തിരുവനന്തപുരം to കാസറഗോഡ് ആനവണ്ടിയും രണ്ടു പാപ്പാന്മാരും

Total
674
Shares

എഴുത്ത് – Yu Sef‎.

അങ്ങനെ ജൂൺ 12 നു രാത്രി 8.30നു ഇമ്മിഗ്രേഷൻ കടമ്പകൾ കഴിഞ്ഞു തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി. ഒരുപാട് KSRTC ബസ്സുകൾ വരി വരി ആയി നിൽക്കുന്നു. യാത്രക്കാർക്ക് ഫ്രീ ആയി നാട്ടിൽ പോവാൻ ഗവണ്മെന്റ് ഒരുക്കിയത്. പോലീസ് ഓഫീസർസ് നിർദേശങ്ങൾ നൽകി യാത്രക്കാരെ സഹായിക്കുന്നു.

അവിടെ ഉണ്ടായ KL-15 A957 മലപ്പുറം കണ്ണൂർ കാസറഗോഡ് KSRTC ബസ്സിൽ മുൻസീറ്റിൽ തന്നെ സ്ഥലം പിടിച്ചു. ഡ്രൈവർ സീറ്റ്‌ കഴിഞ്ഞു ആദ്യത്തെ രണ്ടു സീറ്റ് ഒഴിച്ച് ആണ് യാത്രക്കാർക്ക് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർ ഓരോരുത്തർ ആയി കയറി. 17 പേരും ലഗ്ഗേജുകളും ആയപ്പോഴേക്കും വണ്ടി ഫുൾ ആയി. കണ്ണൂരിലേക്ക് 3 പേർ. കാസറഗോഡെക് ഒരാളും. ബാക്കിയുള്ളവർ മലപ്പുറം, കോഴിക്കോട്, തൃശൂർ. പതിനേഴിൽ രണ്ടു ലേഡീസും.

അങ്ങനെ 10.30 ന് വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ഒരു PPE Coverall ഡ്രെസ് ധരിച്ചു വന്ന ഡ്രൈവറെ കണ്ടപ്പോൾ സന്തോഷമായി. നമ്മൾ പ്രവാസികൾക്ക് വേണ്ടി നാട്ടിൽ ഇങ്ങനെയും കുറെ ആൾക്കാർ പ്രവർത്തിക്കാൻ ഉണ്ടല്ലോ. കൂടെ വേറൊരു ഡ്രൈവറും.

അങ്ങനെ ബസ് സ്റ്റാർട്ട്‌ ചെയ്തു. അവിടെയുള്ള പോലീസ് ഓഫീസർസ് ഡ്രൈവേഴ്‌സിന്റെ പേരും നമ്പറും വാങ്ങിച്ചു. രണ്ടു ഡ്രൈവറുടെയും പേർ അജിത് തന്നെ. പോലീസ് ആദ്യം കൺഫ്യൂഷൻ ആയി. അപ്പോൾ coverall ഇട്ട് വണ്ടി ഓടിക്കുന്ന ചേട്ടൻ അജിതും (മുവാറ്റുപുഴ) മറ്റേ ചേട്ടൻ അജിത് കുമാർ (തിരുവനന്തപുരം) ആയതു കൊണ്ടു ആ പ്രശ്നം സോൾവ് ആയി. യാത്രക്കാരുടെ എണ്ണവും റൂട്ടും ഉറപ്പിച്ചു യാത്രക്ക് അനുമതി തന്നു.

യാത്ര തുടങ്ങി. ഡ്രൈവറുടെ ഡ്രൈവിംഗ് സ്കിൽ പെട്ടെന്ന് തന്നെ മനസ്സിലായി. ആൾ ഡ്രൈവിങ്ങിൽ പുലിയാണ്. ആനവണ്ടി പുള്ളിയുടെ കയ്യിൽ വെറുമൊരു പൂച്ചക്കുട്ടി. വളവും തിരിവുമൊന്നും പുള്ളിക്ക് പ്രശ്നമല്ല. മഴക്കാലം ആയത് കൊണ്ടും ആദ്യമായി ആനവണ്ടിയിൽ ഇത്രയും ദൂരം രാത്രി യാത്ര ചെയ്യുന്നത് കൊണ്ടും ഉണ്ടായിരുന്ന ശങ്ക പുള്ളിക്കാരന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ടപ്പോൾ മാറി കിട്ടി.

