴിഞ്ഞ ന്യൂ ഇയർ ദിവസം തുർക്കി വഴി പോകേണ്ട ഒരാവശ്യം ഉണ്ടായിരുന്നു . എനിക്ക് ആദ്യമേ തുർക്കി വിസ ഉള്ളതിനാൽ ഇസ്‌തമ്പുൾ ഒക്കെ ഒന്ന് കറങ്ങി യാത്ര തിരിക്കാം എന്ന് കരുതി ഞാൻ ആ ട്രാൻസിറ്റ് 24 മണിക്കൂർ ആക്കി നീട്ടി.

ഇസ്‌തമ്പുളിൽ പ്രധാനമായി രണ്ട് എയർപോർട്ട് ആണുള്ളത് .ഒന്ന് ഏഷ്യയിലും ഒന്ന് യൂറോപ്പ് അതിർത്തിയിൽ പെടുന്നതും. ഞാൻ ഇറങ്ങിയത് യൂറോപ്പ് ഭാഗത്തുള്ള അത്താതുർക് എന്ന എയർപോർട്ടിൽ ആയിരുന്നു. എയർപോർട്ട് സ്റ്റാഫ്‌സ് മിക്കവരും വളരെ മോശ സ്വഭാവം ആയിരുന്നു. പുറത്ത് ഇറങ്ങിയപ്പോൾ വിദേശി ആണെന്നറിഞ്ഞതിനാൽ സ്വകാര്യ ടാക്സിക്കാർ വന്ന് പൊതിഞ്ഞു. തുർക്കിയിൽ പോകുന്ന ആരും ആദ്യം പോകുന്ന സുൽത്താൻ അഹമദ് പള്ളിയിൽ തന്നെ ആദ്യം പോകാം എന്ന് ഉറപ്പിച്ചു.

എയർപോർട്ടിൽ നിന്ന് അതൊക്കെ കണ്ട് തിരിച്ച് വരാൻ ടാക്സിക്കാരൻ പറഞ്ഞതാക്കട്ടെ 100$. അവസാനം അത് സംസാരിച്ച് 70$ ഇൽ എത്തിച്ചു. ഞാൻ തിരികെ വരാം എന്ന് പറഞ്ഞ് ഇതിലും കുറഞ്ഞ യാത്രാ ബസ്സോ മറ്റോ ഉണ്ടോ എന്നറിയാൻ വീണ്ടും എയർപോർട്ടിൽ കയറി. അപ്പോഴാണ് മെട്രോയുടെ ബോർഡ് ശ്രദ്ധയിൽ പെട്ടത്. ഉള്ളിൽ കയറി അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ 100$ ,മെട്രോയിൽ പോയാൽ വെറും 6$ മാത്രമേ ആവുള്ളു(അതും 5 ട്രിപ്പിന്).

അങ്ങനെ മെട്രോ പാസ് എടുത്ത് 24 മണിക്കൂറിൽ കാണാവുന്ന സുൽത്താൻ അഹ്‌മദ് , അയ സൊഫീയ, ടോപ്കാപി , ബോസ്ഫറസ്, ടാക്സിം എന്നിവയൊക്കെ കണ്ടു.. ഇതിൽ വിവരിക്കാനും എല്ലാ യാത്രക്കാരുടെ ശ്രദ്ധയിൽ പെടുത്താനും ഉദ്ദേശിക്കുന്നത് ടാക്സിം സ്‌ക്വയറിൽ ഉണ്ടായ അനുഭവമാണ്…

ടാക്സിം സ്‌ക്വയർ ചരിത്ര പ്രധാനമായ ഒരു സ്ഥലമാണ്. ഞാൻ ടാക്സിം സ്‌ക്വയറിലെ ഷോപ്പിംഗ് സ്ട്രീറ്റ് എത്തുമ്പോൾ എന്റെ അടുത്ത ഫ്ലൈറ്റിന് ബാക്കിയുള്ളത് ഏതാണ്ട് 5 മണിക്കൂർ. ബോർഡിങ് പാസ്സ് കയ്യിൽ ഉള്ളതിനാൽ രണ്ടോ മൂന്നോ മണിക്കൂർ കറങ്ങി മെട്രോയിൽ എയർപോർട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചു.

