തിരുവനന്തപുരത്തെ മെഴുകുപ്രതിമാ മ്യൂസിയത്തിൽ പോയിട്ടുണ്ടോ?

Total
22
Shares

എഴുത്ത് – അരുൺ വിനയ്.

നമ്മള്‍ മലയാളികള്‍ക്ക് അത്ര ശീലമില്ലാത്ത ഒരു സംഗതി ഉണ്ട്, മെഴുകു പ്രതിമകള്‍. കാര്‍ണിവെല്ലുകളിലും നാട്ടിന്‍പുറത്തെ മൈതനങ്ങളിലുമൊക്കെയായി മാത്രം കണ്ടു ശീലിച്ച മെഴുകു പ്രതിമകളുടെ പ്രദര്‍ശനം ഇപ്പൊ ശ്രീപദ്മനാഭന്‍റെ മണ്ണില്‍ പുള്ളിക്കാരന്‍റെ തൊട്ടയല്‍പ്പക്കതായി തുടങ്ങിയിട്ടുണ്ട്. ചങ്കുകളൊക്കെ പോയി വന്നു കഥകള്‍ പറഞ്ഞപ്പോ എന്നും പോയി വരുന്ന വഴിവക്കിലുള്ള പുതിയ അഥിതികളെ പോയിക്കാണണം എന്ന് തോന്നി. അമിതപ്രതീക്ഷകളൊന്നും ഇല്ലാതെ പോയത് കൊണ്ട് തന്നെ അത്യാവശ്യം നല്ലൊരു എക്സിബിഷന്‍ കാണാന്‍ സാധിച്ചു.

ആലപ്പുഴ സ്വദേശിയായ Sunil Kandalloor ന്‍റെ കരവിരുതില്‍ ജീവന്‍ തുളുമ്പുന്ന കുറെ മെഴുകു പ്രതിമകള്‍. സുനിലിന്‍റെ രണ്ടാമത്തെ വാക്സ് മ്യുസിയമാണ് പടിഞ്ഞാറെ കോട്ടയ്ക്കുള്ളില്‍ തുടങ്ങിയത്. ആദ്യമായി പുള്ളിക്കാരന്‍റെ പേര് കേള്‍ക്കുന്നത് കഴിഞ്ഞ പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് ധനശേഖരണത്തിനായി ഒരു എക്സിബിഷന്‍ വച്ചപ്പോള്‍ ആയിരുന്നു. മഹാരാഷ്ട്രയിലെ ലോനവാലയിലെ Celebrity Wax Museum ആണ് കക്ഷിയുടെ ആദ്യത്തെ വാക്സ് മ്യുസിയം. ലണ്ടനിലെ Madam Tussaud Museum വരെ പോയി മെഴുകു പ്രതിമ കാണാന്‍ സാധിച്ചില്ലെങ്കിലും ചെറുതൊരെണ്ണം നമ്മുടെ നാട്ടിലും എടുക്കനുണ്ടെന്നു ഇനിപ്പോ പറയാല്ലോ,ല്ലേ…

മഹാത്മാ ഗാന്ധിയില്‍ തുടങ്ങി നമ്മുടെ സ്വന്തം വിംഗ് കമാണ്ടര്‍ അഭിനന്ദ് വര്‍ത്ത‍മാനില്‍ എത്തി നില്‍ക്കുന്നു ഇവിടുത്തെ കാഴ്ചകള്‍. അംബേദ്കറും, ശ്രീനാരായണ ഗുരുദേവനുമൊക്കെ ജീവസുറ്റ കണ്ണുകളോടെ നമ്മളെ നോക്കി നില്‍ക്കുന്നത് പോലെ തോന്നിപോകും. പക്ഷെ കണ്ടു വന്നപ്പോ നമ്മുടെ ഷെയ്ക്ക് മുഹമ്മദ് ബിൻ റഷീദ് അൽ മഖ്‌ദൂമിന്‍റെ, പുള്ളിക്കാരന്‍ വരെ കിളി പോയിരുന്നു നോക്കി പോകുന്ന ജീവസുറ്റ ഒരു രൂപം കണ്ടു. ഒറ്റനോട്ടത്തില്‍ കണ്ടു വന്നു വിലയിരുതുന്നത് പോലെയല്ല സംഗതി ഉണ്ടാക്കുന്നതെന്നു അന്വേഷിച്ചപ്പോള്‍ മനസ്സിലായി.

ഏകദേശം 8 ഘട്ടമായാണ് ഓരോ പ്രതിമയും ഉണ്ടാക്കിയെടുക്കുന്നത്. ഇതെല്ലം ശരിയാവണമെങ്കില്‍ ആദ്യം രൂപമുണ്ടാക്കുന്ന ആളുടെ അപ്പോയിന്‍മെന്‍റ് എടുക്കുക എന്നാ ഒരു കടമ്പ ഉണ്ടല്ലോ. നിലവില്‍ ഇപ്പോഴും ഒരുപാട് സെലിബ്രിറ്റികളുടെ സമ്മതത്തിനു വേണ്ടി ശില്പി കട്ട വെയിറ്റിംഗ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപവും കണ്ടു വന്നപ്പോള്‍ അവിടെയിരിക്കുന്ന ചേച്ചിയോട് കൂടുതല്‍ കാര്യങ്ങളൊക്കെ ചോദിച്ചറിയാന്‍ സാധിച്ചത്.

സ്ത്രീകളുടെ പ്രതിമയുടെ എണ്ണം കുറവാണെന്നുള്ളത് അന്വേഷിച്ചപ്പോ അറിഞ്ഞതാണ് അതിലും കോമഡി. ആണുങ്ങള്‍ക്ക് അളവെടുക്കാന്‍ ഒരു മണിക്കൂറൊക്കെ ധാരാളം ആണ് എന്നാല്‍ സ്ത്രീകളുടെ അളവെടുക്കാന്‍ 3-4 മണിക്കൂര്‍ അതൊരു മെഴുകു പ്രതിമയക്കി മാറ്റാന്‍ ശില്പിക്ക് ഏകദേശം 4 മാസത്തെ പണിയാണ് ശെരിക്കും. രാജാ രവിവര്‍മ്മയുടെ അമ്പതോളം ചിത്രങ്ങളെ മെഴുകു പ്രതിമയാക്കി പ്രദര്‍ശനത്തിനു എത്തിക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് പുള്ളിയുടെ അടുത്ത യാത്ര.

അനന്തപുരി ചുറ്റിയടിക്കാന്‍ ഇറങ്ങുമ്പോള്‍ വലിയ കൈ നഷ്ടമില്ലാതെ വന്നു കണ്ടു പോകാവുന്ന ഒരു ഇടം. അമിതപ്രതീക്ഷകളൊന്നുമില്ലാതെ വന്നു 100 രൂപ ടിക്കട്റ്റ് എടുത്തു കണ്ടു മടങ്ങാം. ആകെകൂടി കണ്ടിറങ്ങുമ്പോള്‍ ബുദ്ധിമുട്ട് തോന്നിചത് മെഴുകു പ്രതിമകളുടെ പിന്നിലായി സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങള്‍ മാത്രമായിരുന്നു. സാഹചര്യത്തിന് ചേര്‍ന്ന രീതിയില്‍ നല്ല ബാക്ക് ഗ്രൌണ്ട് കൂടി നല്കിയിരുന്നെങ്കില്‍ എന്ന് തോന്നി..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post