ഹൈവേയിൽ എത്തിയത് മുതൽ പോലീസ് എസ്കോർട് കൂടെയുണ്ട്.അങ്ങനെ പെട്ടെന്ന് തന്നെ കൊല്ലം എത്തി. പോലീസ് വണ്ടി ഇടയ്ക്കിടെ മാറുന്നു. ഓരോ സ്റ്റേഷൻ പരിധി കഴിയുമ്പോൾ അടുത്ത സ്റ്റേഷൻ ഉള്ള പോലീസ് വന്നു ഏറ്റെടുക്കും.

അങ്ങനെ വണ്ടി തൃശൂർ എത്തുന്നത് വരെ അജിത് ചേട്ടൻ ഓടിച്ചു. അവിടെയുള്ള പോലീസ് പൈലറ്റ് ആയി അവിടെയുള്ള ക്വാറന്റൈൻ സെന്ററിൽ എത്തിച്ചു. അവിടെ 2 യാത്രക്കാർ ക്വാറന്റൈൻ സെന്ററിൽ ഇറങ്ങി. ഡ്രൈവർ സീറ്റ്‌ കുമാർ ചേട്ടനു കൈമാറി. പൈലറ്റ് ആയി പോലീസ് വണ്ടി മുമ്പിൽ പോയി. യാത്രയുടെ ക്ഷീണം കാരണം ബസ്സിൽ ഉറങ്ങി പോയി.

ശബ്ദം കേട്ട് ഞെട്ടി ഉണർന്നു നോക്കുമ്പോൾ മലപ്പുറം ഇറങ്ങേണ്ടവർ ഡ്രൈവറോട് പറയുന്നു കോഴിക്കോട് എത്താൻ ആയി, പൈലറ്റ് വാഹനത്തിനു അബദ്ധം പറ്റിയെന്നു. ഡ്രൈവർ വണ്ടി നിർത്തി പോലീസിന്റെ ശ്രദ്ധയിൽ പെടുത്തി. ഡ്രൈവർനു ആദ്യം തന്നെ പോലീസ് വണ്ടി ഫോളോ ചെയ്യാനാ നിർദേശം. അങ്ങനെ വണ്ടി അവിടുന്ന് 10 കിലോമീറ്റർ തിരിച്ചു ഹജ്ജ് ഹൌസിൽ എത്തി മലപ്പുറം ടീമിനെ അവിടെ ഇറക്കി.

വണ്ടി നേരെ കോഴിക്കോട് വിട്ടു. വഴിയിൽ ഉള്ള നാട്ടുകാർ മൊത്തം ഡ്രൈവ് ചെയ്യുന്ന അജിത് ഭായിയുടെ ഡ്രസ്സ്‌ കണ്ടു ശ്രദ്ധിക്കുന്നു. അന്യ ഗ്രഹത്തിൽ നിന്നും വന്നതായിരുന്നു നമ്മൾ എന്ന് അവരുടെ നോട്ടം കണ്ടപ്പോൾ മനസ്സിലായി. അങ്ങനെ കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ വണ്ടി ഒരു സൈഡിൽ നിർത്തി അവിടെയുള്ള ക്വാറന്റൈൻ കോർഡിനേറ്റർ വരാൻ കാത്തിരുന്നു.

അപ്പോൾ അവിടെയുണ്ടായ ചില തെണ്ടികൾ പറയുന്നു ബസ് അവിടുന്ന് മാറ്റി പാർക്ക്‌ ചെയ്യാൻ. അവന്മാരുടെ ഭാവം കണ്ടാൽ തോന്നും നമ്മൾ പ്രവാസികൾ അവർക്ക് കൊറോണ കൊടുക്കാൻ വേണ്ടി വന്ന മട്ടിലാ അവരുടെ നോട്ടം. അങ്ങനെ ബസ് വേറൊരു സൈഡിൽ ഒതുക്കി കോർഡിനേറ്റർ വന്ന ശേഷം ലോഡ്ജിൽ പോയി ആളെ ഇറക്കി. ശേഷം കുമാർ ചേട്ടൻ നമ്മൾക്ക് അടിപൊളി ചായയും വടയുംവാങ്ങിച്ചു തന്നു.