ന്യൂ ഇയർ ആയതിനാൽ എല്ലാ സ്ഥലത്തും നല്ല തിരക്കുണ്ടായിരുന്നു. അവിടെ പ്രധാനമായുള്ള ഡോണർ കബാബ് ഒക്കെ കഴിച്ചു ടാക്സിം സ്ട്രീറ്റിൽ നടക്കുമ്പോൾ ഒരാൾ എന്നെ വന്ന് പരിചയപ്പെട്ടു. ഇന്ത്യക്കാരൻ ആണല്ലേ എന്ന് ചോദിച്ചു .എന്റെ അതെ എന്ന ഉത്തരം തീരും മുമ്പേ അയാൾക്ക് ഇന്ത്യയിൽ അറിയാവുന്ന സ്ഥലങ്ങളൊക്കെ ഇങ്ങോട്ട് പറഞ്ഞു. അയാൾക്ക് മുംബൈയിലും അവിടെയും ഇവിടെയുമൊക്കെ കുറെ സുഹൃത്തുക്കൾ ഉണ്ടെന്നും അയാൾ കൂട്ടി ചേർത്തു. എനിക്ക് ഫ്ലൈറ്റ് ഉണ്ട് എന്നൊക്കെ പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും അയാൾ വിട്ട് പോയില്ല. നല്ല മനസ്സറിഞ്ഞുള്ള സ്നേഹത്തോടെ അയാൾ സംഭാഷണം തുടർന്നു.

അയാൾ എനിക്ക് തുർക്കിയിലേക്ക് വരുന്ന എന്റെ സുഹൃത്തുക്കൾക്ക് കൊടുക്കാൻ അയാളുടെ വിസിറ്റിങ് കാർഡ് തരാം എന്ന് പറഞ്ഞു, ഞാൻ തന്നോളൂ എന്ന് പറഞ്ഞപ്പോൾ അത് അയാളുടെ കടയിലാണ് എന്ന് ഉത്തരം തന്നു. നമ്മൾ നടന്നു കൊണ്ടിരിക്കുന്ന അതെ വഴിയിൽ ആണ് അയാളുടെ കട എന്നും അവിടെ നിന്ന് കാർഡ് എടുത്തിട്ട് എയർപോർട്ടിലേക്ക് പോയിക്കൊള്ളു എന്നും അയാൾ കൂട്ടിച്ചേർത്തു.

അങ്ങനെ അയാളുടെ കൂടെ നടന്ന് കൊണ്ടിരിക്കുമ്പോൾ അയാൾ ഇടത്തോട്ട് തിരിഞ്ഞു എന്നിട്ട് എന്നോടും അങ്ങോട്ട് പോകാൻ പറഞ്ഞു. എന്റെ മെട്രോ സ്റ്റേഷൻ ആ വഴിയല്ല എന്ന് പറഞ്ഞപ്പോൾ ” ദേ കാണുന്നതാണ് എന്റെ ഷോപ്പ് ” എന്ന് മുന്നിൽ കാണുന്ന ഷോപ്പ് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു. ആ കാർഡ് എടുത്തിട്ട് തുർക്കിയിലേക്ക് വരുന്ന സുഹൃത്തുക്കൾക്കൊക്കെ കൊടുത്തോ എന്ന് വളരെ മാന്യമായി സ്നേഹത്തോടെ പറഞ്ഞു.