നാട്ടുകാരുടെ പെരുമാറ്റം കണ്ടു അവർ പറഞ്ഞു. 3 മാസമായി നമ്മൾ ഓട്ടം ഓടുന്നു. ഇവരൊക്കെ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. പ്രവാസികൾ ഇപ്പോൾ ചില നാട്ടുകാർക്ക് ഭീകരവാദികൾ ആയി. കേരളത്തിൽ മുൻപ് വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പ്രവാസികൾ ഒത്തൊരുമിച്ചു നാടിന് വേണ്ടി ചെയ്തതൊക്കെ ഇങ്ങനെയുള്ളവർ ചെറുതായി ഒന്നോർമിച്ചാൽ എത്ര നന്നായേനെ. രാഷ്ട്രീയ സംഘടനകളും കലാ സംഘടനകളും പ്രവാസികൾക്കിടയിൽ ഉണ്ടെങ്കിലും നാടിന് ഒരു വിഷമം വന്നാൽ പ്രവാസികൾ ഒറ്റക്കെട്ടായി നിൽക്കും. അതാണ് പ്രവാസികൾ.

അങ്ങനെ ബസ് ബാക്കിയുള്ള 4 പേരെയും കൊണ്ടു കണ്ണൂരേക്ക് വിട്ടു. തലശ്ശേരി എത്തിയപ്പോൾ അവിടെയുള്ള ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഇൽ പോയി നമ്മൾ കണ്ണൂരുകാർ ഡീറ്റെയിൽസ് കൊടുത്തു. പിന്നീട് ഫോണിൽ വിളിയോട് വിളി. കളക്ടറേറ്റിൽ നിന്നും ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഇൽ നിന്നും നിർദേശങ്ങൾ തരാൻ. അപ്പോൾ കാസറഗോഡ്കാരന് സംശയം. പുള്ളിയെ കാസറഗോഡ് കൊണ്ടാക്കുമോ അതോ കണ്ണൂരിൽ ഇറക്കുമോ. അജിത് ഭായ് പറഞ്ഞു. ഡോണ്ട് വറി. നമ്മളുണ്ട് കൂടെ. ഒരാൾക്ക് വേണ്ടിയാണെങ്കിലും വണ്ടി കാസറഗോഡ് വരെ പോവും.

കുമാർ ചേട്ടൻ വണ്ടി ഏറ്റെടുത്തു. അജിത് ഭായ് ഓരോ വിശേഷം പറഞ്ഞു. കണ്ണൂർ – കാസറഗോഡ് റൂട്ട് പുള്ളിക്ക് കാണാപാഠം.
ഒത്തിരി നാൾ ബോംബെയിലേക്ക് ഹെവി ലോറി ഓടിച്ചു നടന്നതാ. ഗൾഫിൽ പ്രവാസി ആയും വർക്ക്‌ ചെയ്തു. ചുമ്മാതല്ല ആനവണ്ടി പുള്ളിക്ക് പൂച്ചക്കുട്ടി ആയത്. കാസറഗോഡ് എത്തി അവിടുന്ന് ഭക്ഷണം കഴിച്ചു കുറച്ചു സമയം റസ്റ്റ്‌ എടുത്തു ഇന്ന് തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു പോവുമെന്ന് പറഞ്ഞു.

അങ്ങനെ കണ്ണൂർ എത്തി. അവിടെ 2 പേർ ഇറങ്ങി. പയ്യന്നുരിൽ പോവേണ്ടത് കൊണ്ടു എന്നെ അടുത്ത ക്വാറന്റൈൻ സ്റ്റോപ്പ്‌ ആയ തളിപ്പറമ്പിൽ ഇറക്കി. ഞാൻ വാട്സാപ്പ് നമ്പറും വാങ്ങി ബൈ പറഞ്ഞു. ആ ഒരു യാത്രക്കാരന് വേണ്ടി കാസറഗോഡ് ലക്ഷ്യം വെച്ച് പോയി.

ഇങ്ങനെ രാവും പകലും നമ്മൾക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന പോലീസും ഹെൽത്ത്‌ ഡിപ്പാർട്മെന്റും KSRTC ജീവനക്കാരും മറ്റുള്ള ഗവണ്മെന്റ് ഉദ്യോഗസ്‌ഥരും ടാക്സി ഡ്രൈവർമാരും സന്നദ്ധ സേവകരും ഉള്ളത് കൊണ്ടു ഈ കോവിഡു കാലവും നമ്മൾ പ്രവാസികൾ മറികടക്കും. സേഫ്റ്റി PPE, മാസ്ക്, ഗ്ലൗസ് എന്നിവക്ക് ഇവർ സ്വന്തം പോക്കറ്റിൽ നിന്നും കാശ് മുടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post

എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും

എഴുത്ത് – അജ്മൽ അലി പാലേരി. ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും,…
View Post

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…
View Post