അയാളുടെ കൂടെ ഇടത്തോട്ട് തിരിഞ്ഞ് ആ കടയുടെ മുന്നിൽ എത്തിയപ്പോൾ അയാൾ ഉള്ളിൽ കയറി. ആ കട കണ്ടിട്ട് എനിക്ക് എന്തോ പന്തികേട് തോന്നിയിരിന്നു. പുറത്തെ കവാടത്തിൽ കറുത്ത തുണി വിരിച്ചിരുന്നു. അകത്തു മിന്നാമിനുങ്ങ് പോലെയുള്ള ചെറിയ വെളിച്ചം മാത്രം.അത് കൊണ്ട് തന്നെ ഞാൻ പുറത്ത് നിന്നു. അയാൾ എന്നോട് നീ എന്താ കയറാത്തത് എന്ന് ചോദിച്ചു. നിങ്ങൾ പോയി കാർഡ് എടുത്തിട്ട് വാ, ഞാൻ ഇവിടെ നിന്നോളാം എന്ന് ഞാൻ മറുപടി കൊടുത്തു.

വീണ്ടും അകത്തേക്ക് പോകാൻ നിർബന്ധിച്ചപ്പോൾ ഞാൻ വീണ്ടും അതെ ഉത്തരം കൊടുത്തു.. അതോടെ അയാളുടെ സ്നേഹവും മാന്യതയും എല്ലാം ഒരു നിമിഷം കൊണ്ട് കത്തി ചാമ്പലായി .നല്ല ചൂടിൽ അയാൾ എന്തൊക്കെയോ എന്നോട് പറഞ്ഞു. അവിടെ നിന്നാൽ ഡാർക്ക് സീൻ ആവും എന്നറിഞ്ഞതും ഞാൻ പെട്ടെന്ന് തന്നെ അവിടന്ന് ഓടി രക്ഷപ്പെട്ടു.

ഇതൊരു ഒറ്റപ്പെട്ട സംഭവം ആയിരിക്കും എന്ന് കരുതി എഴുതാൻ കരുതിയിരുന്നില്ല.. ഇതിപ്പോ ഇവിടെ കുറിക്കാൻ കാരണം, എന്റെ ഒരു സുഹൃത്തിന് ഈ അടുത്ത കാലത്ത് സമാന അനുഭവം ഇതേ സ്ഥലത്ത് വച്ചുണ്ടായി. അവൻ പാകിസ്ഥാനി ആയിരുന്നു, ആയതിനാൽ എന്നോട് മുംബൈ എന്നൊക്കെ അടിച്ച പോലെ അവനോട് പാക്കിസ്ഥാനില കുറെ സ്ഥലങ്ങൾ അവനോടും അവർ കാച്ചി. പക്ഷെ ഞാൻ അകത്തു കയറാതെ നിന്നു പക്ഷെ അവൻ അയാളെ വിശ്വസിച്ച് അകത്തേക്ക് കയറി.

അവൻ അകത്തു കയറിയതും ഒന്ന് രണ്ട് തടി മാടന്മാരായ ഗുണ്ടകൾ വളയുകയും, അവന്റെ അരികിൽ പെണ്ണും മദ്യവും കൊണ്ട് വെക്കുകയും ഒരു ബില്ലും കൊടുത്തിട്ട് അത് അടച്ചിട്ട് പോകാൻ പറഞ്ഞു. അവൻ ബില്ല് നോക്കിയപ്പോൾ 600$. അത് അടച്ചില്ലെങ്കിൽ അവന്റെ പാസ്പോർട്ട് കീറി കളയുമെന്നും ഭീഷണിപ്പെടുത്തി. അവന്റെ കയ്യിലുണ്ടായ പത്ത് നാല്പത് ഡോളർ അവർക്ക് കൊടുത്ത് അവൻ എങ്ങനെയൊക്കെയോ ഓടി രക്ഷപ്പെട്ടു. ഇത് കേട്ടപ്പോൾ എന്നോട് അകത്തേക്ക് കയറരുതെന്ന് തോന്നിപ്പിച്ച സർവശക്തനെ സ്തുതിച്ചു.

ഇത് അറിഞ്ഞതോടെ ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇത് ആളുകളെ അറിയിച്ച് ബോധവത്കരിക്കണം എന്നുള്ള ഉദ്ദേശത്തിലുമാണ് ഈ കുറിപ്പ് എഴുതുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post